Culture
‘സോളാര്‍ ബോംബ്’ ചീറ്റിയതിന്റെ ജാള്യതയില്‍ പിണറായി
- റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല
- അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന ‘സോളാര്‍ ബോംബ്’ കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ യു.ഡി.എഫും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ജനങ്ങളെ നേരിടാനാകാതെ ഓടിയൊളിക്കുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് പിഴച്ചു. തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജോയിസ് ജോര്‍ജ് എം.പിയുടെയും ഭൂമി കയ്യേറ്റവിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാമെന്ന വ്യാമോഹവും തകര്‍ന്നടിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും ലൈംഗികാരോപണത്തില്‍പ്പെടുത്തി അപമാനിതരാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. എന്നാല്‍ റിപ്പോര്‍ട്ട് വന്നിട്ടും തെല്ലും പതറാതെ സത്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയാനാണ് ഉമ്മന്‍ചാണ്ടിയും മറ്റുള്ളവരും തയാറായത്. സോളാര്‍ ഒടുവില്‍ സി.പി.എമ്മിന് തന്നെ ബൂമറാങ് ആയി മാറുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ശരിവെക്കുന്നവിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ വിധി തങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെയാകില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. യു.ഡി.എഫ് നേതാക്കളെ അഴിക്കുള്ളിലാക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് ഭരണപക്ഷത്തിനറിയാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായിക്കും ഇടതുനേതാക്കള്‍ക്കും താല്‍പര്യം, റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ലൈംഗിക കേസുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിലാണ്. എന്നാല്‍ സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതുവഴി രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനാകുമോയെന്നുമാണ് പിണറായി നോക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍വെച്ച്, ലൈംഗിക ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവിധത്തില്‍ അവ പുറത്തെത്തിയിട്ടും കേരളീയ സമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പിറ്റേന്നും കേരളം ചര്‍ച്ച ചെയ്യുന്നത് മന്ത്രിസഭാംഗത്തിന്റെ കയ്യേറ്റവിഷയമാണെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
സോളാറിന് പിന്നിലെ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത്‌വന്നു തുടങ്ങിയതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ സരിതയുടെ കത്ത് തന്നെ വ്യാജമാണെന്നും ഇതിനുപിന്നില്‍ ഇടത് എം.എല്‍.എയായ കെ.ബി. ഗണേഷ്‌കുമാറാണെന്നുമുള്ള വെളിപ്പെടുത്തല്‍ പുറത്ത് വന്നത് തിരിച്ചടിയായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ വ്യാജ കത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടിവരും. ഇടത് എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യമനോജ്, പി.എ പ്രദീപ്കുമാര്‍ എന്നിവരെത്തിയാണ് 21 പേജുള്ള കത്ത് 25 ആക്കി മാറ്റിയതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നാലുപേജുകളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് സരിത എഴുതിച്ചേര്‍ത്തതാണെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയതോടെ സോളാര്‍ കേസില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

