Sports
ബെന്‍സേമയോട് കരുണയില്ലാതെ ദെഷാംപ്സ്
പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗിനിടെ പരുക്കേറ്റ മാര്‍സലി താരം ഡിമിത്രി പായറ്റും പുറത്തായപ്പോള്‍ കൈലിയന്‍ മാപ്പെ ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് ദെഷാംപ്സ് അവസരം നല്‍കിയിട്ടുണ്ട്. സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചതിനാല്‍ അവസാന 23 അംഗ ടീമിനെ തന്നെയാണ് കോച്ച് പ്രഖ്യാപിച്ചത്. അതിനാല്‍ ഇനി ബെന്‍സേമക്ക് ഒരു സാധ്യതയുമില്ല.ലോക ഫുട്ബോളിലെ മികച്ച മുന്‍നിരക്കാരില്‍ ഒരാളായ ബെന്‍സേമയും ദെഷാംപ്സും തമ്മില്‍ നല്ല ബന്ധമല്ല. സെക്സ് ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് കരീം ടീമിന് പുറത്തായിട്ട് രണ്ട് വര്‍ഷത്തോളമായി. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ മുന്‍നിരയിലെ സ്ഥിരം നാമമായ കരീമിനായി സൈനുദ്ദീന്‍ സിദാന് ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ ദെഷാംപ്സ് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ആന്റണി മാര്‍ഷ്യല്‍, അലക്സാണ്ടര്‍ ലകസാറ്റെ എന്നിവരെ പക്ഷേ റിസര്‍വ് സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡ് സൂപ്പര്‍ സ്ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്, ചെല്‍സിയയുടെ സ്ട്രൈക്കര്‍ ഒലിവര്‍ ജെറാര്‍ഡ്, ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ മുന്നിരക്കാരന് കൈലിയന്‍ മാപ്പെ, ബാര്‍സിലോണയുടെ മുന്നിരക്കാരന് ഉസ്മാന് ഡെബാലെ, നബീല്‍ ഫക്കീര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ടീമിന്റെ മുന്‍നിരയിലേക്കായിരുന്നു കാര്യമായ മല്‍സരങ്ങള്‍. ഗ്രീസ്മാന് അപാര ഫോമില്‍ കളിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പായിരുന്നു. ജെറാര്‍ഡിന് അനുകൂലഘടകം അദ്ദേഹത്തിന്റെ ഉയരമായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന മാര്‍ഷ്യലിന് പ്രതികൂലമായത് സമീപകാലത്തെ ഫോം ഔട്ടാണ്. എന്നാല്‍ ആഴ്സനല്‍ നിരയില്‍ മുന്‍നിരക്കാരനെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ച ലകസാറ്റെയെ ടീമിലെടുക്കുമെന്നാണ് കരുതപ്പെട്ടത്. പിന്‍നിരയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡിയെ ഉള്‍പ്പെടുത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. കാല്‍മുട്ടിലെ പരുക്ക് കാരണം സീസണിലെ മിക്ക അവസരങ്ങളിലും പുറത്തിരുന്ന താരമാണ് മെന്‍ഡി. ചെല്‍സിയുടെ നഗാലെ കോന്‍ഡെ, ടോട്ടനത്തിന്റെ ഹ്യൂഗോ ലോറിസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ എന്നിവരെല്ലം പ്രതീക്ഷിക്കപ്പെട്ട പേരുകളാണ്.
ഡിമിത്രി പായറ്റാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്. മാര്‍സലിയുടെ താരമായ പായറ്റ് കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ഫൈനല്‍ കളിക്കുകയും പകുതി സമയത്ത് പരുക്കുമായി കരഞ്ഞ് കൊണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. പരുക്കിന്റെ ആഴം വ്യക്തമല്ലെങ്കിലും പായറ്റിന്റെ കാര്യത്തില്‍ ദെഷാംപ്സ് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍മാര്‍-അരിയോള,ലോറിസ്, മന്‍ഡാന. ഡിഫന്‍ഡര്‍മാര്‍-ഹെര്‍ണാണ്ടസ്, കിംപെംമ്പെ, മെന്‍ഡി,പാവ്റാദ്, റാമി, സിദ്ദിബെ, ഉമിത്തി, വരാനെ. മധ്യനിര-നക്കാലെ കാന്‍ഡെ, മറ്റൊഡി, നസോന്‍സി, പോഗ്ബ, ടോളിസോ. മുന്‍നിര-ഉസ്മാന് ഡെബാലെ, ഫക്കീര്‍, ഒലിവര്‍ ജെറാര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്, ലെമാര്‍,കൈലിയന്‍ മാപ്പെ, ഫ്ളോറിയാന്‍ തൗവിന്.
Sports
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം
കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. ആര്യന് പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്കി.
മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന് നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
Sports
രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി
ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.
ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന് തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്സാണ് താരം കളിച്ചത്.
ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.
വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.
ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.
എങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.
Sports
ബാഴ്സലോണ 908 ദിവസത്തിന് ശേഷം ക്യാമ്പ് നൗവിലേക്ക്; ബില്‍ബാവോക്കെതിരെ ശനിയാഴ്ച മത്സരം
ശനിയാഴ്ച ലാലീഗയില്‍ അത്ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.
ബാഴ്സലോണ: ദീര്ഘനാളുകളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് എഫ്സി ബാഴ്സലോണ വീണ്ടും സ്വന്തം ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലേക്ക് മടങ്ങിയെത്തുന്നു. 908 ദിവസങ്ങള്‍ക്ക് ശേഷമാണ് ബാഴ്സലോണ തിരികെ ക്യാമ്പ്നൗവിലക്ക് എത്തുന്നത്. ശനിയാഴ്ച ലാലീഗയില്‍ അത്ലറ്റിക് ക്ലബ് ബില്‍ബാവോയാണ് എതിരാളികള്‍.
ക്യാമ്പ് നൗവില്‍ 45,401 കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള താത്കാലിക ലൈസന്‍സ് നഗരസഭ തിങ്കളാഴ്ച രാവിലെ അനുവദിച്ചു. ഇതോടെയാണ് പുതുക്കിപ്പണിയുന്ന സ്റ്റേഡിയം കുറഞ്ഞ ശേഷിയോടെ തുറക്കാന്‍ കഴിഞ്ഞത്.
റിനോവേഷന്‍ സമയത്ത് ബാഴ്സലോണ കഴിഞ്ഞ രണ്ടുസീസണുകളായി മോന്റ്റിയുക്കിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ കളിച്ചു വരികയായിരുന്നു. ഇടക്കിടെ 23,000 കാണികളുടെ മുന്നില്‍ നടന്ന ഓപ്പണ്‍ പരിശീലനത്തില്‍ നിന്നും ലഭിച്ച വരുമാനം ബാഴ്സ ഫൗണ്ടേഷന് നടത്തിപ്പില്‍ ഉള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു.
റിനോവേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പുതുക്കിയ ക്യാമ്പ് നൗവില്‍ 105,000 കാണികള്‍ക്ക് ഒരേസമയം മത്സരം കാണാന്‍ കഴിയുമെന്ന് ക്ലബ് അറിയിച്ചു. സ്റ്റേഡിയം കഴിഞ്ഞ നവംബറില്‍ തന്നെ തുറക്കാമെന്നായിരുന്നു പ്രാഥമിക പദ്ധതി, പക്ഷേ നിര്‍മാണം വൈകിയതോടെ ഉദ്ഘാടനം നീണ്ടുപോയിരുന്നു.
തത്സമയം ലഭിച്ച നഗരസഭാ അനുമതിയോടെ, ഭാഗിക ശേഷിയിലുള്ള സ്റ്റേഡിയത്തില്‍ ബാഴ്സലോണ ആക്ഷനിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ്.
-
india17 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News18 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

