Culture
‘ഓഖി ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല’; ചെന്നിത്തല
കൊച്ചി: ഓഖിദുരിതാശ്വാസഫണ്ട് ഉപയോഗിച്ചതില്‍ വന്നവീഴ്ചയെക്കുറിച്ച്മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
1. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കൃത്യമായി ചിലവഴിച്ചില്ല എന്നഎന്റെ ആരോപണത്തിന് വ്യക്തമായി മറുപടി പറയാതെപുകമറ സൃഷ്ടിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിഇന്നലെ പത്ര സമ്മേളനത്തില്‍ ശ്രമിച്ചത്.
2. എത്ര രൂപ ചിലവഴിച്ചുവെന്ന് അദ്ദേഹം ഇപ്പോഴും പറയുന്നില്ല. പകരം ചിലവഴിച്ചതും ഉത്തരവായതുമായ തുക എന്നാണ് മുഖ്യമന്ത്രി പറയുന്നത്.
3. ദുരന്തമുണ്ടായിട്ട് 9 മാസം കഴിഞ്ഞു. ഇപ്പോഴും ആലോചിക്കുന്നു, ഉത്തരവായി എന്നൊക്കെ പറഞ്ഞ് ഉരുണ്ട് കളിക്കുകയാണ് മുഖ്യമന്ത്രി. ഓഖി ഫണ്ടിലേക്ക് കിട്ടിയ തുകയില്‍ എത്ര രൂപ ചിലവാക്കിയെന്ന് മുഖ്യമന്ത്രി ഇനിയും വ്യക്തമായി പറയാന്‍ കഴിയമോ?
4. സര്‍ക്കാര്‍ തന്നെ വിവരാവകാശ നിയമ പ്രകാരം നിയമസഭയിലെ അംഗങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായും തന്ന വിവരങ്ങളാണ് ഞാന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോള്‍ മറ്റൊരു കണക്കാണ് പറയുന്നത്. സര്‍ക്കാര്‍ തന്നെ കണക്കുകളില്‍ ഏതാണ് ശരിയെന്ന് മുഖ്യമന്ത്രി തന്നെ പറയണം.
5. 2312018 ല്‍ നിയമസഭയുടെ ഒമ്പതാം സമ്മേളനത്തില്‍ അടൂര്‍ പ്രകാശിന്റെ നക്ഷത്ര ചിഹ്നമിടാത്ത 78ാം നമ്പര്‍ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് അടിയന്തിര ദുരിതാശ്വാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 133 കോടി രൂപ ലഭിച്ചുവെന്നാണ്. എന്നാല്‍ ഇന്നലെ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് 111 കോടി കിട്ടിയെന്നാണ്. ഇതില്‍ ഏതാണ് ശരി. മുഖ്യമന്ത്രിതന്നെ പറയണം. നിയമസഭയില്‍ പറഞ്ഞ മറു പടിക്ക് വിരുദ്ധമായാണ് അദ്ദേഹം ഇന്നലെ പത്ര സമ്മേളനത്തില്‍ പറഞ്ഞത്.
6. ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ലഭിച്ച 133 കോടി രൂപയും, മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 107 കോടി രൂപയും ചേരുമ്പോള്‍ ആകെ ലഭിച്ചത് 240 കോടി രൂപയാണ്. ഈ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.
7. പകരം 218 കോടി രൂപയുടെ കണക്കാണ് അദ്ദേഹം പറയുന്നത്. ബാക്കിയുള്ള 22 കോടി രൂപ എവിടെ.
8. മുഖ്യമന്ത്രിയുടെ കണക്ക് അംഗീകരിച്ചാല്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച 107 കോടി രൂപയും ഉത്തരവിട്ടതും ചിലവഴിച്ചതുമായി ആകെ 65.68 കോടി രൂപയേ ഉള്ളു. അപ്പോഴും 41.32 കോടി രൂപ സര്‍ക്കാര്‍ കയ്യില്‍ വച്ചിരിക്കുകയാണ്. പക്ഷെ ഇത് യഥാര്‍ത്ഥത്തില്‍ ചിലവാക്കിയ തുക. ഉത്തരവിട്ടെങ്കിലും ചിലവാക്കാതെ വച്ചിരിക്കുന്ന തുകയുടെ കണക്ക് മുഖ്യമന്ത്രി പറയുന്നില്ല.
9. മുഖ്യമന്ത്രി പറയുന്ന മൊത്തം കണക്കനുസരിച്ച് പോലും 84.90 കോടി രൂപ ഇപ്പോഴും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാതെ കയ്യില്‍ വച്ചിരിക്കുകയാണ്. ഇത് തന്നെയാണ് ഞാനും പറഞ്ഞത്. ദുരിതാശ്വാസത്തില്‍ നിന്ന് കിട്ടിയ തുക ചിലവഴിച്ചില്ല എന്ന്. എത്ര രൂപ ചിലവഴിച്ചില്ലന്ന് വ്യക്തമായി പറയാതെ അദ്ദേഹം ഉരുണ്ട് കളിക്കുകയാണ്.
10. വിമര്‍ശിക്കാന്‍ വേണ്ടി ഞാന്‍ വിമര്‍ശിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഓഖി ദുരന്ത തുക പൂര്‍ണ്ണമായി ചിലവഴിച്ചില്ലന്ന് മുഖ്യമന്ത്രി തന്നെയാണ് നിയമസഭയിലും, വിവരാവകാശ നിയമ പ്രകാരവും ഇന്നലെ പത്ര സമ്മേളനത്തിലും പറഞ്ഞത്. മുഖ്യമന്ത്രി തന്നെ തന്ന കണക്കുകള്‍ വച്ച് പറയുമ്പോള്‍ അതെങ്ങിനെ വിമര്‍ശനത്തിന് വേണ്ടിയുള്ള വിമര്‍ശനമാകും.
11. ഓഖി ദുരന്തത്തിലുണ്ടായ വീഴ്ച പ്രളയക്കാര്യത്തില്‍ ഉണ്ടാകരുതെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങിനെ പറയാന്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ ബാധ്യസ്ഥനുമാണ്.
12. മുഖ്യമന്ത്രിക്ക് ചുറ്റും ഉപദേശകരുടെ പ്രളയമായത് കൊണ്ടാകാം എന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആ ഓര്‍മ വന്നത്. എനിക്കാരും ഉ പദേശിച്ച് തരേണ്ട കാര്യമില്ല. കൃത്യമായി പറയേണ്ടത് പറയുക തന്നെ ചെയ്യും.
13 ദുരന്ത നിവാരണ ഫണ്ട് ചിലവഴിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് വേവലാതി വേണ്ടാ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓഖി ഫണ്ട് ചിലവഴിച്ചത് കാണുമ്പോള്‍ എങ്ങിനെ വേവലാതിപ്പെടാതിരിക്കും.
14. ജനങ്ങള്‍ ഒത്തൊരമയോടെ ഏക മനസോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സഹകരിക്കുമ്പോള്‍ ആ തുക പാഴാകരുത് എന്ന് പറയുന്നത് എ്ങ്ങിനെ വേവലാതിയാകും. ജനങ്ങളുടെ വിയര്‍പ്പിന്റെ ഓഹരിയാണ് സര്‍ക്കാര്‍ അത് മറക്കുരുത്.
മുഖ്യമന്ത്രി ഉത്തരവ് ഇറക്കിയെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇനിയും കിട്ടിയിട്ടില്ല ഉദാഹരണങ്ങള്‍ താഴെ
1.മൈറൈന്‍ ആംബുലന്‍സിന് 7.36 കോടി രൂപ ചിലാവാക്കുകയോ ഉത്തരവാക്കുകയോ ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. പക്ഷ ടെണ്ടര്‍ പോലും വിളിച്ചിട്ടില്ല.
2..റെസ്‌ക്യു സക്വാഡിനായി 7.15 കോടി രൂപ ചിലവാക്കുകയോ ഉത്തരവിറക്കുകയോ ചെയ്തതാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നു. പക്ഷെ ഒരു ഉത്തരവും ഉണ്ടായിട്ടില്ല.
3..കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസത്തിന് 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ആര്‍ക്കും കിട്ടിയിട്ടില്ല
4.ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മിക്കാന് 7.62 കോടി രൂപ ചിലവാക്കിയതായി മുഖ്യമന്ത്രി പറയുന്നു. ഒന്നുംകൊടത്തിട്ടില്ല
5.വീടുകളുടെ അറ്റകൂറ്റപ്പണിക്ക് 2.02 കോടി രൂപ നല്‍കിയതോ ഉത്തരവായതായോ പറയുന്നുണ്ടെങ്കിലും ഒന്നും കിട്ടിയില്ല
6..മല്‍സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കുക. മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ നല്‍കുക തുടങ്ങിയ കുറെ അധികം വാഗ്ദാനങ്ങളും ഇതുവരെ നടപ്പാകാതെ കിടക്കന്നു.
7. കുട്ടികള്‍ക്കുള്ള സൗജന്യ വിദ്യാഭ്യാസ 13.92 കോടി രൂപ ചിലവാക്കിയതായി പറയുന്നു. ഒന്നും കിട്ടിയില്ല.
ഇതുവരെ നല്‍കിയത്.
1. മരണപ്പെട്ടവര്‍ക്കും കാണാതയാവരുടെയും ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം കിട്ടി.
2. 143 പേര്‍ക്ക് പതിനായിരം രൂപ വച്ച് നാല് മാസത്തെ ചിലവ് നല്‍കി അതിന് 5.72 കോടി രൂപ കൊടുത്തു.
3. സൗജന്യ റേഷന് വേണ്ടി 8.31 കോടി കൊടുത്തു.
4. ഗുജറാത്ത് ഗോവ കര്‍ണ്ണാടക തമിഴ്‌നാട് എന്നിവടങ്ങില്‍ നിന്നുള്ള മല്‍സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിച്ചതിന് ചില വായത് 0.31 കോടി രൂപ.
5. അവസാന ഘട്ട തിരിച്ചില്‍ നടത്തിയതിന് 105 ബോട്ടുകള്‍ക്കുള്ള ചിലവ് 2.18 കോടി രൂപ.
6. ഇതു ഒഴികെ മുഖ്യമന്ത്രി അവകാശപ്പെടുന്ന ഒന്നും കിട്ടിയിട്ടില്ല.
Film
മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala17 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala17 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala20 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala18 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

