More
ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍: ആത്മവിശ്വാസത്തില്‍ ടോപ് സീഡ് താരങ്ങള്‍

യെലേന യാങ്കോവിച്ച് യോഗ്യതാമത്സരം കളിക്കും
വനിതാ ടെന്നീസിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് 13ന് തുടങ്ങാനിരിക്കെ ടോപ്‌സീഡ് താരങ്ങള്‍ ആത്മവിശ്വാസത്തില്‍. ലോക രണ്ടാം നമ്പര്‍ താരവും ടോട്ടല്‍ ഓപ്പണിലെ ഒന്നാം സീഡുമായ ജര്‍മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, 18-ാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. ടോട്ടല്‍ ഓപ്പണില്‍ കളിക്കേണ്ട പല താരങ്ങള്‍ക്കും ഇന്നും നാളെയുമായി നടക്കുന്ന ഫെഡറേഷന്‍ കപ്പ് മത്സരങ്ങളില്‍ സ്വന്തം രാജ്യങ്ങള്‍ക്കായി കളിക്കേണ്ടതുണ്ട്. അതില്‍ പങ്കെടുത്തശേഷമെ ചില താരങ്ങളെങ്കിലും ദോഹയിലെത്തുകയുള്ളു. ഇന്നു വൈകുന്നേരം ആറുമണിക്കായിരിക്കും ഡ്രോ നടക്കുക. ഒന്നാം റൗണ്ടില്‍ സീഡഡ് താരങ്ങളുടെ എതിരാളികളെ ഇന്നറിയാനാകും. അതേസമയം ടോട്ടല്‍ ഓപ്പണ്‍ യോഗ്യതാമത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. ടൂണീഷ്യയുടെ മുന്‍നിര താരം ഉനാസ് ജാബര്‍, സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് എന്നിവരാണ് യോഗ്യതാറൗണ്ടില്‍ ഇന്നിറങ്ങുന്ന പ്രധാനതാരങ്ങള്‍. ടുണീഷ്യയിലെ മാത്രമല്ല, അറബ് ടെന്നീസിന്റെ മുഖമായി ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ ജാബറിന് കഴിഞ്ഞു. അറബ് മേഖലയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ടെന്നീസ് റാങ്ക് സ്വന്തമാക്കിയിട്ടുള്ള ഉനാസ് കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിലധികമായി വനിതാടെന്നീസില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. ജൂനിയര്‍ തലത്തില്‍ മികവുറ്റ പ്രകടനങ്ങളിലൂടെ ഉയര്‍ന്നുവന്ന ഉനാസ് 2010ലെ ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ഫൈനലിലെത്തുകയും തൊട്ടടുത്ത വര്‍ഷം അവിടെ കിരീടം നേടി വിസ്മയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുന്‍ ലോക ഒന്നാംനമ്പര്‍ താരം യാങ്കോവിച്ചിന് ഖത്തര്‍ ഓപ്പണില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി ലഭിക്കുകയായിരുന്നു. 2004നുശേഷം ഇതാദ്യമായാണ് യാങ്കോവിച്ച് ഒരു ടൂര്‍ണമെന്റില്‍ യോഗ്യതാ മത്സരം കളിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. നിലവില്‍ ലോകറാങ്കിങില്‍ 50-ാം സ്ഥാനത്താണ് യാങ്കോവിച്ച്. ഒരു മുന്‍ലോക ഒന്നാംനമ്പര്‍ താരം, റാങ്കിങില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയ താരം ടോട്ടല്‍ ഓപ്പണില്‍ യോഗ്യതാമത്സരം കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് യാങ്കോവിച്ചിന്റെ മത്സരത്തിന്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാലു ദിവസം മുന്‍പുതന്നെ യാങ്കോവിച്ച് ദോഹയിലെത്തി. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ പരിശീലനം നടത്തുന്നതിനൊപ്പം ദോഹ ചുറ്റിക്കറങ്ങാനും സമയം കണ്ടെത്തി. കഴിഞ്ഞദിവസങ്ങളില്‍ ആന്‍ജലീഖ് കെര്‍ബറും കരോലിന്‍ വോസ്‌നിയാക്കിയും ദോഹയില്‍ പരിശീലനം നടത്തി. മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ദോഹയിലുള്ളതെന്ന് താരങ്ങള്‍ പ്രതികരിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന വോസനിയാക്കി ടോട്ടല്‍ ഓപ്പണിലെ സ്ഥിരംസാന്നിധ്യമാണ്. ദോഹയില്‍ വീണ്ടും കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. ഇതിനു മുമ്പ് ദോഹയില്‍ ആറുതവണ മത്സരിച്ചിട്ടുണ്ട് വോസ്‌നിയാക്കി. 2011ല്‍ ഫൈനലിലെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഫൈനലില്‍ വെര സ്വനരേവയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം മൂന്നാംറൗണ്ടില്‍ പുറത്തായി.
ഇത്തവണ കിരീടനേട്ടം തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഖലീഫ കോംപ്ലക്‌സിലെ കോര്‍ട്ടില്‍ അവര്‍ ഏറെ നേരം പരിശീലിച്ചു. ഇവിടത്തെ അത്യാധുനികസൗകര്യങ്ങളും ക്രമീകരണങ്ങളും ആസ്വദിച്ചശേഷമാണ് മടങ്ങിയത്. ടൂര്‍ണമെന്റിലെ മൂന്നാംസീഡ് സ്ലൊവാക്യയുടെ ഡൊമിനിക സിബുലുകോവയും ആത്മവിശ്വാസത്തിലാണ്. ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം ദോഹയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മത്സരത്തിനുമുന്നോടിയായി അവര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ടെന്നീസ്‌കോര്‍ട്ടില്‍ മികച്ച പ്രകടനം നടത്താന്‍ സ്ലൊവാക് താരത്തിന് കഴിഞ്ഞു.
നിലവില്‍ ലോകറാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍, കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലാണിപ്പോഴുള്ളത്. ലോകറാങ്കിങിലെ മുന്‍നിര താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നതെങ്കിലും സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്കറിയാമെന്ന് സിബുലുകോവ ചൂണ്ടിക്കാട്ടുന്നു.
2008ലാണ് സിബുലുകോവ ആദ്യമായി ഖത്തറില്‍ കളിക്കാനെത്തുന്നത്. അന്ന് ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ അഗ്നിയേസ്‌ക്വ റാഡ്വാന്‍സ്‌കയോട് തോല്‍ക്കുകയായിരുന്നു. റാഡ്വാന്‍സ്‌കയും ദോഹയില്‍ മത്സരിക്കുന്നുണ്ട്.
india
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അംഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.
ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
kerala
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.
കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
News15 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india1 day ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്