Connect with us

More

‘കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല”; ദിലീപിന് പ്രോസിക്യൂഷന്റെ മറുപടി

Published

on

ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദീലിപിന് പ്രോസിക്യൂഷന്റെ ശക്തമായ മറുപടി. കുത്താനാണ് പറഞ്ഞത് കൊല്ലാനല്ല എന്ന തരം വിചിത്രമായ വാദമാണ് ദിലീപ് ഉയര്‍ത്തുന്നത് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

നടിയുടെ നഗ്ന ചിത്രങ്ങള്‍ എടുക്കാന്‍ മാത്രമാണ് താന്‍ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതെന്ന തരത്തില്‍ ദിലീപിന്റെ വാദത്തിനെതിരെ ആയിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

ഈ കുറ്റത്തിന് പത്തു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്നതു കൊണ്ടു തന്നെ 60 ദിവസം ജയിലില്‍ റിമാന്റില്‍ കഴിഞ്ഞത് മതിയാവും ജാമ്യം ലഭിക്കാനെന്ന് ദിലീപിന്റെ അഭിഭാഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ആഞ്ഞടിച്ചത്.

പത്ത് അല്ല 20 വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റമാണ് ദിലീപിന്റെമേല്‍ ചുമത്തിയിരിക്കുന്നതെന്ന് കോടതി ഓര്‍മപ്പെടുത്തി. കൂട്ട ബലാത്സംഗം അടക്കം കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷക്കുള്ള അപേക്ഷ തീയ്യതി വീണ്ടും നീട്ടി

ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം

Published

on

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ക്കും അപേക്ഷിക്കുന്നതിനായുള്ള തീയതി ഫെബ്രുവരി 21 വരെ നീട്ടി. ഇരു പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 21 വൈകുന്നേരം ആറ് മണി വരെ നീട്ടിയിരിക്കുന്നതായി യു.പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

പരീക്ഷക്കായി അപേക്ഷ നല്‍കുമ്പോള്‍ സാങ്കേതിക തകരാറുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉദ്യോഗാര്‍ഥികള്‍ http://upsconline.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

സിവില്‍ സര്‍വീസ് പരീക്ഷയുടെ വിജ്ഞാപനം ജനുവരിയില്‍ പുറപ്പെടുവിച്ചിരുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 11 ആയിരുന്നു. ഈ മാസം ആദ്യം അത് ഫെബ്രുവരി 18 വരെ നീട്ടിയിരുന്നു. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മെയ് 25 ന് നടക്കും.

Continue Reading

kerala

‘സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസത്തിൽ തന്നെ എസ്എഫ്ഐ സമ്മേളനത്തിന് കൊടിയുയരുന്നു’: ഷിബു മീരാൻ

Published

on

കോഴിക്കോട്: പൂക്കോട് വെറ്റിനറി കോളജിൽ ക്രൂരറാഗിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസത്തിൽ തന്നെ എസ്എഫ്ഐ സമ്മേളനത്തിന് കൊടിയുയരുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ: ഷിബു മീരാൻ. എസ്എഫ്ഐയെ സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നാണ് ഷിബു മീരാൻ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ചത്.

‘സിദ്ധാർഥിന്റേത് ഒരു ആത്മഹത്യ ആണെങ്കിൽ കൂടി കൊലപാതകത്തെക്കാൾ ക്രൂരമാണ്. പട്ടിണിക്കിട്ട്, പച്ച വെള്ളം കൊടുക്കാതെ, നഗ്നനാക്കി നിർത്തി ക്രൂരമായി മർദിച്ച് ഇനിയും ജീവിച്ചിരുന്നാൽ ആ പ്രതികളുടെ ക്രൂരത തനിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന ഭയാനകമായ തിരിച്ചറിവാണ് സിദ്ധാർത്ഥനെ സ്വയം ഇല്ലാതാവാൻ പ്രേരിപ്പിച്ചത് എന്നുറപ്പാണ്. മാർക്കോ സിനിമ തോറ്റു പോകുന്ന വയലൻസാണ് എസ്എഫ്ഐയുടെ മുദ്രാവാക്യങ്ങളിലുള്ളത്. ഒരു നാൾ കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിക്കൂട്ടങ്ങളെ തല്ലിയോടിക്കുന്ന ജാഗ്രതയോടെ, വെള്ളക്കൊടി പിടിച്ചെത്തുന്ന നാട്ടുപന്നിക്കൂട്ടങ്ങളെയും കേരളം തുരത്തിയോടിക്കുമെന്ന്’ ഷിബു മീരാൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

എസ് എഫ് ഐ..
സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ…
ക്രൂരമായ റാഗിങ്ങിനെ തുടർന്ന് അത്മഹത്യ ചെയ്ത (?)സിദ്ധാർത്ഥൻ്റെ ഓർമ്മകൾക്ക് ഒരാണ്ട് തികയുന്ന ദിവസമാണിന്ന്.. ഇന്ന് തന്നെയാണ് SFI സമ്മേളനത്തിന് കൊടിയുയരുന്നതും…
അതൊരാത്മഹത്യ ആണെങ്കിൽ കൊലപാതകത്തെക്കാൾ ക്രൂരമാണ്..പട്ടിണിക്കിട്ട്, പച്ച വെള്ളം കൊടുക്കാതെ, നഗ്നനാക്കി നിർത്തി ക്രൂരമായി മർദിച്ച് ഇനിയും ജീവിച്ചിരുന്നാൽ ആ പ്രതികളുടെ ക്രൂരത തനിക്ക് സഹിക്കാൻ കഴിയുന്നതല്ല എന്ന ഭയാനകമായ തിരിച്ചറിവാണ് സിദ്ധാർത്ഥനെ സ്വയം ഇല്ലാതാവാൻ പ്രേരിപ്പിച്ചത് എന്നുറപ്പാണ്…
തങ്ങൾക്കു ബന്ധമില്ല.. എസ് എഫ് ഐ അന്ന് പറഞ്ഞതങ്ങനെയാണ്.. പക്ഷേ പ്രതികൾ ഒന്നൊഴിയാതെ അവരുടെ യൂണിറ്റ് ഭാരവാഹികളോ യൂണിയൻ ഭാരവാഹികളോ ആയിരുന്നു.. വർഷം ഒന്ന് കഴിഞ്ഞു.. ക്രൂരമായ റാഗിംഗ് വാർത്തകൾ വന്നു കൊണ്ടേയിരുന്നു.. ഏറ്റവമൊടുവിൽ ഗാന്ധി നഗർ നഴ്സിംഗ് കോളജിലെ നടുക്കുന്ന റാംഗിംഗ് ദൃശ്യങ്ങൾ നാം കണ്ടു.. അവിടെയും പ്രതിസ്ഥാനത്ത് SFI നേതാവുണ്ട്.. നേതൃത്വം പതിവു പല്ലവി ആവർത്തിച്ചു.. ഞങ്ങൾക്ക് ബന്ധമില്ല.. കാര്യവട്ടത്തെ റാഗിംഗ് കേസിലും ഇര പറയുന്നത് തുപ്പിയ വെള്ളം കുടിപ്പിച്ച് മുള കൊണ്ട് തല്ലി ചതച്ചത് എസ് എഫ് ഐ നേതാക്കളാണെന്നാണെന്നാണ്.. സമ്മേളന തിരക്കിനിടയിൽ സമയം നോക്കി നേതാക്കൾ നിഷേധിച്ചോളും… പക്ഷേ എസ് എഫ് ഐ എന്ന പേരിൽ കുറേ ഗുണ്ടകൾ തുടരുന്ന അരാജകത്വം ഇനിയും തുടരും.. ക്ലാസ് മുറികളും ഹോസ്റ്റൽ മുറികളും ആയുധപ്പുരകളായും കോൺസൺട്രേഷൻ ക്യാമ്പുകളായും തുടരും…
ഷുക്കൂറെന്നോരു തെമ്മാടിയെ ഓർമ്മയില്ലേ.. കുട്ടിത്തം മാറാത്ത കുട്ടി സഖാക്കൾ വിളിച്ച മുദ്രാവാക്യം നാം കേട്ടതാണ്.. ഷുക്കൂറിനെ കൊന്നത് ഞങ്ങളാണ്, വേണ്ടി വന്നാൽ ഇനിയും കൊല്ലും എന്ന ഭീഷണിയുണ്ട് അതിൽ…
ഇത്ര ചെറിയ പ്രായത്തിൽ ഈ കുട്ടികളുടെ മനസിൽ ഇത്രയധികം വയലൻസ് എവിടെ നിന്ന് വരുന്നു..
മണ്ണിൽ ചോര ചാലൊഴുക്കട്ട..ചാലോ പിന്നെ പുഴയാകട്ടെ.. പുഴയോ പിന്നെ കടലാകട്ടെ.. ആർത്തിരമ്പും കടലിനെ നോക്കി വേട്ടപ്പട്ടി കുരക്കട്ടെ…
ഇവർ പതിവായി വിളിക്കാറുള്ള മുദ്രാവാക്യങ്ങളിലൊന്നാണിത്.. കോളജ് ക്യാൻറീനിലെ പഴംപൊരിക്ക് നീളം കുറഞ്ഞതിനെതിരെ സമരം ചെയ്താലും ഇമ്മട്ടിലാണ് മുദ്രാവാക്യം.. ചോര, മാംസം, വെടി, അടി ,വേട്ടപ്പട്ടി ഇതൊക്കെ വച്ചൊരു കളിയാണ്.. മാർക്കോ സിനിമ തോറ്റു പോകുന്ന വയലൻസാണ് ആ മുദ്രവാക്യങ്ങൾ നിറയെ..
ഇതേറ്റ് വിളിക്കുന്ന SFI പ്രവർത്തകരുടെ പ്രായപരിധി കുറഞ്ഞത് 13 വയസാണ്.. അത് 30 വരെ പോകും.. ഇതൊക്കെ വിളിച്ച് ,അടിമുടി വയലൻസ് നിറഞ്ഞ സംഘടനാ പരിസരത്ത് വന്യ വികാരങ്ങൾ നിറഞ്ഞ ഒരാൾക്കൂട്ടത്തിൻ്റെ ഭാഗമായി നിൽക്കുന്ന ഒരു ശരാശരി എസ് എഫ് ഐ ക്കാരൻ തന്നോട് വിയോജിക്കുന്ന, തന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന, തന്നെ വിമർശിക്കുന്ന സഹപാഠിയെ സഹിഷ്ണുതയോടെ കാണുക എന്നത് അസാധ്യമാണ്…
ചുരുക്കത്തിൽ ഇത്രയേ ഉള്ളു.. ഇനിയും കൊടും ക്രൂരതകളും നേതാക്കളുടെ ഞങ്ങൾക്ക് ബന്ധമില്ല വായ്ത്താരിയും തുടരും..
പഴയ SFI കാലത്തിൻ്റെ വീമ്പ് പറയുന്ന കുറേ സാംസ്കാരിക നായകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ .. ആളെ കൊല്ലാതെ കൊല്ലുന്ന എസ് എഫ് ഐ ക്രൂരതകൾക്ക് ന്യായീകരണ സാഹിത്യമെഴുതും.. ഈണത്തിൽ പാടും.. കുണുവാവകളെ മടിയിലിരുത്തി പുന്നാരിക്കും…
ഒരു നാൾ,കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നിക്കൂട്ടങ്ങളെ തല്ലിയോടിക്കുന്ന ജാഗ്രതയോടെ, വെള്ളക്കൊടി പിടിച്ചെത്തുന്ന നാട്ടുപന്നിക്കൂട്ടങ്ങളെയും കേരളം തുരത്തിയോടിക്കും…
കാലം അതിനകം എസ് എഫ് ഐ ക്ക്
പുതിയ പേരു കുറിക്കും..
സാഡിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ…
അഡ്വ: ഷിബു മീരാൻ..
ദേശീയ വൈസ് പ്രസിഡണ്ട്..
മുസ്ലിം യൂത്ത് ലീഗ്..

 

Continue Reading

india

ആറ് മണിക്കൂറിൽ മൂവായിരത്തിലധികം മുസ്‌ലിംകളെ കൊന്നൊടുക്കിയ നെല്ലി വംശഹത്യക്ക് 42 വയസ്സ്

ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല

Published

on

ആസ്സാമില്‍ ഉണ്ടായിരുന്ന തദ്ദേശീയ വാദവും 1979 ല്‍ തുടങ്ങിയ ആസ്സാം പ്രസ്ഥാനവും പ്രാദേശികമായ കാരണങ്ങളും അന്ന് ശക്തമായ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വഴിവെച്ചു. ആസ്സാം പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അഅടഡ പോലെ ഉള്ള ആസാമീസ് സംഘടനകള്‍ ഉയര്‍ത്തിയ വംശീയവാദം ന്യൂനപക്ഷ വിരുദ്ധ വികാരം ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു.

നെല്ലി വംശഹത്യയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് തിവാരി കമ്മിഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രകാരം രണ്ട് ലക്ഷത്തില്‍ പരം ആളുകള്‍ക്ക് നെല്ലിയില്‍ വീട് നഷ്ടപ്പെടുകയും രണ്ടായിരത്തിലധികം പേര് സംഭവത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് മാറിമാറി വരുന്ന ആസ്സാം സര്‍ക്കാരുകള്‍ ഇത് വരെ പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.

പോലീസ് സ്റ്റേഷന്‍ രേഖകള്‍ പ്രകാരം നെല്ലി കൂട്ടക്കൊലകളുമായി ബന്ധപ്പെട്ട് 688 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും 310 കേസുകളില്‍ മാത്രമാണ് പോലീസ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഫലത്തില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ കൊല്ലപ്പെട്ട നെല്ലി വംശഹത്യയില്‍ ഒരാളും ശിക്ഷിക്കപ്പെട്ടില്ല.

1983 ഫെബ്രുവരി 18ന് അസം നാഗാഓണ്‍ ജില്ലയില്‍ 14 ഗ്രാമങ്ങളിലായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍. മരണസംഖ്യ 10000 കടന്നെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

Continue Reading

Trending