Connect with us

Video Stories

നന്ദിയാരോട് ചൊല്ലേണ്ടൂ….?!

Published

on

എസ്. കൂട്ടുമ്മുഖം

രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍ അതുമൊപ്പിച്ച്; ആടിയുലഞ്ഞ് വീട്ടിലെത്തി കെട്ടിയവളോട് ”ങ്ട്ട് വാടീ” എന്നാക്രോശിച്ചോ അല്ലെങ്കില്‍ തേനേ…പാലേ…കല്‍ക്കണ്ടമേ… എന്ന് വിളിച്ചോ വയറ്റിലെയും മനസ്സിലെയും വിശപ്പ് മാറ്റി ഗാഢനിദ്രയിലേക്ക് മയങ്ങി വീഴുന്നവര്‍.
രാവിലെ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി ക്ഷീണം മാറാത്ത ദേഹവും ഉറക്കച്ചവിട് മാറാത്ത മുഖവുമായി പണിസ്ഥലത്തെത്തി; ചെങ്കല്ല് ചുമന്നും സിമന്റ് കുഴച്ചും കമ്പിവളച്ചും കോണ്‍ഗ്രീറ്റ് പണിയില്‍ ഏര്‍പ്പെട്ടും കഠിനാദ്ധ്വാനത്തിന്റെ വീരഗാഥകള്‍ രചിക്കുന്നവര്‍. വൈകുന്നേരം പണി തീരുന്ന സമയമായിക്കിട്ടുവാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നവര്‍. ഒഴുക്കിയ വിയര്‍പ്പിന്റെ വിലയായി കിട്ടിയ നൂറിന്റെ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വെട്ടിത്തിളങ്ങും. പിന്നെ കൈകാലുകള്‍ ഒന്ന് കുടഞ്ഞ് ബൈക്കിലേക്ക് ഒരു ചാടിക്കയറ്റമാണ്. ബൈക്കില്ലാത്തവര്‍ ഓടി ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിപ്പാണ്. അവര്‍ തിരക്ക് കൂട്ടി പോകുന്നതെവിടേക്കെന്നല്ലേ? മറ്റെവിടേക്കുമല്ല; ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളിലേക്ക്!
സിനിമാശാലകള്‍ക്കും ധര്‍മ്മാസ്പത്രികള്‍ക്കും റേഷന്‍-മാവേലി സ്റ്റോറുകള്‍ക്കും മുമ്പില്‍ നീണ്ട ക്യൂകള്‍ നാം ഏറെ കണ്ടതാണ്. മുമ്പില്‍ കയറിക്കൂടുവാന്‍ വ്യഗ്രത കാട്ടുന്നവരാണ് അത്തരം ക്യൂകളിലെ അധികമാളുകളും. കൃത്യമായി ഉന്തും തള്ളുമുണ്ടാക്കി അതിനിടയില്‍ ക്യൂവിന്റെ മുമ്പില്‍ കയറിപ്പറ്റുന്ന വിദ്വാന്മാര്‍ ധാരാളം. ഉന്തും തള്ളലും അടിപിടിയായി രൂപാന്തരപ്പെടുന്നത് സര്‍വസാധാരണമാണ്.
എന്നാല്‍ ബീവറേജിന്റെ മുമ്പിലെ ക്യൂവില്‍ ഇടം പിടിക്കുവാന്‍ ഓടിക്കിതച്ചെത്തുന്നവരെ പോലുള്ള മര്യാദരാമന്മാരെ നമുക്ക് മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? ഇല്ലേയില്ല. നല്ല അനുസരണശീലമുള്ള എല്‍.പി സ്‌കൂള്‍ കുട്ടികളെ പോലെ അടക്കത്തോടും ഒതുക്കത്തോടും കൂടി ശാന്തപ്രിയരായി ക്യൂവില്‍ നില്‍ക്കുന്നവര്‍. ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലറ്റുകളുടെ മുമ്പിലെ ക്യൂകള്‍ കൗതുകത്തോടെയാണ് കാണാനാവുക. അവിടെ കശപിശയില്ല; ഉന്തും തള്ളുമില്ല; അടിപിടിയില്ല; കയ്യൂക്ക് കാണിക്കലുമില്ല. അത്തരം ബീവറേജ് ക്യൂകളിലെ ആളുകളെ നിയന്ത്രിക്കുവാന്‍ ഒരിക്കല്‍ പോലും പൊലീസിനെ വിളിച്ചിട്ടുണ്ടാകുകയുമില്ല.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷം കുപ്പികള്‍ കയ്യില്‍ കിട്ടുമ്പോള്‍ കിട്ടാക്കനി കിട്ടിയ വെപ്രാളമാണ് പലരിലുമുണ്ടാകുക. സാധനവുമായി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചവര്‍ ചിന്തിക്കാറില്ല. ബീവേറജുകള്‍ക്ക് മുമ്പില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
യു.ഡി.എഫ് ഭരണ കാലത്ത് ഒട്ടേറെ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടുകയും; എല്ലാ ഗാന്ധിജയന്തി ദിനങ്ങളിലും പത്ത് ശതമാനം മദ്യവിതരണ കേന്ദ്രങ്ങള്‍ എന്നെന്നേക്കുമായി അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാതയോരത്തിന് അഞ്ഞൂറ് മീറ്ററിനുള്ളിലുള്ള ബിവറേജ് വിതരണ കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലെ വിളമ്പ് കേന്ദ്രങ്ങളും കള്ള്ഷാപ്പുകളും അടച്ചിടണമെന്ന ഡിസംബര്‍ 15ന്റെ സുപ്രീംകോടതി വിധി മറികടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കളിച്ച കളി ചെറുതൊന്നുമല്ല. പൊതുഖജനാവിലെ ലക്ഷങ്ങള്‍ ചിലവിട്ടാണ് മദ്യ വിതരണം അനുസൃതം തുടരാന്‍ വളഞ്ഞതും തെളിഞ്ഞതുമായ വഴികളിലൂടെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അവസാനം മാര്‍ച്ച് 31ന് സുപ്രീംകോടതി മുന്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി ഏപ്രില്‍ ഒന്ന് മുതല്‍ കോടതി തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
വിധി അനുകൂലമായി വരുമെന്ന് കരുതിയിരുന്ന പിണറായി സര്‍ക്കാറിനെയും മദ്യരാജാക്കന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് അന്താരാഷ്ട്ര വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനായിരുന്നു. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴ് വീണശേഷം യാത്രാമധ്യേ ബീവറേജിന്റെ മുന്‍ ഔട്ട്‌ലറ്റുകളിലേക്ക് കണ്ണോടിച്ചു; പൂരം കഴിഞ്ഞ ഉത്സവ പറമ്പിനെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും.
ഇന്ത്യയിലങ്ങോളമുള്ള ആയിരക്കണക്കില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ കൊട്ടിയടക്കുവാന്‍ ഇടയാക്കിയ അത്യപൂര്‍വ സംഭവഗതിക്ക് കാരണക്കാരായ ആരോടാണ് നന്ദി പറയേണ്ടത്? പ്രശ്‌നം കോടതിക്കകത്തേക്കെത്തിച്ച അന്യായക്കാരോടാണോ; കേസ് ശക്തിയുക്തം വാദിച്ച അഭിഭാഷകരോടാണോ; അന്തിമവിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡിനോടും എല്‍.എന്‍ റാവുവിനോടുമാണോ?
അതല്ല; വിശുദ്ധ ഖുര്‍ആനിലെയും ബൈബിളിലെയും ഗീതയിലെയും മഹത് വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഘോരം ഘോരം പ്രസംഗിച്ച് മദ്യവിമുക്ത നാടിന് വേണ്ടി ദിനരാത്രങ്ങള്‍ ചിലവിട്ട ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററോടും അദ്ദേഹത്തിന്റെ സഹചാരികളായ ഫാദര്‍ മുഴുത്തേറ്റത്തോടും ഡോ. യൂസുഫ് നദ്‌വിയോടും പപ്പന്‍ കന്നാട്ടിയോടുമാണോ? പ്രകടനങ്ങളും പിക്കറ്റിംഗുകളും നടത്തി അറസ്റ്റ് വരിച്ച ആയിരങ്ങളായ മദ്യവിരുദ്ധ പോരാളികളോടാണോ?
നന്ദിയാരോട് ചൊല്ലേണ്ടു എന്ന ചോദ്യം നിലനിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി സഖാവിനോടൊരപേക്ഷ. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴിട്ടതില്‍ ഏറ്റവും സന്തോഷിക്കുന്നത് വിട്ടമ്മമാരാണ്. മദ്യ രാജാക്കന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മദ്യത്തിന്റെ ഒഴുക്ക് ശക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വിപരീത ഫലമുണ്ടാക്കും. അത്തരം നന്ദികെട്ട നീക്കങ്ങള്‍ താങ്കളില്‍ നിന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയോടെ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending