Connect with us

Video Stories

നന്ദിയാരോട് ചൊല്ലേണ്ടൂ….?!

Published

on

എസ്. കൂട്ടുമ്മുഖം

രാത്രി സമയത്ത് വയല്‍-പുഴ-റെയില്‍-കടലോരങ്ങളിലോ പൂട്ടിയിട്ട പീടികത്തിണ്ണകളിലോ, ആല്‍ത്തറകളിലോ ഒത്തുകൂടി നന്നായിട്ടൊന്ന് പൂശി; പാട്ടും കൂത്തുമായി കഴിഞ്ഞുകൂടി; പൊട്ടിച്ചിരിച്ചും ചിലപ്പോള്‍ പൊട്ടിപ്പൊട്ടി കരഞ്ഞും സമയം ചിലവിട്ട്; ദേഷ്യമുള്ളവരെയൊക്കെ തെറി കൊണ്ടഭിഷേകം ചെയ്തു; ”വേലിചാട്ടം” ഉണ്ടെങ്കില്‍ അതുമൊപ്പിച്ച്; ആടിയുലഞ്ഞ് വീട്ടിലെത്തി കെട്ടിയവളോട് ”ങ്ട്ട് വാടീ” എന്നാക്രോശിച്ചോ അല്ലെങ്കില്‍ തേനേ…പാലേ…കല്‍ക്കണ്ടമേ… എന്ന് വിളിച്ചോ വയറ്റിലെയും മനസ്സിലെയും വിശപ്പ് മാറ്റി ഗാഢനിദ്രയിലേക്ക് മയങ്ങി വീഴുന്നവര്‍.
രാവിലെ എഴുന്നേറ്റ് ദിനചര്യകള്‍ നടത്തി ക്ഷീണം മാറാത്ത ദേഹവും ഉറക്കച്ചവിട് മാറാത്ത മുഖവുമായി പണിസ്ഥലത്തെത്തി; ചെങ്കല്ല് ചുമന്നും സിമന്റ് കുഴച്ചും കമ്പിവളച്ചും കോണ്‍ഗ്രീറ്റ് പണിയില്‍ ഏര്‍പ്പെട്ടും കഠിനാദ്ധ്വാനത്തിന്റെ വീരഗാഥകള്‍ രചിക്കുന്നവര്‍. വൈകുന്നേരം പണി തീരുന്ന സമയമായിക്കിട്ടുവാന്‍ മനസ്സ് വെമ്പല്‍ കൊള്ളുന്നവര്‍. ഒഴുക്കിയ വിയര്‍പ്പിന്റെ വിലയായി കിട്ടിയ നൂറിന്റെ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിടുമ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വെട്ടിത്തിളങ്ങും. പിന്നെ കൈകാലുകള്‍ ഒന്ന് കുടഞ്ഞ് ബൈക്കിലേക്ക് ഒരു ചാടിക്കയറ്റമാണ്. ബൈക്കില്ലാത്തവര്‍ ഓടി ഓട്ടോയില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് കുതിപ്പാണ്. അവര്‍ തിരക്ക് കൂട്ടി പോകുന്നതെവിടേക്കെന്നല്ലേ? മറ്റെവിടേക്കുമല്ല; ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളിലേക്ക്!
സിനിമാശാലകള്‍ക്കും ധര്‍മ്മാസ്പത്രികള്‍ക്കും റേഷന്‍-മാവേലി സ്റ്റോറുകള്‍ക്കും മുമ്പില്‍ നീണ്ട ക്യൂകള്‍ നാം ഏറെ കണ്ടതാണ്. മുമ്പില്‍ കയറിക്കൂടുവാന്‍ വ്യഗ്രത കാട്ടുന്നവരാണ് അത്തരം ക്യൂകളിലെ അധികമാളുകളും. കൃത്യമായി ഉന്തും തള്ളുമുണ്ടാക്കി അതിനിടയില്‍ ക്യൂവിന്റെ മുമ്പില്‍ കയറിപ്പറ്റുന്ന വിദ്വാന്മാര്‍ ധാരാളം. ഉന്തും തള്ളലും അടിപിടിയായി രൂപാന്തരപ്പെടുന്നത് സര്‍വസാധാരണമാണ്.
എന്നാല്‍ ബീവറേജിന്റെ മുമ്പിലെ ക്യൂവില്‍ ഇടം പിടിക്കുവാന്‍ ഓടിക്കിതച്ചെത്തുന്നവരെ പോലുള്ള മര്യാദരാമന്മാരെ നമുക്ക് മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കുമോ? ഇല്ലേയില്ല. നല്ല അനുസരണശീലമുള്ള എല്‍.പി സ്‌കൂള്‍ കുട്ടികളെ പോലെ അടക്കത്തോടും ഒതുക്കത്തോടും കൂടി ശാന്തപ്രിയരായി ക്യൂവില്‍ നില്‍ക്കുന്നവര്‍. ദേശീയ പാതയോരങ്ങളിലെ ബീവറേജ് ഔട്ട്‌ലറ്റുകളുടെ മുമ്പിലെ ക്യൂകള്‍ കൗതുകത്തോടെയാണ് കാണാനാവുക. അവിടെ കശപിശയില്ല; ഉന്തും തള്ളുമില്ല; അടിപിടിയില്ല; കയ്യൂക്ക് കാണിക്കലുമില്ല. അത്തരം ബീവറേജ് ക്യൂകളിലെ ആളുകളെ നിയന്ത്രിക്കുവാന്‍ ഒരിക്കല്‍ പോലും പൊലീസിനെ വിളിച്ചിട്ടുണ്ടാകുകയുമില്ല.
മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ശേഷം കുപ്പികള്‍ കയ്യില്‍ കിട്ടുമ്പോള്‍ കിട്ടാക്കനി കിട്ടിയ വെപ്രാളമാണ് പലരിലുമുണ്ടാകുക. സാധനവുമായി റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങളെക്കുറിച്ചവര്‍ ചിന്തിക്കാറില്ല. ബീവേറജുകള്‍ക്ക് മുമ്പില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിരുന്നു.
യു.ഡി.എഫ് ഭരണ കാലത്ത് ഒട്ടേറെ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടുകയും; എല്ലാ ഗാന്ധിജയന്തി ദിനങ്ങളിലും പത്ത് ശതമാനം മദ്യവിതരണ കേന്ദ്രങ്ങള്‍ എന്നെന്നേക്കുമായി അടച്ചിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാതയോരത്തിന് അഞ്ഞൂറ് മീറ്ററിനുള്ളിലുള്ള ബിവറേജ് വിതരണ കേന്ദ്രങ്ങളും സ്റ്റാര്‍ ഹോട്ടലുകളിലെ വിളമ്പ് കേന്ദ്രങ്ങളും കള്ള്ഷാപ്പുകളും അടച്ചിടണമെന്ന ഡിസംബര്‍ 15ന്റെ സുപ്രീംകോടതി വിധി മറികടക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കളിച്ച കളി ചെറുതൊന്നുമല്ല. പൊതുഖജനാവിലെ ലക്ഷങ്ങള്‍ ചിലവിട്ടാണ് മദ്യ വിതരണം അനുസൃതം തുടരാന്‍ വളഞ്ഞതും തെളിഞ്ഞതുമായ വഴികളിലൂടെ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അവസാനം മാര്‍ച്ച് 31ന് സുപ്രീംകോടതി മുന്‍ വിധിയില്‍ കൂടുതല്‍ വ്യക്തത വരുത്തി ഏപ്രില്‍ ഒന്ന് മുതല്‍ കോടതി തീരുമാനം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്.
വിധി അനുകൂലമായി വരുമെന്ന് കരുതിയിരുന്ന പിണറായി സര്‍ക്കാറിനെയും മദ്യരാജാക്കന്മാരെയും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികളാക്കിയത് അന്താരാഷ്ട്ര വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനായിരുന്നു. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴ് വീണശേഷം യാത്രാമധ്യേ ബീവറേജിന്റെ മുന്‍ ഔട്ട്‌ലറ്റുകളിലേക്ക് കണ്ണോടിച്ചു; പൂരം കഴിഞ്ഞ ഉത്സവ പറമ്പിനെ തോന്നിപ്പിക്കുന്ന കാഴ്ചയാണ് എല്ലായിടങ്ങളിലും.
ഇന്ത്യയിലങ്ങോളമുള്ള ആയിരക്കണക്കില്‍ മദ്യ വിതരണ കേന്ദ്രങ്ങള്‍ കൊട്ടിയടക്കുവാന്‍ ഇടയാക്കിയ അത്യപൂര്‍വ സംഭവഗതിക്ക് കാരണക്കാരായ ആരോടാണ് നന്ദി പറയേണ്ടത്? പ്രശ്‌നം കോടതിക്കകത്തേക്കെത്തിച്ച അന്യായക്കാരോടാണോ; കേസ് ശക്തിയുക്തം വാദിച്ച അഭിഭാഷകരോടാണോ; അന്തിമവിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡിനോടും എല്‍.എന്‍ റാവുവിനോടുമാണോ?
അതല്ല; വിശുദ്ധ ഖുര്‍ആനിലെയും ബൈബിളിലെയും ഗീതയിലെയും മഹത് വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഘോരം ഘോരം പ്രസംഗിച്ച് മദ്യവിമുക്ത നാടിന് വേണ്ടി ദിനരാത്രങ്ങള്‍ ചിലവിട്ട ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററോടും അദ്ദേഹത്തിന്റെ സഹചാരികളായ ഫാദര്‍ മുഴുത്തേറ്റത്തോടും ഡോ. യൂസുഫ് നദ്‌വിയോടും പപ്പന്‍ കന്നാട്ടിയോടുമാണോ? പ്രകടനങ്ങളും പിക്കറ്റിംഗുകളും നടത്തി അറസ്റ്റ് വരിച്ച ആയിരങ്ങളായ മദ്യവിരുദ്ധ പോരാളികളോടാണോ?
നന്ദിയാരോട് ചൊല്ലേണ്ടു എന്ന ചോദ്യം നിലനിര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി സഖാവിനോടൊരപേക്ഷ. മദ്യ വിതരണ കേന്ദ്രങ്ങള്‍ക്ക് താഴിട്ടതില്‍ ഏറ്റവും സന്തോഷിക്കുന്നത് വിട്ടമ്മമാരാണ്. മദ്യ രാജാക്കന്മാരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി മദ്യത്തിന്റെ ഒഴുക്ക് ശക്തമാക്കാന്‍ ശ്രമിച്ചാല്‍ അത് വിപരീത ഫലമുണ്ടാക്കും. അത്തരം നന്ദികെട്ട നീക്കങ്ങള്‍ താങ്കളില്‍ നിന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയോടെ….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി

ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു.

Published

on

ഫിഫ ക്ലബ് ലോകകപ്പ് ബോണസിന്റെ ഒരു വിഹിതം ഡിയോഗോ ജോട്ടയുടെയും ആന്ദ്രെ സില്‍വയുടെയും കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് ചെല്‍സി. ക്ലബ്ബ് വേള്‍ഡ് കപ്പ് ബോണസായി ചെല്‍സി 15.5 മില്യണ്‍ ഡോളര്‍ (£11.4 മില്യണ്‍) കളിക്കാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ അനുവദിച്ചു. ഒരു ഭാഗം ഡിയോഗോ ജോട്ടയുടെയും ആന്‍ഡ്രെ സില്‍വയുടെയും കുടുംബത്തിന് സംഭാവന ചെയ്യാനാണ് ചെല്‍സിയുടെ തീരുമാനം.

ജൂലൈയില്‍ ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പാരീസ് സെന്റ്-ജെര്‍മെയ്നെ 3-0 ന് പരാജയപ്പെടുത്തിയ ഫിഫയുടെ വിപുലീകൃത ടൂര്‍ണമെന്റില്‍ ചെല്‍സി വിജയിച്ചതിന് ശേഷമാണ് ഈ തീരുമാനം. ടൂര്‍ണമെന്റില്‍ എന്‍സോ മാരെസ്‌കയുടെ ടീമിനെ പ്രതിനിധീകരിച്ച കളിക്കാര്‍ക്കിടയില്‍ ബോണസ് ഫണ്ട് തുല്യമായി വിതരണം ചെയ്യും. ഓരോ വിഹിതത്തിനും 500,000 ഡോളറില്‍ കൂടുതല്‍ വിലവരും. ജോട്ടയുടെ കുടുംബത്തിന് ഒരു പേയ്മെന്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനം ക്ലബ്ബും കളിക്കാരും സംയുക്തമായി എടുത്തതാണ്. ചെല്‍സിയുടെ ക്ലബ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിന് പത്ത് ദിവസം മുമ്പ്, ജൂലൈ 3 ന് സ്പാനിഷ് പ്രവിശ്യയായ സമോറയില്‍ ലിവര്‍പൂള്‍ ഫോര്‍വേഡ് ഡിയോഗോ ജോട്ടയും പോര്‍ച്ചുഗീസ് ക്ലബ്ബ് പെനാഫിയലിനായി കളിച്ച സഹോദരന്‍ ആന്‍ഡ്രെ സില്‍വയും മരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.

ജോട്ടയുടെ സ്മരണയ്ക്കായി ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ലിവര്‍പൂളില്‍ 182 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഫോര്‍വേഡിന് ക്ലബ് സ്ഥിരം ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. 2025-26 സീസണില്‍, ലിവര്‍പൂള്‍ കളിക്കാര്‍ അവരുടെ ഷര്‍ട്ടുകളിലും സ്റ്റേഡിയം ജാക്കറ്റുകളിലും ‘ഫോറെവര്‍ 20’ എന്ന ചിഹ്നം ധരിക്കും. 2020 ല്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സില്‍ നിന്ന് എത്തിയതിനുശേഷം ജോട്ട ക്ലബ്ബിന് നല്‍കിയ ഗണ്യമായ സംഭാവനകളെ ഈ ആദരാഞ്ജലി അംഗീകരിക്കുന്നു.

ലിവര്‍പൂളിന്റെ ഔദ്യോഗിക ചാരിറ്റിയായ എല്‍എഫ്സി ഫൗണ്ടേഷന്‍, പോര്‍ച്ചുഗീസ് ഇന്റര്‍നാഷണലിന്റെ ബഹുമാനാര്‍ത്ഥം ഒരു ഗ്രാസ്റൂട്ട് ഫുട്‌ബോള്‍ പരിപാടി ആരംഭിക്കും. കമ്മ്യൂണിറ്റി ഇടപഴകലിലൂടെയും യുവജന വികസനത്തിലൂടെയും ജോട്ടയുടെ പാരമ്പര്യം തുടരുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ആന്‍ഫീല്‍ഡില്‍ ബോണ്‍മൗത്തിനെതിരെ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ലിവര്‍പൂള്‍ കൂടുതല്‍ അനുസ്മരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

Continue Reading

News

ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ

ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക. സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.

Published

on

റോം – ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇസ്രാഈലിന്റെ ഫലസ്തീന്‍ കടന്നുകയറ്റത്തിനെതിരെ യുവേഫ. ടോട്ടന്‍ഹാം ഹോട്സ്പറും പാരിസ് സെന്റ്-ജെര്‍മെയ്‌നും തമ്മില്‍ നടന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരത്തിന് മുന്നോടിയായി ”കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, സാധാരണ ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തുക” എന്ന സന്ദേശം എഴുതിയ ബാനര്‍ ഗ്രൗണ്ടില്‍ പ്രദര്‍ശിപ്പിച്ചു.
ഗാസയില്‍ നിന്നുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ, യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി കുട്ടികളായിരുന്നു ബാനര്‍ കൈയില്‍ പിടിച്ച് കളിസ്ഥലത്ത് നടന്നത്. ”സന്ദേശം വ്യക്തവും ശക്തവുമാണ്,” എന്ന് യുവേഫ ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ X-ല്‍ വ്യക്തമാക്കി.

Continue Reading

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

Trending