Connect with us

Video Stories

റഹ്മാന്റെ ഷോയില്‍ തമിഴിന് പ്രാധാന്യം കൂടിയതില്‍ പരിഭവം; ഹിന്ദി വാദക്കാരുടെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ

Published

on

വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്റെ ലണ്ടനിലെ ഷോയില്‍ തമിഴ് ഗാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. ‘ബോളിവുഡിലൂടെ പ്രസിദ്ധനായ’ റഹ്മാന്റെ ഷോയില്‍ കൂടുതലും തമിഴ് ഗാനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് അരോചകമാണെന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് ചില ഹിന്ദിക്കാരാണ് പ്രചരണം തുടങ്ങിവെച്ചത്. എന്നാല്‍, സംഗീത ആരാധകരും തമിഴ് ഭാഷക്കാരും ശക്തമായ തിരിച്ചടി നല്‍കിയതോടെ ഹിന്ദി വാദക്കാര്‍ പിന്‍വലിഞ്ഞു. ‘ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നിര്‍ത്തുക’ (#StopHindiImposition), ‘ഹിന്ദി മൂടീട്ട് പോ’ (#HindiaMoodittuPo ) തുടങ്ങിയ ഹാഷ് ടാഗുകള്‍ മറ്റു ഭാഷക്കാരും ഏറ്റെടുത്തതോടെ ഹിന്ദി വാദികളുടെ വായടഞ്ഞു.

ലണ്ടനിലെ വെംബ്ലിയില്‍ ‘നേട്രു, ഇന്‍ട്രു, നാളൈ’ എന്ന സംഗീത പരിപാടിയില്‍ റഹ്മാന്‍ കൂടുതല്‍ തമിഴ് ഗാനങ്ങള്‍ അവതരിപ്പിച്ചു എന്നാരോപിച്ച് ചിലര്‍ രംഗത്തെത്തിയതാണ് വിവാദത്തിന്റെ തുടക്കം. റഹ്മാന്‍ നിരാശപ്പെടുത്തിയെന്നും റീഫണ്ട് വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. ബോളിവുഡിലൂടെയാണ് റഹ്മാന്‍ പേരെടുത്തതെന്ന അബദ്ധവും ചിലര്‍ വിളമ്പി.

എന്നാല്‍, ഷോയില്‍ 16 ഹിന്ദി ഗാനങ്ങളും 12 തമിഴ് ഗാനങ്ങളുമാണ് ആലപിച്ചതെന്ന് പരിപാടിയില്‍ പങ്കെടുത്ത ചിലര്‍ വ്യക്തമാക്കി.

അതിനിടെയാണ് ഹിന്ദിക്കാരുടെ പരാതിക്കെതിരെ തമിഴന്മാരും മറ്റ് ഭാഷക്കാരും രംഗത്തെത്തിയത്. സംഗീതത്തിന് ഭാഷ പ്രശ്‌നമല്ലെന്നും ഹിന്ദിക്കാരുടെ മേല്‍ക്കോയ്മാ ബോധമാണ് പ്രശ്‌നമെന്നും വിലയിരുത്തലുണ്ടായി. ഹിന്ദിയേക്കാള്‍ കൂടുതല്‍ റഹ്മാന്‍ സംഗീതം നല്‍കിയിട്ടുള്ളത് തമിഴ് ചിത്രങ്ങള്‍ക്കാണെന്ന് കണക്കുകള്‍ നിരത്തി ചിലര്‍ സമര്‍ത്ഥിച്ചു. ‘മദ്രാസിലെ മൊസാര്‍ട്ട്’ എന്നറിയപ്പെടുന്ന റഹ്മാന്റെ വ്യക്തിജീവിതവും കരിയറും വിശകലനം ചെയ്ത പ്രമുഖ മാധ്യമങ്ങളും രംഗത്തെത്തിയതോടെ ഹിന്ദി വാദക്കാരുടെ പരാതിയുടെ മുനയൊടിഞ്ഞു.

2009-ല്‍ ഡാനി ബോയിലിന്റെ സ്ലം ഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ ഇരട്ട ഓസ്‌കര്‍ പുരസ്‌കാരം നേടിയ എ.ആര്‍ റഹ്മാന്റെ തമിഴ് പ്രേമം പ്രസിദ്ധമാണ്. ഓസ്‌കര്‍ സ്വീകരിച്ച് റഹ്മാന്‍ തമിഴിലാണ് പ്രസംഗിച്ചത്.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending