News
ഇമോജി പോലും വോട്ട് മറിക്കുന്ന കാലം; പ്രചാരണ ചൂടില്‍ സോഷ്യല്‍മീഡിയ
കാലത്തിനൊത്തു ചുവടുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗവും ചൂടുപിടിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തെ കൂസാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം പൊടിപൊടിക്കുമ്പോള്‍, ന്യൂജനറേഷന് ഒരു സൂര്യാഘാതത്തിനും അവസരം കൊടുക്കാതെ കൈവെള്ളയിലിട്ട് കുറിച്ചാണ് തങ്ങളുടെ പങ്ക് കൊടുക്കുന്നത്. രാഷ്ടീയം കൊഴുക്കുന്ന ട്വിറ്റര്‍, ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ ആപ്പുകള്‍ വഴിയാണ് പുതുകാലത്തിന്റെ പ്രചാരണം.
സമൂഹമാധ്യമം അരങ്ങ് തകര്‍ക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും പേജുകളുമായി ഒപ്പംചേരുന്നു.
ദേശീയ രാഷ്ടീയവും നേതാക്കളും ട്വിറ്ററില്‍ നിറയുമ്പോള്‍ അവ സാധാ ജനങ്ങളിലേക്ക് എത്തിക്കുന്ന പണി ഫെയ്സ്ബുക്കാണ് നിറവേറ്റുന്നത്. നേതാക്കള്‍ പുറത്തുവിടുന്ന പോസ്റ്റുകളും കമെന്റുകളും എന്തിന് ഒരു ഇമോജി പോലും വോട്ട് മറിക്കുന്ന കാലത്തിനാണ് സോഷ്യല്‍ മീഡിയ വഴി തുറന്നിട്ടിരിക്കുന്നത്. അതേസമയം ജനഹൃദയങ്ങളിലേക്ക് പെട്ടെന്ന് ആഴ്ന്നിറങ്ങുന്ന സോഷ്യമീഡയയിലെ മുഖ്യതാരം വാട്സ്ആപ്പ് തന്നെയാണ്. നേരിട്ടുള്ള സന്ദേശ പ്രചാരണത്തിന് മുഖ്യപങ്ക് വഹിക്കുന്ന വാട്സ് ആപ്പ് വിവരങ്ങളും വിവാദങ്ങളും വോട്ടര്‍മാരുടെ കൈകളില്‍ നേരിട്ടെത്തിക്കുകയാണ്. വാട്സ് ആപ്പിലെ സ്്റ്റാറ്റസ് സംവിധാനവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വലിയ പങ്ക് തന്നെയാണ് വഹിക്കുന്നത്. എന്നാല്‍ കാലത്തെ പിന്നിലാക്കി ചുമരെഴുത്തുകളും ബാനറുകളും ഒപ്പം രംഗം കൊഴുപ്പിക്കാനുണ്ട്.
Modi ji at his best. This is so funny 😂😂😂#BJPLoanJumla pic.twitter.com/l6Qfj9QwM5
— Salman Anees Soz (@SalmanSoz) March 29, 2019
LIVE: Congress President @RahulGandhi addresses a gathering in Kurukshetra, Haryana. #ParivartanBusYatra https://t.co/IZuol3yjLL
— Congress (@INCIndia) March 29, 2019
Youngsters,
— Rahul Gandhi (@RahulGandhi) March 28, 2019
Want to start a new business? Want to create jobs for India?
Here’s our plan for you:
1. ZERO permissions for the first 3 years of any new business.
2. Goodbye Angel Tax
3. Solid incentives & tax credits based on how many jobs you create.
4. Easy Bank Credit
मेरे प्यारे देशवासियों,
— Chowkidar Narendra Modi (@narendramodi) March 27, 2019
आज सवेरे लगभग 11.45 – 12.00 बजे मैं एक महत्वपूर्ण संदेश लेकर आप के बीच आऊँगा।
I would be addressing the nation at around 11:45 AM – 12.00 noon with an important message.
Do watch the address on television, radio or social media.
So happy that under the NYAY scheme, women will be the ones who receive the annual amount of Rs. 72,000 directly into their accounts. 👍 Empower a woman, empower a family.
— Priyanka Gandhi Vadra (@priyankagandhi) March 26, 2019
Let us cherish the ‘idea of India’ for which our freedom fighters laid down their lives. Our people and our great institutions must strive to remain “independent”, in the true sense of the word 2/2
— Mamata Banerjee (@MamataOfficial) August 14, 2018
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് നവമാധ്യമങ്ങളുടെ സാധ്യത സ്ഥാനാര്‍ത്ഥികള്‍ മനസിലാക്കിയത്. ഇത് ശരിക്കും സ്ഥാനാര്‍ത്ഥികള്‍ മുതലാക്കിയതോടെ ഇക്കുറി തെരഞ്ഞെടുപ്പ കമ്മീഷന്റെ നിയന്ത്രണം ഇവയ്ക്കും ബാധകമാക്കി. ഇതോടെ ആദ്യം അറച്ചു നിന്നെങ്കിലും തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികളുടെയും അണികളുടെയും ഫെയ്സ്ബുക്ക് പേജുകള്‍ പ്രചരണരംഗത്ത് സജീവമായി.
കൈകാര്യം ചെയ്യാനുള്ള സൗകര്യവും കുറഞ്ഞ ചെലവും ജനങ്ങളിലേക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയിലേക്ക് വളരെ വേഗത്തില്‍ എത്തുമെന്നുമുള്ളതാണ് നവ മാധ്യമങ്ങളെ പ്രിയങ്കരമാക്കുന്നത്. എല്ലാ സ്ഥാനാ ര്‍ത്ഥികള്‍ക്കും ഇതിനായി പ്രത്യേക വിങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കുറി നവമാധ്യമങ്ങളിലെ പ്രചരണത്തിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ചേര്‍ക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ചെലവ് എങ്ങനെ കണക്കാക്കുമെന്നതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും വ്യക്തതക്കുറവുണ്ട്. ഇക്കാര്യത്തില്‍ ആശങ്കകളുണ്ടെങ്കിലും ചിഹ്നവും ചിരിക്കുന്ന ഫോട്ടോകളുമായി സ്ഥാനാര്‍ത്ഥികളും അണികളും ഫെയ്സ്ബുക്ക് പേജുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
india
നാല് ദിവസത്തേക്ക് ഫ്രീസറില്‍ വെക്കൂ; യു.പിയില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാതെ മകന്
വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.
ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ വൃദ്ധസദനത്തില്‍ നിന്ന് അമ്മയുടെ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് മകന്. വീട്ടില്‍ വിവാഹ ചടങ്ങ് നടക്കുന്നുവെന്ന് പറഞ്ഞാണ് മകന് ജീവനക്കാരോട് മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെട്ടത്. വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ശോഭ ദേവി ദീര്‍ഘകാലമായി അസുഖബാധിതയായിരിന്നു. മരണവിവരം അറിയിച്ചപ്പോഴാണ് സംഭവം.
‘എന്റെ അമ്മയുടെ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കൂ. വീട്ടില്‍ ഇപ്പോള്‍ ഒരു വിവാഹമുണ്ട്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായിരിക്കും. വിവാഹത്തിന് ശേഷം കൊണ്ടുപോകാം’ എന്നായിരുന്നു മകന് ജീവനക്കാരോട് പറഞ്ഞതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന്, ജീവനക്കാര്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും ഒടുവില്‍ അവര്‍ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
എന്നാല്‍ നാല് ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുകയുള്ളൂവെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ശോഭ ദേവിയുടെ ഭര്‍ത്താവ് ഭുവാല്‍ ഗുപ്ത പറഞ്ഞു. ഭുവാല്‍ തന്റെ ഇളയ മകനെ മരണവിവരം വിവരമറിയിച്ചെങ്കിലും ‘മൂത്ത സഹോദരനുമായി ആലോചിച്ച ശേഷമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ’ എന്നാണ് അയാള്‍ പറഞ്ഞത്.
മകന്റെ വിവാഹം നടക്കുന്നതിനാല്‍ മൃതദേഹം നാല് ദിവസത്തേക്ക് ഫ്രീസറില്‍ സൂക്ഷിക്കണമെന്ന് മൂത്ത സഹോദരന് പറഞ്ഞുവെന്ന് അയാള്‍ പിന്നീട് അറിയിച്ചു. ദമ്പതികളുടെ മൂത്തമകനുമായി സംസാരിച്ചപ്പോഴും ഇതേ മറുപടിയാണ് ലഭിച്ചതെന്ന് വൃദ്ധസദനത്തിന്റെ അധികൃതര്‍ അറിയിച്ചു. ഇളയ മകനുമായി മാത്രമേ ശോഭ ദേവിക്കും ഭര്‍ത്താവിനും ബന്ധമുണ്ടായിരുന്നുള്ളൂവെന്നും ഇടക്കിടെ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹം വിളിക്കുമായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പലസ്ഥലങ്ങളില്‍ അലഞ്ഞ ശേഷമാണ് വൃദ്ധസദനത്തില്‍ എത്തുന്നത്. ശോഭ ദേവിക്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാലിന് അസുഖം ബാധിച്ചത്. നവംബര്‍ 19ന് അവരുടെ നില വഷളായി. ചികിത്സ പൂര്‍ത്തിയാകുന്നതിന് മുമ്പ് മരണപ്പെടുകയായിരുന്നു. ഭുവാല്‍ ഗുപ്ത ഒരു പലചരക്ക് വ്യാപാരിയായിരുന്നു. ഭാര്യക്കും മക്കള്‍ക്കുമൊപ്പം കെപിയര്‍ഗഞ്ചിലെ ഭരോയ ഗ്രാമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു വര്‍ഷം മുമ്പ് കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് മൂത്ത മകന് തങ്ങളെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് ഭുവാല്‍ പറയുന്നു.
kerala
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി
തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.
കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.
News
ഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഇത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ 12,000 വര്‍ഷത്തിനിടെ ആദ്യമായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഡിസ് അബാബയില്‍ നിന്ന് 500 മൈല്‍ അകലെയുള്ള ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. അപകടം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ ബാധിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള ചാരമേഘങ്ങള്‍ ഇന്ത്യ, യമന്‍, ഒമാന്‍, വടക്കന്‍ പാകിസ്താന് എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
നെടുമ്പാശ്ശേരിയില്‍നിന്നുള്ള രണ്ട് വിമാന സര്‍വിസുകള്‍ റദ്ദാക്കി. വൈകീട്ട് 6.30ന് ജിദ്ദക്കുള്ള ആകാശ് എയര്‍, 5.10നുള്ള ഇന്‍ഡിഗോയുടെ ദുബൈ സര്‍വിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയില്‍നിന്ന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറില്‍ നിരവധി ഉംറ തീര്‍ഥാടകരുണ്ടായിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആകാശ് എയര്‍ യാത്രക്കാരുടെ കാര്യത്തില്‍ തീരുമാനമായില്ല.
-
world1 day agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
kerala1 day ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
Health1 day agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
News5 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
Cricket1 day agoരാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
-
kerala7 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
india2 days agoനൈജീരിയയിലെ സ്കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

