Connect with us

Video Stories

ഇത് ജയിക്കേണ്ട യുദ്ധം

Published

on

മണിശങ്കര്‍ അയ്യര്‍

പണ്ടത്തെപോലെ തത്വചിന്തയോ ചരിത്രമോ പ്രസംഗിക്കുന്നതിനെക്കാള്‍ രാഷ്ട്രീയമാണ് ഇക്കാലത്ത് പറയേണ്ടത്. കാല്‍നൂറ്റാണ്ട് മുമ്പ് ആദ്യമായി കോഴിക്കോട് എത്തിയപ്പോള്‍ ഇതേ ടാഗോര്‍ ഹാളില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സമ്മേളനത്തില്‍ സംസാരിച്ചത് മറക്കാത്ത അനുഭവമാണ്. 25 വര്‍ഷം മുമ്പ് ഇവിടെ പ്രസംഗിക്കുമ്പോഴത്തെതിനെക്കാള്‍ ഒരുപാട് മാറിയിരിക്കുന്നു. ആ മാറ്റം സംഭവിച്ചപ്പോഴും അന്നു പറഞ്ഞ പലതും ആവര്‍ത്തിക്കേണ്ടി വരുന്നു. ഞാനോര്‍ക്കുന്നു, 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പ്രസംഗം. ബാബരി ധ്വംസനം നടക്കുമോ എന്ന ആശങ്ക നിലനിന്നിരുന്ന സമയമായിരുന്നു അത്. അന്ന് ആശങ്കപ്പെടുത്തിയത് മസ്ജിദിന്റെ തകര്‍ച്ച മാത്രമായിരുന്നില്ല. അത് ഉന്നം വെച്ച് തുടങ്ങിയ പ്രസ്ഥാനവും പ്രവര്‍ത്തനങ്ങളും രാജ്യത്തെ ജനങ്ങളുടെ മനസ്സുകളെ സ്വാധീനിക്കാന്‍ നടത്തികൊണ്ടിരിക്കുന്ന ആസൂത്രിത നീക്കങ്ങളായിരുന്നു.
വൈകാതെ, ഒരിക്കലും വിചാരിക്കാത്ത രീതിയില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എന്റെ ഒരനുഭവം പരാമര്‍ശിക്കാതെ വയ്യ. എന്റെ പിതാവ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു. 1953ല്‍ എന്റെ പന്ത്രണ്ടാം വയസ്സിലാണ് വിമാന അപകടത്തില്‍ അദ്ദേഹം മരിക്കുന്നത്. ജയദേവ് ഡാല്‍മിയ എന്ന ബന്ധുവാണ് അതൊക്കെ പിന്നീട് നോക്കി നടത്തിയത്. അദ്ദേഹത്തിന്റെ മകന്‍ വിഷ്ണു ഹരി എന്റെ കളിക്കൂട്ടുകാരനായിരുന്നു. എന്തിനാണ് നിങ്ങള്‍ വിശ്വഹിന്ദു പരിഷത്തിനെ എതിര്‍ക്കുന്നതെന്ന് വിഷ്ണു എന്നോട് പലപ്പോഴും തര്‍ക്കിക്കുമായിരുന്നു. എന്തിനാണ് വിമര്‍ശിക്കുന്നതെന്നു ചോദിക്കുന്ന അദ്ദേഹം വി.എച്ച്.പിക്കാര്‍ നല്ലവരാണെന്ന് ന്യായീകരിക്കലും പതിവായിരുന്നു. എന്നാല്‍, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അന്നു വൈകിട്ട് വിഷ്ണുഹരി എന്നെ വിളിച്ചു. ”എന്തൊക്കെയാണെങ്കിലും ഒരു ആരാധനാലയം വിശ്വഹിന്ദു പരിഷത്തുകാര്‍ തകര്‍ക്കുമെന്ന് ഞാന്‍ സ്വപ്‌നേ വിചാരിച്ചിരുന്നില്ല” എന്നായിരുന്നു നിറഞ്ഞ കണ്ണുകളോടെ വിഷ്ണുഹരിയുടെ വാക്കുകള്‍. അതോടെ, ഇന്ത്യ മതേതരമാണെന്ന് എനിക്കുറപ്പായി.
പക്ഷെ, ആ കാലത്ത് ലോക്‌സഭയില്‍ 80 അംഗങ്ങളുണ്ടായിരുന്ന ബി.ജെ.പിക്ക് ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം അതൊട്ടും കുറഞ്ഞില്ലെന്ന് മാത്രമല്ല, കൂടുകയാണ് ചെയ്തത്. ക്രമേണ വര്‍ധിച്ച് രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ഇപ്പോള്‍ മൂന്നില്‍ രണ്ടിന്റെ വന്‍ ഭൂരിപക്ഷമായിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് പിറകെ സംസ്ഥാനങ്ങളായി ആ പക്ഷത്തേക്ക് മാറുന്നത് നാം കാണുന്നു. ഇന്ത്യന്‍ മതേതരത്വത്തെ എത്രമാത്രം അലോസരപ്പെടുത്തുന്ന മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഗോരക്ഷ, ഘര്‍വാപസി, ലൗജിഹാദ് തുടങ്ങിയ പദങ്ങളാണ് അവരുടെ പ്രചാരണായുധം. രാജ്യത്ത് ഏറ്റവുമധികം ജനസംഖ്യയും വലുപ്പവുമുള്ള യു.പിയിലെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഈയടുത്ത് നടത്തിയ പ്രസ്ഥാവന നമ്മള്‍ കേട്ടതാണ്. ഒരു ഹിന്ദുവിനെ വധിച്ചാല്‍ നൂറു മുസ്്‌ലിംകളെ കൊല്ലുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഒരു മുസ്്‌ലിംമിനെ കൊന്നാല്‍ എത്ര ഹിന്ദുവിനെ തിരിച്ച് വകവരുത്തുമെന്ന് അദ്ദേഹം മിണ്ടിയില്ല. അവിടെ എം.എല്‍എപോലുമല്ലാഞ്ഞിട്ടും മോദി, യോഗിയെ മുഖ്യമന്ത്രിയായി വാഴിക്കുമ്പോള്‍ എന്താണ് അര്‍ത്ഥം.
എങ്കിലും, സംശയലേശമന്യെ പറയട്ടെ. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. കേന്ദ്രത്തില്‍ ഭരണം നടത്തുന്നത് ന്യൂനപക്ഷ സര്‍ക്കാറാണ്. 31% വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. 69% പേരും വോട്ടു ചെയ്തത് മോദിക്കും ബി.ജെ.പിക്കും എതിരെയാണ്. പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമുണ്ട്. പക്ഷെ, രാജ്യത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും അവര്‍ക്ക് എതിരെയാണ് സമ്മതിദാനം വിനിയോഗിച്ചത്. ന്യൂനപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് ജനാധിപത്യത്തിലെ ചില പാകപ്പിഴമൂലമാണ്. സംഘ്പരിവാര്‍ വിരുദ്ധ വോട്ടുകള്‍ ചിതറി പോയതാണ് പ്രധാന കാരണം.
വെറുതെ പറയുന്നതല്ല; മതേതര കക്ഷികള്‍ യോജിച്ച് നിന്നാല്‍ അധികാരത്തിലെത്തിയതിനെക്കാള്‍ വേഗത്തില്‍ അവരെ പുറം തള്ളാന്‍ സാധിക്കും. ഇക്കാര്യത്തില്‍ ഏറ്റവുമധികം പങ്കു വഹിക്കാന്‍ കഴിയുന്ന ഒരു വിഭാഗമാണ് മുസ്്‌ലിംകള്‍. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിം ലീഗ് ആ ദൗത്യം ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ കോണ്‍ഗ്രസ്സില്‍ മുസ്്‌ലിംകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ പലഭാഗത്തേക്കും അവര്‍ പോയി. മായാവതിക്കും മുലായത്തിനും മറ്റു പലര്‍ക്കുമൊപ്പം മാറിമാറി നിന്നു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷത്തിന്റെ വോട്ട് ചിതറി തെറിച്ചു പോയി അസ്ഥാനത്തായപ്പോള്‍ കേരളത്തില്‍ മുസ്്‌ലിംലീഗ് അവരെ ക്രിയാത്മകമായി ഒന്നിപ്പിച്ചു നിര്‍ത്തിയതിനെ ശ്ലാഖിക്കാതെവയ്യ.
കോഴിക്കോട്ടുവെച്ച് ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാന്‍ സാധിച്ചു. ബംഗാളില്‍ നിന്നുള്ള മുസ്്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിനെ. ഇത്രകാലവും മുസ്്‌ലിംലീഗ് മലപ്പുറത്തും കോഴിക്കോട്ടും മലബാറിലും കേരളത്തിലും ഒതുങ്ങിക്കൂടിയെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നത്. മുസ്്‌ലിംലീഗിന്റെ സന്ദേശം രാജ്യവ്യാപകമാക്കേണ്ട കാലഘട്ടമാണിത്. ജനാധിപത്യ മതേതരത്വ സംരക്ഷണത്തിന് എന്തു ചെയ്യാനാവുമെന്ന സംശയത്തിന് അടിസ്ഥാനമില്ല. ന്യൂനപക്ഷങ്ങളുടെയും മുസ്്‌ലിംകളുടെയും പങ്ക് അക്കാര്യത്തില്‍ ചെറുതല്ല. ഇന്തോനേഷ്യ മാറ്റിനിര്‍ത്തിയാല്‍ ലോകത്ത് ഏറ്റവുമധികം മുസ്്‌ലിംകള്‍ അധിവസിക്കുന്നത് ഇന്ത്യയിലാണെന്നത് മറക്കരുത്. ഇന്ത്യയും ഇസ്്‌ലാമും അനുപൂരണങ്ങളാണ്. ഇസ്്‌ലാമില്ലാത്ത ഇന്ത്യയെയും ഇന്ത്യയില്ലാത്ത ഇസ്്‌ലാമിനെയും സങ്കല്‍പിക്കുക പ്രയാസമാണ്.
മതേതര വാദികള്‍ പറയുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ സ്വത്വം സംരക്ഷിച്ച് തന്നെ ഇവിടെ അധിവസിക്കുക എന്നതാണ്. സ്വത്വം അടിയറവെച്ചോ ഒളിപ്പിച്ചുവെച്ചോ ഇവിടെ കഴിഞ്ഞു കൂടാം; അല്ലെങ്കില്‍ പാകിസ്ഥാനില്‍ പോവാം എന്നാണ് എതിര്‍ പക്ഷം ഭീഷണിപ്പെടുത്തുന്നത്. ഇതാണ് പ്രകടമായ അന്തരം. പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നവര്‍ ഈ രാജ്യത്തിന്റെ ചരിത്രത്തിലേക്ക് നോക്കണം. 1947ല്‍ സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ മുസ്്‌ലിംകള്‍ക്ക് പാക്കിസ്ഥാനില്‍ പോവാമായിരുന്നു. ഹിന്ദുക്കള്‍ക്ക് അങ്ങിനെയൊരു തെരഞ്ഞെടുപ്പിന് അവസരം ഉണ്ടായിരുന്നില്ല. പാക്കിസ്ഥാനിലേക്ക് പോവാനുള്ള വാതായനം മലര്‍ക്കെ തുറക്കപ്പെട്ടിട്ടും ഇന്ത്യയോട് കൂറും കടപ്പാടും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് മഹാഭൂരിപക്ഷം മുസ്്‌ലിംകളും ഇവിടെ തുടര്‍ന്നു. തങ്ങളുടെ പൂര്‍വ്വീകരെ അടക്കം ചെയ്യപ്പെട്ട മണ്ണുവിട്ട് പോവാതെ നെഞ്ചോട് ചേര്‍ത്തവരുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് കഴിയുക. പുതിയ രാജ്യസ്‌നേഹത്തിന്റെ പരീക്ഷ മുസ്്‌ലിംകള്‍ക്ക് ഇനി ആവശ്യമില്ലെന്ന് അത്തരക്കാരെ ഓര്‍മ്മിപ്പിക്കുകയാണ്. രാജ്യത്തോടും മതത്തോടുമുള്ള കടമ ഒരേസമയം നിര്‍വ്വഹിച്ച് ഇവിടെ കഴിയാന്‍ ആരുടെയും ഔദാര്യം ആവശ്യമില്ല. ഭയചികിതരാവാതെ ന്യൂനപക്ഷവും രാജ്യവും ഒന്നാണെന്ന് ഉള്‍കൊണ്ട് യോജിപ്പോടെ നില്‍ക്കുകയെന്നതാണ് അവര്‍ക്കുള്ള വലിയ ബാധ്യത.
എന്റെ പ്രിയ സ്‌നേഹിതന്‍ ഇ അഹമ്മദുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മുസ്്‌ലിംലീഗിനെ കുറിച്ച് ചര്‍ച്ച ചെയ്തത് ഓര്‍ക്കുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ രൂപീകരണവും നിലനില്‍പ്പും ജനാധിപത്യവും ശുദ്ധമായ മതേതരത്വവും അടിസ്ഥാന പ്രമാണങ്ങളാക്കിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗങ്ങളോട് നീതിയോടെ വര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രമാണ് മുസ്്‌ലിംലീഗിന്റേത്. ഒരു പ്രദേശത്തിനോ വിഭാഗത്തിനോ അധിക പരിഗണനയോ അവഗണനയോ അരുതെന്ന തത്വത്തിലൂന്നുകയും ന്യൂനപക്ഷങ്ങള്‍ക്ക് തുല്ല്യ പങ്കാളിത്തവും അവസരവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നതനപ്പുറം അപകടകരമായ ഒരു വാദവും മുസ്‌ലിംലീഗില്‍ കണ്ടിട്ടില്ല. ഇ അഹമ്മദ് ചന്ദ്രികയിലെ ലേഖനങ്ങള്‍ എനിക്ക് വിവര്‍ത്തനം ചെയ്ത് വായിക്കാന്‍ തരുമായിരുന്നു. അന്‍പതുകളിലെ മുസ്‌ലിംലീഗുമായി ബന്ധപ്പെട്ട നെഹ്‌റുവിന്റെ അഭിപ്രായത്തോടുള്ള എഡിറ്റോറിയല്‍ ഉള്‍പ്പെടെ വായിക്കാന്‍ സാധിച്ചിട്ടുണ്ട്.
മുസ്‌ലിംലീഗ് മുഖപത്രമായ ചന്ദ്രികയും ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറും താമതമ്യം ചെയ്ത് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഓര്‍ഗനൈസറില്‍ ഒന്നൊഴിയാതെ എല്ലാ ലേഖനങ്ങളും മുസ്്‌ലിംകളെ ദുരുദ്ദേശപരമായി പരാമര്‍ശിക്കുന്നതായിരുന്നു. പക്ഷെ, ചന്ദ്രികയിലാവട്ടെ മറ്റുള്ളവരെകുറിച്ച് ഒരു കുത്തുവാക്കുപോലും ഒരു ലേഖനത്തില്‍ പോലും കാണാന്‍ സാധിച്ചില്ല. ഒരു ഭാഗത്ത് സംഘര്‍ഷത്തിന്റെ ആഹ്വാനമാണെങ്കില്‍ മറുഭാഗത്ത് അനുരജ്ഞനത്തിന്റെ സ്വരമാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. മുസ്‌ലിംലീഗിനെ അന്തമായി എതിര്‍ക്കുന്നവരോട് ചോദിക്കട്ടെ. ഒരു പ്രദേശത്തിന്റെയോ സമൂഹത്തിന്റെയോ ന്യായം പറയുന്നത് എങ്ങനെ തെറ്റാവും. തമിഴ്‌നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളും തെലുങ്കാന-തെലുങ്കുദേശം പാര്‍ട്ടികളുമൊക്കെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. മായാവതിയുടെയും തൃണമൂലിന്റെയും തുടങ്ങി തെലുങ്കര്‍ക്കും ദളിതര്‍ക്കും തമിഴര്‍ക്കും പ്രത്യേകം പാര്‍ട്ടികളാവാമെങ്കില്‍ മുസ്്‌ലിംകള്‍ക്കായി ഒരു സംഘടന ഉണ്ടാവുന്നതില്‍ എന്താണ് തെറ്റ്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതല്ല, മറ്റുള്ളവരോട് അസഹിഷ്ണുത വെച്ചുപുലര്‍ത്തുന്നതാണ് അപരാധവും വിലക്കപ്പെടേണ്ടതും. രാജ്യത്തെ പ്രധാന ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കായി സംഘടിച്ച മുസ്്‌ലിംലീഗിനെ വേണമെങ്കില്‍ പരമാവധി സാമുദായിക സംഘടന എന്നുവിളിച്ചോളൂ; വര്‍ഗീയമെന്ന് ആരോപിക്കുന്നത് നീതിയല്ല.
രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു സങ്കടപ്പെടുത്തുന്ന യാഥാര്‍ത്ഥ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യത്ത് പലയിടത്തും മതേതര വോട്ടുകള്‍ ആകെ ചിതറിയിരിക്കുന്നു. ഡി.എം.കെ-എ.ഐ.ഡി.എം.കെ മാറി മാറി പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്നു. ബംഗാളില്‍ വലിയ ഭൂരിപക്ഷത്തില്‍ ഭരണത്തിലെത്തി കാളിമാതയെപോലെ മമതാബാനര്‍ജി അധികാരം കൈപിടിയിലൊതുക്കുന്നു. ഒറീസയില്‍ നവീന്‍പട്‌നായിക്കിനാണ് ശക്തി. ബീഹാറില്‍ നിധീഷ്‌കുമാറിനുള്ള ജനപിന്തുണ എല്ലാവര്‍ക്കും അറിയാം.
എന്നാല്‍, ഒട്ടേറെ സമാനതകളുണ്ടായിട്ടും അത്തരം പ്രാദേശിക കക്ഷികള്‍ക്ക് മറ്റിടങ്ങളില്‍ സ്വാധീനം ഉണ്ടാക്കാനാവുന്നില്ല. യു.പിയില്‍ 68% ജനങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തിട്ടും ബി.ജെ.പി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. മതേതര വോട്ടുകള്‍ ഭിന്നിച്ച് പോവുന്നതാണ് ബി.ജെ.പി മുതലാക്കി അധികാരം പിടിക്കുന്നതെന്നതാണ് ദുഃഖ സത്യം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ സംഘ്പരിവാറിനെതിരെ യോജിച്ച് നില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിന് വലിയ വിലകൊടുക്കേണ്ടിവരും. ഈ സവിശേഷ സാഹചര്യത്തിലും പ്രത്യാശമാത്രമാണ് നമുക്ക് മുമ്പിലുള്ളതെന്നത് ആധീകാരികമായി പറയാനും മടിയില്ല. കഴിഞ്ഞലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31% ആളുകളാണ് ബി.ജെ.പിക്ക് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിന് 19% വോട്ടും 44 അംഗങ്ങളുമാണ് ലഭിച്ചത്. സീറ്റുകളില്‍ വലിയ അന്തരമുണ്ടെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള വോട്ട് വ്യത്യാസം 12% ആണ്. വെറും ആറു ശതമാനം വോട്ടുകള്‍ മാറിയാല്‍ തന്നെ ബി.ജെ.പിയെ താഴെയിറക്കാനാവും. 2% ഭരണവിരുദ്ധ വികാരവും 2% ഘര്‍വാപസി അഥവാ കോണ്‍ഗ്രസ്സ് വിട്ടുപോയവരുടെ തിരിച്ചുവരവും 2% മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുടെ പ്രയത്‌നവും മതി പ്രത്യാശയുടെ തീരമണയാന്‍ എന്നതാണ് അവസ്ഥ. എങ്കിലും, അതു മാത്രം പോര. യഥാര്‍ത്ഥ ഭീഷണിക്കെതിരെ മതേതര കക്ഷികളുടെ യോജിപ്പിനുള്ള പരിശ്രമമാണ് മുഖ്യം.
നമ്മള്‍ മറന്നുപോവാന്‍ പാടില്ലാത്ത ചില പാഠങ്ങളുണ്ട്. ഭൂരിപക്ഷ സമുദായമായ ഹൈന്ദവരും മുസ്്‌ലിംകളും ക്രിസ്ത്യാനികളും സിക്കുകാരും ബുദ്ധനും ജൈനനും പാഴ്‌സിയും ഉള്‍ക്കൊള്ളുന്നതാണീ രാജ്യം. എല്ലാവരും സൗഹൃദത്തോടെ കഴിഞ്ഞ് ഈ രാജ്യത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നവരാണ്. ഓരോ ജനവിഭാഗത്തിന്റെയും അംഗസംഖ്യയല്ല, അവരുടെ സംഭാനകളാണ് കാണേണ്ടത്. താജ്മഹലും ജഗന്നാഥ ക്ഷേത്രവും ഗോവയിലെ ചര്‍ച്ചും കൊച്ചിയിലെ ജൂതത്തെരുവും തുടങ്ങിയ വൈവിധ്യമാര്‍ന്ന സംസ്‌കൃതികള്‍ ചേരുമ്പോഴേ ഇന്ത്യ പൂര്‍ണ്ണമാവൂ. ഓരോ സമുദായവും ഓരോ രീതിയില്‍ ഇന്ത്യയുടെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നു. ഒരു ഉദാഹരണം പറയാം. ഇന്ത്യയില്‍ ആധുനിക വ്യവസായത്തിന് തുടക്കമിട്ട ടാറ്റയും ആണവവിദ്യയുടെ പിതാവായ ഹോമി ബാബയും ന്യൂനാം ന്യൂനപക്ഷമായ പാഴ്‌സികളില്‍ പെട്ടവരാണ്. എ.പി.ജെ അബ്ദുല്‍കലാമും അസിം പ്രേംജിയും തുടങ്ങിയ മുസ്്‌ലിംകളായ രാജ്യത്തിന്റെ അഭിമാന പുത്രന്മാരെ ആര്‍ക്കെങ്കിലും തമസ്തകരിക്കാനാവുമോ. വിവിധ മതങ്ങളുടെയും വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമമാണ് രാജ്യത്തിന്റെ വളര്‍ച്ച. എവിടെയെങ്കിലും പ്രധാനമന്ത്രി വന്ന് പ്രദര്‍ശനം നടത്തുന്നതല്ല, ഇന്ത്യയെ മഹത്വമുള്ള രാജ്യമാക്കുന്നത്. എല്ലാ ജനവിഭാഗങ്ങളും ചേരുമ്പോഴാണ് അതു സംഭവിക്കുന്നത്.
ഞാനൊരു സംഭവകഥ പറയാം. ഇക്കാലത്ത് ആരും പറയാനിടയില്ലാത്തൊരു കഥ. 1940ല്‍ പെഷവാറില്‍ നിന്ന് സിനിമാകമ്പവുമായി ഒരു യുവാവ് മുംബൈയിലെത്തി. യൂസുഫ് ഖാന്‍ എന്നായിരുന്നു പേര്. പക്ഷേ, സിനിമയില്‍ വന്നപ്പോള്‍ ദിലീപ് കുമാര്‍ എന്ന പേര് സ്വീകരിക്കേണ്ടി വന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ അതാവശ്യമായിരുന്നു. ഒരു കാലത്ത് ഹിന്ദി സിനിമയിലെ നടീനടന്മാരില്‍ ഒട്ടേറെ പേര്‍ മുസ്്‌ലിംകളായിരുന്നെങ്കിലും പേര് വേറെയായിരുന്നു. നീനകുമാരി, മധുബാല തുടങ്ങി പലരും. പില്‍ക്കാലത്ത് തമിഴ്‌നാട്ടില്‍ ഒരു സംഭവമുണ്ടായി. ദിലീപ് കുമാര്‍, എ.ആര്‍ റഹ്്മാനായി. അദ്ദേഹം വിശ്വാത്തര സംഗീതജ്ഞനാണ്. അന്ന് യൂസുഫ്ഖാന് ദിലീപ് കുമാറാവേണ്ടി വന്നപ്പോള്‍ ഇക്കാലത്ത് ദിലീപ് കുമാര്‍ എ.ആര്‍ റഹ്്മാനാവുന്നതിന് തടസ്സമില്ല. ബോളിവുഡില്‍ ഷാറൂഖ്ഖാനും ആമിര്‍ഖാനും സല്‍മാന്‍ഖാനും സൈഫലിഖാനും തുടങ്ങി പേര് മാറ്റാതെ എത്രയെത്ര സൂപ്പര്‍ താരങ്ങള്‍. മതവും പേരുമല്ല, അവരുടെ സംഭാവനയാണ് പരിശോധിക്കേണ്ടത്. ഇത് എത്ര പറഞ്ഞാലും ബി.ജെ.പിക്ക് മനസ്സിലാകില്ല.
ഒരു പക്ഷെ, കാല്‍നൂറ്റാണ്ട് മുമ്പിവിടെ സംസാരിച്ചപ്പോള്‍ ആകാശത്തുണ്ടായിരുന്ന പ്രത്യാശയുടെ മേഖങ്ങള്‍ അത്രത്തോളമുണ്ടോ എന്നെനിക്ക് സംശയമുണ്ട്. പക്ഷെ, ഭയപ്പെടാനില്ലെന്നുതന്നെയാണ് എന്റെയുറപ്പ്. മതേതര ചേരിയിലെ നേതാക്കള്‍ രാഷ്ട്രീയ കാര്യക്രമം നിശ്ചയിച്ച് മുന്നോട്ടു പോയേ മതിയാവൂ. ഈ യുദ്ധം നാം ജയിക്കണം. ശുദ്ധമായ രാഷ്ട്രീയത്തിലൂന്നി ഒരുമയോടെ പ്രത്യാശയോടെ മുന്നോട്ടു പോവുകയാണ് പോംവഴി. മതേതരത്വ സംരക്ഷണത്തിനായി പ്രസന്നവദനരായി നിലകൊള്ളുക. രാജ്യത്തിന്റെ പൈതൃകവുമായി ഇഴചേര്‍ന്നു നില്‍ക്കുന്ന ഭരണവും അന്തരീക്ഷവും തെളിയും. തീര്‍ച്ച.
(മുസ്്‌ലിം യൂത്ത്‌ലീഗ് യൂത്ത്മീറ്റിനോടനുബന്ധിച്ച് നടന്ന സംഘ്പരിവാര്‍ ഫാഷിസം: ജനാധിപത്യ പ്രതിരോധം എന്ന സെമിനാറിന്റെ ഉദ്ഘാട പ്രസംഗത്തില്‍ നിന്ന്)

തയ്യാറാക്കിയത്: ലുഖ്മാന്‍ മമ്പാട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending