Connect with us

Culture

‘സോളാര്‍ ബോംബ്’ ചീറ്റിയതിന്റെ ജാള്യതയില്‍ പിണറായി

Published

on

  • റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല
  • അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന ‘സോളാര്‍ ബോംബ്’ കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും. സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ യു.ഡി.എഫും ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ജനങ്ങളെ നേരിടാനാകാതെ ഓടിയൊളിക്കുമെന്ന് കണക്കുകൂട്ടിയ ഇടതുപക്ഷത്തിന് പിഴച്ചു. തോമസ് ചാണ്ടിയുടെയും പി.വി അന്‍വര്‍ എം.എല്‍.എയുടെയും ജോയിസ് ജോര്‍ജ് എം.പിയുടെയും ഭൂമി കയ്യേറ്റവിവാദങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കാമെന്ന വ്യാമോഹവും തകര്‍ന്നടിഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും ലൈംഗികാരോപണത്തില്‍പ്പെടുത്തി അപമാനിതരാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു മുഖ്യമന്ത്രിയും കൂട്ടരും. എന്നാല്‍ റിപ്പോര്‍ട്ട് വന്നിട്ടും തെല്ലും പതറാതെ സത്യങ്ങള്‍ ജനങ്ങളോട് വിളിച്ചുപറയാനാണ് ഉമ്മന്‍ചാണ്ടിയും മറ്റുള്ളവരും തയാറായത്. സോളാര്‍ ഒടുവില്‍ സി.പി.എമ്മിന് തന്നെ ബൂമറാങ് ആയി മാറുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ശരിവെക്കുന്നവിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഴിമതി കേസുകളുടെ വിധി തങ്ങള്‍ പ്രതീക്ഷിക്കുന്നതുപോലെയാകില്ലെന്ന് ഇടതുപക്ഷത്തിന് ബോധ്യമുണ്ട്. യു.ഡി.എഫ് നേതാക്കളെ അഴിക്കുള്ളിലാക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് ഭരണപക്ഷത്തിനറിയാം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായിക്കും ഇടതുനേതാക്കള്‍ക്കും താല്‍പര്യം, റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് ലൈംഗിക കേസുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിലാണ്. എന്നാല്‍ സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്താല്‍ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെയെങ്കിലും ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതുവഴി രാഷ്ട്രീയമായ നേട്ടം ഉണ്ടാക്കാനാകുമോയെന്നുമാണ് പിണറായി നോക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സഭയില്‍വെച്ച്, ലൈംഗിക ആരോപണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവിധത്തില്‍ അവ പുറത്തെത്തിയിട്ടും കേരളീയ സമൂഹത്തില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്തത് മുഖ്യമന്ത്രിയെ ഞെട്ടിച്ചിരിക്കുകയാണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന്റെ പിറ്റേന്നും കേരളം ചര്‍ച്ച ചെയ്യുന്നത് മന്ത്രിസഭാംഗത്തിന്റെ കയ്യേറ്റവിഷയമാണെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്.
സോളാറിന് പിന്നിലെ ഗൂഢാലോചനകള്‍ ഓരോന്നായി പുറത്ത്‌വന്നു തുടങ്ങിയതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. സോളാര്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്ക് ആധാരമായ സരിതയുടെ കത്ത് തന്നെ വ്യാജമാണെന്നും ഇതിനുപിന്നില്‍ ഇടത് എം.എല്‍.എയായ കെ.ബി. ഗണേഷ്‌കുമാറാണെന്നുമുള്ള വെളിപ്പെടുത്തല്‍ പുറത്ത് വന്നത് തിരിച്ചടിയായി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ വ്യാജ കത്തിനെക്കുറിച്ച് അന്വേഷണ സംഘത്തിന് മൊഴിയെടുക്കേണ്ടിവരും. ഇടത് എം.എല്‍.എ കെ.ബി. ഗണേഷ്‌കുമാറിന്റെ ബന്ധു ശരണ്യമനോജ്, പി.എ പ്രദീപ്കുമാര്‍ എന്നിവരെത്തിയാണ് 21 പേജുള്ള കത്ത് 25 ആക്കി മാറ്റിയതെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്. നാലുപേജുകളില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്‍ എഴുതണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് സരിത എഴുതിച്ചേര്‍ത്തതാണെന്ന് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയതോടെ സോളാര്‍ കേസില്‍ മറ്റൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending