Connect with us

More

മുസ്‌ലിംവിരുദ്ധ പരാമര്‍ശം; വിശദീകരണത്തില്‍ ‘ലൗജിഹാദ്’ പരാമര്‍ശവുമായി വീണ്ടും സെന്‍കുമാര്‍

Published

on

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. എന്നാല്‍ വിശദീകരണത്തില്‍ കൂടുതല്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് സെന്‍കുമാര്‍ നടത്തിയിരിക്കുന്നത്. സമകാലിക മലയാളം വാരികയില്‍ വന്ന അഭിമുഖത്തില്‍ താന്‍ ആര്‍ക്കെതിരേയും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു.

ആര്‍ക്കെതിരേയും ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് സെന്‍കുമാര്‍ പറഞ്ഞു. പലരോടും ഫോണില്‍ സംസാരിച്ചത് വാര്‍ത്തയാക്കുകയായിരുന്നുവെന്ന് വിവാദ പരാമര്‍ശത്തില്‍ സെന്‍കുമാര്‍ പറയുന്നു. ആര്‍ക്കെതിരേയും ദുഷിച്ച രീതിയില്‍ പരാമര്‍ശം നടത്തിയിട്ടില്ല. ഓരോ മതത്തിലേയും തീവ്രവാദം അതാത് മതത്തിലുള്ളവര്‍ നിയന്ത്രിക്കണം. എന്തൊക്കെയാണെങ്കിലും ആര്‍.എസ്.എസ് ഇന്ത്യക്ക് അകത്തുള്ള സംഘടനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ വിശദീകരണം നല്‍കിയ സെന്‍കുമാര്‍ ലൗജിഹാദ് വിഷയത്തിലും പരാമര്‍ശം നടത്തി. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്നത് ശരിയല്ല. പ്രണയിക്കുന്നത് ഒരാളെ വിവാഹം കഴിക്കുന്നത് മറ്റൊരാളെ എന്ന സാഹചര്യമുണ്ട്. അഫ്ഗാനിസ്ഥാനില്‍ പോയ പെണ്‍കുട്ടി പ്രണയിച്ചത് ഒരാളേയും വിവാഹം കഴിച്ചത് മറ്റൊരാളേയുമാണ്. സ്‌നേഹത്തിന് അപ്പുറത്ത് മറ്റെന്തോ ഉണ്ടെന്നതില്‍ സംശയമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പ്രചാരണത്തോട് തല്‍ക്കാലം ഒരു പാര്‍ട്ടിയിലേക്കില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.

വാരികയില്‍ വന്ന അഭിമുഖത്തില്‍ നടത്തിയ മുസ്‌ലിം വിരുദ്ധപരാമര്‍ശത്തിന് വിവിധ മേഖലകളിലുള്ളവര്‍ പ്രതിഷേധവുമായെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഭിമുഖം പുറത്തിറങ്ങിയത്. കേരളത്തില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42പേര്‍ മുസ്‌ലിം കുട്ടികളാണെന്നായിരുന്നു ഒരു പരാമര്‍ശം. ഇങ്ങനെ പോയാല്‍ കേരളത്തിന്റെ സ്ഥിതിയെന്താകുമെന്നും ഐ.എസിനേയും ആര്‍.എസ്.എസിനേയും താരതമ്യം ചെയ്യാന്‍ പറ്റില്ലെന്നുമായിരുന്നു മറ്റൊരു വിവാദ പരാമര്‍ശം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇന്നാണ് അദ്ദേഹം പരാമര്‍ശത്തില്‍ വിശദീകരണം നടത്തുന്നത്.

kerala

തട്ടമിടൽ: സി.പി.എം നേതാവ് അനിൽകുമാർ പറഞ്ഞത് രഹസ്യഅജണ്ട: കെ.എം. ഷാജി

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്

Published

on

തട്ടമിടുന്നത് പുരോഗമനപരമാണെന്ന സി.പി.എം നേതാവ് അനിൽകുമാറിൻ്റെ പ്രസ്താവന പുറത്തു വന്ന സി.പി.എമ്മിൻ്റെ രഹസ്യ അജണ്ടയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി

മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിൻ്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. അനിൽ കുമാർ എം. എൽ.എയുടെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം.

കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും.

രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
തട്ടമിടൽ മാത്രല്ല , മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും.ഇതിന് മറുപടി പറയേണ്ടത് മാർക്സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്.

പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല.

ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്.
അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ ” പുരോഗമിപ്പിച്ച ” വീരസ്യം വിളമ്പിയത്.

ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകൾ മാർക്സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത് .
ഈകമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ? ഷാജി ചോദിച്ചു.

Continue Reading

kerala

ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിച്ചു; അപകടത്തിൽ വയോധികന്‍റെ കൈ അറ്റു

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് വീണത്

Published

on

കൊച്ചി: ട്രെയിനില്‍നിന്ന് ചാടിയിറങ്ങുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് വയോധികന്റെ കൈയറ്റു. കോഴിക്കോട് ചേവായൂര്‍ പറമ്പില്‍ ശ്രീ പദം ശശിധരനാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലുവ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ശശിധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

നിപ: 223 പേരെ കൂടി സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല

Published

on

നിപ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന 223 പേരെ കൂടി പട്ടികയിൽ നിന്ന് ഒഴിവാക്കി. തിങ്കളാഴ്ച സമ്പർക്ക പട്ടികയിൽ ഉള്ളത് 44 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കോൾ സെന്ററിൽ മൂന്ന് ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 1,403 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു.

Continue Reading

Trending