Connect with us

Culture

രോഗക്കിടക്കയില്‍ നിന്ന് അരങ്ങിലേക്ക് പാര്‍വ്വതിക്ക് വിജയത്തിന്റെ ‘ഡബിള്‍ബെല്‍’

Published

on

ചിക്കന്‍പോക്‌സിന്റെ പാടുകള്‍ ചായം തേച്ച് മറച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിന്നും സൂചിയെടുത്ത വേദന അസഹ്യം. രോഗത്തിന്റെ കാഠിന്യം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുച്ചുപുടിക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയ ശേഷം അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങി. അതിനിടയില്‍ മത്സരത്തിന്റെ അവസാന ക്ലസ്റ്റര്‍ അനൗണ്‍സ് വന്നു. പങ്കെടുക്കേണ്ടവരില്‍ ഒരാള്‍ അസുഖക്കാരി പാര്‍വ്വതിയാണ്. അമ്മ ബിന്ദുവിന്റെ അനുഗ്രഹം വാങ്ങി നേരെ അരങ്ങിലേക്ക്. പിന്നീടവള്‍ വേദിയില്‍ തീര്‍ത്തത് വിജയത്തിന്റെ നൃത്ത ഗോപുരമായിരുന്നു.

കാസര്‍ക്കോട് മുഴക്കോത്തെ ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളാണ് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പാര്‍വ്വതി കൃഷ്ണന്‍. അച്ഛനും അമ്മയും കാസര്‍ക്കോട് – പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാരണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. രക്ഷിതാക്കളുടെ വരുമാനം പാര്‍വ്വതിയുടെ നൃത്ത സ്വപ്‌നങ്ങള്‍ക്ക് പല ഘട്ടങ്ങളിലും പ്രയാസം തീര്‍ത്തിരുന്നു. ഇതു കണ്ടറിഞ്ഞ് അവള്‍ ചിലങ്കയൂരാന്‍ ശ്രമിച്ചതാണ്. കലയോടുള്ള താല്‍പര്യം അതിനനുവദിച്ചില്ല. കടം വാങ്ങിയും ഉള്ളത് വിറ്റുപെറുക്കിയും ഈ കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങള്‍ക്ക് ഉണ്ണിയും ബിന്ദുവും ചിറക് മുളപ്പിച്ചു.

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപുടിയിലും ശനിയാഴ്ച ഭരതനാട്ട്യത്തിലും വിജയത്തിന്റെ വളയം പിടിച്ചത് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകളായ പാര്‍വ്വതി തന്നെയാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ കൂടി പാര്‍വ്വതി പങ്കെടുത്തിരുന്നുവെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുപി വിഭാഗം ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഏക സഹോദരന്‍ അതുല്‍ കൃഷ്ണ മുമ്പ് നാടകത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

ഒരു നൃത്തയിനം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ചെലവു വരും. പാര്‍വ്വതി രണ്ട് നൃത്ത ഇനങ്ങളിലാണ് ഇത്തവണ മത്സരിച്ചത്. രണ്ടു ലക്ഷത്തോളം രൂപ ചെലവ് വന്നു. സുഹൃത്തുക്കളുടെ സഹായവും ചിട്ടി പിടിച്ചുമാണ് ഇത്തവണ ആ സ്വപ്‌നം രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അടുത്ത വര്‍ഷം എന്ത് എന്ന ചോദ്യം മുന്നില്‍ കിടക്കുന്നുണ്ടെങ്കിലും മുകളില്‍ ദൈവമുണ്ടെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. ആത്മവിശ്വാസത്തിന്റെ ഡബിള്‍ബെല്ലടിച്ച് അച്ഛനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ വിജയത്തിന്റെ വളയം പിടിച്ച് പാര്‍വ്വതി സ്വപ്‌ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

ഇഞ്ചോടിഞ്ച്; വിട്ടുകൊടുക്കാതെ കോഴിക്കോട്

തൃശൂര്‍: കലോത്സവം രണ്ടാംദിനം പിന്നിടുമ്പോള്‍ 322 പോയിന്റോടെ നേരിയ മുന്‍തൂക്കവുമായി കോഴിക്കോട് ജില്ല. രണ്ടാം സ്ഥാനത്തുള്ള പാലക്കാടും കണ്ണൂരും 319 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 313 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. നീര്‍മാതളത്തിലും നീലകുറിഞ്ഞിയിലുമടക്കം പതിനായിരങ്ങള്‍ ഇന്നലെ കലയുടെ സുഗന്ധം നുകരാനെത്തി.

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Film

എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.

Published

on

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.

പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.

Continue Reading

Film

വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

Published

on

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.

ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.

കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.

ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.

കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.

ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.

 

Continue Reading

Trending