Connect with us

kerala

ദീർഘദൂര ട്രെയിനുകളിൽ പോലും ആർപിഎഫിനെ കാണാനില്ല; യാത്രക്കാരുടെ സുരക്ഷ ആശങ്കയിൽ

കഴിഞ്ഞ ദിവസം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മദ്യപൻ നടത്തിയ അതിക്രമങ്ങൾ നേരിട്ടത് യാത്രക്കാർ തനിച്ചായിരുന്നു.

Published

on

ദീർഘദൂര ട്രെയിനുകളിൽ പോലും യാത്രക്കാരുടെ സുരക്ഷയ്ക്കായി ആവശ്യത്തിന് ആർപിഎഫ് ഉദ്യോഗസ്ഥരില്ല. കഴിഞ്ഞ ദിവസം കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മദ്യപൻ നടത്തിയ അതിക്രമങ്ങൾ നേരിട്ടത് യാത്രക്കാർ തനിച്ചായിരുന്നു. ആർപിഎഫിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും എത്തിയത് 2 ടിടിഇമാർ മാത്രമാണ്. ഇവർക്കും പരാക്രമം കാട്ടിയ മദ്യപനെ കായികമായി നേരിടാനായില്ല. ഒടുവിൽ യാത്രക്കാർ സംഘം ചേർന്നാണ് അക്രമം തടഞ്ഞത്.

സ്കൂൾ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിനായി ട്രെയിനിൽ പോകുകയായിരുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികളുടെ ബാഗുകൾ മദ്യപൻ കടലുണ്ടി കഴിഞ്ഞ സമയം പുറത്തേക്കു വലിച്ചെറിയുകയും പെൺകുട്ടിക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തിരുന്നു. ആർപിഎഫിന്റെ സേവനം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് ഇവരുടെ പരിശീലകനാണ് പരാതിപ്പെട്ടത്. തുടർന്ന് മദ്യപനെ യാത്രക്കാർ ചേർന്ന് തിരൂർ ആർപിഎഫ് സ്റ്റേഷനിൽ ഏൽപിച്ചു. എന്നാൽ പുറത്തേക്ക് വലിച്ചെറിഞ്ഞ ബാഗ് വീണ്ടെടുത്ത് നൽകാൻ ആർപിഎഫ് തയാറായില്ലെന്നും ഇവർ പരാതിപ്പെടുന്നുണ്ട്.

ഒടുവിൽ കടലുണ്ടിയിലുണ്ടായിരുന്ന ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചാണ് ബാഗ് കണ്ടെത്തിയത്. എന്നാൽ ഇതിലുണ്ടായിരുന്ന വസ്തുക്കളെല്ലാം നശിച്ചിരുന്നു. പല ദീർഘദൂര ട്രെയിനുകളിലും ആർപിഎഫ് ഇല്ലാത്തത് ഏറെ പ്രയാസമുണ്ടാക്കുന്നതായി യാത്രക്കാരുടെ പരാതിയുണ്ട്. ഭിക്ഷാടന സംഘങ്ങളുടെയും മോഷ്ടാക്കളുടെയുമെല്ലാം ശല്യം ട്രെയിനിൽ കൂടിയിട്ടുമുണ്ട്.

റിസർവേഷൻ ബോഗികളിൽ അനധികൃതമായി കയറി സീറ്റുകൾ കയ്യടക്കി യാത്ര ചെയ്യുന്നവരെയും കൂടുതൽ പണം നൽകി യാത്ര ചെയ്യുന്നവർ സഹിക്കേണ്ട സ്ഥിതിയാണ്. ഭിന്നശേഷിക്കാർക്കുള്ള ബോഗികളിൽ സാധാരണ യാത്രക്കാർ കയറി യാത്ര നടത്തുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. മാറാൻ ആവശ്യപ്പെടുമ്പോൾ തർക്കമുണ്ടാകുന്നതും പതിവാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നുണ്ട്.

 രാജ്യറാണി എക്സ്പ്രസ്സ് ട്രെയിനിലെ ഷൂ മോഷ്‌ടാവിനെ തിരയുന്നു

രാജ്യറാണി ട്രെയിനിൽ യുവാവിന്റെ ഷൂസ് കവർന്ന കള്ളനെ അന്വേഷിക്കുന്നു. രാവിലെ രാജ്യറാണി ട്രെയിനിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് കയറിയ യുവാവിന്റെ ഷൂസാണ് യാത്രയ്ക്കിടെ മോഷണം പോയത്. ഷൂസ് ഊരിയിട്ട് ബർത്തിൽ ഉറങ്ങാൻ കിടന്നതാണ്. ഉണർന്നു നോക്കിയപ്പോൾ കാണാനില്ല.

3 ദിവസം മുൻപ് വാങ്ങിയ വില കൂടിയ ഷൂസാണ് നഷ്ടപ്പെട്ടതെന്ന് യുവാവ്. 8 വർഷമായി ഈ പാതയിൽ യാത്ര ചെയ്യുന്നുണ്ടെന്നും ആദ്യമാണ് ഇത്തരമൊരു അനുഭവമെന്നും ഇയാൾ. ഇതു സംബന്ധിച്ച് ഉദ്യോഗസ്‌ഥർക്ക് പരാതി നൽകുകയായിരുന്നു. രാജ്യറാണി ട്രെയിനിൽ വിലകൂടിയ ചെരുപ്പുകളും ഷൂസുകളും മോഷണം പോകുന്നത് പതിവാണെന്ന് യാത്രക്കാർ.

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

kerala

കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

Published

on

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍  കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.

വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Continue Reading

kerala

കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

പ്രദേശമാകെ പുക പടർന്നിട്ടുണ്ട്

Published

on

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.

 

Continue Reading

Trending