Connect with us

More

ഖത്തറില്‍ പുതിയ റസിഡന്‍സി നിയമം: ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

Published

on

• സമുദ്രവ്യാപാരം സംബന്ധിച്ച കരട് നിയമത്തിനും അംഗീകാരം
• പ്രാദേശിക രാജ്യാന്തര കായികപരിപാടികള്‍ക്കായി പുതിയ കമ്മറ്റി

ദോഹ: പ്രവാസി തൊഴിലാളികളുടെ രാജ്യത്തേക്കുള്ള വരവും പോക്കും താമസവും സംബന്ധിച്ച നിയമവുമായി ബന്ധപ്പെട്ട 2015ലെ 21-ാം നമ്പര്‍ ചട്ടങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം. ആഭ്യന്തരമന്ത്രിയാണ് എക്‌സിക്യുട്ടീവ് റഗുലേഷന്‍ സംബന്ധിച്ച കരടുരേഖ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. ഖത്തറിലേക്കുള്ള പ്രവാസി തൊഴിലാളികളുടെ വരവ്, താമസം, മടക്കയാത്ര തുടങ്ങി എല്ലാകാര്യങ്ങളുടെയും നിയന്ത്രണം ഈ ട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പ്രവാസി ജീവനക്കാരുടെ ആശ്രിതര്‍, അവരുടെ താമസാനുമതി, സന്ദര്‍ശക വിസ, ഖത്തറിലെ തുറമുഖത്തുകൂടി കപ്പലുകള്‍ക്കു കടന്നുപോകാനുള്ള അനുമതി തുടങ്ങിയ കാര്യങ്ങളിലും പുതിയ ചട്ടങ്ങളാവും തുടര്‍ന്ന് ബാധകമാകുക. പ്രാദേശിക, രാജ്യാന്തര തലങ്ങളില്‍ കായിക മത്സരങ്ങളും പരിപാടികളും ഈവന്റുകളും സംഘടിപ്പിക്കുന്നതിനായി പുതിയ സംഘാടക സമിതി രൂപീകരിക്കണമെന്ന കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. സാംസ്‌കാരിക കായിക മന്ത്രാലയമാണ് സമിതി രൂപീകരിക്കുക.
മന്ത്രാലയത്തില്‍ നിന്നുള്ള പ്രതിനിധിയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും സമിതി അംഗങ്ങള്‍. പ്രാദേശിക, രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനുള്ള വിവിധ കായിക സംഘടനകളുടെ അപേക്ഷകള്‍ പരിശോധിക്കുകയും വിലയിരുത്തുകയും അനുമതി നല്‍കുകയും ചെയ്യല്‍. സംഘടിപ്പിക്കുന്ന പരിപാടികളുടെ സാധ്യതാപഠനം നടത്തുകയും അവകൊണ്ട് രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും പ്രതികരണങ്ങളും വിവരസമാഹരണവും തേടല്‍ എന്നിവയാണ് സമിതിയുടെ പ്രധാനചുമതല. സംഘടിപ്പിക്കുന്ന കായികപരിപാടികളില്‍ ബന്ധപ്പെട്ട ഇതോറിറ്റികളുമായി ചേര്‍ന്ന് ഗുണമുള്ള കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയെന്നതും സമിതിയുടെ ഉത്തരവാദിത്വമാണ്.
സമുദ്രവ്യാപാരം സംബന്ധിച്ച കരടുനിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. യുദ്ധക്കപ്പലുകള്‍, മത്സ്യബന്ധന ബോട്ടുകള്‍, ട്രോളറുകള്‍, ആഡംബരക്കപ്പലുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജലവാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാത്തരം ജലയാനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്.
അതുപോലെ ഖത്തറിന്റെ ജലാതിര്‍ത്തിയിലും രാജ്യാന്തര സമുദ്രാതിര്‍ത്തിക്കുള്ളിലും നടക്കുന്ന എല്ലാ വ്യാപാര, വാണിജ്യ ഇടപാടുകള്‍ക്കും ജലവാഹന നീക്കത്തിനും കടലിലെ ഖനനം, സമുദ്രാന്തര്‍ഭാഗത്തെ കേബിള്‍ വിന്യാസം, ആഴക്കടല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയ്ക്കും പുതിയ നിയമം ബാധകമാണ്. നിയമം പ്രാബല്യത്തിലായി ആറുമാസത്തിനുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്വദേശ, വിദേശ ജലയാനങ്ങള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നു ലൈസന്‍സ് നേടണം. ലൈസന്‍സ് എടുക്കാനുള്ള കാലാവധി വീണ്ടും ആറു മാസത്തേക്കു നീട്ടാനും ഗതാഗത മന്ത്രിക്ക് അധികാരമുണ്ട്. ഖത്തര്‍ പെട്രോളിയവുമായി ബന്ധപ്പെട്ട എല്ലാ ജോലികളേയും നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമ്മേളനങ്ങളും ഇവന്റുകളും നടത്തുന്ന സര്‍ക്കാര്‍ കമ്മറ്റികളുടെ നിയന്ത്രണം സംബന്ധിച്ച 2015ലെ 34ാം നമ്പര്‍ ഉത്തരവിലെ ചില വകുപ്പുകളില്‍ ഭേഗഗതി വരുത്തുന്നതിനുള്ള കരട് തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. രാജ്യത്ത് കായിക രഹിത കോണ്‍ഫറന്‍സുകളും സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായസമാഹരണം നടത്താന്‍ ഈ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സാംസ്‌കാരിക കായികമന്ത്രാലയത്തിലെ പ്രതിനിധിയെ കമ്മറ്റിയിലുള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending