Connect with us

Culture

‘ഓഖി ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല’; ചെന്നിത്തല

Published

on

കൊച്ചി: ഓഖിദുരിതാശ്വാസഫണ്ട് ഉപയോഗിച്ചതില്‍ വന്നവീഴ്ചയെക്കുറിച്ച്മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.

1. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കൃത്യമായി ചിലവഴിച്ചില്ല എന്നഎന്റെ ആരോപണത്തിന് വ്യക്തമായി മറുപടി പറയാതെപുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിഇന്നലെ പത്ര സമ്മേളനത്തില്‍ ശ്രമിച്ചത്.

2. എത്ര രൂപ ചിലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. പകരം ചിലവഴിച്ചതും ഉത്തരവായതുമായ തുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

3. ദുരന്തമുണ്ടായിട്ട് 9 മാസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയില്‍ എത്ര രൂപ ചിലവാക്കിയെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമായി പറയാന്‍ കഴിയമോ?

4. സര്‍ക്കാര്‍ തന്നെ വിവരാവകാശ നിയമ പ്രകാരം നിയമസഭയിലെ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായും തന്ന വിവരങ്ങളാണ് ഞാന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോള്‍ മറ്റൊരു കണക്കാണ് പറയുന്നത്. സര്‍ക്കാര്‍ തന്നെ കണക്കുകളില്‍ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം.

5. 2312018 ല്‍ നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ അടൂര്‍ പ്രകാശിന്റെ നക്ഷത്ര ചിഹ്നമിടാത്ത 78ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് അടിയന്തിര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 133 കോടി രൂപ ലഭിച്ചുവെന്നാണ്. എന്നാല്‍ ഇന്നലെ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് 111 കോടി കിട്ടിയെന്നാണ്. ഇതില്‍ ഏതാണ് ശരി. മുഖ്യമന്ത്രിതന്നെ പറയണം. നിയമസഭയില്‍ പറഞ്ഞ മറു പടിക്ക് വിരുദ്ധമായാണ് അദ്ദേഹം ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞത്.

6. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ലഭിച്ച 133 കോടി രൂപയും, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 107 കോടി രൂപയും ചേരുമ്പോള്‍ ആകെ ലഭിച്ചത് 240 കോടി രൂപയാണ്. ഈ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

7. പകരം 218 കോടി രൂപയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കിയുള്ള 22 കോടി രൂപ എവിടെ.

8. മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 107 കോടി രൂപയും ഉത്തരവിട്ടതും ചിലവഴിച്ചതുമായി ആകെ 65.68 കോടി രൂപയേ ഉള്ളു. അപ്പോഴും 41.32 കോടി രൂപ സര്‍ക്കാര്‍ കയ്യില്‍ വച്ചിരിക്കുകയാണ്. പക്ഷെ ഇത് യഥാര്‍ത്ഥത്തില്‍ ചിലവാക്കിയ തുക. ഉത്തരവിട്ടെങ്കിലും ചിലവാക്കാതെ വച്ചിരിക്കുന്ന തുകയുടെ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.

9. മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപ ഇപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാതെ കയ്യില്‍ വച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. ദുരിതാശ്വാസത്തില്‍ നിന്ന് കിട്ടിയ തുക ചിലവഴിച്ചില്ല എന്ന്. എത്ര രൂപ ചിലവഴിച്ചില്ലന്ന് വ്യക്തമായി പറയാതെ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ്.

10. വിമര്‍ശിക്കാന്‍ വേണ്ടി ഞാന്‍ വിമര്‍ശിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഖി ദുരന്ത തുക പൂര്‍ണ്ണമായി ചിലവഴിച്ചില്ലന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിലും, വിവരാവകാശ നിയമ പ്രകാരവും ഇന്നലെ പത്ര സമ്മേളനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ തന്ന കണക്കുകള്‍ വച്ച് പറയുമ്പോള്‍ അതെങ്ങിനെ വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാകും.

11. ഓഖി ദുരന്തത്തിലുണ്ടായ വീഴ്ച പ്രളയക്കാര്യത്തില്‍ ഉണ്ടാകരുതെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങിനെ പറയാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനുമാണ്.

12. മുഖ്യമന്ത്രിക്ക് ചുറ്റും ഉപദേശകരുടെ പ്രളയമായത് കൊണ്ടാകാം എന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആ ഓര്‍മ വന്നത്. എനിക്കാരും ഉ പദേശിച്ച് തരേണ്ട കാര്യമില്ല. കൃത്യമായി പറയേണ്ടത് പറയുക തന്നെ ചെയ്യും.

13 ദുരന്ത നിവാരണ ഫണ്ട് ചിലവഴിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് വേവലാതി വേണ്ടാ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓഖി ഫണ്ട് ചിലവഴിച്ചത് കാണുമ്പോള്‍ എങ്ങിനെ വേവലാതിപ്പെടാതിരിക്കും.

14. ജനങ്ങള്‍ ഒത്തൊരമയോടെ ഏക മനസോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമ്പോള്‍ ആ തുക പാഴാകരുത് എന്ന് പറയുന്നത് എ്ങ്ങിനെ വേവലാതിയാകും. ജനങ്ങളുടെ വിയര്‍പ്പിന്റെ ഓഹരിയാണ് സര്‍ക്കാര്‍ അത് മറക്കുരുത്.

മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇനിയും കിട്ടിയിട്ടില്ല ഉദാഹരണങ്ങള്‍ താഴെ

1.മൈറൈന്‍ ആംബുലന്‍സിന് 7.36 കോടി രൂപ ചിലാവാക്കുകയോ ഉത്തരവാക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷ ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല.

2..റെസ്‌ക്യു സക്വാഡിനായി 7.15 കോടി രൂപ ചിലവാക്കുകയോ ഉത്തരവിറക്കുകയോ ചെയ്തതാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നു. പക്ഷെ ഒരു ഉത്തരവും ഉണ്ടായിട്ടില്ല.

3..കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ആര്‍ക്കും കിട്ടിയിട്ടില്ല

4.ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കാന് 7.62 കോടി രൂപ ചിലവാക്കിയതായി മുഖ്യമന്ത്രി പറയുന്നു. ഒന്നുംകൊടത്തിട്ടില്ല

5.വീടുകളുടെ അറ്റകൂറ്റപ്പണിക്ക് 2.02 കോടി രൂപ നല്‍കിയതോ ഉത്തരവായതായോ പറയുന്നുണ്ടെങ്കിലും ഒന്നും കിട്ടിയില്ല

6..മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുക. മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുക തുടങ്ങിയ കുറെ അധികം വാഗ്ദാനങ്ങളും ഇതുവരെ നടപ്പാകാതെ കിടക്കന്നു.

7. കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ഒന്നും കിട്ടിയില്ല.

ഇതുവരെ നല്‍കിയത്.

1. മരണപ്പെട്ടവര്‍ക്കും കാണാതയാവരുടെയും ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടി.

2. 143 പേര്‍ക്ക് പതിനായിരം രൂപ വച്ച് നാല് മാസത്തെ ചിലവ് നല്‍കി അതിന് 5.72 കോടി രൂപ കൊടുത്തു.

3. സൗജന്യ റേഷന് വേണ്ടി 8.31 കോടി കൊടുത്തു.

4. ഗുജറാത്ത് ഗോവ കര്‍ണ്ണാടക തമിഴ്‌നാട് എന്നിവടങ്ങില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചതിന് ചില വായത് 0.31 കോടി രൂപ.

5. അവസാന ഘട്ട തിരിച്ചില്‍ നടത്തിയതിന് 105 ബോട്ടുകള്‍ക്കുള്ള ചിലവ് 2.18 കോടി രൂപ.

6. ഇതു ഒഴികെ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഒന്നും കിട്ടിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending