Connect with us

gulf

കോവിഡ് പ്രതിരോധത്തില്‍ മികച്ച നേട്ടം; സഊദി സാധാരണ നിലയിലേക്ക് പതുക്കെ മടങ്ങുന്നു

ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കുന്നത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഗള്‍ഫ് മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടവുമായി സഊദി. രാജ്യത്തെ സാധാരണ നിലയിലേക്ക് കൈപിടിച്ചാനയിക്കുമ്പോള്‍ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വിവിധ മന്ത്രാലയങ്ങളും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭിമാനകരമായ നിമിഷങ്ങളാണ് പകര്‍ന്നു നല്‍കുന്നത്. ശക്തമായ പ്രതിരോധ നടപടികളിലൂടെ രാജ്യത്ത് വ്യാപിച്ച കോവിഡ് വൈറസിനെ നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രാലയത്തോടൊപ്പം മറ്റു മന്ത്രാലയങ്ങളും കൈകോര്‍ത്തപ്പോള്‍ സഊദിയില്‍ പരിഭ്രാന്തിയുടെ നാളുകള്‍ക്ക് വിട. കോവിഡ് ഭീഷണിക്കെതിരെ ഫലപ്രദമായ പ്രതിരോധ നടപടികള്‍ കൈകൊണ്ട ഭരണാധികാരികള്‍ക്ക് സോഷ്യല്‍ മീഡിയകളിലും മറ്റും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

കോവിഡ് ചികിത്സയും വാക്‌സിനും പൂര്‍ണ്ണമായും സൗജന്യമായി നല്‍കി ചരിത്രം രചിക്കുകയായിരുന്നു സഊദി. ചികിത്സ സൗജന്യമാക്കിയത് മൂലം ഒട്ടേറെ സാധാരണക്കാരായ സ്വദേശികള്‍ക്കും വിദേശികള്‍ക്കും സ്വന്തം ജീവന്‍ രക്ഷിക്കാനായി. സാമ്പത്തികമായി നല്ല ചെലവുള്ള ചികിത്സക്കും ആശുപത്രി പ്രവേശനത്തിനും സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കിയത്
സല്‍മാന്‍ രാജാവിന്റെ രാജ കാരുണ്യ പ്രഖ്യാപനമായിരുന്നു. അതോടൊപ്പം കോവിഡ് മൂലം രാജ്യത്ത് മരണപ്പെട്ട ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളടക്കമുള്ളവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കി മാനവികതയുടെ മകുടോദാഹരണമാവുകയായിരുന്നു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് . മറ്റൊരു രാജ്യങ്ങളും നല്‍കാത്ത ആനുകൂല്യങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ ബലി നല്‍കിയ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഊദി നല്‍കിയത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് പതിന്മടങ്ങ് ജനസംഖ്യ വര്‍ധനയുള്ള രാജ്യമാണ് സഊദി അറേബ്യ. രാജ്യത്തെ ആകെ ജനസംഖ്യയായ 35.34 മില്യണ്‍ ജനങ്ങളില്‍ 21.85 മില്യണ്‍ സ്വദേശികളും 13.49 മില്യണ്‍ വിദേശികളുമാണ് . ഇവരില്‍ 19 മില്യണോളം (18973624) പേര്‍ക്ക് ആദ്യ ഡോസും എട്ടര മില്യനോളം (8337570) പേര്‍ക്ക് രണ്ടാം ഡോസും നല്‍കി കഴിഞ്ഞു. രാജ്യത്ത് പ്രത്യേകം സംവിധാനിച്ച അറുനൂറോളം വാക്‌സിന്‍ സെന്ററുകള്‍ മുഖേനയാണ് 27 .5 മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കിയത് . വേനലവധി കാലം കഴിഞ്ഞാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തിന്റെ മുന്നോടിയായി പന്ത്രണ്ട് മുതല്‍ പതിനേഴ് വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ആഗസ്റ്റ് 29 ന് തുറക്കുന്ന സ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറി മുതല്‍ ക്ലാസുകള്‍ സാധാരണ നിലയില്‍ അധ്യയനം ആരംഭിക്കും .

ജൂലൈ 31 വരെ 526814 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 507374 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ബാക്കി വന്ന 19440 പേരില്‍ 8249 പേര്‍ മരണപെട്ടു. ബാക്കിയുള്ള 11191 പേരാണ് ഇപ്പോള്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 1403 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ (ഒരു ലക്ഷത്തില്‍ പരം) കോവിഡ് ബാധയുണ്ടായത് തലസ്ഥാന നഗരമായ റിയാദിലാണ്. 101244 പേര്‍. രാജ്യത്തെ മറ്റു പ്രധാന നഗരങ്ങളായ ജിദ്ദ 51667, മക്ക 44775, മദീന 25342 , ദമാം 24921, ഹൊഫുഫ് 23880, തായിഫ് 16131, മുബാറസ് 10918 , ഖമീസ് മുശൈത്ത് 10401 എന്നിങ്ങനെയാണ് അഞ്ചക്കമുള്ള രോഗബാധ. നിലവില്‍ 11191 കേസുകളില്‍ റിയാദില്‍ 1189, ജിദ്ദ 708 , മക്ക 467 , മദീന 425 എന്നിങ്ങനെയാണ് ആശുപത്രികളിലുള്ളത്.

ആത്മവിശ്വാസത്തോടെ പതിനേഴ് മാസത്തിന് ശേഷം നഗരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിനോദസഞ്ചാരികളെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ് സഊദിയുടെ നേര്‍ക്കാഴ്ച. ആഗസ്റ്റ് ഒന്ന് മുതല്‍ വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിച്ച് കൊണ്ട് ടൂറിസം മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. രണ്ട് ഡോസ് വാക്‌സിന്‍ ഉള്‍പ്പടെ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് തന്നെ ടൂറിസ്റ്റുകള്‍ക്ക് രാജ്യം സന്ദര്‍ശിക്കാനുള്ള അനുമതി നല്‍കുന്നത്. ടൂറിസ്റ്റുകള്‍ നിബന്ധനകള്‍ക്കനുസരിച്ച് രേഖകള്‍ ഹാജരാക്കണം . ക്വാറന്റൈന്‍ പോലുള്ള സുരക്ഷാ നടപടികള്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ഒഴിവാക്കി കൊടുത്തത് കോവിഡ് കാലത്തെ ടൂറിസത്തിന് ശക്തി പകരാന്‍ ഇടയാക്കും. മിക്ക രാജ്യങ്ങളും ടൂറിസ്റ്റുകള്‍ക്കും ക്വാറന്റൈന്‍ ഏര്‍പെടുത്തുന്നതിനിടയിലാണ് സഊദിയുടെ വിപ്ലവകരമായ നീക്കം.

വിമാന വിലക്ക് മൂലം രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാതെ സ്വദേശങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് സല്‍മാന്‍ രാജാവിന്റെ കാരുണ്യ ഹസ്തം മൂലം ഇഖാമയും റീ എന്‍ട്രിയും സൗജന്യമായി പുതുക്കി നല്‍കുന്ന സംവിധാനം തുടരുകയാണ്. നിലവില്‍ ആഗസ്റ്റ് 31 വരെ പുതുക്കാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയടക്കമുള്ള പത്തോളം രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് കുടുങ്ങി കഴിയുന്നത്. ഇപ്പോഴും വിമാന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഈ രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ സഊദി ഇവിടേക്ക് യാത്ര പോകരുതെന്ന് സഊദി പൗരന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട് . മുന്നറിയിപ്പ് ലംഘിച്ച് വിലക്കുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന സഊദി പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് വിദേശ യാത്രക്ക് വിലക്ക് ഏര്‍പെടുത്തുമെന്നാണ് ശിക്ഷ. വിദേശികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ പോകുന്നതില്‍ വിലക്കില്ല. മടങ്ങി സഊദിയിലേക്ക് വരുമ്പോള്‍ മറ്റേതെങ്കിലും വിലക്കില്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ വിദേശികള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ .
ആയിരത്തിന് മീതെ പ്രതിദിന കേസുകളുണ്ടെങ്കിലും സൂക്ഷ്മതയോടെ കാര്യങ്ങള്‍ നീക്കുകയാണ് മന്ത്രാലയങ്ങള്‍. ഏറെ വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ നടപടികള്‍ വഴി ദൈവാനുഗ്രഹത്തോടെ സഊദി ജനത പതുക്കെ മടങ്ങുകയാണ് പതിവ് ജീവിതത്തിലേക്ക്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷയിലും ഗള്‍ഫിലെ കുട്ടികള്‍ മികവ് പുലര്‍ത്തി

568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്.

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ്എസ്എല്‍സി പരീക്ഷാ ഫലത്തില്‍ അഭിമാന വിജയം നേടിയ ഗള്‍ഫിലെ കുട്ടികള്‍ പ്ലസ്ടു പരീക്ഷയിലും മികവ് പുലര്‍ത്തി. 568 പേരാണ് ഇത്തവണ ഗള്‍ഫില്‍നിന്നും പ്ലസ് ടു പരീക്ഷയെഴുതിയത്. ഇതില്‍ 500 പേര്‍ വിജയിച്ചു. 81പേര്‍ ഫുള്‍ എ പ്ലസ് നേടി.

അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്ലസ് ടു പരീക്ഷയെഴുതിയത്. എഴുപത് പേര്‍ സയന്‍സ് വിഭാഗത്തിലും 55 പേര്‍ കൊമേഴ്‌സിലുമായി 125 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതിയത്.
പരീക്ഷയെഴുതിയ മുഴുവന്‍ പേരും പാസ്സായി. പരീക്ഷാ തലേന്നാള്‍ അപകടത്തില്‍ പെട്ടതുകൊണ്ട് ഒരുവിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ കഴിഞ്ഞില്ല.

മുപ്പത്തിയെട്ടുപേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. 1200ല്‍ 1196 മാര്‍ക്കുനേടി സയന്‍സ് വിഭാഗത്തില്‍ ലിയ റഫീഖ് യുഎഇയിലെ ഏറ്റവും മികച്ച വിജയം നേടി. ആശിത ഷാജിര്‍ 1195 മാര്‍ക്കോടെ രണ്ടാം സ്ഥാനവും 1194 മാര്‍ക്ക്‌നേടി ഷംന മൂന്നാം സ്ഥാനവും സ്വന്തമാക്കി.

ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കുളില്‍ പരീക്ഷയെഴുതിയ 109 പേരില്‍ 108 പപേരും വിജയിച്ചു. ഇതില്‍ 26 പേര്‍ എല്ലാവിഷയങ്ങൡും എ പ്ലസ് നേടി.

ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ 104 പേര്‍ പരീക്ഷയെഴുതിയെങ്കിലും 68 പേര്‍ക്ക് മാ്ത്രമാണ് വിജയിക്കാനായത്.

ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 74 പേര്‍ പരീക്ഷക്കിരുന്നുവെങ്കിലും 59പേര്‍ക്കാണ് വിജയിക്കാനായത്. റാസല്‍ഖൈമ ഇന്ത്യന്‍ സ്‌കൂളില്‍ 62 പേരില്‍ 50 പേര്‍ പാസ്സായി. അല്‍ഐന്‍ നിംസില്‍ 23ല്‍ 19 പേര്‍ വിജയിച്ചു. ഫുജൈറയില്‍ 50 പേര്‍ പരീക്ഷയെഴുതി. 45 പേര്‍ പാസ്സായി.

Continue Reading

Trending