Connect with us

Video Stories

അഭിമന്യുവിന്റെ മരണം ഉയർത്തുന്ന ചിന്തകൾ!

Published

on

പി.കെ ഫിറോസ്‌

1. അഭിമന്യുവിനെ കൊന്ന കാംപസ് ഫ്രണ്ട് തങ്ങളുടെ വിദ്യാർത്ഥി സംഘടനയല്ലെന്നാണ് എസ്.ഡി.പി.ഐ പ്രസ്താവിച്ചിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളുടെയും രീതി ശാസ്ത്രമാണ് പല പേരുകളിലും അറിയപ്പെടുക എന്നത്. എൻ.ഡി.എഫും, എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും ഒരേ സംഘടനയുടെ വകഭേദങ്ങൾ മാത്രമാണ്. ആർ. എസ്. എസ്സിന്റെ വിദ്യാർത്ഥി സംഘടനയല്ല എ.ബി.വി.പി എന്നു പറഞ്ഞാൽ സാങ്കേതികമായി ശരിയാണ്. എന്നാൽ രണ്ടും പിന്തുടരുന്ന പ്രത്യയ ശാസ്ത്രം ഒന്നു തന്നെയാണെന്നത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ബോധ്യമാവാകും.

2. കാമ്പസ് ഫ്രണ്ടിന്റെ ചുമരിൽ വർഗ്ഗീയത എന്നെഴുതിയാൽ അവസാനിക്കുന്ന ഒന്നല്ല വർഗ്ഗീയത. അങ്ങിനെയല്ല മുസ്‌ലിം സമുദായത്തിന് എസ്.ഡി.പി.ഐയെ അകറ്റി നിർത്താനായത്. മുസ്‌ലിം യൂത്ത് ലീഗും സമുദായ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് നിരന്തരം ക്യാമ്പയിൻ ചെയ്താണ് എസ്.ഡി.പി.ഐയെ ചെറുത്ത് തോൽപ്പിച്ചത്. അത് കൊണ്ടാണ് വർഗ്ഗീയ വാദികൾക്ക് മുസ്‌ലിം സമുദായത്തിനിടയിൽ വേരോട്ടമുണ്ടാക്കാൻ കഴിയാതെ പോയത്.

3. എസ്.ഡി.പി.ഐ ക്കാർ കൊന്നു എന്നത് കൊണ്ട് എസ്.എഫ്.ഐക്കാരുടെ ആക്രമങ്ങളോ എസ്.എഫ്.ഐക്കാർ ജനാധിപത്യ വിരുദ്ധരായത് കൊണ്ട് എസ്.ഡി.പി.ഐ യുടെ കൊലപാതകമോ ന്യായീകരിക്കാനാവില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർത്തിക്കാട്ടി ഒരു സംഘടനയെ മഹത്വവൽക്കരിക്കാനുമാവില്ല. എസ്.എഫ്.ഐക്കാരുടെ ആക്രമത്തിനിരയായി ഞങ്ങളൊക്കെ കൊല്ലപ്പെടാതിരുന്നത് അവരുടെ ഔദാര്യം കൊണ്ടല്ല ഞങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്!!

4. കൊലപാതകങ്ങളെ വിമർശിക്കുമ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എപ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്. എല്ലാ പാർട്ടിക്കാരും ഇവിടെ കൊലപാതകം നടത്തിയിട്ടില്ലേ എന്ന്. ഉണ്ട്. കൊന്നിട്ടുണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ കൊല നടത്താൻ പാർട്ടി ആസൂത്രണമോ, ക്വട്ടേഷൻ സംഘമോ, അതിന് വേണ്ടി പണപ്പിരിവോ, പരോളിലിറങ്ങിയാൽ സുഖവാസ കേന്ദ്രങ്ങളിൽ താമസമൊരുക്കുകയോ ചെയ്യുന്ന ഏർപ്പാട് എല്ലാ പാർട്ടിക്കാർക്കുമില്ല.

5. ഇപ്പറഞ്ഞ യോഗ്യതകളെല്ലാം തികഞ്ഞത് സി.പി.എമ്മിനും സംഘ് പരിവാരങ്ങൾക്കും എസ്.ഡി.പി.ഐ പരിവാരങ്ങൾക്കുമാണ്. സി.പി.എമ്മിനെ മറ്റുള്ള രണ്ട് പരിവാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവർക്ക് വർഗ്ഗീയതയുടെ എലമെൻറില്ല എന്നത് മാത്രമാണ് (നാദാപുരത്തെ പോലെയുള്ള ചിലയിടങ്ങളിലെ സി.പി.എം വ്യത്യസ്തമാണ് എന്നത് വിസ്മരിക്കുന്നില്ല)

6. വർഗ്ഗീയ സംഘടനകളോടുള്ള നിലപാടിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യതയുണ്ടാവണം. എസ്.ഡി.പി.ഐ യുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന പാർട്ടിയാണ് സി പി. എം. മുമ്പ് പി.ഡി.പി യുമായും ഇവർ സഖ്യത്തിലേർപ്പെട്ടിരുന്നു. അന്ന് പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് പോലെ ജനം അവരെ ഇലയും കൂട്ടി വലിച്ചെറിയുകയാണ് ചെയ്തത്.

7. ജനാധിപത്യത്തിന്റെ കൂടി പരിശീലന കളരിയാവണം കാമ്പസുകൾ. അല്ലാതെ അക്രമ രാഷ്ട്രീയത്തിന്റെ ഇടമാവരുതവിടെ. അതിന് മുൻകൈ എടുക്കേണ്ടത് എസ്.എഫ്.ഐ തന്നെയാണ്. ജനാധിപത്യ സംഘടനകൾക്ക് ഇടം നിഷേധിക്കുമ്പോൾ അവിടെ കടന്നു വരുന്നത് ഇത്തരം മിലിട്ടന്റ് സംഘടനകളാണ്. എസ്.എഫ്.ഐക്കാർ തച്ചാൽ തിരിച്ചടിക്കാൻ കെൽപ്പില്ലാത്തവരാണ് മറ്റു സംഘടനകൾ എന്ന് പറഞ്ഞ് എ.ബി.വി.പി യിലും കാമ്പസ് ഫ്രണ്ടിലുമൊക്കെ ചേക്കേറുന്നവർ ചില കാമ്പസുകളിലുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി എസ്.എഫ്.ഐ ക്കുമുണ്ടാവണം.

സ്കൂൾ രാഷ്ട്രീയത്തിന് പൂട്ടു വീണപ്പോൾ കയ്യടിച്ച സമൂഹത്തെ കൊണ്ട് കാമ്പസ് രാഷ്ട്രീയത്തിനും വിലങ്ങ് വെക്കണം എന്ന് പറയാനിട വരുത്തരുത്. രാഷ്ട്രീയ കേരളത്തിന് ധാരാളം നേതാക്കളെ സമ്മാനിച്ച കാമ്പസുകളിൽ ഇനിയും ആശയ സംവാദങ്ങളുണ്ടാവട്ടെ! ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ ക്യാംപസുകൾ തങ്ങളുടെ പങ്ക് വഹിക്കട്ടെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending