Connect with us

Sports

ആ ക്യാച്ച് മാന്ത്രികം

Published

on

 

ബംഗളൂരു:മുഹമ്മദ് സിറാജ് അവസാന ഓവര്‍ എറിയാന്‍ വരുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 20 റണ്‍സ്. മാരക ഫോമില്‍ കളിക്കുന്ന നായകന്‍ കീത്ത് വില്ല്യംസണെതിരെ സിറാജ് ഏത് വിധം പന്തെറിയുമെന്ന ആശങ്കയായിരുന്നു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ വന്‍ ജനക്കൂട്ടത്തിന്. പതിനെട്ടാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമെല്ലാം യഥേഷ്ടം വഴങ്ങിയിരുന്നു വലിയ മല്‍സര പരിചയക്കുറവുള്ള ഹൈദരാബാദുകാരനായ സിറാജ്. അതിര്‍ത്തി വരകളില്‍ നായകന്‍ വിരാത് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെല്ലാം ജാകരൂഗരായി. വില്ല്യംസണ്‍ പന്തിനോടും സിറാജിനോടും ദയ കാണിക്കില്ലെന്നുറപ്പായിരുന്നു. 42 പന്തില്‍ 81 റണ്‍സുമായി കളിക്കുന്ന താരം. യോര്‍ക്കറായിരുന്നു സിറാജിന്റെ പ്ലാന്‍. അത് മനസ്സിലാക്കി തന്നെ വില്ല്യംസണ്‍ ചാടി മുന്നോട്ട് കയറി പന്ത് ഫൈന്‍ലെഗ് ബൗണ്ടറിയിലൂടെ സിക്‌സറിന് പറത്താനായി കോരിയടിച്ചു. അവിടെ കൃത്യമായി കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമെ ഉണ്ടായിരുന്നു. തൊട്ട് മുമ്പ് ഫീല്‍ഡിംഗ് പിഴവില്‍ സിംഗിളാവുന്ന പന്ത് ബൗണ്ടറിയാക്കി മാറ്റിയിരുന്നു കോളിന്‍. പക്ഷേ ചിന്നസ്വാമി നിശ്ബദാമായി നില്‍ക്കവെ പന്ത് നേരെ കോളിന്റെ കരങ്ങളിലേക്ക്……. ഭദ്രമായ ക്യാച്ച്… കമ്മോണ്‍ എന്ന അലറലുമായി കോലിയും ഡി വില്ലിയേഴ്‌സുമെല്ലാം സിറാജിന്റെ അരികിലേക്ക്… അടുത്ത അഞ്ച് പന്തുകള്‍ സിറാജ് ഭദ്രമായി എറിഞ്ഞു. ആകെ വഴങ്ങിയത് ആറ് റണ്‍സ്. അങ്ങനെ 14 റണ്‍സിന് ബാംഗ്ലൂര്‍ വിജയം.
പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ബന്ധമായ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ചില ഘട്ടങ്ങളില്‍ പാളിയിരുന്നു. പക്ഷേ വലിയ സ്‌ക്കോര്‍ കൈവശമുള്ളതിനാല്‍ അവസാനം വരെ പോരാടാന്‍ അവര്‍ക്കായി. മൂന്ന് പേരായിരുന്നു വിജയത്തിന്റെ അടിത്തറക്കാര്‍. ഒന്നാമന്‍ മറ്റാരുമല്ല-എബി ഡി വില്ലിയേഴ്‌സ് തന്നെ. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നേടിയ 218 റണ്‍സിലെ വിലപ്പെട്ട 69 റണ്‍സ് സംഭാവന ചെയ്തത് എബിയായിരുന്നു. പന്ത്രണ്ട് കനമുളള ബൗണ്ടറികളും ഒരു സിക്‌സറുമായി 39 പന്തുകള്‍ മാത്രം നേരിട്ട അതിവേഗ ഇന്നിംഗ്‌സ് മാത്രമായിരുന്നില്ല ദക്ഷിണാഫ്രിക്കക്കാരന്റെ സംഭാവന. ഹൈദരാബാദ് നിരയിലെ ഓപ്പണര്‍ അലക്‌സ് ഹെയില്‍സ് കൂറ്റനടികളുമായി ബംഗളൂരുവിനെ വിറപ്പിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ എബി എടുത്ത മാന്ത്രിക ക്യാച്ച് ഐ.പി.എല്‍ കണ്ട് അത്യുഗ്രന്‍ ക്യാച്ചായിരുന്നു. സിക്‌സറിലേക്ക് പറന്ന പന്തിനെ തന്നോളം ഉയരത്തില്‍ ചാടി ഒറ്റ കൈയ്യില്‍ അദ്ദേഹം നിയന്ത്രിച്ചത് അല്‍ഭുതപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. മാന്‍ ഓഫ് ദ മാച്ച് പട്ടം അദ്ദേഹത്തിന് നല്‍കാന്‍ മറ്റ് കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. എബി ആകെ ഒരു സിക്‌സറാണ് സ്വന്തം ഇന്നിംഗ്‌സില്‍ നേടിയത്-അതാവട്ടെ റെക്കോര്‍ഡുമായി. മലയാളി സീമര്‍ ബേസില്‍ തമ്പിയുടെ പന്ത് സ്‌റ്റേഡിയത്ിന് പുറത്തേക്കാണ് എബി പായിച്ചത്. ബേസില്‍ മറക്കാനാഗ്രഹിക്കുന്ന മല്‍സരമായിരുന്നു ഇത്. നാലോവറില്‍ വഴങ്ങിയത് 70 റണ്‍സ്. ബംഗളൂരു വിജയത്തില്‍ രണ്ടാമത്തെ വലിയ പങ്ക് വഹിച്ചത് ഇംഗ്ലീഷുകാരന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയായിരുന്നു. വിരാത് കോലി നിരാശപ്പെടുത്തിയപ്പോള്‍ പകരമെത്തിയ മോയിന്‍ വിലപ്പെട്ട 65 റണ്‍സ് നേടി. സിക്‌സറുകളായിരുന്നു മോയിന്റെ ദൗര്‍ബല്യം. ആറ് തവണ അദ്ദേഹം പന്ത് അതിര്‍ത്തി കടത്തി. എബിയും മോയിനും പുറത്തായതിന് ശേഷം ആക്രമണം ഏറ്റെടുത്തത് ഗ്രാന്‍ഡ്‌ഹോമെയായിരുന്നു-17 പന്തില്‍ 40 റണ്‍സ്. നാല് സിക്‌സറും ഒരു ബൗണ്ടറിയും. ബംഗളൂരു വിജയത്തില്‍ ഹരാരെയില്‍ ജനിച്ച ഈ ന്യൂസിലാന്‍ഡുകാരനും വലിയ പങ്ക് വഹിച്ചപ്പോള്‍ ഹൈദരാബാദ് നിരയില്‍ വില്ല്യംസണും മനീഷ് പാണ്ഡെയുമാണ് മിന്നിയത്. മനീഷിന് പക്ഷേ നിര്‍ണായക ഘട്ടത്തില്‍ സ്‌ക്കോറിംഗ് വേഗത കൂട്ടാനായില്ല. അവസാന ഓവറില്‍ സിറാജിന്റെ പന്തുകള്‍ക്ക് മുന്നില്‍ മനീഷ് പതറുകയും ചെയ്തു. ഇന്ന് രാജസ്ഥാനുമായിണ് കോലിയുടെ അവസാനത്തെ ഗ്രൂപ്പ് അങ്കം. ജയിച്ചാല്‍ പ്ലേ ഓഫ് കളിക്കാം.

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Trending