Connect with us

india

രാഹുലിന്റെ അയോഗ്യത: വയനാട് ഉപതെരഞ്ഞെടുപ്പിലേക്കോ?

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Published

on

രാഹുല്‍ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിക്കിടെ
വയനാട് ലോക്‌സഭാമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത. അദ്ദേഹത്തെ ആറുവര്‍ഷത്തേക്കാണ് അയോഗ്യനാക്കിയിരിക്കുന്നത്. സൂറത്ത് കോടതിയുടെ വിധിയാണ് ഇതിന് കാരണം. മോദി എന്ന്് കള്ളന്മാര്‍ക്കെല്ലാം പേരുവന്നതെങ്ങനെ എന്ന പ്രസംഗമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. അപകീര്‍ത്തികരമാണെന്ന് കാട്ടി ബി.ജെ.പി ഗുജറാത്ത് നേതാവാണ് പരാതി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി ഒരുവര്‍ഷംമാത്രം ബാക്കിയിരിക്കെ വയനാട്ടില്‍ സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പിന് പോകുമോ എന്നാണ് ഇനി അറിയേണ്ടത്. തെര.കമ്മീഷന്‍ സമ്മതിച്ചാല്‍ അതുണ്ടാകും. ആറുമാസത്തിന് മുമ്പ് വരെ ലോക്‌സഭക്ക് കാലാവധി ഉണ്ടായിരിക്കെ ഉപതെരഞ്ഞെടുപ്പാകാമെന്നാണ് ചട്ടം. അതേസമയം രാഹുലിന്റെ അപ്പീല്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി അയോഗ്യത റദ്ദാക്കുമെന്നുമാണ് പലരും കരുതുന്നത.്

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ അയോഗ്യനാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് കേസില്‍ അപ്പീലിലൂടെ എം.പി കുറ്റവിമുക്തമായിരുന്നത്. ഇത് രാഹുലിന്റെ കാര്യത്തില്‍ നടപ്പാക്കുമോ എന്നാണ് നോക്കേണ്ടത്. അയോഗ്യരാക്കിയതിന്റെ പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

രാഹുല്‍ഗാന്ധിയുടെ വയനാട് ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലും തെക്കേഇന്ത്യയിലും വലിയ ആവേശമായിരുന്നു. വയനാട്ടില്‍നിന്ന് 2019ല്‍ 4,31, 770 വോട്ടുകള്‍ക്കാണ് സി.പി.ഐയിലെ സുനീറിനെ രാഹുല്‍ഗാന്ധി പരാജയപ്പെടുത്തിയത്. 30 ദിവസത്തെ കാലാവധി രാഹുലിന് കോടതി അപ്പീലിനായി നല്‍കിയിട്ടുണ്ടെങ്കിലും കോടതിവിധി കണക്കിലെടുക്കാതെ 24 മണിക്കൂറിനകം അയോഗ്യനാക്കിയത് തന്നെ സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്നതിന് തെളിവാണ്. ഇതോടെ അദ്ദേഹത്തെ എം.പി വസതിയില്‍നിന്നും പുറത്താക്കിയേക്കും. പലരും കാലാവധി കഴിഞ്ഞും എം.പിയുടെ വസതിയില്‍ കഴിയുകയാണിപ്പോഴും.

രാഹുലിന്റെ സ്വഭാവമനുസരിച്ച് കോടതിവിധിയും സര്‍ക്കാര്‍ നടപടിയും പോരാട്ടത്തിനുള്ള പുതിയ ഉപകരണമായി കണക്കിലെടുക്കുമെന്നുതന്നെയാണ് കരുതേണ്ടത്. കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് രാഹുല്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വരും നാളുകളില്‍ കോണ്‍ഗ്രസും പ്രതിപക്ഷകക്ഷികളും പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. മോദിയുടെ പേര് പ്രധാനമന്ത്രിക്ക് ഉണ്ടായി എന്നതുകൊണ്ട് മാത്രം അപകീര്‍ത്തിപരാതി നിലനില്‍ക്കില്ല. മാത്രമല്ല, അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാന്‍ ഭരണഘടനാപരമായി തന്നെ അവകാശവുമുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

Trending