Connect with us

More

സ്നേഹ സംഗമം പരിപാടികൾ മാനവ ഐക്യത്തിനും മതസൗഹാർദ്ധത്തിനും വഴി തുറക്കുന്നു

കോയമ്പത്തൂർ ജില്ല കെ എം സി സി എന്‍എസ്‌കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

Published

on

കോയമ്പത്തൂർ :- സ്നേഹം സഹാനുഭൂതി സഹിഷ്ണുത എന്നീ മൂല്യങ്ങൾ നഷ്ടപ്പെടുമ്പോഴാണ് സമുദായങ്ങൾ തെറ്റായ പാതയിൽ എത്തുന്നതെന്നു മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്തങ്ങൾ പ്രസ്താവിച്ചു. കോയമ്പത്തൂർ ജില്ല കെ എം സി സി എന്‍എസ്‌കെ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാനവികതയുടെ ഏറ്റവും വലിയ പ്രണാമം പരസ്പരം തിരിച്ചറിയലും സഹവർത്തതിലൂടെയുള്ള സഹായ സഹകരണവുമാണ്. മറ്റൊരാളുടെ വേദനയിൽ പങ്ക് ചേരുമ്പോഴും പ്രതീക്ഷിക്കാത്ത സഹായം ചെയ്തുകൊടുക്കുമ്പോഴും അയാളുടെ കണ്ണുകൾ അനീതിയിൽനിന്നും നീതിയിലേക്ക് വഴി മാറുന്നു. യഥാർത്ഥത്തിൽ ഇത് വഴി സംജാതമാവുന്നത് സ്നേഹത്തിന്റെ സന്ദേശമാണ്. സേവനമനസ്ഥിതിയിലൂടെ നമുക്ക് കാഴ്ച വെയ്ക്കാൻ കഴിയുന്ന ഓരോ നടപടിയും മറ്റൊരാളുടെ ജീവിതത്തെ മാറ്റാൻ ശേഷിയുള്ളതാണ്. മാനവികതയുള്ള ഹൃദയങ്ങൾ ലോകത്തെ മാറ്റാൻ കഴിവുള്ള ഏറ്റവും വലിയ ആയുധമാണ്. നിങ്ങളുടെ ജീവിത വിജയക്കുതിപ്പിലേക്കു എത്തിക്കാൻ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. സാങ്കേതിക വിദ്യയുടെ പുരോഗതിയിലും സാമ്പത്തിക വളർച്ചയുടെ നേട്ടങ്ങളിലും നമ്മൾ പലപ്പോഴും മാനവികത മറന്നുപോകുന്നു. സ്നേഹത്തിലൂടെയും സൗഹാർദ്ധത്തിലൂടെയും പരസ്പരം കൈപിടിച്ച് ചേർന്നു നിൽകുമ്പോഴാണ് നാം ഒരു സമൂഹമായി ഒരു രാജ്യമായി ഒരു ലോകമായി ഉയരുന്നത്. ആഗോളത്തലത്തിൽ ഇന്ന് കാണുന്ന പ്രതിസന്ധികൾക്കു സ്നേഹമില്ലായ്മയും മാനവികതയുടെ അഭാവവുമാണ് കാരണം. ഇത്തരം പ്രശ്നങ്ങൾക്കു പരിഹാരമാവുകയാണ് കെ എം സി സി പോലുള്ള സംഘടനകൾ നടത്തുന്ന സ്നേഹസംഗമം പരിപാടികൾ എന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എഫ് അഖിലേന്ത്യാ സെക്രട്ടറി പുളിയാൻഗുഡി അമീൻ മുഖ്യ പ്രഭാഷണം നടത്തി പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പിഎംഎ ഗഫൂർ ,എ ഐ കെ എം സി സി അഖിലേന്ത്യാ പ്രസിഡന്റ്‌ എംകെ നൗഷാദ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെപി മുഹമ്മദ്‌ , തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്‌ കുഞ്ഞിമോൻ ഹാജി സംസ്ഥാന ട്രെഷറർ എംഎ റഷീദ് ,ഹാഫിസ് ഷമീർ വെട്ടം , എന്‍ ഹർഷാദ് ,ഷാഫി പുതിയാടം റഷീദ് കെകെ, ശിബ്‌ലി നുഅമാൻ മുസ്ലിംലീഗ് നേതാക്കളായ ബി അബ്ദുൽ ഗഫൂർ, എം ഇ ഷാഹുൽഹമീദ് , എസ്എം അയ്യൂബ്, എ ഹാജ അമാനുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .വേദിയിൽ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്

അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി

Published

on

വനിതാ ചെസ് ലോകകപ്പില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖ്. പരിചയസമ്പത്തിന്റെ കരുത്തില്‍ പൊരുതിയ കൊനേരു ഹംപിയെ പരാജയപ്പെടുത്തിയാണ് 19-കാരിയായ ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകിരീടം ചൂടിയത്. ആവേശകരമായ കലാശപോരാട്ടത്തില്‍ ടൈബ്രേക്കറിലാണ് ദിവ്യയുടെ വിജയം.
ശനിയാഴ്ചയും ഞായറാഴ്ചയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചതിനുശേഷമാണ് വിജയിയെ കണ്ടെത്താന്‍ ടൈബ്രേക്കറിലേക്ക് കടന്നത്. തിങ്കളാഴ്ച നടന്ന സമയ നിയന്ത്രിത ടൈബ്രേക്കറില്‍ ആദ്യഘട്ടത്തില്‍ വീണ്ടും സമനിലയില്‍ പിരിഞ്ഞു. എന്നാല്‍ റിവേഴ്‌സ് ഗെയിമില്‍ ഹംപിയെ മറികടക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
ദിവ്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാണിത്. അഭിമാനകരമായ കിരീടനേട്ടത്തിനുമപ്പുറം ഈ വിജയത്തോടെ ദിവ്യ ദേശ്മുഖ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററാണ് നാഗ്പൂരില്‍ നിന്നുള്ള ദിവ്യ. ഇന്ത്യയില്‍ നിന്ന് ഗ്രാന്‍ഡ്മാസ്റ്ററാകുന്ന നാലാമത്തെ വനിതയും. വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ എന്നീ പദവികളും ദിവ്യ സ്വന്തമാക്കിയിട്ടുണ്ട്.
Continue Reading

kerala

കൂടത്തായി കൊലപാതകം: ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നെന്ന് ഫൊറന്‍സിക് സര്‍ജന്‍

കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്

Published

on

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്നാണെന്ന് ഫൊറന്‍സിക് സര്‍ജന്റെ മൊഴി. റോയ് തോമസിന്റെ ശരീരഭാഗങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ചുവെന്നാണ് മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ സര്‍ജന്‍ ഡോ.കെ പ്രസന്നനാണ് സാക്ഷി വിസ്താരത്തിനിടെ കോടതിയില്‍ മൊഴി നല്‍കിയത്.

കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. റോയി തോമസിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.ആര്‍.സോനു അന്തരിച്ചതിനാലാണ് അന്നു വകുപ്പിന്റെ ചുമതല വഹിച്ചുവന്ന ഡോ.കെ.പ്രസന്നന്റെ സാക്ഷി വിസ്താരം കോടതിയില്‍ രേഖപ്പെടുത്തിയത്. റോയിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു അന്ന് കണ്ടെത്തിയത്. റോയ് തോമസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു എന്നായിരുന്നു പ്രതി ജോളിയുടെ മൊഴി.

കൂടത്തായിയില്‍ 2002 മുതല്‍ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെയാണ് ജോളി കൊലപ്പെടുത്തിയത്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം.എം. മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (2) എന്നിവരാണ് കൊല്ലപ്പെട്ടത്.

Continue Reading

kerala

എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം

ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്

Published

on

തിരുവന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി. എക്‌സൈസ് കമ്മീഷണറായിട്ടാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ചികിത്സാര്‍ഥം ലീവിലാണ്. ആ ഒഴിവിലാണ് പുതിയ നിയമനം. ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയാണ് അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കുന്നത്.

Continue Reading

Trending