Video Stories
വാംഖഡെയിലും അശ്വിന്‍; ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

മുംബൈ: വാംഖഡേ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ രണ്ടാം ദിവത്തിലും അരങ്ങു തകര്‍ത്തപ്പോള്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 400 റണ്‍സിന് ആദ്യ ഇന്നിങ്‌സില്‍ പുറത്ത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 എന്ന ശക്തമായ നിലയിലാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ മുരളി വിജയ് (70*), പൂജാര (47*) എന്നിവരാണ് ക്രീസില്‍. 24 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. മോയിന്‍ അലിയുടെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
ഇതോടെ രണ്ട് ദിവസം കൊണ്ട് വീണ 11 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പങ്കിട്ടെടുത്തു. നേരത്തെ അഞ്ചിന് 288 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ട് 400 റണ്‍സിന് എല്ലാവരും പുറത്തായി. തലേ ദിവസത്തെ സ്‌കോറിനോട് ഒമ്പത് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഇംഗ്ലണ്ടിന്റെ വിശ്വസ്ത ബാറ്റ്‌സ്മാന്‍ ബെന്‍ സ്‌റ്റോക്‌സ് കൂടാരം കേറി. അശ്വിനായിരുന്നു വിക്കറ്റ്.
അശ്വിന്റെ അപ്പീല്‍ അമ്പയര്‍ ഓക്‌സന്‍ഫോര്‍ഡ് തള്ളിയെങ്കിലും ക്യാപ്റ്റന്‍ കോലി ഡി.ആര്‍.എസ് ആവശ്യപ്പെടുകയായിരുന്നു. തേര്‍ഡ് അമ്പയര്‍ ഷംസുദ്ദീന്‍ അശ്വിന് അനുകൂലമായി നിലപാടെടുത്തു. എന്നാല്‍ തീരുമാനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചായിരുന്നു സ്റ്റോക്കിന്റെ മടക്കം.
പിന്നാലെ എത്തിയ ക്രിസ് വോക്‌സ് (11) റണ്‍സുമായി മടങ്ങി. ഇത്തവണ ജഡേജയായിരുന്നു അന്തകന്‍. ആദില്‍ റഷീദ് നാലു റണ്‍സുമായി ജഡേജക്കു മുന്നില്‍ കീഴടങ്ങിയതോടെ ഇംഗ്ലണ്ട് എട്ടിന് 334 എന്ന നിലയിലേക്കു ചൂളിയെങ്കിലും ഒന്‍പതാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ജോസ് ബട്‌ലര്‍ (76) ജേക് ബാള്‍ (31) സഖ്യം ഇംഗ്ലണ്ടിന് 53 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ബാള്‍ അശ്വിന് ആറാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
76 റണ്‍സെടുത്ത ബട്‌ലറെ ജഡേജ പുറത്താക്കി. ഇന്ത്യക്കു വേണ്ടി അശ്വിന്‍ ആറും ജഡേജ നാലു വിക്കറ്റും നേടി. 43-ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍ അഞ്ചു വിക്കറ്റോ അതില്‍ കൂടുതലോ നേടുന്നത് ഇത് 23-ാം തവണയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഏഴാമത്തെ താരമായ അശ്വിന്‍ ജവഗല്‍ ശ്രീനാഥിന്റെ 236 വിക്കറ്റുകളെന്ന റെക്കോര്‍ഡും മറികടന്നു. 242 വിക്കറ്റെടുത്ത ബി.എസ് ചന്ദ്രശേഖറിന്റെ റെക്കോര്‍ഡാണ് ഇനി അശ്വിനു മുന്നില്‍ കീഴടങ്ങാനുള്ളത്.
400 റണ്‍സിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ മറുപടി ബാറ്റിങ് മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ സ്‌കോര്‍ 39ല്‍ നില്‍ക്കെ രാഹുല്‍ മോയിന്‍ അലിയുടെ പന്തില്‍ പുറത്തായി. പിന്നീട് ഒത്തു ചേര്‍ന്ന മുരളി വിജയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ നങ്കുരമിട്ടു കളിച്ചു. അര്‍ധ സെഞ്ച്വറി പിന്നിട്ട വിജയ് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറും പായിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ഇതിനോടകം 107 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പേസ് ബൗളര്‍മാര്‍ക്ക് ഒരു ആനുകൂല്യവും കിട്ടാത്ത പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ മെരുക്കുകയെന്ന കഠിന ജോലിയാണ് ഇനി ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നിലുള്ളത്. പരമ്പരയില്‍ 2-0ന് മുന്നില്‍ നില്‍ക്കുന്ന ഇന്ത്യ ലീഡ് ലക്ഷ്യമിട്ടായിരിക്കും ഇന്നിറങ്ങുക.
Video Stories
അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ട്; വെളിപ്പെടുത്തി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍
അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനിവാര്യ ഘട്ടങ്ങളില്‍ ആര്‍.എസ്.എസ്സിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍. വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്സുമായി ചേര്‍ന്നു. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു എന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും വിവാദമാകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Video Stories
ആവേശമായി കൊട്ടിക്കലാശം; നിലമ്പൂരില്‍ വിജയം ഉറപ്പാക്കി യുഡിഎഫ്
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.

മൂന്നാഴ്ച നീണ്ട പ്രചാരണത്തിന് ശേഷം മഴയിലും ചോരാത്ത ആവേശത്തോടെ നിലമ്പൂരിൽ കൊട്ടിക്കലാശം കൊടിയിറങ്ങി. വൈകിട്ട് മൂന്ന് മണിയോടെയാണ് പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനൊപ്പം കോൺഗ്രസ്, മുസ്ലിംലീഗ് നേതാക്കളും അണിനിരന്നു.
നിലമ്പൂരിൽ വിജയം ഉറപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം അവസാനിച്ചത്. ചുരുങ്ങിയത് 15,000 വോട്ടിന്റെ വിജയമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. തരംഗത്തിനനുസരിച്ച് വോട്ടിൽ വർദ്ധനവ് ഉണ്ടാകാമെന്നും നേതാക്കൾ പറഞ്ഞു. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലെത്തും.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
kerala2 days ago
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കഴുത്തിൽ കുരുക്കിട്ടു, അനസ്തേഷ്യ നൽകിയതിന് പിന്നാലെ പൂച്ച ചത്തു; നാദിർഷയുടെ പരാതിയിൽ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്
-
kerala3 days ago
തിരുവനന്തപുരത്ത് ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാന്‍ഡിങ്ങ്
-
india3 days ago
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്
-
kerala3 days ago
സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 5 ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്
-
kerala2 days ago
ഇടത് സര്‍ക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കണം; സാംസ്കാരിക നായകമാരുടെ സംയ്ക്ത പ്രസ്താവന
-
india2 days ago
പൂനെയില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പാലം തകര്‍ന്ന് 6 മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു