Connect with us

Culture

ആകാശ് മൊഴി നല്‍കിയ നേതാവ് നാട്ടിലുണ്ട്; പ്രതിചേര്‍ക്കില്ലെന്ന പൂര്‍ണ വിശ്വാസത്തോടെ..

Published

on

കണ്ണൂര്‍: ഷുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രതി എം.വി ആകാശ് മൊഴിയില്‍ വെളിപ്പെടുത്തിയ നേതാവ് ഒളിവില്‍ പോവുകയോ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ചെയ്തിട്ടില്ല. നാട്ടില്‍ തന്നെയുണ്ട്; അന്വേഷണ സംഘത്തിന്റെ കണ്‍വെട്ടത്തു തന്നെ. എന്നാല്‍ പാര്‍ട്ടിയെ ഭയന്ന് തന്നെ പോലീസ് വിളിപ്പിക്കുക പോലുമില്ലെന്ന് ഇയാള്‍ക്ക് ഉറപ്പുണ്ട്. ആ വിശ്വാസം ശരിയാവുകയാണ്. മൊഴി ലഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോഴും അന്വേഷണ സംഘം അയാളെ വിളിപ്പിക്കുക പോലും ചെയ്തിട്ടില്ല.

നേരത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതാവും ഇപ്പോള്‍ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിലേക്കെത്തുന്നതിന് പോലീസിന് തടസമാകുന്നത് ഇയാളുടെ പാര്‍ട്ടിയിലെ സ്ഥാനം മാത്രമല്ല. ഇ.പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവരുമായി ഇയാള്‍ക്കുള്ള ഉറ്റ ബന്ധം കൂടിയാണ്. ബുധനാഴ്ച മട്ടന്നൂര്‍ കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ പോലും ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ഒളിവില്‍ പോവുകയോ ചെയ്യാതെ ഇയാള്‍ നാട്ടില്‍ തന്നെ തുടരുന്നത് അതൊക്കെ സംശയത്തിനിടയാക്കുമെന്ന കാരണത്താലല്ല, പാര്‍ട്ടി ഭരിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തന്നിലേക്കെത്താനാവില്ലെന്ന ഉറച്ച ബോധ്യമാണെന്ന് ഇയാളുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ശുഹൈബിനെ വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതും തല്ലിയാല്‍ മതിയോ എന്ന് ചോദിച്ചപ്പോള്‍ പോര വെട്ടണമെന്ന് പറഞ്ഞതും അതിന് വാളുകള്‍ നല്‍കിയതും ഇയാളാണെന്നാണ് എം.വി ആകാശിന്റെ മൊഴിയിലുള്ളത്. പാര്‍ട്ടി സംസ്ഥാനം ഭരിക്കുമ്പോള്‍ കേസിനെക്കുറിച്ച് ഭയം വേണ്ടെന്നും ഡമ്മി പ്രതികളെ ഹാജരാക്കി കേസില്‍ നിന്ന് രക്ഷിക്കുമെന്നും ഇയാള്‍ പറഞ്ഞതായും മൊഴിയിലുണ്ടായിരുന്നു. ആകാശിന്റെ മൊഴി പുറത്തു വന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഇയാളെ വിളിപ്പിക്കാന്‍ പോലും അന്വേഷണ സംഘത്തിന് ധൈര്യമുണ്ടായില്ല. വാഹനം ഏര്‍പ്പാടാക്കിയതും ആയുധം നല്‍കിയതും ഇയാളായതിനാല്‍ അന്വേഷണം ഇനി മുന്നോട്ട് പോവണമെങ്കില്‍ ഇയാളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്.

കൊലക്കു പിന്നില്‍ ഈ നേതാവാണെന്ന സംശയം കൊല നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ പ്രകടിപ്പിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ഇയാളുടെ ചിത്ര സഹിതം വാര്‍ത്തയും പ്രചരിച്ചിരുന്നു. നേരത്തെ ഇയാള്‍ ശുഹൈബിന്റെ വീട് സ്ഥിതി ചെയ്യുന്ന എടയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അവിടെ ശുഹൈബ് ഇയാളുടെ എതിരാളി ആയിരുന്നു. എടയന്നൂരില്‍ നടന്ന മിക്ക ഏറ്റുമുട്ടലുകളിലും സി.പി.എം പക്ഷത്തിന് നേതൃത്വം നല്‍കിയതും ഇയാളായിരുന്നു. ഈ സാഹചര്യത്തിലാണ് ശുഹൈബ് കൊല്ലപ്പെട്ടപ്പോള്‍ നാട്ടുകാരുടെ ശ്രദ്ധ ആദ്യം തന്നെ ഇയാളിലേക്ക് തിരിഞ്ഞത്. സി.പി.എം മട്ടന്നൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് ഇതിനെ പ്രതിരോധിച്ചിരുന്നത്.

ശുഹൈബ് വധത്തില്‍ പാര്‍ട്ടി അന്വേഷണം വേണ്ടെന്നും പൊലീസിന്റെ പണി പാര്‍ട്ടി ചെയ്യേണ്ടെന്നുമായിരുന്നു കൊടിയേരിയുടെ പ്രതികരണം. തുടര്‍ന്നാണ് സമ്മേളന വേദിയില്‍ മൂന്നുപേരുടേയും കൂടിക്കാഴ്ച്ച. സംസ്ഥാന സമ്മേളനത്തിനുശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.
ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടിക്ക് ക്ഷീണം ചെയ്‌തെന്ന് സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കണ്ണൂര്‍ ജില്ലയിലുണ്ടായ സംഭവ വികാസങ്ങള്‍ മറ്റിടങ്ങളിലും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി മറ്റുജില്ലകളിലെ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending