Connect with us

kerala

യു.ഡി.എഫ് ബെഞ്ചില്‍ പി.ടിയുടെ ഉമയും ടി.പിയുടെ രമയും

പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും.

Published

on

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും. രമയും ഉമയും പേരില്‍ മാത്രമല്ല, ജീവിതവഴികളില്‍ പോലും ഇരുവരും തമ്മില്‍ സമാനതകളേറെ. കേരള രാഷ്ട്രീയത്തിലെ രണ്ട് പ്രഗത്ഭരുടെ സഹധര്‍മിണിമാരാണ് ഇരുവരും. പി.ടിയുടെ ഉമയും ടി.പിയുടെ രമയും. അതില്‍പോലും സാമ്യം. ഇരുവരും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയവര്‍. വിദ്യാലയ, കലാലയ കാലത്ത് എസ്.എഫ്.ഐയുടെ തീപ്പൊരിയായാണ് രമയുടെ രാഷ്ട്രീയ പ്രവേശം. കെ.എസ്.യുവിലൂടെയായിരുന്നു ഉമ എത്തിയത്.എസ്.എഫ്.ഐയിലൂടെ എത്തിയ രമ വിവാഹത്തോടെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. 2012 മെയ് 4ന് ഭര്‍ത്താവ് ടി.പി കൊല്ലപ്പെട്ടതിനു ശേഷമാണ് രമ പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുന്നതും തുടര്‍ന്ന് ആര്‍.എം.പിയുടെ നേതാവായി രാഷ്ട്രീയത്തില്‍ സജീവമാകുന്നതും.

വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് കെ.എസ്.യുവിന്റെ മുന്നണി പോരാളിയായിരുന്ന ഉമ എണ്‍പതുകളുടെ തുടക്കത്തില്‍ മഹാരാജാസ് കോളജില്‍ നിന്ന് രണ്ടു തവണ യൂണിയന്‍ ഭാരവാഹിയായി. പിന്നീട് സജീവരാഷ്ട്രീയത്തില്‍ നിന്ന് അകന്നുനിന്നു. പി.ടിയുടെ ഭാര്യ എന്നുമാത്രം അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടു. രണ്ട് പ്രമുഖ നേതാക്കളുടെ വിയോഗം തളര്‍ത്തിയ നോവില്‍ നിന്ന് ആദര്‍ശശുദ്ധിയുടെ രാഷ്ട്രീയ സൂചകങ്ങളായ് ഇരുവരും പ്രതിപക്ഷനിരയുടെ ഭാഗമാകുമ്പോള്‍ അപൂര്‍വത തന്നെയാണിത്.

നിയമസഭയില്‍ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് പിണറായിക്ക് തലവേദന സൃഷ്ടിച്ച യു.ഡി.എഫ് നേതാവായിരുന്നു പി.ടി. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പി.ടി തുടങ്ങിവെച്ച രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കാനാണ് ഉമയെത്തുന്നത്. അത് കെ.കെ രമയെ പോലെ കരുത്തയായ ഒരു വനിതാനേതാവിനൊപ്പമാകുമ്പോള്‍ യു.ഡി.എഫ് ബഞ്ചിന് ലഭിക്കുന്നത് ഒരു കരുത്തയായ പോരാളിയെ തന്നെയാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തായ്ലന്‍ഡില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷികള്‍ കടത്തിയ ദമ്പതികള്‍ പിടിയില്‍

തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്.

Published

on

കൊച്ചി: കോടികളുടെ മൂല്യമുള്ള അപൂര്‍വ ഇനപ്പക്ഷികളെ കടത്താന്‍ ശ്രമിച്ച ദമ്പതികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. തായ്ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി എത്തിച്ച 11 അപൂര്‍വ ഇനപ്പക്ഷികളെയാണ് വിമാനത്താവള ഇന്റലിജന്‍സ് യൂണിറ്റ് കണ്ടെത്തിയത്. വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട പക്ഷികളായതിനാലാണ് കസ്റ്റംസ് നടപടി ശക്തമാക്കിയത്.

ഭാര്യ, ഭര്‍ത്താവ്, ഏഴ് വയസ്സുള്ള മകന്‍ എന്നിവരടങ്ങിയ കുടുംബത്തിന്റെ ചെക്ക്-ഇന്‍ ബാഗേജ് പരിശോധിക്കുമ്പോഴാണ് പക്ഷികള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യാന്തര കണ്‍വെന്‍ഷനിലെ ചട്ടം 1, 2 വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന നിയന്ത്രിത ഇനങ്ങളാണ് ഇവ. ഇത്തരമൊരു ഇനം ഇന്ത്യയില്‍ എത്തിക്കാന്‍ കടുത്ത മാനദണ്ഡങ്ങളുണ്ട്; മൃഗശാലകള്‍ വഴിയാണ് മാത്രം അനുമതി ലഭിക്കുക. ഇവയെല്ലാം പൂര്‍ണമായും ലംഘിച്ചാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് വ്യക്തമാക്കി.

പിടിച്ചെടുത്ത പക്ഷികളും ദമ്പതികളും വനംവകുപ്പിന് കൈമാറിയിരിക്കുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് അപൂര്‍വ പക്ഷികളും മൃഗങ്ങളും കടത്താനുള്ള ശ്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇത് നാലാം പിടിയാകുന്നു. ഈ വര്‍ഷം മാത്രം കൊച്ചി വിമാനത്താവളത്തില്‍ മൂന്നു സമാനമായ കടത്തുപ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിരുന്നു. ജൂണില്‍ അപൂര്‍വ കുരങ്ങന്മാരെയും പക്ഷിയെയും കടത്താന്‍ ശ്രമിച്ച പത്തനംതിട്ട സ്വദേശികളായ ദമ്പതികള്‍ പിടിയിലായിരുന്നു. ജനുവരിയിലും കഴിഞ്ഞ ഡിസംബറിലും സമാനമായ കടത്തുകള്‍ പിടികൂടി.

 

 

Continue Reading

kerala

പാലക്കാട് കവറില്‍ പൊതിഞ്ഞനിലയില്‍ മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി…

Published

on

പാലക്കാട്: പാലക്കാട് മാതാ കോവില്‍പള്ളിക്ക് മുന്‍വശത്തെ തുറസ്സായ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിന് സമീപം മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി. തലയോട്ടിയും അസ്ഥികളുമാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച നഗരസഭയിലെ ശുചീകരണത്തൊഴിലാളികളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങള്‍ ആദ്യം കണ്ടത്. രണ്ടുദിവസമായി ഈ ഭാഗത്തുനിന്ന് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രാവിലെ പരിശോധിച്ചപ്പോഴാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്.

തലമുടി അടക്കമുള്ള ശരീരഭാഗങ്ങള്‍ പൂര്‍ണമായി അഴുകാത്തനിലയിലാണ് കണ്ടെത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള-ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. ശേഷം വിശദമായ ശാസ്ത്രീയപരിശോധനയ്ക്കായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും.

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Published

on

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു.

Continue Reading

Trending