Connect with us

kerala

‘കല്ലെറിഞ്ഞ്’ സി.പി.എമ്മും സി.പി.ഐയും

Published

on

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

അതേസമയം പ്രകാശ് ബാബുവിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത് ‘കല്ലിടല്‍ രാഷ്ട്രീയത്തില്‍’ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നത പുറത്തുവരാന്‍ ഇടയാക്കി. സി.പി.ഐ പറയുന്നതുപോലെ കല്ലിടലില്‍ അവ്യക്തതയില്ലെന്നാണ് കോടിയേരി പ്രതികരിച്ചത്. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോള്‍ നടക്കുന്നത്. സി.പി. ഐക്ക് തിര്‍പ്പുണ്ടെങ്കില്‍ അതു പറയേണ്ടത് പാര്‍ട്ടി സെക്രട്ടറിയായ കാനം രാജേന്ദ്രനാണെന്നും മറ്റാരെങ്കിലും പറയുന്നത് കാര്യമാക്കുന്നില്ലെന്നുമാണ് കോടിയേരിയുടെ നിലപാട്.

പദ്ധതിയെ സി.പി.ഐ പ്രത്യക്ഷമായി തന്നെ എതിര്‍ക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. പ്രകാശ് ബാബുവിന്റെ പ്രസ്താവനയും സി.പി.ഐ നേതാവായ റവന്യൂമന്ത്രി കെ. രാജന്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്നതും സി.പി.എമ്മിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നു. ജനത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും ധൃതിപിടിച്ച് ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.ഐ.
അതേസമയം ഇക്കാര്യത്തില്‍ സി.പി.ഐക്കുള്ളില്‍ രണ്ടഭിപ്രായമുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നു. ആദ്യഘട്ടത്തില്‍ പദ്ധതിയെ എതിര്‍ത്ത കാനം പിന്നീട് നിലപാട് മയപ്പെടുത്തിയതില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പ്രകാശ് ബാബുവും പന്ന്യന്‍ രവീന്ദ്രനും അടക്കമുള്ള നേതാക്കള്‍ ജനത്തെ പൊലീസ് മര്‍ദിക്കുന്നതിനോട് യോജിക്കുന്നില്ല. പ്രതിഷേധിക്കുന്നവരെ ആക്ഷേപിക്കുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും ഇവര്‍ പറയുന്നു.

പ്രാദേശിക തലത്തിലും സി.പി.ഐ നേതാക്കള്‍ പദ്ധതിയെ പരസ്യമായി എതിര്‍ക്കുന്നു. നാട്ടുകാര്‍ക്കൊപ്പം സി.പി.ഐ നേതാക്കളും ഇടതുസഹയാത്രികളും പ്രതിഷേധത്തില്‍ അണിനിരക്കുന്നത് എല്‍.ഡി.എഫിന് ഇനിയും ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. താഴേത്തട്ടില്‍ നിന്നുള്ള നേതാക്കളുടെ വികാരം കണ്ടില്ലെന്ന് നടിക്കാന്‍ സി.പി.ഐക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐയും മറ്റ് ഘടകകക്ഷികളും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടേക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെ യാത്ര ദേശീയപാത അടിപ്പാതയ്ക്ക് മുകളില്‍നിന്ന് കാര്‍ താഴേക്ക് വീണു

തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

Published

on

കണ്ണൂരില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന ദേശീയപാത 66ലെ അടിപ്പാതയ്ക്ക് മുകളില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ താഴെ വീണ് അപകടം. തലശ്ശേരി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാറാണ് ചാല അമ്പലത്തിന് സമീപത്തെ അടിപ്പാതയുടെ മുകളില്‍ നിന്ന് താഴേക്ക് വീണത്.

അടിപ്പാതയ്ക്ക് മുകളില്‍ മേല്‍പ്പാലത്തിന്റെ പണിപൂര്‍ത്തിയായിരുന്നില്ല. മേല്‍പ്പാലത്തിന്റെ ഇരുഭാഗവും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന ജോലി ബാക്കിയുണ്ട്. മുകളില്‍ നിന്ന് വീണ കാര്‍ ഇതിനിടയിലാണ് കുടുങ്ങിയത്. കാറിനുള്ളില്‍ ഡ്രൈവറും കുടുങ്ങി. നാട്ടുകാര്‍ ഏണി വെച്ച് കയറിയാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.

കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ കാര്‍ ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് വലിച്ചു കയറ്റി. ഡ്രൈവറുടെ പേരില്‍ എടക്കാട് പോലീസ് കേസെടുത്തു. ഗതാഗതം നിരോധിച്ചത് വകവയ്ക്കാതെയാണ് ഇയാള്‍ കാറോടിച്ചത്.

Continue Reading

kerala

കാസര്‍കോട് കാറും ജീപ്പും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

on

കാസര്‍കോട് കാറും താര്‍ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബന്ദിയോട് പെട്രോള്‍ പമ്പിന് സമീപം ആള്‍ട്ടോ കാറും താര്‍ ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിര്‍സാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

Continue Reading

kerala

ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍

ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

Published

on

കണ്ണൂരില്‍ ജീവനൊടുക്കിയ ബിഎല്‍ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്‌ഐആര്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.

‘ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെതിരെ ഞങ്ങള്‍ നിയമപരമായി നേരിടും’. കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്‍ ജോലിസമ്മര്‍ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്‍ദത്തെ കുറിച്ച് നേരത്തെ ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു.

Continue Reading

Trending