Connect with us

india

ലഹരി മരുന്ന് കേസില്‍ മകള്‍ സാറയെ സഹായിക്കില്ലെന്ന നിലപാടില്‍ ഉറച്ച് സെയ്ഫ് അലി ഖാന്‍; മുന്‍ ഭാര്യയ്ക്ക് വിമര്‍ശനം

സാറ കേസില്‍ ഉള്‍പ്പെട്ടതില്‍ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാറയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അമൃത സിങ്ങിനോട് സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സാറയുടെ മാതാവായ അമൃത സിങ്ങും മകള്‍ക്ക് പ്രത്യക്ഷമായി പിന്തുണ നല്‍കിയിട്ടില്ല.

Published

on

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ മകള്‍ സാറ അലിഖാനെ സഹായിക്കില്ലെന്ന നിലപാടില്‍ സെയ്ഫ് അലി ഖാന്‍. വിഷയത്തില്‍ സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നും മുന്‍ ഭാര്യ അമൃത സിങ്ങിനെ കുറ്റപ്പെടുത്തിയെന്നുമാണ് വിവരം. സാറ ഉള്‍പ്പെടെ നാലു താരങ്ങളെയാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് നടിമാരുടെ മൊഴി.

സാറ കേസില്‍ ഉള്‍പ്പെട്ടതില്‍ സെയ്ഫ് അലി ഖാനും പട്ടൗഡി കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സാറയുടെ സംരക്ഷണ ചുമതലയുണ്ടായിരുന്ന അമൃത സിങ്ങിനോട് സെയ്ഫ് അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സാറയുടെ മാതാവായ അമൃത സിങ്ങും മകള്‍ക്ക് പ്രത്യക്ഷമായി പിന്തുണ നല്‍കിയിട്ടില്ല.

സാറയുടെ കരിയറും സാമ്പത്തിക ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അമൃത സിങ്ങായിരുന്നു. അതിനാല്‍, മകള്‍ മയക്കു മരുന്ന് ഇടപാടില്‍ സാറ ഉള്‍പ്പെട്ടതിന്റെ പേരില്‍ സെയ്ഫ് അലി ഖാന്‍ അമൃതയെ കുറ്റപ്പെടുത്തിയെന്നാണ് വിവരം. എന്നാല്‍ സാറയെ സഹായിക്കേണ്ടെന്ന നിലപാടിലാണ് സെയ്ഫ് അലി ഖാന്‍. വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ലാല്‍ സിംഗ് ചദ്ദയുടെ ഷൂട്ടിങ്ങിനായി ഡല്‍ഹിയിലേക്ക് തിരിച്ച കരീനക്കൊപ്പം സെയ്ഫും മാറി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന സെയ്ഫിന്റെ മാതാവ് ഷര്‍മിള ടാഗോറും ആരോപണങ്ങളില്‍ നിന്നും കേസുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ മൊഴിയിലും വാട്ട്‌സ്ആപ്പ് ചാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവയിലും സാറയെ കുറിച്ചുള്ള സൂചന ഉണ്ടായിരുന്നു. അറസ്റ്റിലായ മയക്കുമരുന്ന് ഇടപാടുകാരെ ചോദ്യം ചെയ്തതിന് ശേഷമാണ് സാറ ഉള്‍പ്പെടെയുള്ള താരങ്ങളെ എന്‍.സി.ബി വിളിപ്പിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Trending