Connect with us

Video Stories

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍

Published

on

ശരീരഭാരം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ നിരവധി മാര്‍ഗനിര്‍ദേശങ്ങളുണ്ടെങ്കിലും ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിലൂടെ ഒരു ദിവസം ആരംഭിക്കുന്നതാണ് ഏറ്റവും ഗുണകരമായ തുടക്കമെന്നാന്ന് എച്ച്എംസി ബാരിയാട്രിക് ആന്റ് മെറ്റബോളിക് സര്‍ജറി വകുപ്പ് അസിസ്റ്റന്റ് ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ ലെയാന്‍ ഇമാദ് അല്‍അഖന്റെ അഭിപ്രായം.

പരമ്പരാഗതമായി കഴിക്കപ്പെടുന്ന പലയിനം ഭക്ഷണപദാര്‍ഥങ്ങളിലും കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് കൂടുതലാണ്. ആഘോഷങ്ങളിലും പരിപാടികളും പങ്കുചേരുന്നതിനുള്ള ക്ഷണം ഇവയടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നതിന് പ്രേരണയാകും. അല്‍പ്പാല്‍പ്പമായി കഴിക്കാനും വ്യായാമത്തിലേര്‍പ്പെടാനുംകഴിയണം. പെട്ടെന്നുള്ള അമിതമായ ആഹാരം നിരവധി ആരോഗ്യ, ശാരീരിക പ്രശ്‌നങ്ങള്‍ക്കിടയാക്കും. വയറുവേദന, ശര്‍ദ്ദി, വയറിളക്കം എന്നിവയെല്ലാം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അമിതാഹാരം തീര്‍ച്ചയായും ഒഴിവാക്കണം.

ആരോഗ്യകരമായ പ്രഭാത ഭക്ഷണം കഴിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലര്‍ത്തണം. വെള്ളം ധാരാളമായി കുടിക്കണം. പുരുഷന്‍മാര്‍ക്ക് ദിവസം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഏകദേശം 3.7 ലിറ്റര്‍ വെള്ളവും വനിതകള്‍ക്ക് ഏകദേശം 2.7ലിറ്റര്‍ വെള്ളവും ആവശ്യമാണ്. ഉപയോഗിക്കുന്ന എല്ലാ പാനീയങ്ങളും കഴിക്കുന്ന ഭക്ഷണത്തിലെ ജലാംശവും ഉള്‍പ്പടെയാണിത്.

ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് നല്ലതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു. സാധാരണ ഭക്ഷണ രീതിയിലേക്ക് പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി ചെറിയതോതില്‍ പതിവായി കഴിക്കുന്നതാ് ഉചിതം. ആരോഗ്യകരമായ ഭക്ഷണ പാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എല്ലാ അഞ്ച് ഭക്ഷ്യഗ്രൂപ്പുകളില്‍നിന്നുമുള്ള ഭഭക്ഷ്യോത്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഇതിലൂടെ സാധിക്കും.

പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങളും കഴിക്കണം. സാധാരണ അളവില്‍ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരഭാരം വര്‍ധിക്കുന്നത് തടയുന്നതിനും ഒപ്പം ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താനും സഹായകമാകും. സോഡ, പഞ്ചസാരയുടെ അതിപ്രസരമുള്ള പാനീയങ്ങള്‍, ചോക്ലേറ്റ്, കേക്കുകള്‍, ജാമുകള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തണം. പകരം ഫ്രഷായതും ഉണക്കിയതുമായ പഴങ്ങള്‍ കഴിക്കണം. മധുരപലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പുനിറഞ്ഞ ഭക്ഷണങ്ങള്‍, ഉപ്പും കഫീനും കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അപകടകരമാണ്. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പോലെയുള്ള മുന്‍കാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൂടുതല്‍ അപകടകരമാണെന്നും അവര്‍ പറഞ്ഞു.

ശരീരഭാരം നിലനിര്‍ത്തുന്നതിനും കുറയ്ക്കുന്നതിനുമുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗം തുടര്‍ച്ചയായി വ്യായാമത്തിലേര്‍പ്പെടുന്നതാണ്. ഒരാഴ്ചയില്‍ 150 മിനിട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെടണം. ശരീര ഭാരം കുറയ്ക്കുന്നതിനായി തീവ്രമായി ഡയറ്റിലേര്‍പ്പെടുന്നതിനെതിരെയും അവര്‍ മുന്നറിയിപ്പ് നല്‍കി. മാറ്റങ്ങള്‍ ക്രമേണ കൊണ്ടുവരുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending