Connect with us

Culture

ബഹിരാകാശ ഉപഗ്രഹ വിക്ഷേപണം : സീതി സാഹിബിന്റെ സ്വപ്ന സാക്ഷാത്കാരം സയ്യിദ് സാദിഖലി തങ്ങൾ

സ്പെയിസ്‌ മിഷൻ രംഗത്ത്‌ പ്രസ്തുത സ്ക്കൂളിനു തുടർന്നും മാതൃകാപരമായ സംഭാവനകൾ അർപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുള്ള സാമ്പത്തിക ചിലവുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമ്രെന്നും സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ ആവശ്യപെട്ടു.

Published

on

കൊടുങ്ങല്ലൂർ : ഉപഗ്രഹ വിക്ഷേപണരംഗത്ത്‌ പെൺപെരുമയുടെ കയ്യൊപ്പ് ചാർത്തിക്കൊണ്ട് സീതി സാഹിബിന്റെ സ്വപ്നങ്ങൾക്ക് അക്ഷരാർത്ഥത്തിൽ നിറം പകരുകയായിരുന്നു സീതി സാഹിബ്‌ ഹയർ സെക്കൻഡറി സ്ക്കൂളിലെ കൊച്ചു മിടുക്കികൾ എന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ഐ.എസ്.ആർ.ഒ യുടെ ആസാദി സാറ്റ് 2 എന്ന ഉപഗ്രഹത്തെ വഹിച്ചു കൊണ്ടുള്ള.എസ്.എൽ.വി. -ഡി.2 ന്റെ ദൗത്യത്തിൽ പങ്കാളിയായ അഴിക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനികളെയും മാനേജ്മെന്റ്, അധ്യാപകർ എന്നിവരെ യും അഭിനന്ദനം അറിച്ച് പ്രസ്താവന നടത്തുകയായിരുന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
1957 ലെ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തകസമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനറല്‍ സിക്രട്ടറി കെ.എം.സീതി സാഹിബ് നടത്തിയ പ്രസ്താവനയില്‍ സ്ത്രീ വിദ്യാഭ്യാസത്തിനു അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ വരച്ചുകാണിക്കുന്നു
പ്രായപൂര്‍ത്തിയായ, എന്നാൽ സ്ക്കൂളിൽ പോകാൻ പറ്റാത്ത സ്ത്രീകൾക്കു പാഠശാലകൾ ഏര്‍പ്പെടുത്തണമെന്നും പത്രങ്ങളും പുസ്തകങ്ങളും വായിപ്പിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കണമെന്നും വായനശാലകള്‍ അതിനായി തയാറാക്കണമെന്നും ആ നിര്‍ദ്ദേശത്തില്‍ പറഞ്ഞിരു ന്നതായി സാദിഖ്‌ അലി ശിഹാബ് തങ്ങൾ ചൂണ്ടി കാട്ടി. സ്‌ത്രൈണതയുടെ ശക്തിദൗര്‍ബല്യങ്ങള്‍ കൃത്യമായി പരിഗണിച്ചു കൊണ്ടു തന്നെ ഇസ്‌ലാം സ്ത്രീകള്‍ക്ക് സമൂഹ നിര്‍മാണ പ്രക്രിയയില്‍ പുരുഷനു തുല്യം അവകാശം നല്കിയി
ട്ടുള്ള വസ്തുതയാണു സീതി സാഹിബ്‌ സവിസ്തരം വ്യക്തമാക്കിയത്‌
ബഹിരാകാശ ദൗത്യത്തിൽ ചരിത്രം സൃഷ്ടിച്ച ഈ പെണ്മക്കൾ സീതി സാഹിബ്‌ വിഭാവനം ചെയ്ത അജയ്യതയാണു സാക്ഷാത്കരിച്ചത്‌ . ഭരണാഘടന നൽകുന്ന പരിരക്ഷയെപറ്റി സ്മൂഹത്തെ എന്നും ഉദ്ബോധിപ്പിക്കാറുള്ള സീതിസാഹിബിനെ ഹൃദയത്തോട്‌ ചേർത്ത്‌ പിടിച്ച്‌ കൊണ്ടാണു ഈ സ്ക്കൂൾ മാനേജ്‌മന്റ്‌ ഒരു ഭരണാഘടന കർത്തവ്യം എന്ന നിലക്ക്‌ തന്നെ ശാസ്ത്രാഭിരുചിയുടെ അനന്ത സാധ്യതകൾ ഈ പെൺകുട്ടികൾക്ക്‌ അനുഭവവേദ്യമാക്കിയത്‌ എന്നും തങ്ങൾ പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ഈ കർത്തവ്യം ശിരസാവഹിച്ച് കൊണ്ട്, വിദ്യാർത്ഥികളെ ശാസ്ത്രാഭിരുചിയുള്ളവരാക്കി വാർത്തെടുക്കുക എന്നത്‌ തങ്ങളുടെ കർത്തവ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, പെൺകുട്ടികൾക്കു വേണ്ടി സ്പേസ്‌ സയൻസ്‌ പരീശീലനത്തിനുള്ള സമ്പൂർണ്ണ സാഹചര്യമൊരുക്കി നൽകാൻ സീതി സാഹിബ് ഹയർ സെക്കൻഡറി സ്ക്കൂൾ മാനേജ്‌മന്റും അധ്യാപകരും തയ്യാറായി എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ‘ആസാദി സാറ്റ് 2’ എന്ന കൊച്ചു ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് എസ്.എസ്.എൽ.വി-ഡി.2
ആകാശനീലിമയിലേക്ക് കുതി ച്ചപ്പോൾ യുഗപ്രഭാവനായ സീതി സാഹിബിന്റെ സ്വപനങ്ങൾ പൂവണിയിച്ച്‌ കൊണ്ടാണ് സീതി സാഹിബ്‌ മെമോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികളും ബഹിരകാശ ദൗത്യത്തിൽ അവരുടെ പങ്കാളിത്തം അടയാളപെടുത്തിയതെന്നും സാദിഖ്‌ലി ശിഹാബ് തങ്ങൾ കൂട്ടി ചേർത്തു.സ്പെയിസ്‌ മിഷൻ രംഗത്ത്‌ പ്രസ്തുത സ്ക്കൂളിനു തുടർന്നും മാതൃകാപരമായ സംഭാവനകൾ അർപ്പിക്കാൻ അവരെ പ്രാപ്തമാക്കുന്നതിനുള്ള സാമ്പത്തിക ചിലവുകൾ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമ്രെന്നും സാദിഖ്‌ അലി ശിഹാബ്‌ തങ്ങൾ ആവശ്യപെട്ടു.
തങ്ങൾ സ്ക്കൂളിനെ അഭിനന്ദിച്ച് നൽകിയ കത്തും ദൗത്യത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്കുള്ള ഉപഹാരവും സ്കൂളിൽ നടന്ന ചടങ്ങിൽ, കയ്പ്പമംഗലം നിയോജക മണ്ഡലം ഭാരവാഹികൾ വിദ്യാർത്ഥിനികൾക്ക് നൽകി. മണ്ഡലം വൈ.പ്രസിഡണ്ട് എ.എ അബ്ദുൽ കരീം മൗലവി അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.എ സീതി മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. ശംസുദ്ദീൻ വാത്യേടത്ത് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അഭിനന്ദന കത്ത് വായിച്ചു. ഹൈദർ അന്താറത്തറ, ഹയർ സെക്കന്ററി പിൻസിപ്പാൾ ടി.വി സമീന ടീച്ചർ, ഹൈസ്കൂൾ എച്ച്.എം കെ .എ സബീന ടീച്ചർ, ഡോ.പി.കെ. ഫസീല, ഡോ.കെ.എസ് ശിഹാബുദ്ദീൻ, പി.കെ ഫസീല ടീച്ചർ,കെ.എ അഷറഫ്, കെ.എ നൗഷാദ്, പി.എ. ഫസീല ടീച്ചർ, സുമിതാ മൊയ്തീൻ, ഇ.പി യസീത ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Film

മമ്മൂട്ടി-വിനായകന്‍ ചിത്രം ‘കളങ്കാവല്‍’: വിനായകന്‍ ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്‍

ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല.

Published

on

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന്‍ ജിതിന്‍ കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന്‍ ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന്‍ കെ. ജോസ് പറഞ്ഞു പോലെ, വിനായകന്‍ അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.

Continue Reading

Trending