Video Stories
ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കില്ലെന്ന് ഖത്തര്‍
ദോഹ: ഇസ്രാഈലിന്റെ തലസ്ഥാനമായി ജറൂസലേമിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന എല്ലാ നടപടികളെയും തള്ളിക്കളയുന്നതായി ഖത്തര്‍ വ്യക്തമാക്കി. എല്ലാ അറബ്, മുസ്ലീം ജനങ്ങള്‍ക്കും ജറൂസലേമിലുള്ള പ്രത്യേക പ്രാധാന്യത്തെക്കുറിച്ചും ആവര്‍ത്തിച്ചു. ജറൂസലേമിന്റെ ചരിത്രപരവും നിയമപരുവമായ സാഹചര്യങ്ങളെ ബഹുമാനിക്കണം.
അതിനെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത എന്തു പ്രത്യാഘാതങ്ങളെയും ഒഴിവാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. അത്തരം പ്രവര്‍ത്തനങ്ങള്‍ മിഡില്‍ഈസ്റ്റിലെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കാനിടയാക്കും. ജറൂസലേമിന് ഇസ്രാഈലിന്റെ തലസ്ഥാനമെന്ന അംഗീകാരം നല്‍കുന്നത് രാജ്യന്തര നിയമങ്ങള്‍ക്കും രാജ്യാന്തര നിയമ പ്രമേയങ്ങള്‍ക്കും പൂര്‍ണമായും വിരുദ്ധമാണ്. രണ്ടു രാജ്യങ്ങളെന്ന പരിഹാരത്തിന്റെ അടിസ്ഥനത്തിലുള്ള സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും ഖത്തര്‍ വ്യക്തമാക്കി. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സമാധാനത്തിന്റെ സംസ്കാരം എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവെ യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലി അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാനശ്രമങ്ങള്‍ക്ക് വിരുദ്ധമായ എന്തുതരം പ്രവര്‍ത്തനങ്ങളും ഒഴിവാക്കപ്പെടേണ്ടതാണ്. മുന്‍പുള്ളതിനേക്കാള്‍ കൂടുതലായി ഇന്ന് ലോകം സുസ്ഥിര സമാധാനം ആഗ്രഹിക്കുന്നുണ്ട്. ഫലസ്തീന് വിഷയത്തില്‍ പരിഹാരം കാണാനാകുന്നില്ലെങ്കില്‍ മിഡില്‍ഈസ്റ്റിലെ സമാധാനമെന്നത് പിടികൊടുക്കാനാകാത്ത ലക്ഷ്യമായി തുടരും- ശൈഖ ആലിയ വിശദീകരിച്ചു.
സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പര മനസിലാക്കലിന്റെയും സംസ്കാരവും മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിലെ രാജ്യാന്തര ശ്രമങ്ങളെക്കുറിച്ചും അവര്‍ വിശദീകരിച്ചു.ലോകത്ത് തര്‍ക്കങ്ങളും പ്രതിസന്ധികളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കുമായുള്ള വെല്ലുവിളികളെയും തടസങ്ങളെയും നേരിടുന്നതില്‍ രാജ്യാന്തര സമൂഹത്തിന്റെ ദൃഢനിശ്ചയം പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ശ്രമങ്ങളെന്ന് ശൈഖ ആലിയ വിശദീകരിച്ചു. സാമൂഹിക മത സാംസ്കാരിക പൈതൃകങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞതാണ് ഖത്തറിന്റെ നയം.
സൗമ്യത, സഹിഷ്ണുത, ജനങ്ങള്‍ക്കിടയിലെ സാംസ്കാരിക- നാഗരിക- മതപരമായ വ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളല്‍ എന്നിവ ഉള്‍പ്പെടുത്തിയ നയമാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നത്. രാജ്യാന്തര സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് രാജ്യാന്തര സമൂഹത്തില്‍ സജീവവും ഉത്തരവാദിത്വബോധത്തോടെയുമുള്ള പങ്ക് ഖത്തര്‍ വഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സംസ്കാരങ്ങള്‍ക്കും മതങ്ങള്‍ക്കുമിടയില്‍ സമാധാനത്തിന്റെയും സംവാദത്തിന്റെയും പരസ്പരമനസിലാക്കലിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതില്‍ യുണൈറ്റഡ് നേഷന്‍സ് അലൈന്‍സ് ഓഫ് സിവിലൈസേഷന്‍സ് വഹിക്കുന്ന പങ്ക് എടുത്തുപറഞ്ഞ ശൈഖ ആലിയ അത്തരം പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലുണ്ടെന്നും സഹായം തുടര്‍ന്നും ലഭ്യമാക്കുമെന്നും വ്യക്തമാക്കി. ജനങ്ങളുമായി സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് ഖത്തര്‍ ഊന്നല്‍ നല്‍കുന്നുണ്ട്. സമാധാന സംസ്കാരത്തിനാണ് ഊന്നല്‍. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന് അനുസൃതമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായാണ് ജര്‍മനിയില്‍ അറബ് സാംസ്കാരിക കേന്ദ്രം തുറന്നത്. അറബ് ജര്‍മന്‍ സംസ്കാരങ്ങള്‍ തമ്മിലുള്ള സഹകരണം ആഴത്തിലാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ ആലിയ പറഞ്ഞു.
ഖത്തറിന്റെ നയതന്ത്രമെന്നത് അക്രമം ഉള്‍പ്പെടുന്നില്ല എന്നത് മാത്രമല്ല, വിട്ടുവീഴ്ചയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ള സ്ഥിരസമാധാനമാണ് നയം മുന്നോട്ടുവയ്ക്കുന്നത്. മധ്യസ്ഥതയെയും പ്രതിരോധ നയത്തെയുമാണ് ഖത്തര്‍ പിന്തുണയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സുസ്ഥിരസമാധാനം സംബന്ധിച്ച ഏപ്രിലിലെ ഉന്നതതലസമ്മേളനത്തിനു മുന്നോടിയായി ജനുവരി 18, 19 തീയതികളില്‍ ഖത്തര്‍ രാജ്യാന്തര സമ്മേളനത്തിന് വേദിയാകും.മിഡില്‍ ഈസ്റ്റ്, ഇസ് ലാമിക രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF20 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

