Connect with us

Sports

ബെന്‍സേമയോട് കരുണയില്ലാതെ ദെഷാംപ്‌സ്

Published

on

 

പാരീസ്:വൈരാഗ്യം മറക്കാന്‍ ദീദിയര്‍ ദെഷാംപ്‌സ് ഒരുക്കമല്ല. കരീം ബെന്‍സേമയോട് കരുണ കാണിക്കാതെ അദ്ദേഹം ലോകകപ്പിനുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍സേമ മാത്രമല്ല അലക്‌സാണ്ടര്‍ ലെകസാറ്റെ, ആന്റണി മാര്‍ഷ്യല്‍ എന്നിവര്‍ക്കും ടീമിലിടമില്ല. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗിനിടെ പരുക്കേറ്റ മാര്‍സലി താരം ഡിമിത്രി പായറ്റും പുറത്തായപ്പോള്‍ കൈലിയന്‍ മാപ്പെ ഉള്‍പ്പെടെ യുവതാരങ്ങള്‍ക്ക് ദെഷാംപ്‌സ് അവസരം നല്‍കിയിട്ടുണ്ട്. സാധ്യതാ ടീമിനെ പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചതിനാല്‍ അവസാന 23 അംഗ ടീമിനെ തന്നെയാണ് കോച്ച് പ്രഖ്യാപിച്ചത്. അതിനാല്‍ ഇനി ബെന്‍സേമക്ക് ഒരു സാധ്യതയുമില്ല.ലോക ഫുട്‌ബോളിലെ മികച്ച മുന്‍നിരക്കാരില്‍ ഒരാളായ ബെന്‍സേമയും ദെഷാംപ്‌സും തമ്മില്‍ നല്ല ബന്ധമല്ല. സെക്‌സ് ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട് കരീം ടീമിന് പുറത്തായിട്ട് രണ്ട് വര്‍ഷത്തോളമായി. റയല്‍ മാഡ്രിഡ് എന്ന ലോകോത്തര ക്ലബിന്റെ മുന്‍നിരയിലെ സ്ഥിരം നാമമായ കരീമിനായി സൈനുദ്ദീന്‍ സിദാന്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ രംഗത്തുണ്ടായിരുന്നു. പക്ഷേ ദെഷാംപ്‌സ് തന്റെ നിലപാടില്‍ തന്നെ ഉറച്ച് നിന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങളായ ആന്റണി മാര്‍ഷ്യല്‍, അലക്‌സാണ്ടര്‍ ലകസാറ്റെ എന്നിവരെ പക്ഷേ റിസര്‍വ് സംഘത്തില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റികോ മാഡ്രിഡ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാന്‍, ചെല്‍സിയയുടെ സ്‌ട്രൈക്കര്‍ ഒലിവര്‍ ജെറാര്‍ഡ്, ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടെ മുന്‍നിരക്കാരന്‍ കൈലിയന്‍ മാപ്പെ, ബാര്‍സിലോണയുടെ മുന്‍നിരക്കാരന്‍ ഉസ്മാന്‍ ഡെബാലെ, നബീല്‍ ഫക്കീര്‍ തുടങ്ങിയവര്‍ ടീമിലുണ്ട്. ടീമിന്റെ മുന്‍നിരയിലേക്കായിരുന്നു കാര്യമായ മല്‍സരങ്ങള്‍. ഗ്രീസ്മാന്‍ അപാര ഫോമില്‍ കളിക്കുന്ന താരമായതിനാല്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പായിരുന്നു. ജെറാര്‍ഡിന് അനുകൂലഘടകം അദ്ദേഹത്തിന്റെ ഉയരമായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന മാര്‍ഷ്യലിന് പ്രതികൂലമായത് സമീപകാലത്തെ ഫോം ഔട്ടാണ്. എന്നാല്‍ ആഴ്‌സനല്‍ നിരയില്‍ മുന്‍നിരക്കാരനെന്ന നിലയില്‍ വിശ്വാസ്യത തെളിയിച്ച ലകസാറ്റെയെ ടീമിലെടുക്കുമെന്നാണ് കരുതപ്പെട്ടത്. പിന്‍നിരയിലേക്ക് മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ബെഞ്ചമിന്‍ മെന്‍ഡിയെ ഉള്‍പ്പെടുത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു. കാല്‍മുട്ടിലെ പരുക്ക് കാരണം സീസണിലെ മിക്ക അവസരങ്ങളിലും പുറത്തിരുന്ന താരമാണ് മെന്‍ഡി. ചെല്‍സിയുടെ നഗാലെ കോന്‍ഡെ, ടോട്ടനത്തിന്റെ ഹ്യൂഗോ ലോറിസ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ എന്നിവരെല്ലം പ്രതീക്ഷിക്കപ്പെട്ട പേരുകളാണ്.
ഡിമിത്രി പായറ്റാണ് ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖന്‍. മാര്‍സലിയുടെ താരമായ പായറ്റ് കഴിഞ്ഞ ദിവസം യൂറോപ്പ ലീഗ് ഫൈനല്‍ കളിക്കുകയും പകുതി സമയത്ത് പരുക്കുമായി കരഞ്ഞ് കൊണ്ട് പുറത്ത് പോവുകയും ചെയ്തിരുന്നു. പരുക്കിന്റെ ആഴം വ്യക്തമല്ലെങ്കിലും പായറ്റിന്റെ കാര്യത്തില്‍ ദെഷാംപ്‌സ് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍മാര്‍-അരിയോള,ലോറിസ്, മന്‍ഡാന. ഡിഫന്‍ഡര്‍മാര്‍-ഹെര്‍ണാണ്ടസ്, കിംപെംമ്പെ, മെന്‍ഡി,പാവ്‌റാദ്, റാമി, സിദ്ദിബെ, ഉമിത്തി, വരാനെ. മധ്യനിര-നക്കാലെ കാന്‍ഡെ, മറ്റൊഡി, നസോന്‍സി, പോഗ്ബ, ടോളിസോ. മുന്‍നിര-ഉസ്മാന്‍ ഡെബാലെ, ഫക്കീര്‍, ഒലിവര്‍ ജെറാര്‍ഡ്, അന്റോണിയോ ഗ്രീസ്മാന്‍, ലെമാര്‍,കൈലിയന്‍ മാപ്പെ, ഫ്‌ളോറിയാന്‍ തൗവിന്‍.

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending