Connect with us

kerala

സനോജിനും വഹാബിനുമെതിരെ ഐപിസി 118 പ്രകാരം കേസ് എടുക്കണം;ഷാഫി ചാലിയം

വധ ഭീഷണിക്ക് പിറകില്‍ മുസ്ലിം ലീഗാണെന്ന ഉത്തമ ബോധ്യം ഇവര്‍ക്കുണ്ടെങ്കില്‍ അതിനുള്ള തെളിവ് പുറത്ത് വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണം.അതിന് തയ്യാറല്ലെങ്കില്‍ ഐ. പി. സി 118 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാവണം അദ്ദേഹം പറഞ്ഞു.

Published

on

സമസ്തയുടെ പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങള്‍ക്ക് നേരെ വധ ഭീഷണി മുഴക്കിയത് മുസ്ലിംലീഗാണെന്ന ഡി വൈ എഫ് ഐ സെക്രട്ടറി സനോജിന്റെയും ഐഎന്‍എല്‍ പ്രസിഡന്റ് വഹാബിന്റെയും ആരോപണങ്ങള്‍ അതീവ ഗൗരവമേറിയതെന്ന് മുസലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം.

വധ ഭീഷണിക്ക് പിറകില്‍ മുസ്ലിം ലീഗാണെന്ന ഉത്തമ ബോധ്യം ഇവര്‍ക്കുണ്ടെങ്കില്‍ അതിനുള്ള തെളിവ് പുറത്ത് വിടുകയോ പോലീസിന് കൈമാറുകയോ ചെയ്യണം.അതിന് തയ്യാറല്ലെങ്കില്‍ ഐ. പി. സി 118 പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറാവണം അദ്ദേഹം പറഞ്ഞു.

ജിഫ്രി തങ്ങളെ പോലുള്ള സാത്വിക വ്യക്തിത്വത്തിന്റെ ജീവന് ഭീഷണി ഉയര്‍ത്തിയവനെ DYFI. INL നേതാക്കള്‍ക്ക് അറിയാമായിരുന്നിട്ടും ആ കിരാത വ്യക്തിയുടെ പേര് മറച്ചു വെക്കുന്നതും പോലീസിന് കൈമാറാത്തതും കടുത്ത ക്രിമിനല്‍ കുറ്റമാണ്. ഇക്കാര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയും DYFI. INL നേതാക്കളുടെ മൊഴിയെടുത്ത് വധ ഭീഷണി മുഴക്കിയവനെ പിടി കൂടുകയും ചെയ്യണം. ജിഫ്രി തങ്ങളെ നിഗ്രഹിക്കാന്‍ ഇറങ്ങിത്തിരിച്ചവന്‍ ആരാണെന്നുള്ളതും അവന്റെ സംഘടന ഏതാണെന്നറിയാനും കേരളീയ ജനത സാകൂതം കാത്തിരിക്കുകയാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാം; സംസ്ഥാനത്ത് നിയമഭേദഗതി വരുന്നു

Published

on

തിരുവനന്തപുരം : പ്രായമായ മാതാപിതാക്കളെ അവഗണിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളും പിന്തുടര്‍ച്ചാവകാശികളും സൂക്ഷിക്കുക. വയോജനങ്ങള്‍ പരാതി നല്‍കിയാല്‍ നിങ്ങള്‍ വീടിന് വെളിയിലാവും. മക്കളുടെയോ പിന്തുടര്‍ച്ചാവകാശിയുടെയോ പീഡനത്തിനിരയായാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരെ വീട്ടില്‍ നിന്നൊഴിവാക്കാനുള്ള അവകാശം നല്‍കുന്ന നിയമഭേദഗതിക്കാണ് സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ.

2009-ലെ ‘കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പേരന്റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് റൂള്‍സ്’ ഭേദഗതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് പുതിയ നിര്‍ദേശം. വയോജന സംരക്ഷണത്തിന് കര്‍ശന നടപടികളാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പരിപാലിക്കാതിരിക്കുകയോ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്ന മക്കളെയും പിന്തുടര്‍ച്ചാവകാശിയെയും വീട്ടില്‍നിന്നൊഴിവാക്കാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കാം. ഈ അപേക്ഷ 15 ദിവസത്തിനകം ജില്ലാ മജിസ്‌ട്രേറ്റ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു കൈമാറണം. അദ്ദേഹം 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. പരാതി ന്യായമെന്നു കണ്ടാല്‍, ജില്ലാ മജിസ്‌ട്രേറ്റ് ബന്ധപ്പെട്ടവര്‍ക്കു നോട്ടീസ് നല്‍കും. അത് ലഭിച്ച് 30 ദിവസത്തിനകം വീട്ടില്‍നിന്നു മാറിയില്ലെങ്കില്‍ മജിസ്‌ട്രേറ്റിനു പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികളിലേക്കു നീങ്ങാം. മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെതിരെ എതെങ്കിലും തരത്തിലുള്ള ആക്ഷേപം ഉണ്ടെങ്കില്‍ അത് പരിഗണിക്കാനുള്ള അധികാരം ഹൈക്കോടതിക്കായിരിക്കും.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പ്രത്യേക പോലീസ് സെല്‍ വേണമെന്നും ഇതിനായി ഓരോ സ്റ്റേഷനിലും പ്രത്യേകം പൊലീസുകാരനെ ചുമതലപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴില്‍ ‘സീനിയര്‍ സിറ്റിസണ്‍ കമ്മിറ്റി’ രൂപവത്കരിക്കണം.

വയോജനസുരക്ഷ ഉറപ്പാക്കാന്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലകളില്‍ സ്പെഷ്യല്‍ പൊലീസ് യൂണിറ്റ് സ്ഥാപിക്കാനും ശുപാര്‍ശയുണ്ട്. രണ്ടുപേര്‍ സ്ത്രീകളടക്കം അഞ്ച് സാമൂഹികപ്രവര്‍ത്തകരും അതിലുണ്ടാവണം.

Continue Reading

kerala

ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങി; ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം

തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി

Published

on

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഇന്നും ടെസ്റ്റുകള്‍ മുടങ്ങി.ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍,ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്‌സ് സമിതി അടക്കമുളള സംഘടനകള്‍ പണിമുടക്കില്‍ ഉറപ്പിച്ചു നില്‍ക്കുകയാണ്. തിരുവനന്തപുരത്തും എറണാകുളത്തും വിവിധയിടങ്ങളില്‍ ടെസ്റ്റുകള്‍ മുടങ്ങി.

കണ്ണൂര്‍ തോട്ടടയില്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധിച്ചു.പരിഷ്‌ക്കരണനീക്കം മൂന്ന് മാസത്തേക്ക്
നീട്ടിയും നിലവിലെ രീതിയില്‍ ഭേദഗതികളോടെ ടെസ്റ്റ് തുടരുമെന്ന്‌ വ്യക്തമാക്കുകയും ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഒത്തുതീര്‍പ്പ് ഉത്തരവിലെ പോരായമകള്‍ ചൂണ്ടിക്കാട്ടിയും പരിഷ്‌ക്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന ആവിശ്യമുന്നയിച്ചുമാണ് സമരം.

Continue Reading

crime

പാലക്കാട് ആസിഡ് ആക്രമണം: സ്ത്രീക്ക് ഗുരുതര പരിക്ക്, ആക്രമിച്ചത് മുൻ ഭർത്താവ്

സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്

Published

on

പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading

Trending