Connect with us

india

ജോഡോ യാത്രയില്‍ പങ്കെടുത്തില്ല: ഉത്തരമില്ലാതെ സി.പി.എം

രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്‌പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.

Published

on

ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ഭാരത് ജോഡോയാത്രയില്‍ നിന്ന് വിട്ടുനിന്ന് സി.പി.എം നേടിയത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം. എല്ലായ്‌പോഴും നല്ല കാര്യത്തിന് പുറം തിരിഞ്ഞുനില്‍ക്കുന്ന റൗഡിയുടെ വേഷമാണ് ഇവിടെയും സി.പി.എം കാഴ്ചവെച്ചത്. വെറുപ്പിന്റെ മാര്‍ക്കറ്റില്‍ സ്‌നേഹത്തിന്റെ കടതുറക്കുമ്പോള്‍ അവിടെ എവിടെയുമില്ലാതെ പരോക്ഷമായി വെറുപ്പിനെ തലോടുകയായിരുന്നു സി.പി.എം. നേതൃത്വത്തിന്റെ ഈ അപക്വതക്ക് അണികളില്‍ ഏറെയും പഴികേള്‍ക്കുകയും സ്വയം ശപിക്കുകയുമാണ്. എക്കാലത്തും കോണ്‍ഗ്രസ് വിരോധത്തിന്‍രെയും വരട്ടുതത്വവാദത്തിന്റെയും പേരുപറഞ്ഞ് ഇന്ത്യന്‍ ജനതയുടെ രക്ഷക്ക് വിലങ്ങുവെക്കുകയാണ് സി.പി.എം ചെയ്തുപോന്നിട്ടുളളത്. ഇതിന് ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ബി.ജെ.പിയുമായി പോലും സന്ധിചേരാനും ഭരണത്തിന് സഹായിക്കാനും അവര്‍ തയ്യാറായിട്ടുണ്ട്. അതുതന്നെയാണ് ജോഡോയാത്രയുടെ കാര്യത്തിലും സി.പി.എം പുതുനേതൃത്വം ചെയ്തത്. എട്ട് പ്രതിപക്ഷ കക്ഷികളാണ് ജോോ യാത്രയുടെ സമാപനത്തില്‍ പ്രസംഗിക്കാനും ശ്രവിക്കാനും സ്‌നേഹം പങ്കുവെക്കാനുമായി എത്തിയത്. എന്നാല്‍ സി.പി.എം അതില്‍നിന്ന ്‌വിട്ടുനില്‍ക്കുകയായിരുന്നു. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും പൊളിറ്റ് ബ്യൂറോ അതിന് സമ്മതിച്ചില്ല. കേരളത്തിന്റെ നേതാക്കളുടെ പിടിവാശിയായിരുന്നു കാരണം.
ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയുടെയും ഭിന്നിപ്പിന്‍രെയും വെല്ലുവിളികളെ നേരിടുകയായിരുന്നു തനിച്ച് രാഹുല്‍ഗാന്ധി യാത്രയിലൂടെ നിര്‍വഹിച്ചത്. അതിനെ സഹായിക്കേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും ബാധ്യതയാണ്. രാജ്യം എന്നെന്നേക്കുമായി കൈവിട്ടുപോകുമെന്ന ഭീതിയാണ് എങ്ങും നിലനില്‍ക്കുന്നത്. അവസാന കൈ എന്ന നിലക്കാണ ്‌രാഹുല്‍ഗാന്ധി ഈ ഉദ്യമത്തിന് തുനിഞ്ഞിറങ്ങിയത്. എന്നാല്‍ ആദ്യം മുതല്‍ക്കേ കണ്ടെയ്‌നര്‍ യാത്രയെന്നും മറ്റും പരിഹസിക്കുകയായിരുന്നു സി.പി.എം നേതാക്കളില്‍ പലരും. എം.സ്വരാജ് പരസ്യമായി തന്നെ അതുന്നയിച്ചു. പിണറായി വിജയന്‍ പറഞ്ഞത് കേരളത്തില്‍ കൂടുതല്‍ ദിവസം യാത്ര നടത്തുന്നുവെന്നും. കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റംഗങ്ങളുള്ള കേരളത്തിലല്ലാതെ വേറെയെവിടെയാണ ്‌കോണ്‍ഗ്രസിന്റെ ജാഥ ഏറ്റവും കൂടുതല്‍ നടത്തുക. യു.പി, ബീഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജാഥ പോയെങ്കിലും അവിടെ സംഘടനാസംവിധാനം ഇന്ന് കുറവാണെന്ന് കോണ്‍ഗ്രസിന് മാത്രമല്ല, ഏതാണ്ടെല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. എന്നിട്ടും സി.പി.എം ഇടുങ്ങിയ സിദ്ധാന്തം പുറത്തെടുക്കുകയായിരുന്നു. എക്കാലത്തും ഇടതുപക്ഷത്ത് വേറിട്ട ചിന്ത പുലര്‍ത്തിയ സി.പി.ഐ പക്ഷേ ജാഥയില്‍ പങ്കെടുത്തതും സി.പി.എമ്മിനെ പരോക്ഷമായി വിമര്‍ശിച്ചതും പോലും സി.പി.എം കാണുന്നില്ല. സെക്രട്ടറി ഡി.രാജ നേരിട്ടാണ് കശ്മീരിലെ സമാപനത്തിനെത്തിയത്. ത്രിപുരയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒരുമിച്ചാണ് ബി.ജെ.പിക്കെതിരെ പൊരുതുന്നത് .എന്നിട്ടും യാത്രയെ സ്വീകരിക്കാനും രാഹുലിനെ അഭിനന്ദിക്കാനും സി.പിഎം എത്താതിരുന്നതിലെ കാപട്യമാണ ്പുറത്തായിരിക്കുന്നത്.
ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാലത്തും സാമ്പത്തികനയത്തിന്റെ പേരുപറഞ്ഞും മറ്റും കോണ്‍ഗ്രസിനെ ഭത്സിക്കാനാണ് സി.പി.എം അന്നും മുന്നിട്ടിറങ്ങിയത്. കേരളത്തില്‍ സി.പി.എമ്മിന്റെ നിലനില്‍പാണ ്മതേതരത്വത്തേക്കാള്‍ വലുതായി അവര്‍ കണ്ടത്. ഇതുതന്നെയാണ് ഇവിടെയും സംഭവിച്ചത്. പക്ഷേ സൂര്യനെ പാഴ് മുറം കൊണ്ട് തടുക്കാനാവില്ലെന്ന് പറയുന്നതുപോലെ രാഹുലും ജോഡോയാത്രയും പ്രസരിപ്പിച്ച വീറിനെയും ആശയത്തെയും പ്രതിജ്ഞയെയും കീഴ്‌പെടുത്താന്‍ ബി.ജെ.പിക്കെന്നപോലെ സി.പി.എമ്മിനും കഴിയില്ലെന്ന ്തീര്‍ച്ച.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

Published

on

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

വെടിവയ്പ്പും സൈനിക നടപടിയും അവസാനിപ്പിക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നേരിട്ട് ചര്‍ച്ച ചെയ്ത കാര്യമാണെന്നും പാകിസ്ഥാനി വെടിവയ്പ്പ് നിര്‍ത്തണമെങ്കില്‍, അവര്‍ ഞങ്ങളോട് പറയണം, ഞങ്ങള്‍ക്ക് അവരില്‍ നിന്ന് അത് കേള്‍ക്കണം, അവരുടെ ജനറല്‍ ഞങ്ങളുടെ ജനറലിനെ വിളിച്ച് ഇത് പറയണം, അതാണ് സംഭവിച്ചതെന്നും എസ് ജയശങ്കര്‍ പറഞ്ഞു.

സൈനിക ആശയവിനിമയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഇരു സൈന്യങ്ങളും നിലവിലുള്ള ഹോട്ട്ലൈന്‍ ഉപയോഗിച്ചതായി ജയശങ്കര്‍ സ്ഥിരീകരിച്ചു. മെയ് 10 ന്, പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നിര്‍ത്താന്‍ തയ്യാറാണെന്ന സന്ദേശം അയച്ചെന്നും ഇന്ത്യ അതിനനുസരിച്ച് പ്രതികരിച്ചെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ള രാജ്യങ്ങളും ആശങ്ക പ്രകടിപ്പിക്കുകയും ഇരുപക്ഷത്തോടും സംസാരിക്കുകയും ചെയ്തപ്പോള്‍, ശത്രുത അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മാത്രമായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.

Continue Reading

india

വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്‌ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്‌ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.

ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന്‍ പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള്‍ സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന്‍ വാദിച്ചു.

ദാനധര്‍മം ഇസ്‌ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്‍കി.

വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.

Continue Reading

india

ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി.

Published

on

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.

ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.

ഫ്‌ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.

അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.

Continue Reading

Trending