columns
വിഭാഗീയ ദേശീയത ശക്തമാകുന്നു-ഡോ. രാംപുനിയാനി
വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്.
വിഭാഗീയ ദേശീയത കൂടുതല്‍ ദൃഡവും ശക്തവുമാകുമ്പോള്‍, മതന്യൂനപക്ഷങ്ങള്‍ നിരന്തരം ഭീഷണികള്‍ക്കും അക്രമങ്ങള്‍ക്കും വിധേയരാകുകയാണ്. ഈ പ്രതിഭാസത്തിന്റെ ആവര്‍ത്തനത്തില്‍ ഭയാനകമായ രീതിയില്‍ വര്‍ധനവും ദൃശ്യമാകുന്നു. മുസ്ലിം വിരുദ്ധ അക്രമങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ഭാഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ ക്രിസ്ത്യന്‍ വിരുദ്ധ അക്രമം, വിവിധ കാരണങ്ങളാല്‍, വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതിന് ഒരു കാരണം, അത് ചിതറിക്കിടക്കുന്നതും കുറഞ്ഞ തീവ്രതയുള്ളതുമാണ്, അതിനാല്‍ ഇത്തരം സംഭവങ്ങള്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്നില്ല. സമീപകാലത്ത് നടന്ന വിവിധ ക്രിസ്ത്യന്‍ വിരുദ്ധ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ നിഗമനമാണിത്. റിപ്പോര്‍ട്ടില്‍ പറയുന്നു: ‘ഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും പതിവായി നടത്തുന്നതായി, ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിരീക്ഷിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പുകള്‍ രേഖപ്പെടുത്തുന്നു. പക്ഷേ, മാധ്യമങ്ങളിലോ മനുഷ്യാവകാശ വൃത്തങ്ങളിലോപോലും ഇക്കാര്യം ശ്രദ്ധിക്കപ്പെട്ടിട്ടില്ല’.
ഈ റിപ്പോര്‍ട്ട് യു.പിയിലെ വിവിധ ജില്ലകളിലെ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമ പ്രവര്‍ത്തനങ്ങളെ വിവരിക്കുന്നതും 2020 ഒക്ടോബറില്‍ റൂര്‍ക്കി പള്ളിയില്‍ നടന്ന ആക്രമണത്തെകുറിച്ച് അന്വേഷിക്കുന്നതുമാണ്. അക്രമത്തെക്കുറിച്ച് പൊലീസിന് മുന്‍കൂര്‍ വിവരം ലഭിച്ചെങ്കിലും പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്രമണം ആരംഭിച്ചപ്പോള്‍ത്തന്നെ സ്ഥലത്തെത്തുന്നതിനുപകരം അക്രമികള്‍ പോയതിന് ശേഷമാണ് പൊലീസ് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആഖ്യാനം കെട്ടിപ്പടുക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് തോന്നുന്നു. സബ്രംഗ്ഇന്ത്യ, UCF, EFIRLC പോലുള്ള വിവിധ സ്രോതസുകളില്‍ നിന്നുള്ള മറ്റ് അക്രമ സംഭവങ്ങള്‍കൂടി സമാഹരിച്ചതാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം നടന്ന ചില സംഭവങ്ങള്‍ ഇവയാണ്: മൗ (10 ഒക്ടോബര്‍); ഇന്‍ഡോര്‍ (ജനുവരി 26); ഷാജഹാന്‍പൂര്‍ (ജനുവരി 3); കാണ്‍പൂര്‍ (ജനുവരി 27); ബറേലി (ഫെബ്രുവരി 16); അംബേദ്കര്‍ നഗര്‍ (ഫെബ്രുവരി 21); പ്രയാഗ് രാജ് (ഫെബ്രുവരി 25); കാണ്‍പൂര്‍ (മാര്‍ച്ച് 3); ആഗ്ര (മാര്‍ച്ച് 14); മഹാരാജ്ഗഞ്ച് (ഏപ്രില്‍ 19); ബിജ്നോര്‍ (ജൂണ്‍ 23); ഗോണ്ട (ജൂണ്‍ 25); അസംഗഡ് (ജൂണ്‍ 25); രാംപൂര്‍ (ജൂണ്‍ 26); റായ്ബെര്ലി (ജൂണ്‍ 28); ഔറയ്യ (ജൂണ്‍ 29); ജൗന്‍പൂര്‍ (ജൂലൈ 3); ഹോഷങ്കാബാദ് (ഒക്ടോബര്‍ 3); മഹാസമുന്ദ് (ഒക്ടോബര്‍ 3); ഭിലായ് (ഒക്ടോബര്‍ 3).
ഇത്തരം സംഭവങ്ങള്‍ കൂടുതലും നടക്കുന്നത് യു.പിയിലാണ് എന്നാണ് ഈ സമാഹാരം കാണിക്കുന്നത്. എന്നാല്‍ ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മിക്ക കേസുകളിലും പ്രാര്ത്ഥനായോഗങ്ങളാണ് ലക്ഷ്യമിടുന്നത്, ഇവയെ മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങളായി ലേബല്‍ ചെയ്യുന്നു. ഈ വിഷയങ്ങളില്‍ വി.എച്ച്.പി-ബജ്റംഗ്ദള്‍ വാദങ്ങള്‍ വളരെ തീവ്രമാണ്, ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ സരസ്വതി ദേവിയുടെ വിഗ്രഹം കത്തോലിക്കര്‍ നടത്തുന്ന സ്കൂളില്‍ സ്ഥാപിക്കണമെന്ന് ഒക്ടോബര്‍ 25 ന് ആവശ്യപ്പെട്ടിരുന്നു. വര്‍ധിച്ചുവരുന്ന ഭൂരിപക്ഷവാദത്തിന് അനുസൃതമായി, മതന്യൂനപക്ഷങ്ങള്‍ പ്രതികൂലമായ വഴികളിലൂടെ ഉയര്‍ത്തിക്കാട്ടപ്പെടുന്നു, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍ ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും വശീകരണത്തിലൂടെയും മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്നു. വലിയൊരു വിഭാഗം ക്രിസ്ത്യാനികള്‍ ഭയചകിതരാണ്. ഈ പ്രവണതയാണ് മുന്‍ പൊലീസ് ഓഫീസര്‍ ജൂലിയോ റെയ്ബെറോയെ ‘ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്ക് എന്റെ സ്വന്തം രാജ്യത്ത് പെട്ടെന്ന് അപരിചിതനായി തോന്നുന്നു’ എന്ന് പ്രസ്താവിക്കാന്‍ പ്രേരിപ്പിച്ചത്. 2015ല്‍ അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ച സമയം മുതല്‍, കാര്യങ്ങള്‍ അതിവേഗം വഷളാകുന്ന കാഴ്ചയാണ്. 2020 വര്‍ഷത്തിലെ ആദ്യ ആറ് മാസത്തില്‍ 293 ക്രിസ്ത്യന്‍ വിരുദ്ധ പീഡന സംഭവങ്ങള്‍ രേഖപ്പെടുത്തിയതായി ഇന്ത്യയിലെ ക്രിസ്ത്യന്‍ വിരുദ്ധ അക്രമങ്ങള്‍ നിരീക്ഷിക്കുന്ന ഗ്രൂപ്പായ പെര്‍സിക്യൂഷന്‍ റിലീഫ് വ്യക്തമാക്കുന്നു. ഇതില്‍ ആറ് കേസുകള്‍ കൊലപാതകത്തില്‍ കലാശിച്ചു. വിശ്വാസത്തിന്റെ പേരില്‍ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തു, ക്രിസ്തുമതം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന് മറ്റു രണ്ട് പേരും 10 വയസുള്ള ഒരു പെണ്‍കുട്ടിയും ബലാത്സംഗത്തിനിരയായി. ‘ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ ഏറ്റവും ശത്രുതയുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് തുടരുന്നതായി’ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. അറുപത്തിമൂന്ന് വിദ്വേഷ കുറ്റകൃത്യങ്ങള്‍ അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിന്റെ സ്ഥാപകന്‍ ഷിബു തോമസിന്റെ അഭിപ്രായത്തില്‍, ഇത് രേഖകളുള്ള കേസുകളാണ്; റിപ്പോര്‍ട്ട് ചെയ്യപ്പെടാതെപോയ നിരവധി കേസുകള്‍ ഇനിയും ഉണ്ടായേക്കാം. പ്രാദേശിക സഭകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംഘടനയായ ഓപ്പണ്‍ ഡോര്‍സ് ചൂണ്ടിക്കാണിക്കുന്നു, ‘പൊതുസ്വകാര്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു; മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ (നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളില്‍, സമാനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് കൂടുതല്‍ പരിഗണനയിലുണ്ട്) ക്രിസ്ത്യാനികളെ ഉപദ്രവിക്കാനും ഭയപ്പെടുത്താനും ദുരുപയോഗം ചെയ്യപ്പെടുന്നു. ഈ നിയമങ്ങള്‍ക്ക് കീഴില്‍ യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെട്ടവര്‍ ചുരുക്കമാണ്, എന്നാല്‍ കേസുകള്‍ വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാം. ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ 10 സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്.
കര്‍ണാടക സര്‍ക്കാര്‍ ‘മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍’ കൊണ്ടുവരാന്‍ പദ്ധതിയിടുന്നതിനാല്‍, പള്ളികളിലും ക്രിസ്ത്യന്‍ സഭകളിലും വന്‍തോതില്‍ രഹസ്യാന്വേഷണ വിവരശേഖരം നടത്താനാണ് കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ആഹ്വാനമാണ് ഒക്ടോബര്‍ ഒന്നിന് ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയില്‍ നടന്ന റാലിയില്‍ സ്വാമി പരമാത്മാനന്ദ ആഹ്വാനം ചെയ്തിട്ടുള്ളത്. ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മിഷനറിമാരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് വിവിധ ചാനലുകളിലൂടെ പ്രചാരണം നടക്കുമ്പോള്‍, ജനസംഖ്യാസെന്‍സസ് മറ്റൊരു കഥ പറയുന്നു. സെന്‍സസ് കണക്കുകള്‍ പ്രകാരം, ഇന്ത്യയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഇപ്രകാരമായിരുന്നു: 1971-2.60%, 1981-2.44%, 1991-2.34%, 2001-2.30%, 2011-2.30%. വിദേശ മതമായി ഉയര്ത്തിക്കാട്ടപ്പെടുമ്പോഴും ഇന്ത്യയില്‍ ക്രിസ്തുമതത്തിന് വളരെ പഴക്കമുണ്ട്. രാജ്യത്ത് അതിന്റെ ആവിര്‍ഭാവം അഉ 52ല്‍ കേരളത്തിലെ മലബാര്‍ തീരത്ത് സെന്റ് തോമസിന്റെ വരവ് വരെ എത്തുന്നു. ക്രിസ്ത്യന്‍ മിഷനറിമാര്‍, അവരില്‍ ചിലര്‍ ജനങ്ങളെ പരിവര്‍ത്തനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി അവകാശപ്പെടുമ്പോള്‍ പോലും, വിദൂര പ്രദേശങ്ങളിലോ ദരിദ്രരായ ദലിത് സമൂഹങ്ങള്ക്കിടയിലോ ആരോഗ്യ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് മത്സരമുണ്ട്.
1970കളുടെ ദശകത്തില്‍ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) വനവാസി കല്യാണ്‍ ആശ്രമവും ആദിവാസി മേഖലകളില്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ ക്രിസ്ത്യന്‍ വിരുദ്ധ കോലാഹലങ്ങള്‍ ശക്തമായി. 1998 ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ ഗുജറാത്തിലെ ഡാംഗ് അക്രമത്തിന് സാക്ഷ്യം വഹിച്ചു. വിവിധ ബോംബ് സ്ഫോടനങ്ങളില്‍ ഭാഗമാണെന്ന് ആരോപിക്കപ്പെട്ട സ്വാമി അസീമാനന്ദ ഇവിടെ ശബരി മാതാ ക്ഷേത്രം സ്ഥാപിക്കുകയും ശബരി കുംഭം സംഘടിപ്പിക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഝബുവ പ്രദേശത്ത്, ആശാറാം ബാപ്പുവിന്റെ അനുയായികള്‍ സമാനമായ സഭകള്‍ സംഘടിപ്പിക്കുകയും 1998 സെപ്തംബര്‍ 23ന് അവിടെ അക്രമം നടക്കുകയും ചെയ്തു. ഒറീസയില്‍, സ്വാമി ലക്ഷ്മണാനന്ദന് തന്റെ പ്രവര്‍ത്തനം തുടങ്ങുകയും കാണ്ഡമാല്‍ അക്രമം നടക്കുകയും ചെയ്തത് 2008 ലാണ്. ഇതിനുമുമ്പ്, 1999ല്‍ ബജ്റംഗ്ദളിന്റെ ഭാഗമായിരുന്ന രാജേന്ദ്ര സിങ് പാല് എന്ന ദാരാ സിങ്, പാസ്റ്റര്‍ സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തിയിരുന്നു. വഞ്ചിക്കപ്പെട്ട ആദിവാസികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നതായിരുന്നു പാസ്റ്റര്‍ സ്റ്റെയിന്സിനെതിരെയുള്ള ആരോപണമെങ്കില്‍ ഈ ദാരുണമായ കൊലപാതകത്തെക്കുറിച്ചന്വേഷിച്ച വാധ്വ കമ്മീഷന് റിപ്പോര്‍ട്ടില്‍ അദ്ദേഹം മതപരിവര്‍ത്തന പ്രവര്‍ത്തനത്തിലോ ക്രിസ്ത്യാനികളുടെ ജനസംഖ്യ വര്ധിപ്പിക്കുന്നതിലേ പങ്കാളിയായിരുന്നില്ലെന്ന നിഗമനത്തിലാണെത്തിയത്. അദ്ദേഹം ജോലി ചെയ്തിരുന്ന ഒറീസയിലെ കിയോഞ്ജര്‍ പ്രദേശത്ത് സ്ഥിതിവിവരക്കണക്കുകളുടെ വര്‍ധന കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മതസ്വാതന്ത്ര്യം നമ്മുടെ മാനുഷികവും സാമൂഹികവുമായ അവകാശമാണെങ്കിലും അത് ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗവുമാണ്. വ്യത്യസ്തമായ അവകാശവാദ സംവിധാനങ്ങളിലൂടെ അത് പ്രായോഗികമായി വെല്ലുവിളിക്കപ്പെടുകയും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കുമെതിരായ അക്രമങ്ങള്‍ നിരന്തരം വര്‍ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്കാത്തതിനാല് സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന് പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര് ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്മാന് നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന് ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന് അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ് ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന് യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന് വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന് ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
News1 day agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india2 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
-
kerala1 day agoപത്തനംതിട്ടയില്‍ ഓട്ടോ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു
-
kerala2 days ago‘ ചേട്ടാ എന്നു വിളിക്കണ്ട ‘ സഞ്ചാരികളെ ശകാരിച്ച് എഎസ്ഐ; മൂന്നാറിലെ സംഭവം വിവാദത്തില്‍
-
Health2 days agoകൊളസ്ട്രോള്‍ ഉയരുന്നത് ഹൃദയാരോഗ്യത്തിന് വലിയ ഭീഷണി; കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാം !!

