Video Stories
അഭിമന്യുവിന്റെ മരണം ഉയർത്തുന്ന ചിന്തകൾ!
പി.കെ ഫിറോസ്
1. അഭിമന്യുവിനെ കൊന്ന കാംപസ് ഫ്രണ്ട് തങ്ങളുടെ വിദ്യാർത്ഥി സംഘടനയല്ലെന്നാണ് എസ്.ഡി.പി.ഐ പ്രസ്താവിച്ചിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളുടെയും രീതി ശാസ്ത്രമാണ് പല പേരുകളിലും അറിയപ്പെടുക എന്നത്. എൻ.ഡി.എഫും, എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും ഒരേ സംഘടനയുടെ വകഭേദങ്ങൾ മാത്രമാണ്. ആർ. എസ്. എസ്സിന്റെ വിദ്യാർത്ഥി സംഘടനയല്ല എ.ബി.വി.പി എന്നു പറഞ്ഞാൽ സാങ്കേതികമായി ശരിയാണ്. എന്നാൽ രണ്ടും പിന്തുടരുന്ന പ്രത്യയ ശാസ്ത്രം ഒന്നു തന്നെയാണെന്നത് അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ബോധ്യമാവാകും.
2. കാമ്പസ് ഫ്രണ്ടിന്റെ ചുമരിൽ വർഗ്ഗീയത എന്നെഴുതിയാൽ അവസാനിക്കുന്ന ഒന്നല്ല വർഗ്ഗീയത. അങ്ങിനെയല്ല മുസ്‌ലിം സമുദായത്തിന് എസ്.ഡി.പി.ഐയെ അകറ്റി നിർത്താനായത്. മുസ്‌ലിം യൂത്ത് ലീഗും സമുദായ സംഘടനകളും ഒറ്റക്കെട്ടായി നിന്ന് നിരന്തരം ക്യാമ്പയിൻ ചെയ്താണ് എസ്.ഡി.പി.ഐയെ ചെറുത്ത് തോൽപ്പിച്ചത്. അത് കൊണ്ടാണ് വർഗ്ഗീയ വാദികൾക്ക് മുസ്‌ലിം സമുദായത്തിനിടയിൽ വേരോട്ടമുണ്ടാക്കാൻ കഴിയാതെ പോയത്.
3. എസ്.ഡി.പി.ഐ ക്കാർ കൊന്നു എന്നത് കൊണ്ട് എസ്.എഫ്.ഐക്കാരുടെ ആക്രമങ്ങളോ എസ്.എഫ്.ഐക്കാർ ജനാധിപത്യ വിരുദ്ധരായത് കൊണ്ട് എസ്.ഡി.പി.ഐ യുടെ കൊലപാതകമോ ന്യായീകരിക്കാനാവില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം ഉയർത്തിക്കാട്ടി ഒരു സംഘടനയെ മഹത്വവൽക്കരിക്കാനുമാവില്ല. എസ്.എഫ്.ഐക്കാരുടെ ആക്രമത്തിനിരയായി ഞങ്ങളൊക്കെ കൊല്ലപ്പെടാതിരുന്നത് അവരുടെ ഔദാര്യം കൊണ്ടല്ല ഞങ്ങളുടെ ആയുസ്സിന്റെ ബലം കൊണ്ടാണ്!!
4. കൊലപാതകങ്ങളെ വിമർശിക്കുമ്പോൾ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കൾ എപ്പോഴും ചോദിക്കുന്ന ചോദ്യമുണ്ട്. എല്ലാ പാർട്ടിക്കാരും ഇവിടെ കൊലപാതകം നടത്തിയിട്ടില്ലേ എന്ന്. ഉണ്ട്. കൊന്നിട്ടുണ്ട് എന്ന് തന്നെയാണ് ഉത്തരം. എന്നാൽ കൊല നടത്താൻ പാർട്ടി ആസൂത്രണമോ, ക്വട്ടേഷൻ സംഘമോ, അതിന് വേണ്ടി പണപ്പിരിവോ, പരോളിലിറങ്ങിയാൽ സുഖവാസ കേന്ദ്രങ്ങളിൽ താമസമൊരുക്കുകയോ ചെയ്യുന്ന ഏർപ്പാട് എല്ലാ പാർട്ടിക്കാർക്കുമില്ല.
5. ഇപ്പറഞ്ഞ യോഗ്യതകളെല്ലാം തികഞ്ഞത് സി.പി.എമ്മിനും സംഘ് പരിവാരങ്ങൾക്കും എസ്.ഡി.പി.ഐ പരിവാരങ്ങൾക്കുമാണ്. സി.പി.എമ്മിനെ മറ്റുള്ള രണ്ട് പരിവാരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് അവർക്ക് വർഗ്ഗീയതയുടെ എലമെൻറില്ല എന്നത് മാത്രമാണ് (നാദാപുരത്തെ പോലെയുള്ള ചിലയിടങ്ങളിലെ സി.പി.എം വ്യത്യസ്തമാണ് എന്നത് വിസ്മരിക്കുന്നില്ല)
6. വർഗ്ഗീയ സംഘടനകളോടുള്ള നിലപാടിൽ രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യതയുണ്ടാവണം. എസ്.ഡി.പി.ഐ യുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുകയും അതിപ്പോഴും തുടരുകയും ചെയ്യുന്ന പാർട്ടിയാണ് സി പി. എം. മുമ്പ് പി.ഡി.പി യുമായും ഇവർ സഖ്യത്തിലേർപ്പെട്ടിരുന്നു. അന്ന് പൊന്നാനി പാർലമെൻറ് മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞത് പോലെ ജനം അവരെ ഇലയും കൂട്ടി വലിച്ചെറിയുകയാണ് ചെയ്തത്.
7. ജനാധിപത്യത്തിന്റെ കൂടി പരിശീലന കളരിയാവണം കാമ്പസുകൾ. അല്ലാതെ അക്രമ രാഷ്ട്രീയത്തിന്റെ ഇടമാവരുതവിടെ. അതിന് മുൻകൈ എടുക്കേണ്ടത് എസ്.എഫ്.ഐ തന്നെയാണ്. ജനാധിപത്യ സംഘടനകൾക്ക് ഇടം നിഷേധിക്കുമ്പോൾ അവിടെ കടന്നു വരുന്നത് ഇത്തരം മിലിട്ടന്റ് സംഘടനകളാണ്. എസ്.എഫ്.ഐക്കാർ തച്ചാൽ തിരിച്ചടിക്കാൻ കെൽപ്പില്ലാത്തവരാണ് മറ്റു സംഘടനകൾ എന്ന് പറഞ്ഞ് എ.ബി.വി.പി യിലും കാമ്പസ് ഫ്രണ്ടിലുമൊക്കെ ചേക്കേറുന്നവർ ചില കാമ്പസുകളിലുണ്ട്. അത് മനസ്സിലാക്കാനുള്ള ബുദ്ധി എസ്.എഫ്.ഐ ക്കുമുണ്ടാവണം.
സ്കൂൾ രാഷ്ട്രീയത്തിന് പൂട്ടു വീണപ്പോൾ കയ്യടിച്ച സമൂഹത്തെ കൊണ്ട് കാമ്പസ് രാഷ്ട്രീയത്തിനും വിലങ്ങ് വെക്കണം എന്ന് പറയാനിട വരുത്തരുത്. രാഷ്ട്രീയ കേരളത്തിന് ധാരാളം നേതാക്കളെ സമ്മാനിച്ച കാമ്പസുകളിൽ ഇനിയും ആശയ സംവാദങ്ങളുണ്ടാവട്ടെ! ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിൽ ക്യാംപസുകൾ തങ്ങളുടെ പങ്ക് വഹിക്കട്ടെ…
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News9 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala11 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala12 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Cricket2 days agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും

