Connect with us

Video Stories

36-ാം ഷാര്‍ജ രാജ്യാന്തര പുസ്തക മേള അക്ഷരപ്പൂരം ഇന്ന് കൊടിയിറങ്ങും

Published

on

 

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ‘എന്റെ പുസ്തകത്തിനകത്ത് ഒരു ലോകം’ (എ വേള്‍ഡ് ഇന്‍സൈഡ് മൈ ബുക്) എന്ന പ്രമേയത്തില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന 36-ാമത് രാജ്യാന്തര പുസ്തക മേള ഇന്ന് സമാപിക്കും.
60 രാജ്യങ്ങളില്‍ നിന്നുള്ള 1,650 പ്രസാധനാലയങ്ങളാണ് ഇത്തവണ പുസ്തക മേളയില്‍ പങ്കെടുത്തത്. 11 ദിവസത്തെ പുസ്തകോല്‍സവത്തില്‍ 15 ലക്ഷത്തിലധികം ശീര്‍ഷകങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വരെ സന്ദര്‍ശകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞുവെന്നാണ് അനൗദ്യോഗിക വിവരം. പുസ്തക വില്‍പനയും മെച്ചപ്പെട്ട നിലയിലാണെന്നും ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തും.
14,625 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ നടന്നു വരുന്ന മേളയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 393 അതിഥികള്‍ 2,600 പരിപാടികളില്‍ സംബന്ധിച്ചു കൊണ്ടിരിക്കുന്നു. 39 രാഷ്ട്രങ്ങളില്‍ നിന്നുള്ള 158 അതിഥികള്‍ പങ്കെടുത്ത 300 സാംസ്‌കാരിക പരിപാടികള്‍; 11 രാജ്യങ്ങളില്‍ നിന്നുള്ള 60 അതിഥികള്‍ സംബന്ധിച്ച 33 പരിപാടികള്‍ ഉള്‍പ്പെടുന്ന കള്‍ചറല്‍ കഫേ; 28 രാജ്യങ്ങളില്‍ നിന്നുള്ള 98 അതിഥികള്‍ സാന്നിധ്യമറിയിച്ച 267 പരിപാടികളുള്‍ക്കൊള്ളുന്ന ബൗദ്ധിക പ്രോഗ്രാം എന്നിവ ഇത്തവണ സംഘടിപ്പിച്ചു. കുട്ടികളുടേതായിരുന്നു ഇത്തവണത്തെ ഏറ്റവും ചെലവേറിയ പ്രേഗ്രാമുകളിലൊന്ന്. ബ്രിട്ടന്‍, കുവൈത്ത്, പോളണ്ട്, ജോര്‍ദാന്‍, ഓസ്‌ട്രേലിയ, മോള്‍ഡോവ, റഷ്യ, ഇന്ത്യ, ബഹ്‌റൈന്‍, ഐസ്‌ലാന്റ്, മംഗോളിയ, സിറിയ, ഇറ്റലി, യുക്രെയ്ന്‍ എന്നീ 20 രാജ്യങ്ങളില്‍ നിന്നുള്ള 44 അതിഥികളുള്‍ക്കൊള്ളുന്ന 1,632 ആക്ടിവിറ്റീസ് ഇതിലുള്‍പ്പെട്ടു.
ഇന്ത്യ, യുകെ, മൊറോക്കോ, സ്വീഡന്‍, തായ്‌ലാന്റ് എന്നീ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള 12 അതിഥികള്‍ 72 പരിപാടികള്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ സ്‌റ്റേഷനില്‍ 33 സാംസ്‌കാരിക-മാധ്യമ-സാമൂഹിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആക്ടിവിറ്റീസ് ആണ് നടന്നു വരുന്നത്. ഇക്കുറി ഒന്നാം നമ്പര്‍ ഹാളില്‍ ‘ഫ്യൂചര്‍ സോണ്‍’ എന്ന പവലിയന്‍ തയാറാക്കിയിരുന്നു. ഡിജിറ്റല്‍ പുസ്തകങ്ങളില്‍ വൈദഗ്ധ്യമുള്ള 10 മുന്‍നിര കമ്പനികള്‍ അവരുടെ അനുഭവങ്ങളെ കുറിച്ചും ഏറ്റവും പുതിയ പ്രസാധനങ്ങള്‍ സംബന്ധിച്ചും ഇവിടെ പ്രതികരിച്ചു.
ഈ വര്‍ഷം മേളയില്‍ ആദരിക്കപ്പെട്ട രാഷ്ട്രം ബ്രിട്ടനാണ്. ബ്രിട്ടീഷ് സംസ്‌കാരത്തെയും സാഹിത്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കി. ബൗദ്ധിക, കലാ മേഖലകളിലെ പ്രഗല്‍ഭര്‍ ഇവിടെ എത്തിച്ചേര്‍ന്നു. അറബ് സാംസ്‌കാരിക-സാഹിത്യ പ്രതിഭകളുടെ നീണ്ട നിര തന്നെ ഇക്കുറി മേളയില്‍ സാന്നിധ്യമറിയിക്കുകയുണ്ടായി.
ജ്ഞാനപീ0 ജേതാവ് എം.ടി വാസുദേവന്‍ നായര്‍, ഇന്ത്യന്‍ എഴുത്തുകാരനും നയതന്ത്ര വിദഗ്ധനുമായ വികാസ് സ്വരൂപ്, മാധ്യമ വ്യക്തിത്വങ്ങളായ രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, നടി ഹേമമാലിനി, ആശാ പരേഖ്, എം.കെ സ്റ്റാലിന്‍, ഖാലിദ് മുഹമ്മദ്, ആര്‍. മാധവന്‍, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയറാം രമേശ്, സംവിധായകന്‍ രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഡെറക് ഒബ്രയാന്‍, അമേരിക്കന്‍ ബാല സാഹിത്യകാരന്‍ പീറ്റര്‍ ലറാംഗിസ്, അമേരിക്കന്‍ എഴുത്തുകാരിയും നോവലിസ്റ്റുമായ വിക്‌ടോറിയ ക്രിസ്റ്റഫര്‍, ഫ്രഞ്ചില്‍ നിന്നും ജൂലിയന്‍ കൊളമ്യൂ, ഡോ. എം.കെ മുനീര്‍, സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഇന്നസെന്റ്, ആഷിഖ് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, അശോക് സൂത, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷേണായ്, അനൂജ ചൗഹാന്‍, എം.എ ബേബി, കവികളായ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, ഹാസ്യ താരം ടിനി ടോം, ഇംഗ്‌ളീഷ് എുത്തുകാരന്‍ മനു ജോസഫ്, തമിഴ് എഴുത്തുകാരന്‍ എസ്. രാമകൃഷ്ണന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പുസ്തക മേളയില്‍ എത്തി. സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ സമാപന ദിനമായ ഇന്ന് മേളയില്‍ സംബന്ധിക്കും.
നൂറോളം പുതിയ ഇന്ത്യന്‍ പുസ്തകങ്ങളാണ് ഇത്തവണ മേളയില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ഇതില്‍ വലിയ അളവ് മലയാള പുസ്തകങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം 40ലധികം പുതിയ പുസ്തകങ്ങളാണുണ്ടായിരുന്നത്. 25 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ഇവിടെ നിന്നും വാങ്ങാന്‍ അവസരമുണ്ടായിരുന്നു. ഓരോ വര്‍ഷവും പുതിയ രാജ്യങ്ങള്‍ മേളയിലേക്ക് കടന്നു വരാറുണ്ട്. ഈ വര്‍ഷം ദക്ഷിണ കൊറിയ, ബംഗ്‌ളാദേശ്, ഡെന്മാര്‍ക് എന്നിവയായിരുന്നു ആദ്യമായി മേളക്കെത്തിയത്.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending