gulf
സഊദിയിലെ എണ്ണ റിഫൈനറിക്ക് നേരെ ഭീകരാക്രമണം ; ലോക രാഷ്ട്രങ്ങള്‍ അപലപിച്ചു
അഷ്റഫ് വേങ്ങാട്ട്
റിയാദ് : സഊദിയിലെ എണ്ണ റിഫൈനറിക്ക് നേരെ വെള്ളിയാഴ്ച്ച ഹൂതികള്‍ നടത്തിയ ഭീകരാക്രമണത്തെ ലോകരാഷ്ട്രങ്ങള്‍ ശക്തമായി അപലപിച്ചു. റിയാദിലെ റിഫൈനറിക്ക് നേരെയാണ് വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ആക്രമണമുണ്ടായത്. ഡ്രോണ്‍ (ആളില്ലാ വിമാനം) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് . റിഫൈനറി ആക്രമണത്തെ ഭീരുത്വം നിറഞ്ഞ നടപടിയെന്ന് സഊദി അറേബ്യ വിശേഷിപ്പിച്ചു. ഇത്തരം ഭീകരാക്രമണങ്ങളിലൂടെയും അട്ടിമറി പ്രവര്‍ത്തനങ്ങളിലൂടെയും ശത്രുക്കള്‍ ലക്ഷ്യം വെക്കുന്നത് സഊദിയെ മാത്രമല്ലെന്നും, അതിലുപരി രാജ്യാന്തര ഊര്‍ജ വിതരണ രംഗത്തുള്ള സുരക്ഷയെയും ആഗോള സുസ്ഥിരതയെയുമാണെന്ന് സഊദി ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.
യുദ്ധസമാനമായ ഭീകരാക്രമണം നടത്തിയവര്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം കടുത്ത നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സിവിലിയന്‍ മേഖലകളെയും ജനോപകാര കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നത് ഈയിടെയായി ഹൂതികള്‍ പതിവാക്കിയിരിക്കുകയാണ്. യെമനിലെ രാഷ്ട്രീയ അസ്ഥിരത ചൂഷണം ചെയ്തു കൊണ്ട് സഊദിക്ക് നേരേ ഇറാന്റെ സഹായത്തോടെ ഭീകരര്‍ നടത്തുന്ന ആക്രമണങ്ങളാണ് മേഖലയില്‍ സംഘര്‍ഷം പുകയാന്‍ വഴിവെക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹൂതികള്‍ സഊദിക്ക് നേരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്.
ഡ്രോണ്‍ ആക്രമണത്തെ തുര്‍ന്ന് റിഫൈനറിയില്‍ തീപ്പിടുത്തം ഉണ്ടായെങ്കിലും ഉടനെ നിയന്ത്രണ വിധേയമാക്കുകയായിരുന്നു . ആക്രമണത്തില്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായില്ല. അതേപോലെ, ആക്രമണം മൂലം റിഫൈനറിയുടെ പ്രവര്‍ത്തനം തസ്സപ്പെടുകയുണ്ടായില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. റിഫൈനറിയില്‍ നിന്നുള്ള എണ്ണ വിതരണം സാധാരണ പോലെ തുടരുന്നതായും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആഴ്ച കിഴക്കന്‍ മേഖലയിലെ രാസ്തനൂറാ റിഫൈനറി, ദഹ്റാനിലെ അരാംകോ താമസ സമുച്ചയം എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. ഇതിനെതിരെ ലോക രാഷ്ട്രങ്ങളും ആഗോള വേദികളും ഒറ്റക്കെട്ടായി നിലകൊള്ളുകയും ഭീകരരെയും അക്രമികളെയും അവരെ പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്താന്‍ ലോകം മുന്നോട്ടു വരണമെന്നും സഊദി ആവര്‍ത്തിച്ചാവശ്യപ്പെട്ടു.
യെമനില്‍ നിയമാനുസൃതം അധികാരത്തില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ചു കൊണ്ട് ഷിയാ അനുകൂല ഹൂഥികള്‍ ആണ് സായുധ കലാപത്തിന് വഴിമരുന്നിട്ടത്. ഇറാന് നല്കുന്ന നിര്‍ലോഭ സഹായം ഈ ആക്രമണ നീക്കങ്ങളെ നിലനിര്‍ത്തുകയാണ്. ഇതിനെതിരെ സഊദിയുടെയും യു എ ഇ യുടെയും നേതൃത്വത്തില്‍ നിയമാനുസൃത സര്‍ക്കാരിനെ പുനഃപ്രതിഷ്ഠിക്കുന്നതിനുള്ള നീക്കങ്ങള്‍ തുടരുകയാണ്. അതോടൊപ്പം, യു എന്‍ നടത്തുന്ന രാഷ്ട്രീയ പരിഹാരത്തിനുള്ള പൂര്‍ണ സമ്മതവും സഊദിയും അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതാണ്.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala19 hours agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india20 hours agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala17 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala18 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

