Connect with us

Culture

ഷംനയുടെ തിരോധാനത്തിന് ദുരൂഹതകളേറെ

Published

on

കരുനാഗപ്പള്ളി : എസ്.എ.റ്റി ആസ്പത്രിയില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയുടെ തിരോധാന കഥകള്‍ക്ക് ദുരൂഹതകളേറെ. ചൊവ്വാഴ്ച എസ്.എ.എറ്റി ആസ്പത്രിയില്‍ ഒ.പി വിഭാഗത്തില്‍ പരിശോധനയ്‌ക്കെത്തിയ ഷംനയെ ലാബ് പരിശോധനയ്ക്കായി പുറത്തേക്കയച്ചപ്പോള്‍ കാണാതാവുകയായിരുന്നു. കോട്ടയം, എറണാകുളം തുടങ്ങിയ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വഴി ഷംന സഞ്ചരിച്ചിട്ടുള്ളതായും ബുധനാഴ്ച വൈകുന്നേരം ചെന്നൈയ്ക്കടുത്തുള്ള വെല്ലൂര്‍ മൊബൈല്‍ ടവറിന്റെ ഭാഗത്തും സഞ്ചരിച്ചതായും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. കാണാതാകുമ്പോള്‍ ചുരിദാറായിരുന്നു വേഷം. എന്നാല്‍ കരുനാഗപ്പള്ളിയില്‍ കണ്ടെത്തിയപ്പോള്‍ പര്‍ദയായിരുന്നു ധരിച്ചത്. അന്‍ഷാദും ഷംനയും തമ്മിലുള്ള വിവാഹം നടന്നിട്ട് രണ്ടേകാല്‍ വര്‍ഷമായി. വിവാഹം കഴിഞ്ഞ് നാല് മാസം ഗള്‍ഫിലേക്കു പോയ അന്‍ഷാദ് നാട്ടില്‍ തിരിച്ചെത്തി സ്വകാര്യബസിലെ കണ്ടക്ടറായി ജോലിനോക്കുകയായിരുന്നു.
ആദ്യം പള്ളിക്കല്‍ ആസ്പത്രിയിലും തുടര്‍ന്ന് കടയ്ക്കല്‍, പാരിപ്പള്ളി ആസ്പത്രിയിലും ചികിത്സ തേടിയതിന് ശേഷമാണ് ഷംന എസ്.എ.റ്റിയില്‍ എത്തിയത്. വീട്ടുകാരും ബന്ധുക്കളും എസ്.എ.റ്റിയില്‍ പരിശോധിച്ച ഡോക്ടര്‍മാരും ഷംന ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ:സീമയുടെ പരിശോധനയില്‍ ഗര്‍ഭിണിയല്ലെന്ന് തെളിയുകയായിരുന്നു. ഷംന പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ പറയുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എസ്.എ.റ്റിയില്‍ നിന്നും കാണാതാകുമ്പോള്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടെന്നും അവരോടൊപ്പം പോയതാണെന്നും പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി കരുനാഗപ്പള്ളി എസ്.ഐ രാജേഷ്‌കുമാര്‍ പറഞ്ഞു. കൂട്ടികൊണ്ടുപോകാന്‍ എത്തിയ പിതാവിനെയും ബന്ധുക്കളേയും കണ്ട് ഷംന പൊട്ടിക്കരഞ്ഞു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ചെയ്തതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ കഴിയൂ എന്ന് തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈം ഡിറ്റാച്ചുമെന്റ് എസ്.ഐ സാബു പറഞ്ഞു.

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

news

വീഡിയോ കോളില്‍ ‘സിബിഐ’ചമഞ്ഞ് തട്ടിപ്പ്; പോലീസ് ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച്

Published

on

കണ്ണൂര്‍: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന വീഡിയോ കോള്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം. കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസിന്റെ സമയബന്ധിത ഇടപെടലില്‍ രക്ഷപ്പെട്ട് ഡോക്ടര്‍ ദമ്പതികള്‍.

ഇവരുടെ പേരിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് സൈബര്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണ്‍ കോളിലൂടെ അറിയിക്കുകയായിരുന്നു.

നടപടികളുടെ ഭാഗമായി ലൈവ് വാട്‌സാപ്പ് വീഡിയോ കോളിലേക്ക് പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. വീഡിയോ കോളിലേക്ക് എത്തിയപ്പോള്‍ എതിര്‍വശത്തുണ്ടായിരുന്ന വ്യക്തി സ്വയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്നാണു പരിചയപ്പെടുത്തിയത്. തുടര്‍ന്ന്, മറ്റൊരാള്‍ സിബിഐ ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞു വിഡിയോ കോളില്‍ വന്നു. ദമ്പതികള്‍ നിയമപരമായ അന്വേഷണം നേരിടുകയാണെന്നും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉടന്‍ നല്‍കണമെന്നും അറിയിച്ചു.

അക്കൗണ്ടിലുള്ള പണം മുഴുവന്‍ ‘സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക്’ ഉടന്‍ മാറ്റണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. സംശയം തോന്നിയ ദമ്പതികള്‍ ഉടന്‍ കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പൊലീസ് നല്‍കിയ നിര്‍ദേശങ്ങളനുസരിച്ച് തട്ടിപ്പ് സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയുമായിരുന്നു. പണം കൈമാറുന്നതിനു മുന്‍പ് തട്ടിപ്പ് ശ്രമം തടയാനായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Trending