Connect with us

News

രഞ്ജി ട്രോഫി: കേരളവും പഞ്ചാബും സമനിലയില്‍; അഹ്‌മദ് ഇമ്രാന്റെ 86 റണ്‍സ് മിന്നിത്തിളങ്ങി

രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സെടുത്ത് പഞ്ചാബ് മത്സരം സമനിലയില്‍ എത്തിച്ചു.

Published

on

ചണ്ഡീഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം രണ്ടാം ഇന്നിങ്‌സില്‍ 371 റണ്‍സിന് പുറത്തായതോടെ പഞ്ചാബ് 65 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നിലനിര്‍ത്തി. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സെടുത്ത് പഞ്ചാബ് മത്സരം സമനിലയില്‍ എത്തിച്ചു. ലീഡിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റുമാണ് ലഭിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 170 റണ്‍സ് നേടിയ ഹര്‍നൂര്‍ സിംഗ് ‘പ്ലെയര്‍ ഓഫ് ദി മാച്ച്’യായി തെരഞ്ഞെടുത്തു.

അവസാന ദിവസത്തെ കളി ബാബ അപരാജിത്തും അഹ്‌മദ് ഇമ്രാനും ചേര്‍ന്നുള്ള കൂട്ടുകെട്ടിലായിരുന്നു കേരളത്തിന്റെ പ്രതീക്ഷ. ഇരുവരും ചേര്‍ന്ന് 20 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തുവെങ്കിലും 51 റണ്‍സെടുത്ത അപരാജിത്ത് ആയുഷ് ഗോയലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി.

തുടര്‍ന്നെത്തിയ ഷോണ്‍ റോജറിനൊപ്പം അഹ്‌മദ് ഇമ്രാന്‍ കേരളത്തിന്റെ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. എട്ടാം വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് കേരളത്തിന്റെ ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ടും ഇതായിരുന്നു. ഉച്ചഭക്ഷണ സമയത്ത് ഏഴ് വിക്കറ്റിന് 323 റണ്‍സെന്ന നിലയിലായിരുന്നു കേരളം.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം ഷോണ്‍ റോജര്‍ (27) എല്‍ബിഡബ്ല്യുവായി പുറത്തായതോടെ കൂട്ടുകെട്ടിന് വിരാമമായി. തുടര്‍ന്ന് അഹ്‌മദ് ഇമ്രാനും (86) കൃഷ് ഭഗത്തിന്റെ പന്തില്‍ സലീല്‍ അറോറയുടെ ക്യാച്ചായി മടങ്ങി. 10 ബൗണ്ടറികളുമായി അഹ്‌മദ് ഇമ്രാന്‍ ഇന്നിങ്‌സിലെ ടോപ് സ്‌കോററായിരുന്നു.

നിധീഷ് അക്കൗണ്ട് തുറക്കാതെ പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്‌സ് 371 റണ്‍സില്‍ അവസാനിച്ചു. അക്ഷയ് ചന്ദ്രന്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു.

പഞ്ചാബിന് വേണ്ടി കൃഷ് ഭഗത് നാല് വിക്കറ്റും ആയുഷ് ഗോയല്‍, നമന്‍ ധീര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. സമനിലയിലായെങ്കിലും കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സിലെ പോരാട്ടം പ്രശംസനീയമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending