columns
സ്ട്രീറ്റ് ഫുഡ് കോമഡികള്‍
ഇത് കാണുമ്പോള്‍ ഉത്തരവാദപ്പെട്ട സംഘടനകളും ഭരണകൂടവും ചെയ്യണ്ടിയിരുന്നത് എന്താണ്? ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണവും പൊലീസ് നടപടിയും സ്വീകരിക്കുക. പകരം ഡി.വൈ.എഫ്.ഐ ചെയ്തതെന്താണ്. പന്നി മാംസവും കൂടി ഉള്‍പ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുകയും മുസ്‌ലിംകള്‍ പന്നിമാംസം തടയുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഫെസ്റ്റില്‍ പശുവിറച്ചി ഇല്ലെന്ന് ഉറപ്പുവരുത്തി സംഘികളെ സുഖിപ്പിച്ചു കിടത്തി.
ഖാദര്‍ പാലാഴി
ഇസ്രാഈലിലും അമേരിക്കയിലും ജൂതന്മാര്‍ ധാരാളമായി അധിവസിക്കുന്ന മറ്റു രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പേരിനെങ്കിലും സ്വാധീനമുണ്ടെങ്കിലും അവിടങ്ങളിലൊന്നും ഡി.വൈ.എഫ്.ഐയെ പോലെ ധീരശൂര വിപ്ലവകാരികള്‍ ഇല്ലെന്ന കാര്യം ബോദ്ധ്യപ്പെട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത്. എന്ത് കൊണ്ടെന്നാല്‍ അവിടങ്ങളിലെ ജൂതന്‍മാരിലെ കഠിന വിശ്വാസികള്‍ക്കെല്ലാം പന്നിയിറച്ചി നിഷിദ്ധമാണ്. ബൈബിള്‍ പഴയ നിയമം പന്നിയിറച്ചി കര്‍ശനമായി വിലക്കിയതാണ് കാരണം. പന്നിയിറച്ചി മാത്രമല്ല ഒറ്റക്കുളമ്പുള്ള മൃഗങ്ങളുടെ മാംസം, ചിതമ്പലുകളും ചിറകുകളുമില്ലാത്ത മത്സ്യങ്ങള്‍, കക്കയിറച്ചി, ചിപ്പികള്‍, നത്തയ്ക്ക തുടങ്ങിയവയൊന്നും അവര്‍ കഴിക്കില്ല വേറെയുമുണ്ട് ഇവിടങ്ങളിലെ ജൂതന്മാര്‍ക്ക് മതപരമായ പ്രത്യേകതകള്‍. ജൂത പുരോഹിതന്‍ ജൂതാചാരപ്രകാരം അറുത്ത മൃഗങ്ങളുടെ മാംസമേ അവര്‍ ഭക്ഷിക്കുകയുള്ളൂ. ഇങ്ങനെയുള്ള ഇറച്ചിയുപയോഗിച്ച് പാചകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകളില്‍ ‘കോഷര്‍ ഫു#െഡ്‌സ് ‘ എന്ന ബോര്‍ഡ് വെക്കുന്നു. ഈ ഹോട്ടലുകളില്‍തന്നെ ഇറച്ചിയും പാലുല്‍പ്പന്നങ്ങളും ഒരുമിച്ചൊരിടത്ത് നിന്ന് ഭക്ഷിക്കാന്‍ പാടില്ല.
മാംസം മാത്രമല്ല മറ്റ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും ജൂത മത മൂല്യങ്ങള്‍ പ്രകാരമാണെന്ന് ജൂത റബ്ബിമാരുടെ സമിതി സര്‍ട്ടിഫൈ ചെയ്യുകയും കുപ്പിയിലും പായ്ക്കിലും പെട്ടിയിലും കോഷര്‍ ഭക്ഷ്യ വസ്തുക്കള്‍ (Kosher Food) എന്ന് മുദ്രണം ചെയ്യുകയും ചെയ്യുന്നു. കോഷര്‍ എന്ന പദത്തിന്റെ അര്‍ത്ഥം clean, pure എന്നൊക്കെയാണ്. കാലക്രമേണ ജൂത പശ്ചാത്തലമില്ലാത്ത ഉല്‍പാദകരും തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യതക്ക് പായ്ക്കുകളില്‍ Kosher മുദ്ര പതിക്കാന്‍ തുടങ്ങി. അമേരിക്കയിലെ പ്രീ പായ്ക്ക്ഡ് ഭക്ഷ്യവസ്തുക്കളില്‍ മുക്കാല്‍ ഭാഗവും കോഷര്‍ മുദ്ര പതിപ്പിച്ചതാണത്രെ. ജൂതന്‍മാരുടെ ഈ ഭക്ഷണ പരിശുദ്ധി നിലപാട് ഇസ്രാഈലിലും അമരിക്കയിലും മാത്രമല്ല ജൂതന്‍മാര്‍ അധിവസിക്കുന്ന മുസ്‌ലിം രാജ്യങ്ങളിലും സാധാരണമാണെന്നതിന്റെ തെളിവ് നവംബര്‍ 24ന് വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇറാനിലെ ജൂത പുരോഹിതനായ യെഹുദ ജെറാമി ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ നവംബര്‍ മൂന്നാം വാരം വരെ അമേരിക്കയില്‍ സന്ദര്‍ശനത്തിലായിരുന്നു. പര്യടനകാലത്ത് വിര്‍ജീനിയയിലെ ഫെയര്‍ഫക്‌സിലെ ജൂതസമൂഹം നവംബര്‍ 14ന് ജെറാമിക്ക് സ്വീകരണം ചടങ്ങില്‍ നല്‍കുകയുണ്ടായി. ഇറാനിലെ ജൂതരുടെ അവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഹിബ്രു ഭാഷയില്‍ മറുപടി നല്‍കവേ അദ്ദേഹം പറഞ്ഞത് ഇറാന്‍ സര്‍ക്കാര്‍ 20,000 ത്തോളം വരുന്ന രാജ്യത്തെ ജൂതന്‍മാര്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ പരിഗണനകളെകുറിച്ചായിരുന്നു. അതില്‍ പ്രധാനമായും അദ്ദേഹം ഊന്നിയത് ടെഹ്‌റാനില്‍ ആറും ഷിറാസ് നഗരത്തിലും ഇസ്ഫഹാന്‍ നഗരത്തിലും രണ്ട് വീതവും കോഷര്‍ റസ്റ്ററന്റുകള്‍ നടത്താന്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയെക്കുറിച്ചായിരുന്നു.
ജൂതന്‍മാര്‍ക്ക് സ്‌കൂള്‍ നടത്താന്‍ അനുമതിയുണ്ടെന്നും ശബ്ബാത്ത് ദിവസമായ ശനിയാഴ്ചകളില്‍ സ്‌കൂളിന് അവധി നല്‍കാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിക്‌റെ (Mikreh ) എന്ന പേരിലറിയപ്പെടുന്ന ജൂതരുടെ സ്‌നാനഘട്ട് പോലും ടെഹ്‌റാനില്‍ പ്രവര്‍ത്തിക്കുന്നതായി ഇസ്രാഈലിലെ പുരോഹിത പഠനത്തിന് ശേഷം ഇറാനില്‍ റബ്ബിയായി എത്തിയ ജെറാമി അറിയിക്കുകയുണ്ടായി. 99.38 % മുസ്‌ലിംകളുള്ള ഇറാനിലെ മറ്റുന്യൂനപക്ഷങ്ങള്‍ ക്രിസ്ത്യാനികളും സൊരാഷ്ട്രരുമാണ്. ലോകത്ത് രക്തശുദ്ധി അവകാശപ്പെടുന്ന ജൂതരും ഭാഗിക ജൂതരുമടക്കം 2.3 കോടി ജൂതരാണുള്ളത്. ഇവരെല്ലാം ഇസ്രാഈലിലെ ലോ ഓഫ് റിട്ടേണ്‍ പ്രകാരം അവിടത്തെ പൗരത്വത്തിന് അവകാശപ്പെട്ടവരാണ്. എന്നാല്‍ ഇതില്‍ 51% പേരും അമേരിക്കയാണ് ജീവിക്കാന്‍ തെരഞ്ഞെടുത്തത്. ജൂതര്‍ക്ക് വേണ്ടി മാത്രമായുണ്ടാക്കിയ ഇസ്രാഈലില്‍ 30% മാത്രമാണ് അവരുള്ളത്. ഫ്രാന്‍സ്, കാനഡ, റഷ്യ എന്നിവിടങ്ങളില്‍ 3% വീതം, ബ്രിട്ടനില്‍ 2% , അര്‍ജന്റീന, ജര്‍മനി, ഉക്രൈന്‍, ബ്രസീല്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ 1 % വീതവും ബാക്കിയുള്ള 3% പേര്‍ 98 രാജ്യങ്ങളിലായും വ്യാപിച്ചു കിടക്കുന്നു. ഇതിനര്‍ത്ഥം ലോകത്ത് ഏതാണ്ട് എല്ലായിടത്തും കോഷര്‍ ഫൂഡ് ഭക്ഷണ വൈവിധ്യത്തിന്റെ ഭാഗമാണെന്നാണ്. പക്ഷേ അവിടങ്ങളില്‍ ക്രിസ്ത്യാനികളോ ബുദ്ധരോ കമ്യൂണിസ്റ്റുകളോ ഭക്ഷണത്തിലും അയിത്തമെന്ന് പറഞ്ഞ് ജൂതരെ ഒറ്റപ്പെടുത്തിയോ ?. ഇല്ല. മറ്റുമതസ്ഥരും നാസ്തികരും പന്നിമാംസം കഴിക്കരുതെന്ന് ജൂതര്‍ പറഞ്ഞോ ? ഇല്ല. ഇരുവരും ഭക്ഷണ വൈവിധ്യത്തിന്റേയും വിശ്വാസ വൈജാത്യത്തിന്റേയും സ്പിരിറ്റ് ജനാധിപത്യപരമായി ഉള്‍ക്കൊള്ളുകയും സഹിഷ്ണുതാപരമായി അതിനെ അംഗീകരിക്കുകയുമായിരുന്നു. സാംസ്‌കാരിക ബഹുസ്വരതയുടെ നിദര്‍ശനമായി അതിനെ അവര്‍ ഷോകേസ് ചെയ്യുകയായിരുന്നു.
കോഷര്‍ ഫൂഡിനോട് ഏറെ സാമ്യതയുള്ളതാണ് ഹലാല്‍ മീറ്റ്. മൃഗങ്ങളെ ദൈവ വചനമുച്ചരിച്ചുകൊണ്ട് രക്തം വാര്‍ന്നൊഴുപ്പോകുന്ന തരത്തില്‍ അറുക്കണമെന്നല്ലാതെ അതിന് പുരോഹിതന്റെ ആവശ്യമൊന്നുമില്ല. മുസ്‌ലിം അറുത്തത് മാത്രമല്ല വിശാലാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുന്ന ജൂത ക്രൈസ്ത സഹോദരങ്ങളും മറ്റും അറുക്കുന്നതും ഹലാല്‍ മീറ്റായി കണക്കാക്കും. മെക്കാനിക്കല്‍ സ്‌ലോട്ടറിംഗില്‍ വചനം റെക്കോഡ് ചെയ്ത് കേള്‍പ്പിക്കുന്നതായി കേട്ടിട്ടുണ്ട്. ഇറച്ചി കൂടാതെ ശുദ്ധിയും വൃത്തിയുമുള്ളതും ശരിയായ മാര്‍ഗത്തില്‍ നിക്ഷേപിക്കപ്പെടുന്ന സംരംഭത്തിലും രീതിയിലും ഉല്‍പാദിപ്പിക്കുന്ന മറ്റുഭക്ഷണ സാധനങ്ങളും ലോകത്തെല്ലായിടത്തും ഹലാല്‍ മുദ്രണം ചെയ്ത് വിപണിയിലെത്തുന്നുണ്ട്. അതിന്റെ മാര്‍ക്കറ്റ് മൂല്യം മനസിലാക്കി അമുസ്‌ലിംകളായ സംരംഭകരും ഹലാല്‍ പ്രൊഡക്റ്റ്‌സുകള്‍ ഇറക്കുന്നുണ്ടെന്നതിന് ഇന്ത്യയില്‍ തന്നെ ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വെക്കുന്നത് ഹലാല്‍ മീറ്റിന്റെ സാന്നിദ്ധ്യം അറിയിക്കാനാണെങ്കിലും പതിറ്റാണ്ടുകളായി മലബാറിലെ ഹോട്ടലുകളിലൊന്നും അത്തരം ബോര്‍ഡുകള്‍ വെക്കുന്നില്ല. വെക്കുന്നുണ്ടെങ്കില്‍ അത് തെക്കന്‍ കേരളത്തില്‍ മാത്രമാണ്. അതാവട്ടെ കച്ചവടക്കണ്ണുളള മുസ്‌ലിംകളും അമുസ്‌ലിംകളുമാണ് താനും. അടിവരയിടേണ്ട മറ്റൊരു കാര്യം ഹലാല്‍ ഫുഡിന്റെ ആളുകള്‍ പന്നിമാംസം ഭക്ഷിക്കരുതെന്ന് ആരോടും പറയുകയോ ഹലാല്‍ ഭക്ഷണം കഴിക്കാനായി ആരെയും നിര്‍ബന്ധിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അവര്‍ പന്നി മാംസത്തിന്റെ വില്‍പന തടഞ്ഞോ? ഇല്ലേയില്ല. എന്നിട്ടും എന്തായിരുന്നു കേരളത്തിലെ പ്രശ്‌നം. ഹലാല്‍ ഭക്ഷണത്തില്‍ തുപ്പല്‍ ചേര്‍ക്കുന്നുണ്ടെന്ന് സംഘികളും ക്രി ചാണകങ്ങളും പ്രചരിപ്പിച്ചു. ഹിന്ദുക്കളും ക്രിസ്ത്യാനികളും കയറേണ്ട ഹോട്ടലുകളുടെ പട്ടിക പ്രചരിപ്പിച്ചു.
ഇത് കാണുമ്പോള്‍ ഉത്തരവാദപ്പെട്ട സംഘടനകളും ഭരണകൂടവും ചെയ്യണ്ടിയിരുന്നത് എന്താണ്? ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവര്‍ക്കെതിരെ ബോധവല്‍ക്കരണവും പൊലീസ് നടപടിയും സ്വീകരിക്കുക. പകരം ഡി.വൈ.എഫ്.ഐ ചെയ്തതെന്താണ്. പന്നി മാംസവും കൂടി ഉള്‍പ്പെടുത്തി സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുകയും മുസ്‌ലിംകള്‍ പന്നിമാംസം തടയുന്നവരാണെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ഫെസ്റ്റില്‍ പശുവിറച്ചി ഇല്ലെന്ന് ഉറപ്പുവരുത്തി സംഘികളെ സുഖിപ്പിച്ചു കിടത്തി. മുസ്‌ലിംകളെ കുറ്റവാളിയാക്കിയതില്‍ ആഹ്ലാദിച്ച് പ്രതീഷ് വിശ്വനാഥന്‍മാരും ഷാജന്‍ സ്‌കറിയമാരും കാസകളും ഡിഫി ചുണക്കുട്ടികള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി. സംഘികളേയും മുസ്‌ലിംകളേയും സമീകരിച്ചിട്ടും ഭക്തജനസംഘം വാഴ്ത്തുപാട്ടുകള്‍ പാടി. പ്രത്യേക പേരുള്ള ചിലരെക്കൊണ്ട് ‘ഞാനും പന്നി മാംസം കഴിച്ചു, എന്താ രസം’ എന്ന് പോസ്റ്റിട്ടു. സത്യത്തില്‍ ആ തെരുവ് ഭക്ഷണത്തിലെ മെനു കൊണ്ടും റഹീം സഖാവിന്റെ ഹോട്ടല്‍ സന്ദര്‍ശനം കൊണ്ടും എന്താണ് ലക്ഷ്യമാക്കിയതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ തിരിഞ്ഞിട്ടുണ്ട് സ. റഹീംജി.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
kerala8 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

