Connect with us

gulf

ഹാജിമാരുടെ മനം കവര്‍ന്ന് സഊദി കെ.എം.സി.സി വളണ്ടിയര്‍മാര്‍

165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു.

Published

on

165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു. അറഫ സംഗമത്തില്‍ നിന്ന് ഭക്ഷണ വിതരണത്തോടെ ആരംഭിച്ച സേവനം പിന്നീട് മുസ്തലിഫയിലും മിനയിലും കേന്ദ്രീകരിച്ചു. വഴി തെറ്റുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് കൊടുക്കാനാണ് വളണ്ടിയര്‍ കോറിലെ ഏറ്റവും കൂടുതല്‍ കേഡറ്റുകളെ നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കുവേണ്ടി കെ.എം. സി.സി മിനയിലെ റോഡുകളും പാലങ്ങളും ടെന്റുകളും ആശുപത്രികളും പ്രത്യേകം അടയാളപ്പെടുത്തിയ മിന മേപ്പ് തന്നെ തയാറാക്കിയിട്ടുണ്ട്. വീല്‍ ചെയറുകളുമായി കെ.എം.സി. സി വീല്‍ചെയര്‍ വിംഗിലെ സേവകര്‍ പ്രായം ചെന്നവരും രോഗികളുമായ ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിച്ചു. കൊടും ചൂടില്‍ പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ആശ്വാസം പകരാന്‍ വാട്ടര്‍ പമ്പുകളുമായി നൂറിലധികം വളണ്ടിയര്‍മാര്‍ മിനയുടെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ചിരുന്നു.

മലയാളി ഹാജിമാര്‍ക്കായുള്ള കഞ്ഞി വിതരണം 10,16 ടെന്റുകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. ഈ രണ്ടു ടെന്റുകളില്‍ മാത്രമായി ഏകദേശം 12000 ഹാജിമാര്‍ താമസിച്ചിരുന്നു. മുഹറമില്ലാതെ ഹജിനെത്തിയ 1508 ഇന്ത്യന്‍ സ്ത്രീകളെ കല്ലേറ് നിര്‍വഹിക്കാന്‍ ജംറകളിലേക്ക് കൊണ്ട് പോവുന്നതും തിരിച്ച് ടെന്റുകളിലെത്തിക്കുന്നതും കെ.എം.സി.സിയാണ്. ഹജ് സേവന രംഗത്തുള്ള സഊദി മിലിറ്ററി, പോലീസ് സേന, ആര്‍ദ്ധസൈനിക വിഭാഗവുമായൊക്കെ സഹകരിച്ചാണ് കൂടാര നഗരിയില്‍ കെ.എം. സി.സി സേവനം ചെയ്തത്. ഇന്ത്യന്‍ ദേശീയ പതാക ഉല്ലേഖനം ചെയ്ത ഇളംപച്ച ജാക്കറ്റും കെ.എം.സി.സിയുടെ പച്ച തൊപ്പിയുമണിഞ്ഞ് വളണ്ടിയര്‍മാര്‍ ലോക രാഷ്ടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരുടെ മുമ്പില്‍ ഇന്ത്യയുടെ മഹത്തായ സഹവര്‍ത്തിത്വത്തിന്റെ സന്ദേശമായി മാറി. ഹജ് സെല്‍ ചെയര്‍മാന്‍ അഹമ്മദ് പാളയാട്ട്, ചീഫ് കോഡിനേറ്റര്‍ അബൂബക്കര്‍ അരിമ്പ്ര, മക്ക കെ.എം. സി.സി.പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ഹജ് സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് പൂക്കോട്ടൂര്‍, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ വി.പി മുസ്തഫ, സി.കെ റസാഖ് മാസ്റ്റര്‍, വി.പി അബ്ദുറഹ്മാന്‍, ഇസ്മാഈല്‍ മുണ്ടക്കുളം, എ.കെ മുഹമ്മദ് ബാവ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം, നാസര്‍ മച്ചിങ്ങല്‍, ഷൗക്കത്ത് ഞാറക്കോടന്‍, മക്ക കെ.എം.സി. സി ഭാരവാഹികളായ സുലൈമാന്‍ മാളിയേക്കല്‍, നാസര്‍ കിന്‍സാര എന്നിവരുടെ നേതൃത്വത്തിലാണ് കെ.എം.സി.സി വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

gulf

മദീന ബസ് ദുരന്തം: മരിച്ച 46 തീർഥാടകരുടെ ഖബറടക്കം പൂർത്തിയായി

ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്.

Published

on

മദീന: മദീനയിൽ നടന്ന ഭീകര ബസ് അപകടത്തിൽ മരണപ്പെട്ട 46 പേരുടെ ഖബറടക്ക ചടങ്ങുകൾ ജന്നതുൽ ബഖീഇൽ നടന്നു. ഉംറ തീർഥാടനത്തിന് എത്തിയ 45 ഹൈദരാബാദ് സ്വദേശികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് അടക്കം ചെയ്തത്. മദീന പ്രവാചക പള്ളിയിൽ നടന്ന നമസ്‌കാരത്തിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ പങ്കെടുത്തു. കൂടാതെ സൗദി സർക്കാരിന്റെ മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

മക്കയിൽ നിന്ന് ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഉടൻ തീപിടിച്ച് കത്തിനശിക്കുകയായിരുന്നു. അപകടം നടന്നത് ബദ്‌റിനും മദീനക്കും ഇടയിലുള്ള മുഫറഹാത്ത് എന്ന പ്രദേശത്താണ്.

ദുരന്തത്തിൽ ഹൈദരാബാദ് രാംനഗറിലെ നസീറുദ്ദീൻ ഉൾപ്പെടെയുള്ള ഒരു കുടുംബത്തിലെ 18 പേർ മരിച്ചിരുന്നു. ഒരു അത്ഭുതമായി, 25 കാരനായ അബ്ദുൽ ശുഐബ് മുഹമ്മദ് മാത്രമാണ് ജീവൻ രക്ഷിച്ചത്. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഏകദേശം ഒരു കുടുംബം മുഴുവൻ നഷ്ടമായ ഈ വലിയ 사고 സൗദി അറേബ്യയിലെയും ഇന്ത്യയിലെയും സമൂഹങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

Continue Reading

gulf

ബിഗ് ടിക്കറ്റ് ബിഗ് വിന്‍; 5.4 ലക്ഷം ദിര്‍ഹം സമ്മാനം നാല് പേര്‍ക്കിടയില്‍ രണ്ട് മലയാളികളും

കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്.

Published

on

അബുദാബി: ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ‘ബിഗ് വിന്‍’ മത്സരത്തില്‍ 540,000 ദിര്‍ഹത്തിന്റെ സമ്മാനം നാല് വിജയികള്‍ തമ്മില്‍ പങ്കുവെച്ചു. വിജയികളില്‍ രണ്ടു പേര്‍ മലയാളികളാണ്. കേരളത്തില്‍ നിന്നുള്ള 57 വയസ്സുകാരനായ ലാസര്‍ ജോസഫ്, ഷാര്‍ജയില്‍ താമസിക്കുന്ന പ്രവാസിയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം വാങ്ങിയ ടിക്കറ്റിലൂടെയാണ് അദ്ദേഹം 110,000 ദിര്‍ഹം സ്വന്തമാക്കിയത്. ഖത്തറിലെ 34 വയസ്സുകാരനായ എന്‍ജിനീയര്‍ ഇജാസ് യൂനുസും വിജയിയായി.

പത്ത് സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റില്‍ നിന്ന് ഇജാസിന് ലഭിച്ചത് 150,000 ദിര്‍ഹം. ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നല്‍കാനാണ് ഇജാസിന്റെ തീരുമാനം. ഇരുവരും സമ്മാനത്തുക സുഹൃത്തുക്കള്‍ക്കൊപ്പം പങ്കിടുമെന്ന് അറിയിച്ചു. മറ്റു രണ്ടു വിജയികള്‍ അബുദാബിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ ത്യാഗരാജന്‍ പെരിയസ്വാമിയും അല്‍ എയ്‌നിലെ ബംഗ്ലാദേശി പ്രവാസി മുഹമ്മദ് ഇല്യാസും ആണ്.

ഇതിനിടെ, ഈ മാസം ഒരു വീക്കിലി ഇഡ്രോ കൂടി അവശേഷിക്കുന്നുണ്ട്. നവംബര്‍ മാസത്തിലെ ഗ്രാന്‍ഡ് പ്രൈസ് 25 മില്യണ്‍ ദിര്‍ഹമാണ്. നവംബര്‍ 1 മുതല്‍ 21 വരെ ടിക്കറ്റ് വാങ്ങുന്ന 30 പേര്‍ക്ക് പ്രത്യേക ഇഡ്രോയിലൂടെ അബുദാബിയിലെ കാര്‍ റേസിങ് കണാനും ആഡംബര യോട്ട് (yacht) ആസ്വദിക്കാനുള്ള അവസരം ലഭിക്കും. ഗ്രാന്‍ഡ് പ്രൈസ് ഡ്രോ ഡിസംബര്‍ 3നാണ്. ഇതിന് പുറമെ, പത്ത് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതവും ലഭിക്കും. ഡ്രീം കാര്‍ പ്രൊമോഷനും ടിക്കറ്റ് ബണ്ടിലുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

Continue Reading

Trending