india
കെജ്രിവാള്‍ പ്രതിക്ഷഐക്യത്തിന് തയ്യാറെടുത്തതിന് പിന്നില്‍ മോദിയുടെ ഭയം ?
മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്.

കെ.പി ജലീല്‍
ആം ആദ്മി പാര്‍ട്ടിനേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രതിപക്ഷത്തോട് ഐക്യപ്പെടുന്നത് വളരെ അടുത്തിടെയാണ്. ഇത് പലരിലും വിസ്മയമുളവാക്കി. കോണ്‍ഗ്രസിനെ കടുത്തരീതിയില്‍ വിമര്‍ശിച്ചിരുന്ന ആംആദ്മി പാര്‍ട്ടി കുറച്ചുകാലമായി ബി.ജെ.പിയെ അത്രകണ്ട് എതിര്‍ക്കാറില്ലായിരുന്നു. പൗരത്വപ്രക്ഷോഭകാലത്തുപോലും മുസ്്‌ലിംകളെ അനുകൂലിക്കാന്‍ കെജ്രിവാളോ പാര്‍ട്ടിയോ തയ്യാറായില്ല. ഡല്‍ഹി കലാപത്തിലും മുസ്്‌ലിംകളെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. മുത്തലാഖ്, പൗരത്വഭേദഗതി നിയമം, രോഹിംഗ്യന്‍ പ്രശ്‌നം, ബീഫ് കൊലകള്‍ തുടങ്ങിയവയില്‍ അര്‍ത്ഥഗര്‍ഭമായ മൗനമായിരുന്നു കെജ്രിവാളിന്റേത്. ഷഹീന്‍ബാഗ് സമരത്തില്‍ റോഡ് ഉപരോധിച്ചുവെന്ന് പറഞ്ഞ് മുസ്്‌ലിംകളെ കുറ്റപ്പെടുത്താനും അദ്ദേഹം മടിച്ചില്ല.
ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരത്തിലേറിയത് ഈ നിലപാടിലൂടെയായിരുന്നു. സിഖ് സമുദായത്തിന് ഭൂരിപക്ഷമുള്ള പഞ്ചാബില്‍ അത് കാര്യമായ ദോഷംചെയ്തതുമില്ല. എന്നാല്‍ ബി.ജെ.പിക്ക് ഇവര്‍ ഭീഷണിയാകുമെന്ന് മോദിയും കൂട്ടരും മുന്‍കൂട്ടി കണ്ടത് ഗുജറാത്ത് തെരഞ്ഞെടുപ്പിലാണ്. രാജസ്ഥാനിലും ഗോവയിലും ആംആദ്മി സ്വാധീനമുണ്ടാക്കുന്നത് തങ്ങള്‍ക്ക് വലിയ ദോഷം ചെയ്‌തേക്കുമെന്ന് മോദിയും അമിത്ഷായും ഭയക്കുന്നു. ബി.ജെ.പിയുടെ ബി-ടീമായി പ്രവര്‍ത്തിക്കുന്നത് കാരണം ഹിന്ദുത്വവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നും അത് കോണ്‍ഗ്രസിനേക്കാള്‍ തങ്ങള്‍ക്ക് ഭീഷണിയാകുമെന്നും തിരിച്ചറിഞ്ഞതോടെയാണ് മോദിയുടെ വിരോധത്തിന് ഇടയാക്കിയത്. ഒരുകണക്കിന് വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമായിരുന്നു കെജ്രിവാളിന്റേത്. മുസ്്‌ലിം വിരോധം പുറത്തുപറയാതെ തന്നെ ഹിന്ദുത്വവോട്ടുകള്‍ സമാഹരിക്കുകയാണ് അദ്ദേഹത്തിന്റെ ഉന്നം. ഉപമുഖ്യമന്ത്രി മനീഷ്‌സിസോദിയയും ഈ നയത്തിന്റെ പ്രചാരകനായതോടെ ഇവരെ കുടുക്കാനായാണ് മദ്യനയക്കേസുമായി മോദി രംഗത്തിറങ്ങുന്നത്. സിസോദിയയെ ആദ്യം അകത്താക്കിയ മോദി പിന്നീട് കെജ്രിവാളിനെയും കുടുക്കാനാണ് പദ്ധതിയിടുന്നത്. മുമ്പ് ലെഫ്.ജനറല്‍മാരെ വെച്ചാണ് കെജ്രിവാളിനെ പീഡിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ മോദിയുടെ കേന്ദ്രഏജന്‍സികള്‍ നേരിട്ടാണ് കയ്യാമവുമായി വരുന്നത്. ഇതോടെയാണ് ഇതുവരെയും കോണ്‍ഗ്രസിനെ എതിര്‍ത്തും പ്രതിപക്ഷഐക്യത്തിന് എതിരും നിന്ന കെജ്രിവാള്‍ കഴിഞ്ഞദിവസം രാഹുല്‍ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയത്.
പുതിയ നീക്കത്തിന് ബീഹാര്‍മുഖ്യമന്ത്രിയുടെ പിന്തുണയും ഉള്ളതിനാല്‍ വരുംനാളുകളില്‍ കോണ്‍ഗ്രസ്- ആംആദ്മി- നിതീഷ് കൂട്ടുകെട്ടിന് സാധ്യത തെളിയുകയാണ്. ഇതിലേക്ക് മമത ബാനര്‍ജിയെ കൂടി രംഗത്തിറക്കാനാണ് പ്ലാനെങ്കിലും അത് നടക്കുമോ എന്ന് ഇതുവരെയും വ്യക്തമല്ലതാനും. ഏതായാലും കെജ്രിവാള്‍ ഇതിലും മേല്‍കൈനേടുമോ എന്നാണ് രാജ്യംഉറ്റുനോക്കുന്നത്. തന്ത്രങ്ങളിലൂടെ ഇതിനകം രണ്ടു സംസ്ഥാനങ്ങള്‍ പിടിച്ചതിന് കെജ്രിവാളിനെ കണ്ട് പഠിക്കുകയാണ് രാജ്യത്തെ മിക്കപാര്‍ട്ടികളുമിപ്പോള്‍. എന്നാല്‍ തന്നെ അറസ്റ്റ് ചെയ്താലും അത് നേട്ടമാകുമെന്നാണ് കെജ്രിവാളും പാര്‍ട്ടിയും പ്രതീക്ഷിക്കുന്നത്. അന്ന ഹസാരെ, കിരണ്‍ ബേദി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ നയിച്ച ലോക്പാല്‍ പ്രക്ഷോഭത്തില്‍നിന്ന് നേട്ടമുള്‍ക്കൊണ്ട് ഏതാണ്ട് ഒറ്റക്കാണ് ആം ആദ്മി പാര്‍ട്ടിയുമായി കെജ്രിവാള്‍ ഇത്രത്തോളമെത്തിയത്.
india
അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് ഇടക്കാല സഹായമായി എയർ ഇന്ത്യ 25 ലക്ഷം രൂപ നൽകും

ന്യൂഡൽഹി: അഹ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ആദ്യം പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണ് ഈ സഹായം.
‘ഞങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മരിച്ചവരുടെ കുടുംബങ്ങൾക്കും അതിജീവിച്ച യാത്രക്കാരനും ഇടക്കാല സഹായമായി 25 ലക്ഷം രൂപ നൽകും. ഇത് അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നേരത്തെ പ്രഖ്യാപിച്ച ഒരു കോടി രൂപക്ക് പുറമെയാണിതെന്ന്’ എയർ ഇന്ത്യ എക്സ്പ്രസ് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു.
ജൂൺ 12നാണ് അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചിരുന്നു.
india
ഇന്ത്യയുടെ ഇസ്രാഈല്‍ നിലപാട് ലജ്ജാകരം: പ്രിയങ്ക ഗാന്ധി

ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ലജ്ജാകരമാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ പൗരസംരക്ഷണത്തിനായുള്ള യു.എൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണ്. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000 പേർ ഇതിനകം കൊല്ലപ്പെട്ടു. എന്നിട്ടും ഇന്ത്യ ഒരു നിലപാടും സ്വീകരിക്കുന്നില്ല.ഇറാനിൽ ആക്രമണം നടത്തുകയും കൂട്ടക്കൊല നടത്തുകയും ചെയ്യുമ്പോൾ സന്തോഷിക്കരുത്.
മുൻകാലങ്ങളിലേത് പോലെ നിലപാട് എടുക്കാൻ തയാറാകണം. മനുഷ്യത്വത്തിനും അക്രമരാഹിത്യത്തിനും വേണ്ടി നിലകൊള്ളണമെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ തത്വങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഇന്ത്യക്ക് എങ്ങനെ ഉപേക്ഷിക്കാൻ കഴിയും? കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തിൽ നിന്നുള്ള പിന്നോട്ടു പോക്കാണിത്. നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവൻ ഉന്മൂലനം ചെയ്യുമ്പോൾ നമ്മുടെ രാജ്യം നിശബ്ദത പാലിക്കുന്നു. ഗസ്സ വിഷയത്തിൽ ഇന്ത്യ മൗനം പാലിക്കുക മാത്രമല്ല, ഇറാനെ ഇസ്രയേൽ ആക്രമിക്കുമ്പോൾ ആഹ്ലാദിക്കുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. നിലമ്പൂർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടും. യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടാണൈന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
india
ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala2 days ago
48 മണിക്കൂറിനകം എണ്ണച്ചോര്‍ച്ച നീക്കണം; എംഎസ്എസി കപ്പല്‍ കമ്പനിക്ക് കേന്ദ്രത്തിന്റെ അന്ത്യശാസനം
-
kerala2 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india2 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്