Connect with us

More

പിഎസ്എല്‍വി-സി38 വിക്ഷേപണത്തിന്റെ ഭാഗമായി തമിഴ്‌നാട് വിദ്യാര്‍ത്ഥികളുടെ മിനിസാറ്റലൈറ്റും

Published

on

ശ്രീഹരിക്കോട്ട: പിഎസ്എല്‍വി സി 58 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വിജയകരമായി വിക്ഷേപിച്ചു. 31 ഉപഗ്രഹങ്ങളുമായി പുറപ്പെട്ട റോക്കറ്റില്‍ കന്യാകുമാരിയിലെ നൂറുല്‍ ഇസ്‌ലാം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത നിയുസാറ്റ് എന്ന നാനോ ഉപഗ്രഹവുമുണ്ട്. 712 കിലോഗ്രാം വരുന്ന ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് 2ഉം വിദേശ നിര്‍മ്മിതങ്ങളായ 29 ഉപഗ്രഹങ്ങളുമാണ് മറ്റുള്ളവ.
വിക്ഷേപണത്തെതുടര്‍ന്ന് ഒരു ദൗത്യ നിയന്ത്രണ കേന്ദ്രവും സര്‍വ്വകലാശാലയില്‍ സജ്ജമാക്കിയിട്ടുണ്ട്. 2004 ഡിസംബറില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ സുനാമി വന്‍നാശമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സാറ്റലൈറ്റ് നിര്‍മ്മാണത്തിനുള്ള ആശയം ഉരുത്തിരിഞ്ഞു വന്നതെന്ന് നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല ഡയറക്ടര്‍ എ ഷാജിന്‍ നര്‍ഗുണം പറഞ്ഞു. 2012ലാണ് സാറ്റലൈറ്റ് നിര്‍മ്മാണ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമിട്ടത്. അഞ്ചുവര്‍ഷത്തെ പ്രയത്‌നഫലമായ സാറ്റലൈറ്റിന്റെ നിര്‍മ്മാണത്തിന് കണക്കാക്കപ്പെടുന്ന ഏകദേശ ചിലവ് 20 കോടിയോളം രൂപയാണ്.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നിയുസാറ്റ് ഇന്ത്യയിലെ ആദ്യ പ്രകൃതിദുരന്ത മുന്നറിയിപ്പ് ഉപഗ്രഹമാണ്. കുമാരകോവിലിലെ സര്‍വ്വകലാശാലയില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രജ്ഞരും 200ലധികം വിദ്യാര്‍ത്ഥികളും മോല്‍നോട്ടം വഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2016 ഡിസംബറിലാണ് വിക്ഷേപണത്തിനായി ഉപഗ്രഹം ഐഎസ്ആര്‍ഒയ്ക്ക് ഗവര്‍ണര്‍ പി. സദാശിവം കൈമാറിയത്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending