Video Stories
ഇതാണ് നമ്മുടെ റാഫിച്ച; കലക്കി ബ്ലാസ്റ്റേര്‍സ്
തേര്‍ഡ് ഐ
മഡ്ഗാവില്‍-അതും ഗ്യാലറി നിറഞ്ഞ ഗോവക്കാര്‍ക്ക് മുന്നില്‍ കിടിലന്‍ ജയം. അന്റോണിയോ ഹ്യൂസിന്റെ കുട്ടികളില്‍ നിന്ന് കേരളത്തിന്റെ കാല്‍പ്പന്ത് ലോകം പ്രതീക്ഷിക്കുന്നത് ഈ സൂപ്പര്‍ ഫുട്ബോളാണ്. കളം നിറഞ്ഞ കളി, രണ്ട് ഗോളുകള്‍-മൂന്ന് പോയന്റ്. ഗോവന്‍ നാട്ടില്‍ ഗോവക്കാരെ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ലാതിരുന്നിട്ടും, ഒന്നാം പകുതിയില്‍ ഒരു ഗോളിന് പിറകില്‍ നിന്നിട്ടും സച്ചിന്റെ ടീം തല താഴ്ത്താതെ കളിച്ചതിനാണ് നൂറ് മാര്‍ക്ക്. പോയ സീസണില്‍ നാല് ഗോളുകള്‍ നേടി അരങ്ങ് തകര്‍ത്ത കാസര്‍ക്കോട്ടുകാരന്‍ റാഫിച്ച പുതിയ സീസണില്‍ ഗോള്‍പ്പട്ടിക തുറന്നത് മിന്നും ഫ്ളിക്കിലൂടെ.
ബെല്‍ഫോര്‍ട്ടിലെ കഠിനാദ്ധ്വാനി് പലവട്ടം പിഴച്ചിട്ടും അതിനെല്ലാം പ്രായശ്ചിത്തം ചെയ്ത് മൂന്ന് പേരെ കട്ട് ചെയ്ത് ബോക്സില്‍ കയറി പായിച്ച ഷോട്ടിലുമുണ്ട് ചന്തമേറെ. ജൂലിയോ സീസറുടെ ഗോളില്‍ മുന്നില്‍ കടന്നിട്ടും മല്‍സര വളയം പിടിക്കാന്‍ കഴിയാത്ത ഗതികേടിലും ഗോവക്കാര്‍ മോശക്കാരായിരുന്നില്ല. മൈക്കല്‍ ചോപ്രയെ അവര്‍ കൃത്യമായങ്ങ് പൂട്ടി. ചോപ്രയും പിറകെ മുഹമ്മദ് റഫീക്കും പരുക്കുമായി മടങ്ങിയത് കേരളാ ക്യാമ്പിന് ക്ഷീണമായിട്ടും ജിങ്കാനും ഹ്യൂസും ഹെങ്ബാര്‍ത്തും ഹോസുമെല്ലാം ഉള്‍പ്പെടുന്ന പ്രതിരോധത്തിന് അവസാനത്തില്‍ പിന്തുണ നല്കാന് നോണ്‍ പ്ലെയിംങ് നായകന്റെ റോള്‍ വഹിക്കുന്ന മെഹ്ത്താബ് കൂടിയെത്തിയതോടെ എല്ലാം ഭദ്രമായി.
സീസണില്‍ ഏവേ മല്‍സരത്തിലെ ആദ്യ വിജയമാണിത് ബ്ലാസ്റ്റേഴ്സിന്. ടേബിളിലിപ്പോള്‍ ആറ് കളികളില്‍ എട്ട് പോയന്റുമായി ആറാം സ്ഥാനത്ത്. ഈ കളിയാണ് വേണ്ടത്-പ്രതിയോഗികളെ ബഹുമാനിക്കുകയും ഒപ്പം ആക്രമിക്കുകയും ചെയ്യണം. എവേ മല്‍സരത്തില്‍ സമനില ലക്ഷ്യമിട്ട് കളിക്കുമ്പോഴും അവസരങ്ങളെ പ്രയോജനപ്പെടുത്തുകയാണെങ്കില്‍ വിജയിക്കാം. ഉഗ്രന്‍ ഫുട്ബോളാണ് 96 മിനുട്ടും ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെച്ചത്. സീസറുടെ ഗോളിലൊരു പ്രതിരോധ പിഴവുണ്ടായിരുന്നു. ഉയരക്കാരനായ അദ്ദേഹത്തെ മാര്‍ക്ക് ചെയ്യാന്‍ ഉയരം കുറഞ്ഞ ഹോസുവിനായില്ല.
ഗ്രിഗറിയെ പോലുളള ഗോവന്‍ നായകന് കാട്ടിയ അബദ്ധങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും പിഴവ് പറ്റി. ഭാഗ്യത്തിനാണ് സെല്‍ഫ് ഗോളില്‍ നിന്നും ഗ്രിഗറിയും ഗോവയും രക്ഷപ്പെട്ടത്. ഏത് സമയത്തും ആക്രമണം മെനഞ്ഞ് പ്രതിയോഗികളുടെ ബോക്സിലേക്ക് ഊളിയിട്ട് കയറുന്ന ബ്ലാസ്റ്റേഴ്സ് മധ്യനിരക്കും ഗോളടിക്കുകയാണ് മുന്‍നിരക്കാരുടെ ജോലിയെന്ന് തെളിയിച്ച മുന്‍നിരക്കാര്‍ക്കും അഭിമാനിക്കാവുന്ന മല്‍സരം. ഈ ആത്മവിശ്വാസം നിലനില്ക്കട്ടെ.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
india19 hours agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF20 hours agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala18 hours agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala16 hours agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
india18 hours agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala14 hours agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി

