Connect with us

kerala

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു

സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും

Published

on

കോഴിക്കോട്: ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എനേബിള്‍ഡ് കോമ്പ്രഹെന്‍സീവ് സ്‌ട്രോക്ക് യൂണിറ്റിന് കീഴില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓരോ നിമിഷം വൈകും തോറും രോഗിയുടെ ജീവന് ഭീഷണി വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗം തിരിച്ചറിഞ്ഞ് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള സമയം രോഗിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും.

അടിയന്തര ചികിത്സ നല്‍കുവാനാവശ്യമായ ചികിത്സാ ഉപകരണങ്ങളും മരുന്നുകളും, സ്‌ട്രോക്ക് ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരും ഈ ആംബുലന്‍സില്‍ ഉണ്ടാകും. ‘ കേരളത്തിന്റെ ആതുര സേവന മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഈ സേവന ലഭ്യത കാരണമാകും, മാതൃകാപരമായ ഇടപെടലിനാണ് ആസ്റ്റര്‍ മിംസ് നേതൃത്വം നല്‍കിയിരിക്കുന്നത്’ എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ (പോര്‍ട്ട്, മ്യൂസിയം, ആര്‍ക്കിയോളജി മന്ത്രി) പറഞ്ഞു. ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍, കേരള), ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്), ഡോ. അഷ്‌റഫ് വി വി (ഡയറക്ടര്‍, ആസ്റ്റര്‍ ന്യൂറോസയന്‍സസ്), ഡോ നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്), ഡോ കെ ജി രാമകൃഷ്ണന്‍(ഹെഡ് റേഡിയോളജി) ഡോ മുഹമ്മദ് റഫീഖ്( ന്യൂറോ ഇന്റെര്‍വെന്‍ഷനിസ്റ്റ്), ശ്രീ. ലുക്മാന്‍ പി (സി ഓ ഓ ) മുതലായവര്‍സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

kerala

കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല; ജിയോളജിക്കല്‍ വിഭാഗം

റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടി എള്ളിക്കാംപാറയില്‍ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം. ഭൂമിക്കടിയില്‍ ചെറിയ ചലനം ഉണ്ടായിട്ടുള്ളതാകാം. വിഷയത്തില്‍ വിശദ പരിശോധനക്ക് ശുപാര്‍ശ ചെയ്യുമെന്നും പരിശോധന നടത്തേണ്ടത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണെന്നും ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. റിപ്പോര്‍ട്ട് നാളെ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും ജിയോളജിസ്‌റ് സി എസ് മഞ്ജു വ്യക്തമാക്കി.

നിലവില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജിയോളജിക്കല്‍ വിഭാഗം വ്യക്തമാക്കി. ഇന്നലെയായിരുന്നു കുറ്റിയാടിയിലെ 4, 5 വാര്‍ഡുകളിലായി എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം ഉണ്ടായെന്നായിരുന്നു പ്രദേശവാസികള്‍ പറഞ്ഞത്. രാത്രി 7:30ഓടെ ആയിരുന്നു സംഭവം. ഇതിനൊപ്പം അന്തരീക്ഷത്തില്‍ നിന്ന് ഒരു പ്രത്യേക ശബ്ദം അനുഭവപ്പെട്ടുവെന്നും നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

കോഴ കേസ്; ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും

കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

Published

on

കോഴ കേസില്‍ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് വൈകും. തുടര്‍നടപടി സ്വീകരിക്കുന്നത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് തിരിച്ചടിയാകുമെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ കൊച്ചി സോണല്‍ ഓഫീസിനോട് ഇഡി ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി. കേസിലെ പ്രതി മുരളി മുകേഷ് പ്രധാന ഹവാല ഇടപാടുകാരനാണെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. രണ്ടാം പ്രതി വില്‍സണിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തി. കേസില്‍ പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന് ഇ ഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.ഇഡിയുടെ ഫെമ കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത്തായിരുന്നു.

Continue Reading

Trending