Connect with us

Sports

വില്ല്യന്‍ അടിച്ചു, മെസ്സി തിരിച്ചടിച്ചു

Published

on

 

ലണ്ടന്‍: സ്റ്റാംഫഡ് ബ്രിഡ്ജിലെ ഗോള്‍ ക്ഷാമത്തിന് ലയണല്‍ മെസ്സി അന്ത്യമിട്ടപ്പോള്‍ ചെല്‍സി – ബാര്‍സലോണ ഹൈ വോള്‍ട്ടേജ് ചാമ്പ്യന്‍സ് ലീഗ് മത്സരം 1-1 സമനിലയില്‍. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വില്ല്യനിലൂടെ മുന്നിലെത്തിയ ചെല്‍സി ജയം നേടിയെന്ന് തോന്നിച്ചെങ്കിലും പ്രതിരോധപ്പിഴവില്‍ നിന്നു കിട്ടിയ അവസരം മുതലെടുത്ത് ലയണല്‍ മെസ്സി ബാര്‍സയെ ഒപ്പമെത്തിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തുര്‍ക്കിയില്‍ നിന്നുള്ള ബേസിക്താസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. തോമസ് മുള്ളറും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഇരട്ട ഗോള്‍ നേടി.
സ്വന്തം ഗ്രൗണ്ടില്‍ എതിരാളികളെ പഴുതടച്ചു പ്രതിരോധിക്കുകയും കിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്ന രീതിയാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെ അവലംബിച്ചത്. ഒലിവര്‍ ജിറൂദ്, അല്‍വാരോ മൊറാട്ട എന്നിവരെ ബെഞ്ചിലിരുത്തി 3-4-2-1 എന്ന ശൈലിയില്‍ കളിച്ച ചെല്‍സിക്കെതിരെ 4-4-2 ലാണ് ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ ടീമിനെ ഇറക്കിയത്.
ഇരുകൂട്ടരും എതിരാളികളെ ബഹുമാനിച്ചു കളിച്ചപ്പോള്‍ ആദ്യപകുതിയില്‍ സംഭവ ബഹുലമായ നിമിഷങ്ങള്‍ കുറവായിരുന്നു. ബോക്‌സിനു പുറത്തുനിന്നു തൊടുത്ത് ബാറിനു മുകളിലൂടെ പറത്തിയ ഷോട്ടോടെ ഏഡന്‍ ഹസാര്‍ഡ് ആണ് ആദ്യ ഭീഷണി മുഴക്കിയത്. ഹസാര്‍ഡിന്റെ പാസ് സ്വീകരിച്ച് വില്ല്യന്‍ ബോക്‌സിനു പുറത്തു നിന്ന് തൊടുത്ത ഷോട്ടുകള്‍ രണ്ടു തവണ സൈഡ് ബാറില്‍ തട്ടി മടങ്ങിയത് ബാര്‍സയുടെ ഭാഗ്യമായി. മറുവശത്ത് മെസ്സി ഉയര്‍ത്തി നല്‍കിയ പന്തില്‍ പൗളിഞ്ഞോ തൊടുത്ത ഹെഡ്ഡര്‍ പുറത്തേക്കു പോവുകയും ചെയ്തു. ആദ്യ പകുതിയില്‍ 75 ശതമാനവും പന്ത് ബാര്‍സയുടെ കാല്‍ക്കീഴിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാര്‍സ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെല്‍സി പ്രതിരോധം ജാഗ്രത പാലിച്ചു. ആന്ദ്രേ ഇനിയസ്റ്റ അക്ഷമനായി പായിച്ച ലോങ് റേഞ്ചര്‍ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്താതെ പോയപ്പോള്‍ വലതു ബോക്‌സില്‍ നിന്ന് സുവാരസ് തൊടുത്ത ഗ്രൗണ്ടര്‍ ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വ പണിപ്പെട്ടു തടഞ്ഞു.
ബോക്‌സിനു ചുറ്റും ബാര്‍സക്ക് തലവേദന സൃഷ്ടിച്ച വില്ല്യന്‍ 62-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടതോടെ ഗാലറി ഉണര്‍ന്നു. ഇടതുവിങ്ങില്‍ നിന്ന് ഹസാര്‍ഡ് നല്‍കിയ പന്ത് ബോക്‌സിനു പുറത്ത് സ്വീകരിച്ച ബ്രസീലിയന്‍ താരം ഗോള്‍മുഖത്ത് തിങ്ങിനിന്ന ആള്‍ക്കൂട്ടത്തിനും ഇടതുപോസ്റ്റിനുമിടയിലെ നേരിയ ഇടനാഴിയിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള പെട്ടെന്നുള്ള ആക്രമണത്തില്‍ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെയ്ഗന് ഡൈവ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല.
സ്റ്റാംഫഡ് ബ്രിഡ്ജിലെ കാണികളുടെ ആഘോഷത്തിന് പക്ഷേ കാല്‍ മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. ഒരേയൊരു ഗോളില്‍ തൂങ്ങി മത്സരം അവസാനിപ്പിക്കാമെന്ന നീലപ്പടയുടെ കണക്കുകൂട്ടല്‍ 75-ാം മിനുട്ടില്‍ പിഴച്ചു. ഇടതുഭാഗത്തു നിന്ന് ബോക്‌സിന്റെ പുറത്തായി നില്‍ക്കുകയായിരുന്ന ഫാബ്രിഗസിനെ ലക്ഷ്യമാക്കി വന്ന പാസാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഫാബ്രിഗസിന് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെല്‍സി ക്യാപ്ടന്‍ ആന്ദ്രേ ക്രിസ്റ്റ്യന്‍സന്‍ പരാജയപ്പെട്ടപ്പോള്‍ ക്ഷണവേഗത്തില്‍ പന്ത് കാല്‍ക്കലാക്കിയ ഇനിയസ്റ്റ ബോക്‌സിലേക്ക് കുതിച്ചു. തനിക്കൊപ്പമുണ്ടായിരുന്ന ഡിഫന്ററെ കബളിപ്പിച്ച് 33-കാരന്‍ പിന്നിലേക്ക് നല്‍കിയ കട്ട്ബാക്ക് പാസില്‍ ലയണല്‍ മെസ്സി പിഴവില്ലാതെ ഗോളടിക്കുകയും ചെയ്തു. കരിയറില്‍ ചെല്‍സിക്കെതിരായ ആദ്യ ഗോളിലൂടെ മെസ്സി, സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ബാര്‍സലോണക്ക് പ്രതീക്ഷ പകര്‍ന്നു.
ബയേണിന്റെ തട്ടകത്തില്‍ 16-ാം മിനുട്ടില്‍ പ്രതിരോധതാരം ദോമഗോയ് വിദ ചുവപ്പു കാര്‍ഡ് കണ്ടതാണ് ബേസിക്താസിന് വന്‍ തിരിച്ചടിയായത്. 43-ാം മിനുട്ടില്‍ ഡേവിഡ് അലാബയുടെ പാസില്‍ നിന്ന് തോമസ് മുള്ളര്‍ ആതിഥേയരെ മുന്നിലെത്തിച്ചു. 52-ാം മിനുട്ടില്‍ ലെവന്‍ഡവ്‌സ്‌കിയുടെ പാസില്‍ നിന്ന് കിങ്സ്ലി കോമാന്‍ ലീഡുയര്‍ത്തി. 66-ാം മിനുട്ടില്‍ ജോഷ്വ കിമ്മിഷിന്റെ സഹായത്തില്‍ മുള്ളറും 79, 88 മിനുട്ടുകളില്‍ ലെവന്‍ഡവ്‌സ്‌കിയും ലക്ഷ്യം കണ്ടതോടെ യുപ് ഹെന്‍ക്‌സിന്റെ സംഘത്തിന് രണ്ടാം പാദം എളുപ്പമായി.
ഏപ്രില്‍ 14-ന് ബേസിക്തസ് – ബയേണ്‍, ബാര്‍സലോണ – ചെല്‍സി രണ്ടാം പാദ മത്സരങ്ങള്‍.

Sports

സഞ്ജുവിനും കേരളത്തിനും നിരാശ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റെയില്‍വേസിനോട് 32 റണ്‍സ് തോല്‍വി

25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍.

Published

on

ആലപ്പുഴ: സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിന് 32 റണ്‍സിന്റെ നിരാശാജനക തോല്‍വി. 150 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സില്‍ ഒതുങ്ങി. 25 പന്തില്‍ 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. സല്‍മാന്‍ നിസാര്‍ (18), അഖില്‍ സ്‌കറിയ (15), അങ്കിത് ശര്‍മ്മ (15) എന്നിവര്‍ ചെറിയ സംഭാവന നല്‍കി. റെയില്‍വേസിനായി അടല്‍ ബിഹാരി റായി മൂന്ന് വിക്കറ്റും ശിവം ചൗധരി രണ്ട് വിക്കറ്റും നേടി. മുന്‍പ് ബാറ്റ് ചെയ്ത റെയില്‍വേസ് 20 ഓവറില്‍ 149/8 എന്ന നിലയില്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കി. നവ്നീത് (35), രവി സിംഗ് (25), ശിവം ചൗധരി (24) എന്നിവരാണ് റണ്‍സിന് അടിസ്ഥാനം പാകിയത്. കേരളത്തിനായി ആസിഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷറഫുദ്ധീനും അഖില്‍ സ്‌കറിയയും രണ്ട്് വീതം വിക്കറ്റ് നേടി. ഒഡീഷയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ടൂര്‍ണമെന്റ് ആരംഭിച്ച കേരളത്തിന് രണ്ടാം മത്സരത്തിലെ ഈ തോല്‍വി തിരിച്ചടിയായി.

 

Continue Reading

Sports

ഫിഫ അണ്ടര്‍-17 ലോകകിരീടം പോര്‍ച്ചുഗലിന്

പരിശീലകന്‍ ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്.

Published

on

ഫിഫ അണ്ടര്‍-17 ലോകകപ്പ് കലാശപ്പോരില്‍ ഓസ്ട്രിയയെ 1-0ന് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ കിരീടം സ്വന്തമാക്കി. ബെന്‍ഫിക്കയുടെ യുവതാരം അനീഷ്യോ കബ്രാള്‍ ആദ്യ പകുതിയുടെ 32ാം മിനിറ്റില്‍ നേടിയ ഗോളാണ് പോര്‍ച്ചുഗലിന്റെ വിജയകഥയെഴുതിയത്. പരിശീലകന്‍ ബിനോ മാസെയ്സ് നയിക്കുന്ന യുവസംഘം കഴിഞ്ഞ ആറുമാസമായി ഉജ്ജ്വല ഫോമിലാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ക്കു ശേഷം ലോകകപ്പും സ്വന്തമാക്കിയത് അതിന്റെ തുടര്‍ച്ചയായി. മികച്ച പ്രകടനം കാഴ്ചവെച്ച ഓസ്ട്രിയ ഉപവിജയികളായി തൃപ്തിപ്പെടേണ്ടിവന്നപ്പോള്‍, ബ്രസീലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇറ്റലി മൂന്നാം സ്ഥാനം നേടി. ഈ ലോകകപ്പ് 48 രാജ്യങ്ങളെ ഉള്‍പ്പെടുത്തി വിപുലീകരിച്ച ആദ്യ എഡിഷന്‍ ആയിരുന്നു.

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇരു ടീമുകളും ആദ്യമായാണ് എത്തുന്നത്. സെമിഫൈനലില്‍ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയെത്തിയ പോര്‍ച്ചുഗല്‍, ഫൈനലിലും കൃത്യമായ പാസിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം കൈവശം വെച്ചു. 32ാം മിനിറ്റില്‍ വിങ്ങര്‍ ദുവാര്‍ട്ടെ കുന്‍ഹ നല്‍കിയ പാസ് സ്വീകരിച്ച കബ്രാള്‍ ഓഫ്സൈഡ് കെണി മറികടന്ന് പന്ത് വലയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ജപ്പാന്‍, ഇറ്റലി എന്നീ ശക്തരെ തോല്പിച്ച് ഫൈനലിലെത്തിയ ഓസ്ട്രിയ രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമം തുടര്‍ന്നുവെങ്കിലും, പോര്‍ച്ചുഗലിന്റെ പ്രതിരോധം അതിവിശ്വാസ്യതയോടെ എല്ലാതും ചെറുത്തു. മുഴുവന്‍ മത്സരവും ഓസ്ട്രിയന്‍ പ്രതിരോധത്തിന് നിരന്തര സമ്മര്‍ദ്ദമുണ്ടാക്കിയ മാറ്റിയസ് മൈഡ്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടി. ‘ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരം, പോര്‍ച്ചുഗീസ് യൂത്ത് സിസ്റ്റത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണ്,’ എന്ന് പരിശീലകന്‍ മാസെയ്സ് പ്രതികരിച്ചു. 1991ല്‍ സ്വന്തം മണ്ണില്‍ നേടിയ ഫിഫ ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനുശേഷം പോര്‍ച്ചുഗല്‍ ഉയര്‍ത്തുന്ന ആദ്യ ഫിഫ കിരീടമാണിത്. മുന്‍പ് നടന്ന മൂന്നാംസ്ഥാനം നിര്‍ണയ മത്സരത്തില്‍, ഗോള്‍രഹിത സമനിലയ്ക്ക് പിന്നാലെ നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ 42ന് പരാജയപ്പെടുത്തി ഇറ്റലി വെങ്കലം നേടി.

 

Continue Reading

Football

ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

Published

on

വാഷിങ്ടണ്‍: ഫിഫ ലോകകപ്പ് ഡ്രോ ഡിസംബര്‍ അഞ്ചിന്. ലോകകപ്പ് ആതിഥേയ രാജ്യങ്ങളിലൊന്നായ അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സിയിലാണ് 48 ടീമുകളുടെ ആദ്യ വിശ്വമേളയുടെ നറുക്കെടുപ്പ് നടക്കുന്നത്. ലോകകപ്പ് യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയാവുകയും, 42 ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കുകയും ചെയ്തു. ശേഷിക്കുന്ന ആറ് സ്ഥാനങ്ങള്‍ക്കുള്ള പ്ലേ ഓഫ് മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കെയാണ് ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഡിസംബര്‍ അഞ്ചിന് നറുക്കെടുപ്പ് നടക്കുന്നത്.

ടോപ് ഫോര്‍ ഫൈറ്റ് ഒഴിവാക്കി നറുക്കെടുപ്പ്

റാങ്കിങ്ങില്‍ മുന്‍നിരയിലുള്ള നാല് ടീമുകളായ സ്‌പെയിന്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ സെമി വരെ പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കിയാണ് ഫിഫ സീഡും ഫിക്‌സ്ചറും തയ്യാറാക്കിയത്. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനും രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും തമ്മില്‍ ഫൈനലിന് മുമ്പ് മുഖാമുഖമെത്തില്ല. മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സും-നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടും തമ്മിലും ഫൈനലിന് മുമ്പൊരു പോരാട്ടവുമുണ്ടാവില്ല.

ഗ്രൂപ്പ് റൗണ്ടിനു ശേഷം രണ്ട് ഭാഗങ്ങളായാവും നോക്കൗട്ട്, പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി വരെ മത്സരങ്ങള്‍ നടക്കുന്നത്. മുന്‍നിര ടീമുകള്‍ ഗ്രൂപ്പിലെ മത്സരത്തിനു ശേഷം രണ്ടുവഴിക്കാവും മുന്നോട്ട് കുതിക്കുന്നത് എന്നതിനാല്‍ ഫൈനലിന് മുമ്പ് ഒരു ഏറ്റുമുട്ടല്‍ ഒഴിവാകും.
ലോകകപ്പ് നറുക്കെടുപ്പ് ക്രമം

Pot 1: Canada, Mexico, United States, Spain, Argentina, France, England, Brazil, Portugal, Netherlands, Belgium, Germany

Pot 2: Croatia, Morocco, Colombia, Uruguay, Switzerland, Japan, Senegal, Iran, South Korea, Ecuador, Austria, Australia

Pot 3: Norway, Panama, Egypt, Algeria, Scotland, Paraguay, Tunisia, Ivory Coast, Uzbekistan, Qatar, South Africa

Pot 4: Jordan, Cape Verde, Ghana, Curaçao, Haiti, New Zealand, European playoff winners A-D, Inter-confederation playoff winners 1-2

Continue Reading

Trending