gulf
കോവിഡ് പ്രതിരോധത്തില്‍ മികച്ച നേട്ടം; സഊദി സാധാരണ നിലയിലേക്ക് പതുക്കെ മടങ്ങുന്നു
ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കുന്നത്
അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് വ്യാപിച്ച കോവിഡ് വൈറസിനെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രാലയത്തോടൊപ്പം മറ്റു മന്ത്രാലയങ്ങളും കൈകോര്‍ത്തപ്പോള്‍ സഊദിയില്‍ പരിഭ്രാന്തിയുടെ നാളുകള്‍ക്ക് വിട. കോവിഡ് ഭീഷണിക്കെതിരെ ഫലപ്രദമായ പ്രതിരോധ നടപടികള്‍ കൈകൊണ്ട ഭരണാധികാരികള്‍ക്ക് സോഷ്യല്‍ മീഡിയകളിലും മറ്റും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
കോവിഡ് ചികിത്സയും വാക്‌സിനും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി ചരിത്രം രചിക്കുകയായിരുന്നു സഊദി. ചികിത്സ സൗജന്യമാക്കിയത് മൂലം ഒട്ടേറെ സാധാരണക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തം ജീവന്‍ രക്ഷിക്കാനായി. സാമ്പത്തികമായി നല്ല ചെലവുള്ള ചികിത്സക്കും ആശുപത്രി പ്രവേശനത്തിനും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയത്
സല്‍മാന്‍ രാജാവിന്റെ രാജ കാരുണ്യ പ്രഖ്യാപനമായിരുന്നു. അതോടൊപ്പം കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ട ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളടക്കമുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കി മാനവികതയുടെ മകുടോദാഹരണമാവുകയായിരുന്നു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് . മറ്റൊരു രാജ്യങ്ങളും നല്‍കാത്ത ആനുകൂല്യങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ ബലി നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഊദി നല്‍കിയത്.
മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ജനസംഖ്യ വര്‍ധനയുള്ള രാജ്യമാണ് സഊദി അറേബ്യ. രാജ്യത്തെ ആകെ ജനസംഖ്യയായ 35.34 മില്യണ്‍ ജനങ്ങളില്‍ 21.85 മില്യണ്‍ സ്വദേശികളും 13.49 മില്യണ്‍ വിദേശികളുമാണ് . ഇവരില്‍ 19 മില്യണോളം (18973624) പേര്‍ക്ക് ആദ്യ ഡോസും എട്ടര മില്യനോളം (8337570) പേര്‍ക്ക് രണ്ടാം ഡോസും നല്‍കി കഴിഞ്ഞു. രാജ്യത്ത് പ്രത്യേകം സംവിധാനിച്ച അറുനൂറോളം വാക്‌സിന്‍ സെന്ററുകള്‍ മുഖേനയാണ് 27 .5 മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കിയത് . വേനലവധി കാലം കഴിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിന്റെ മുന്നോടിയായി പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് 29 ന് തുറക്കുന്ന സ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറി മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ അധ്യയനം ആരംഭിക്കും .
ജൂലൈ 31 വരെ 526814 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 507374 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ബാക്കി വന്ന 19440 പേരില്‍ 8249 പേര്‍ മരണപെട്ടു. ബാക്കിയുള്ള 11191 പേരാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1403 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ (ഒരു ലക്ഷത്തില്‍ പരം) കോവിഡ് ബാധയുണ്ടായത് തലസ്ഥാന നഗരമായ റിയാദിലാണ്. 101244 പേര്‍. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളായ ജിദ്ദ 51667, മക്ക 44775, മദീന 25342 , ദമാം 24921, ഹൊഫുഫ് 23880, തായിഫ് 16131, മുബാറസ് 10918 , ഖമീസ് മുശൈത്ത് 10401 എന്നിങ്ങനെയാണ് അഞ്ചക്കമുള്ള രോഗബാധ. നിലവില്‍ 11191 കേസുകളില്‍ റിയാദില്‍ 1189, ജിദ്ദ 708 , മക്ക 467 , മദീന 425 എന്നിങ്ങനെയാണ് ആശുപത്രികളിലുള്ളത്.
ആത്മവിശ്വാസത്തോടെ പതിനേഴ് മാസത്തിന് ശേഷം നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ് സഊദിയുടെ നേര്‍ക്കാഴ്ച. ആഗസ്റ്റ് ഒന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിച്ച് കൊണ്ട് ടൂറിസം മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ ഉള്‍പ്പടെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് തന്നെ ടൂറിസ്റ്റുകള്‍ക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്നത്. ടൂറിസ്റ്റുകള്‍ നിബന്ധനകള്‍ക്കനുസരിച്ച് രേഖകള്‍ ഹാജരാക്കണം . ക്വാറന്റൈന്‍ പോലുള്ള സുരക്ഷാ നടപടികള്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഒഴിവാക്കി കൊടുത്തത് കോവിഡ് കാലത്തെ ടൂറിസത്തിന് ശക്തി പകരാന്‍ ഇടയാക്കും. മിക്ക രാജ്യങ്ങളും ടൂറിസ്റ്റുകള്‍ക്കും ക്വാറന്റൈന്‍ ഏര്‍പെടുത്തുന്നതിനിടയിലാണ് സഊദിയുടെ വിപ്ലവകരമായ നീക്കം.
വിമാന വിലക്ക് മൂലം രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാതെ സ്വദേശങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യ ഹസ്തം മൂലം ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കുന്ന സംവിധാനം തുടരുകയാണ്. നിലവില്‍ ആഗസ്റ്റ് 31 വരെ പുതുക്കാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പത്തോളം രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് കുടുങ്ങി കഴിയുന്നത്. ഇപ്പോഴും വിമാന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഈ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സഊദി ഇവിടേക്ക് യാത്ര പോകരുതെന്ന് സഊദി പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . മുന്നറിയിപ്പ് ലംഘിച്ച് വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഊദി പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വിദേശ യാത്രക്ക് വിലക്ക് ഏര്‍പെടുത്തുമെന്നാണ് ശിക്ഷ. വിദേശികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ പോകുന്നതില്‍ വിലക്കില്ല. മടങ്ങി സഊദിയിലേക്ക് വരുമ്പോള്‍ മറ്റേതെങ്കിലും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ വിദേശികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ .
ആയിരത്തിന് മീതെ പ്രതിദിന കേസുകളുണ്ടെങ്കിലും സൂക്ഷ്മതയോടെ കാര്യങ്ങള്‍ നീക്കുകയാണ് മന്ത്രാലയങ്ങള്‍. ഏറെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ നടപടികള്‍ വഴി ദൈവാനുഗ്രഹത്തോടെ സഊദി ജനത പതുക്കെ മടങ്ങുകയാണ് പതിവ് ജീവിതത്തിലേക്ക്.
gulf
മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.
ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.
ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.
gulf
ദോഹ വിമാനത്താവളത്തില്‍ മയക്കുമരുന്ന് വേട്ട: ഷാംപൂ കുപ്പികളില്‍ ഒളിപ്പിച്ച 4.7 കിലോ കഞ്ചാവ് പിടികൂടി
ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഖത്തറിലേക്ക് വന്‍തോതില്‍ കഞ്ചാവ് കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഒരു യാത്രക്കാരനില്‍ നിന്ന് 4.7 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഖത്തറിലെത്തിയ യാത്രക്കാരന്റെ ലഗേജ് പരിശോധനക്കിടെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ അത്യാധുനിക സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശദമായ പരിശോധന നടത്തി.
സൂക്ഷ്മ പരിശോധനയില്‍ ഒന്നിലധികം ഷാംപൂ കുപ്പികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം തുടരുകയാണെന്നും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്ന് കടത്തിനെതിരായ ശക്തമായ നടപടികള്‍ തുടരുമെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതേസമയം, കള്ളക്കടത്തിനും കസ്റ്റംസ് ലംഘനങ്ങള്‍ക്കുമെതിരായ ദേശീയ ക്യാമ്പയിനായ ‘കഫെ’യെ (KAFIH) കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കള്ളക്കടത്ത്, മയക്കുമരുന്ന്, കസ്റ്റംസ് ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 16500 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലൂടെയോ kafih@customs.gov.qa എന്ന ഇമെയില്‍ വിലാസത്തിലൂടെയോ രഹസ്യമായി അറിയിക്കാം. രാജ്യത്തെ സുരക്ഷയും നിയമപാലനവും ഉറപ്പാക്കുന്നതില്‍ പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
gulf
15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; 61 കോടി ബിഗ് ടിക്കറ്റ് സമ്മാനം, ഡ്രീം കാര്‍ അടക്കമുള്ള വന്‍സമ്മാനങ്ങള്‍ പ്രവാസികള്‍ക്ക്
. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം.
അബുദാബി: മലയാളിയും ബംഗ്ലദേശ് പ്രവാസിയും ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച് ബിഗ് ടിക്കറ്റിന്റെ നവംബര്‍ നറുക്കെടുപ്പ്. 15 വര്‍ഷമായി പ്രതീക്ഷയോടെ ടിക്കറ്റ് എടുക്കുന്ന മലയാളി പ്രവാസി രാജന്‍ പി.വി.യ്ക്കും കൂട്ടമായി ടിക്കറ്റ് എടുത്തിരുന്ന 16 സുഹൃത്തുക്കള്‍ക്കും 25 ലക്ഷം ദിര്‍ഹം. അതായത് ഏകദേശം 61 കോടി രൂപ, സമ്മാനമായി ലഭിച്ചതോടെ ഉപജീവനത്തിനായി വിദേശത്ത് കഴിയുന്ന ഒരു കൂട്ടത്തിന്റെ വലിയ സ്വപ്നം സഫലമായി.
സൗദിയില്‍ 30 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന 52 വയസ്സുള്ള ക്വാളിറ്റി കണ്‍ട്രോള്‍ സൂപ്പര്‍വൈസറായ രാജന് നവംബര്‍ 8ന് എടുത്ത 282824 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം നേടിക്കൊടുത്തത്. സുഹൃത്തുക്കളുടെ പ്രേരണയിലൂടെയാണ് ടിക്കറ്റെടുപ്പ് ആരംഭിച്ചതെന്നും വര്‍ഷങ്ങളായി തത്സമയ നറുക്കെടുപ്പുകള്‍ കാണുമ്പോള്‍ വിജയികളുടെ കഥകള്‍ തന്നെ കൂടുതല്‍ ശ്രമിക്കാന്‍ പ്രചോദിപ്പിക്കാറുണ്ടായിരുന്നുവെന്നും രാജന്‍ പറയുന്നു. വിജയവാര്‍ത്ത ഫോണ്‍ വഴി അറിഞ്ഞ നിമിഷം സന്തോഷവും അമ്പരപ്പും ഒരുമിച്ചെത്തി. ഈ സന്തോഷം തനിക്കൊന്നല്ല, കൂട്ടുകാരനും അവരുടെ കുടുംബങ്ങള്‍ക്കും ഒരു പോലെ പകരുന്നൊരു സ്വപ്നനിമിഷമാണിതെന്ന് അദ്ദേഹം പറഞ്ഞു. സമ്മാനത്തുക എല്ലാവര്‍ക്കും തുല്യമായി പങ്കുവയ്ക്കാനാണ് തീരുമാനം. തന്റെ വിഹിതത്തില്‍ നിന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഭാഗം മാറ്റിവയ്ക്കുമെന്നും കുടുംബത്തിനായി ചില പ്രത്യേക കാര്യങ്ങള്‍ ചെയ്യുമെന്നും രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടൊപ്പം, ബിഗ് ടിക്കറ്റിന്റെ ജനപ്രിയമായ ‘ഡ്രീം കാര്‍’ നറുക്കെടുപ്പും ഈ മാസം പ്രവാസിജീവിതത്തിന് പുതു നിറങ്ങള്‍ പകര്‍ന്നു. അബുദാബിയില്‍ 20 വര്‍ഷമായി താമസിക്കുന്ന ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ബെല്‍ സിദ്ദീഖ് അഹമ്മദിന് മാസെരാട്ടി ഗ്രെസൈല്‍ ആഡംബര കാര്‍ ലഭിച്ചു. നവംബര്‍ 17ന് എടുത്ത 020002 നമ്പര്‍ ടിക്കറ്റാണ് ജീവനക്കാരനായ റുബെലിനെ ഭാഗ്യവാനാക്കിയത്. സമ്മാനം നേടിയ വിവരം ആദ്യം ഓണ്‍ലൈനിലൂടെ കണ്ടത് അദ്ദേഹത്തിന്റെ സഹോദരനാണ്. വിശ്വസിക്കാനാകാതെ നിന്നെങ്കിലും തുടര്‍ഫോണ്‍കോളുകളിലാണ് സ്ഥിതിഗതികള്‍ വ്യക്തമാകുന്നത്. ഈ ആനന്ദം വ്യക്തമാക്കാന്‍ തന്നെ വാക്കുകളില്ലെന്നും കാര്‍ വിറ്റ് പണമാക്കി അതും സുഹൃത്തുക്കളുമായി തുല്യമായി പങ്കിടാനാണെന്നും റുബെല്‍ വ്യക്തമാക്കി. പ്രധാന സമ്മാനങ്ങള്‍ക്കൊപ്പം ഒരു ലക്ഷം ദിര്‍ഹം വീതം 10 ഭാഗ്യശാലികള്‍ക്കും ലഭിച്ചു.
വിജയികളില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളായ മുഹമ്മദ് കൈമുല്ല ഷെയ്ഖ്, മുഹമ്മദ് നാസിര്‍, സുനില്‍ കുമാര്‍, രാകേഷ് കുമാര്‍ കോട്വാനി, അജ്മാനിലെ ടിന്റോ ജെസ്മോണ്‍ എന്നിവരും ഉള്‍പ്പെടുന്നു. ഒക്ടോബറില്‍ 25 കോടി ദിര്‍ഹം നേടിയ ഇന്ത്യന്‍ പ്രവാസി ശരവണന്‍ വെങ്കടാചലം ഈ മാസത്തെ വിജയിയുടെ ടിക്കറ്റ് പ്രഖ്യാപിക്കാന്‍ വേദിയിലെത്തിയിരുന്നു. നവംബര്‍ നറുക്കെടുപ്പ് പ്രവാസിജീവിതത്തിന്റെ കഠിനാധ്വാനത്തിനിടെ പ്രതീക്ഷയെയും സ്വപ്നങ്ങളെയും ഉണര്‍ത്തിയ അത്ഭുതനിമിഷങ്ങളായി മാറി.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala19 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india12 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala17 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india14 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala17 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
