Connect with us

More

ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍: ആത്മവിശ്വാസത്തില്‍ ടോപ് സീഡ് താരങ്ങള്‍

Published

on

യെലേന യാങ്കോവിച്ച് യോഗ്യതാമത്സരം കളിക്കും

വനിതാ ടെന്നീസിലെ മുന്‍നിര താരങ്ങള്‍ മത്സരിക്കുന്ന ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് 13ന് തുടങ്ങാനിരിക്കെ ടോപ്‌സീഡ് താരങ്ങള്‍ ആത്മവിശ്വാസത്തില്‍. ലോക രണ്ടാം നമ്പര്‍ താരവും ടോട്ടല്‍ ഓപ്പണിലെ ഒന്നാം സീഡുമായ ജര്‍മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, 18-ാം നമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ കരോലിന്‍ വോസ്‌നിയാക്കി എന്നിവര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കഴിഞ്ഞദിവസം ദോഹയിലെത്തി. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ താരങ്ങള്‍ക്ക് പരമ്പരാഗത രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. ടോട്ടല്‍ ഓപ്പണില്‍ കളിക്കേണ്ട പല താരങ്ങള്‍ക്കും ഇന്നും നാളെയുമായി നടക്കുന്ന ഫെഡറേഷന്‍ കപ്പ് മത്സരങ്ങളില്‍ സ്വന്തം രാജ്യങ്ങള്‍ക്കായി കളിക്കേണ്ടതുണ്ട്. അതില്‍ പങ്കെടുത്തശേഷമെ ചില താരങ്ങളെങ്കിലും ദോഹയിലെത്തുകയുള്ളു. ഇന്നു വൈകുന്നേരം ആറുമണിക്കായിരിക്കും ഡ്രോ നടക്കുക. ഒന്നാം റൗണ്ടില്‍ സീഡഡ് താരങ്ങളുടെ എതിരാളികളെ ഇന്നറിയാനാകും. അതേസമയം ടോട്ടല്‍ ഓപ്പണ്‍ യോഗ്യതാമത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായിട്ടുണ്ട്. ടൂണീഷ്യയുടെ മുന്‍നിര താരം ഉനാസ് ജാബര്‍, സെര്‍ബിയയുടെ യെലേന യാങ്കോവിച്ച് എന്നിവരാണ് യോഗ്യതാറൗണ്ടില്‍ ഇന്നിറങ്ങുന്ന പ്രധാനതാരങ്ങള്‍. ടുണീഷ്യയിലെ മാത്രമല്ല, അറബ് ടെന്നീസിന്റെ മുഖമായി ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റാന്‍ ജാബറിന് കഴിഞ്ഞു. അറബ് മേഖലയില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ടെന്നീസ് റാങ്ക് സ്വന്തമാക്കിയിട്ടുള്ള ഉനാസ് കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിലധികമായി വനിതാടെന്നീസില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നുണ്ട്. ജൂനിയര്‍ തലത്തില്‍ മികവുറ്റ പ്രകടനങ്ങളിലൂടെ ഉയര്‍ന്നുവന്ന ഉനാസ് 2010ലെ ഫ്രഞ്ച് ഓപ്പണ്‍ ജൂനിയര്‍ ഫൈനലിലെത്തുകയും തൊട്ടടുത്ത വര്‍ഷം അവിടെ കിരീടം നേടി വിസ്മയം സൃഷ്ടിക്കുകയും ചെയ്തിരുന്നു. മുന്‍ ലോക ഒന്നാംനമ്പര്‍ താരം യാങ്കോവിച്ചിന് ഖത്തര്‍ ഓപ്പണില്‍ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി ലഭിക്കുകയായിരുന്നു. 2004നുശേഷം ഇതാദ്യമായാണ് യാങ്കോവിച്ച് ഒരു ടൂര്‍ണമെന്റില്‍ യോഗ്യതാ മത്സരം കളിക്കുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. നിലവില്‍ ലോകറാങ്കിങില്‍ 50-ാം സ്ഥാനത്താണ് യാങ്കോവിച്ച്. ഒരു മുന്‍ലോക ഒന്നാംനമ്പര്‍ താരം, റാങ്കിങില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയ താരം ടോട്ടല്‍ ഓപ്പണില്‍ യോഗ്യതാമത്സരം കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് യാങ്കോവിച്ചിന്റെ മത്സരത്തിന്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി നാലു ദിവസം മുന്‍പുതന്നെ യാങ്കോവിച്ച് ദോഹയിലെത്തി. ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സില്‍ പരിശീലനം നടത്തുന്നതിനൊപ്പം ദോഹ ചുറ്റിക്കറങ്ങാനും സമയം കണ്ടെത്തി. കഴിഞ്ഞദിവസങ്ങളില്‍ ആന്‍ജലീഖ് കെര്‍ബറും കരോലിന്‍ വോസ്‌നിയാക്കിയും ദോഹയില്‍ പരിശീലനം നടത്തി. മികച്ച സൗകര്യങ്ങളും ക്രമീകരണങ്ങളുമാണ് ദോഹയിലുള്ളതെന്ന് താരങ്ങള്‍ പ്രതികരിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന വോസനിയാക്കി ടോട്ടല്‍ ഓപ്പണിലെ സ്ഥിരംസാന്നിധ്യമാണ്. ദോഹയില്‍ വീണ്ടും കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പ്രതികരിച്ചു. ഇതിനു മുമ്പ് ദോഹയില്‍ ആറുതവണ മത്സരിച്ചിട്ടുണ്ട് വോസ്‌നിയാക്കി. 2011ല്‍ ഫൈനലിലെത്തിയതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. അന്ന് ഫൈനലില്‍ വെര സ്വനരേവയോട് പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞവര്‍ഷം മൂന്നാംറൗണ്ടില്‍ പുറത്തായി.
ഇത്തവണ കിരീടനേട്ടം തന്നെയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ഖലീഫ കോംപ്ലക്‌സിലെ കോര്‍ട്ടില്‍ അവര്‍ ഏറെ നേരം പരിശീലിച്ചു. ഇവിടത്തെ അത്യാധുനികസൗകര്യങ്ങളും ക്രമീകരണങ്ങളും ആസ്വദിച്ചശേഷമാണ് മടങ്ങിയത്. ടൂര്‍ണമെന്റിലെ മൂന്നാംസീഡ് സ്ലൊവാക്യയുടെ ഡൊമിനിക സിബുലുകോവയും ആത്മവിശ്വാസത്തിലാണ്. ഈ വര്‍ഷത്തെ ആദ്യ കിരീടനേട്ടം ദോഹയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മത്സരത്തിനുമുന്നോടിയായി അവര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ടെന്നീസ്‌കോര്‍ട്ടില്‍ മികച്ച പ്രകടനം നടത്താന്‍ സ്ലൊവാക് താരത്തിന് കഴിഞ്ഞു.
നിലവില്‍ ലോകറാങ്കിങില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍, കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലാണിപ്പോഴുള്ളത്. ലോകറാങ്കിങിലെ മുന്‍നിര താരങ്ങളാണ് ദോഹയില്‍ മത്സരിക്കുന്നതെങ്കിലും സമ്മര്‍ദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്കറിയാമെന്ന് സിബുലുകോവ ചൂണ്ടിക്കാട്ടുന്നു.
2008ലാണ് സിബുലുകോവ ആദ്യമായി ഖത്തറില്‍ കളിക്കാനെത്തുന്നത്. അന്ന് ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ അഗ്നിയേസ്‌ക്വ റാഡ്വാന്‍സ്‌കയോട് തോല്‍ക്കുകയായിരുന്നു. റാഡ്വാന്‍സ്‌കയും ദോഹയില്‍ മത്സരിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത്

Published

on

മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

Continue Reading

kerala

പാലക്കാട് എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനമിടിച്ചു; ക്യാമറ തകര്‍ന്നു

ഇടിച്ച വാഹനം നിര്‍ത്താതെ പോയി

Published

on

വടക്കഞ്ചേരി ആയക്കാട് സ്ഥാപിച്ച എ ഐ ക്യാമറ തകര്‍ന്നു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ച് ക്യാമറ സ്ഥാപിച്ച പോസ്റ്റ് മറിഞ്ഞ് വീഴുകയായിരുന്നു. ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ മനപ്പൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്ന് സംശയിക്കുന്നതായും വാഹനത്തെ കുറിച്ച് സൂചന ലഭിച്ചതായും വടക്കഞ്ചേരി പൊലീസ് അറിയിച്ചു.

ഇടിച്ച വാഹനം നിര്‍ത്താതെ പോയി. നിലത്തുവീണ ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിന്‍ തോപ്പിലാണ് കണ്ടെത്തിയത്. വാഹനം ഇടിച്ചതിന്റെ ശക്തിയില്‍ തകര്‍ന്ന് വീണ പോസ്റ്റ്, വലിച്ചിഴച്ച് തെങ്ങിന്‍ തോപ്പിലെത്തിച്ചതാകാമെന്നാണ് സംശയിക്കുന്നത്.

Continue Reading

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Trending