Connect with us

More

ബയോമെട്രിക് ഡാറ്റ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ നൂതന സംവിധാനം

Published

on

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇ- ഗേറ്റ് ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുന്നതിന് നൂതന സംവിധാനം. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ലോഞ്ചുകളില്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം സജ്ജീകരിച്ചിരിക്കുന്ന സെന്ററുകളിലെ ഡിവൈസുകളില്‍ ബയോമെട്രിക് ഡേറ്റ പ്രയോഗക്ഷമമാക്കാം.

18 വയസിനു മുകളിലുള്ള പ്രവാസികള്‍ക്ക് ഐഡി കാര്‍ഡും പാസ്‌പോര്‍ട്ടും ഉപയോഗിച്ചുകൊണ്ടുള്ള സൗജന്യ ഇ-ഗേറ്റ് സംവിധാനത്തിനു ആഭ്യന്തര മന്ത്രാലയം നേരത്തെ തുടക്കമിട്ടിരുന്നു. ബയോമെട്രിക് ഡാറ്റ നേരത്തേ ആക്ടിവേറ്റ് ചെയ്യാത്തവരുടെ ഇ-ഗേറ്റ് വഴിയുള്ള യാത്ര സുഗമമാക്കാനാണ് ഡിപ്പാര്‍ച്ചര്‍അറൈവല്‍ ലോഞ്ചുകളില്‍ അഞ്ച് സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ തുടങ്ങിയതെന്ന് കേണല്‍ മുഹമ്മദ് റാഷിദ് അല്‍മസ്‌റൂഇ പറഞ്ഞു. ഈ മെഷീനുകളിലൂടെ ഡേറ്റ ആക്ടിവേറ്റാക്കാം.
ഒരു മിനിറ്റിനകം സെല്‍ഫ് സര്‍വീസ് ഡിവൈസിലെ ഇ-പ്രോഗ്രാമിലൂടെ ബയോഡാറ്റ പുതുക്കാന്‍ സാധിക്കും. പ്രവാസികളിലധികവും ഒന്നുകില്‍ കണ്ണ് അടയാളമോ അല്ലെങ്കില്‍ വിരലടയാളമോ നല്‍കിയാണ് എയര്‍പോര്‍ട്ടിലെ ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവുക. ഇ-ഗേറ്റുകള്‍ കണ്ണിന്റെയോ വിരലിന്റെയോ വിവരങ്ങളോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് സേവനത്തിന് ഉപയോഗിക്കുന്നത്. ആക്ടിവേഷന്‍ ഓഫിസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും വിവരങ്ങള്‍ പുതുക്കുന്നതില്‍ വല്ല തടസ്സവും നേരിട്ടാല്‍ സഹായിക്കുന്നതിനു സാങ്കേതിക വിദഗ്ധരെ ഓഫിസുകളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മുഹമ്മദ് റാഷിദ് ചൂണ്ടിക്കാട്ടി. അതേസമയം, ഡിപ്പാര്‍ച്ചര്‍അറൈവല്‍ ലോഞ്ചുകളിലെ ഇഗേറ്റുകളുടെ എണ്ണം 35ല്‍ എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിനു പദ്ധതിയുണ്ട്. കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവില്‍ നില്‍ക്കാതെ യാത്രാ നടപടികള്‍ സുഗമമായി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് ഇ-ഗേറ്റുകള്‍ ഉപയോഗിക്കണമെന്ന് പ്രവാസി യാത്രക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടു. പാസ്‌പോര്‍ട്ടില്‍ ഡിപാര്‍ച്ചര്‍, അറൈവല്‍ സീല്‍ ആവശ്യമുള്ളവരുണ്ടെങ്കില്‍ അത് പതിക്കാന്‍ ഇ-ഗേറ്റിന് സമീപം പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചതായും മുഹമ്മദ് റാഷിദ് വ്യക്തമാക്കി.
ഇലക്ട്രോണിക് ഐഡി കാര്‍ഡുള്ളവര്‍ക്കും സാധാരണ ഐഡി കാര്‍ഡുള്ളവര്‍ക്കും ഹമദിലെ ഇ-ഗേറ്റ് സേവനം ഉപയോഗിക്കാമെന്ന് എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ഖാലിദ് മുഹമ്മദ് അല്‍മുല്ല പറഞ്ഞു.
ഇ-ഗേറ്റിലുള്ള ഇ-റീഡറില്‍ ഐഡി കാര്‍ഡ് വയ്ക്കുന്നതോടെ കാര്‍ഡിലെ വിവരങ്ങള്‍ വായിച്ചെടുക്കുകയും ഗേറ്റ് തുറക്കകയും ചെയ്യും. പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ ബയോമെട്രിക് ഡാറ്റാ ഉപകരണം വഴിയോ രാജ്യത്തെ ഏതെങ്കിലും സര്‍വീസ് സെന്റര്‍ വഴിയോ തങ്ങളുടെ വിവരങ്ങള്‍ പുതുക്കണം. പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് സംവിധാനത്തില്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലഭ്യമായില്ലെങ്കില്‍ ഇ-ഗേറ്റ് സേവനം ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്

ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

Published

on

അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.

കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.

നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.

സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.

Continue Reading

News

നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു

സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.

Published

on

ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.

പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.

പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.

Continue Reading

kerala

മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ

“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”

Published

on

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.

പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.

കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.

അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending