Money
സ്ഥിര നിക്ഷേപ തട്ടിപ്പില്‍ വീണുപോകരുത്!; മുന്നറിയിപ്പുമായി എസ്ബിഐ
അടുത്തിടെ, ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. പിന് നമ്പര്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്

ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്കില്‍ സ്ഥിരം നിക്ഷേപമുള്ളവരെ ലക്ഷ്യമിട്ട് ചിലര്‍ സൈബര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതായും ഇതില്‍ വീഴരുതെന്നുമാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. അക്കൗണ്ടുമായി ബന്ധപ്പെട്ട സ്വകാര്യവിവരങ്ങള്‍ ആരുമായി പങ്കുവെയ്ക്കരുത്. ഇത്തരം വിവരങ്ങള്‍ ചോദിച്ച് ബാങ്ക് അധികൃതര്‍ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കാറില്ലെന്നും എസ്ബിഐ അറിയിച്ചു.
അടുത്തിടെ, ബാങ്ക് തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ട്. പിന് നമ്പര്‍ ഉള്‍പ്പെടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. ബാങ്കിലെ ഉദ്യോഗസ്ഥന് എന്ന വ്യാജേന വിവരങ്ങള്‍ ആരാഞ്ഞ് തട്ടിപ്പ് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ബാങ്കിലെ സ്ഥിരംനിക്ഷേപകരെയാണ് ഇപ്പോള്‍ സൈബര്‍ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്.
ഓണ്‍ലൈന്‍ സ്ഥിരം നിക്ഷേപങ്ങള്‍ വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഉപഭോക്താക്കളുടെ അക്കൗണ്ട് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ സ്വകാര്യ വിവരങ്ങള്‍ ആരു ചോദിച്ചാലും കൈമാറരുതെന്ന് ബാങ്ക് ജാഗ്രതാനിര്‍ദേശം നല്കുന്നു.
ആദ്യം അക്കൗണ്ടുടമയുടെ പേരില്‍ ഓണ്‍ലൈന്‍ സ്ഥിരം നിക്ഷേപ അക്കൗണ്ടുകള്‍ ആരംഭിക്കും. നെറ്റ് ബാങ്കിംഗ് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുത്താണ് തട്ടിപ്പ് നടത്തുന്നത്. അക്കൗണ്ടില്‍ നിന്ന് ഏതാനും പണം അനധികൃതമായി മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറും. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ എന്ന വ്യാജേന ഫോണ്‍ ചെയ്ത് ഒടിപി ചോദിക്കും. ഒടിപി ലഭിച്ചാല്‍ സ്ഥിരംനിക്ഷേപ അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും കൈമാറിയാണ് തട്ടിപ്പ് നടക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
Money
എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റിന്റെ തട്ടിപ്പില്‍ ഇരകളായി നിക്ഷേപകര്‍
4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം.

എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാം വാങ്ങാന്‍ സാധിക്കില്ല. 4500 ലധികം പേരില്‍ നിന്നായി 80 കോടിയിലധികം തുക തട്ടിയതായാണ് വിവരം. വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളും സന്ദേശങ്ങളും വഴിയാണ് ഈ തട്ടിപ്പിന്റെയും തുടക്കം.
എലിഫന്റ് ഫര്‍ണിച്ചര്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഫര്‍ണിച്ചര്‍ വാങ്ങണം. 680 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫര്‍ണിച്ചറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്്. പക്ഷേ ഇവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനേ സാധിക്കുകയുള്ളു. ഫര്‍ണിച്ചര്‍ ലഭിക്കില്ല. പകരമായി ലാഭവിഹിതം എന്ന നിലയില്‍ നിശ്ചിത തുക ഓണ്‍ലൈനില്‍ തന്നെ ലഭിക്കും. ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ 680 രൂപയ്ക്ക് വാങ്ങിയ ഫര്‍ണിച്ചറില്‍ നിന്ന് 1224 രൂപ തിരികെ ലഭിക്കും എന്നതാണ് വാഗ്ദാനം. വീട്ടമ്മമാരാണ് ഈ തട്ടിപ്പില്‍ കൂടുതലും ഇരയാക്കപ്പെട്ടിട്ടുള്ളത്.
680 രൂപമുടക്കി ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ 115 രൂപ വെല്‍ക്കം ബോണാസായി ലഭിക്കും. ശേഷം ഓരോ ദിവസവും 680 ന് പരമാവധി 30 രൂപ എന്ന നിരക്കില്‍ വെബ്സൈറ്റ് അകൗണ്ടില്‍ ബാലന്‍സ് കാണിക്കും. 120 രൂപയാകുമ്പോള്‍ ബാലന്‍സ് അക്കൗണ്ടിലേക്ക് മാറ്റാം. ഒരുമാസമാകുന്നതോടെ നികുതി എല്ലാം പിടിച്ച ശേഷം 680 ന്റെ മൂല്യം 1224 രൂപയായി മാറും. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിച്ചവര്‍ വിശ്വാസം വന്നതോടെ കൂടുതല്‍ തുക ഈ വെബ്സൈറ്റില്‍ നിക്ഷേപിച്ചു തുടങ്ങി.
10,000 രൂപയുടെ ഫര്‍ണിച്ചര്‍ വാങ്ങിയാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് 10 ഇരട്ടിയാകുമെന്ന് വിശ്വസിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ മാസം ഒരു ഓഫര്‍ വന്നിരുന്നു. മുമ്പ് ഈ വെബ്സൈറ്റില്‍ ഇടപാടു നടത്തിയവര്‍ 50,000 രൂപ മുതല്‍ 3 ലക്ഷം വരെ പുതിയ ഓഫറിലും നിക്ഷേപിച്ചു. വന്‍ തുക നിക്ഷേപം സ്വീകരിച്ച ശേഷം വെബ്സൈറ്റ് അപ്രതീക്ഷമായി. കഴിഞ്ഞ അഞ്ചാം തീയതി മുതല്‍ വെബ്സൈറ്റ് ലഭിക്കുന്നില്ല. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ നിക്ഷേപിച്ചവര്‍ പരാതികളുമായി മുന്നോട്ടു പോവുകയാണ്.
kerala
സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി.

സംസ്ഥാനത്ത് സ്വര്‍ണ്ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 960 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് വര്‍ധിച്ചത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില. വെള്ളിയുടെ വിലയില്‍ 3 രൂപയുടെ വര്‍ധനവാണ് ഉള്ളത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 93 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണ്ണവില. ഒരാഴ്ചയ്ക്കിടെ ഏകദേശം 1300 രൂപയാണ് ഉയര്‍ന്നത്.
Football
പ്ലേഓഫിലെ വാക്കൗട്ട് വിവാദം: ഇവാന് ബ്ലാസ്റ്റേഴ്സ് ഒരു കോടി പിഴ ചുമത്തിയെന്ന് റിപ്പോര്‍ട്ട്
2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി

പനാജി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്‍ പരിശീലകന് ഇവാന് വുകോമനോവിച്ചിന് ക്ലബ്ബ് മാനേജ്മെന്റ് പിഴ ചുമത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. 2022-2023 ഐഎസ്എല്‍ സീസണില്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദ പ്ലേ ഓഫ് മത്സരത്തില്‍ താരങ്ങളെയും കൂട്ടി മൈതാനം വിട്ട സംഭവത്തിലാണ് നടപടി. സംഭവത്തില്‍ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ഈടാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
2023 മാര്‍ച്ച് മൂന്നിനായിരുന്നു ബംഗുളുരുഎഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ വിവാദപരമായ മത്സരം നടന്നത്. ബംഗുളുരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന് ഇവാന് വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. ഇതിനു പിന്നാലെ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്(എഐഎഫ്എഫ്)നാല് കോടി രൂപയാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും പിഴയായി ചുമത്തിയത്.
സാധാരണ ക്ലബ്ബിനെതിരെ ചുമത്തപ്പെടുന്ന പിഴ ഉടമകളാണ് അടയ്ക്കേണ്ടത്. എന്നാല്‍ ബംഗുളുരു എഫ്സിയുമായുള്ള വിവാദത്തില്‍ തെറ്റ് ഇവാന് വുകാമനോവിച്ചിന്റെ ഭാഗത്താണെന്നും അതിനാല്‍ അദ്ദേഹം പിഴയടക്കണമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിക്കുയായിരുന്നു. ഇതേ തുടര്‍ന്ന് ഇവാന് ഒരു കോടി രൂപ പിഴയൊടുക്കിയെന്ന് കോര്‍ട്ട് ഓഫ് ആര്ബിട്രേഷന് ഫോര്‍ സ്പോര്‍ട്സിന്റെ(സിഎഎസ്)അപ്പീലിലാണ് വെളിപ്പെടുത്തിയത്.
-
india3 days ago
ഉപരാഷ്ട്രപതിയുടെ രാജിക്ക് പിന്നില്‍ കണ്ണില്‍ കണ്ടതിനേക്കാള്‍ അപ്പുറമെന്തോ ഉണ്ട്; കോണ്‍ഗ്രസ്
-
kerala3 days ago
‘വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും’: പ്രിയങ്കാ ഗാന്ധി
-
india3 days ago
ബിഹാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് പൗരത്വത്തെ ബാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍
-
india3 days ago
പുതിയ കാറിന്റെ റീല്‍ ചിത്രീകരണത്തിനായി ഹൈവേ തടഞ്ഞു; പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണവിലയില്‍ വര്‍ധന; പവന് 840 രൂപ കൂടി
-
india3 days ago
‘ജഗദീപ് ധൻകറിന്റെ രാജി അസാധാരണ സംഭവം, അദ്ദേഹം ആരുടെയും ഫോൺ എടുക്കുന്നില്ല’; കെ.സി വേണുഗോപാൽ
-
Film3 days ago
വിഷ്ണു മഞ്ചുവിന്റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്
-
kerala3 days ago
‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്