Connect with us

kerala

പോരാട്ട വീര്യത്തിന്റെ ചരിത്രം കുറിച്ച് എസ്.ടി.യു

ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന കാലിക പ്രസക്തമായ ആവശ്യമുയര്‍ത്തി എസ്.ടി.യു കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരസന്ദേശ യാത്ര (2023 ഒക്ടോബര്‍ 21-നവംബര്‍ 2) ജനാധിപത്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുതിയ ആവേശമുണര്‍ത്തിയിരിക്കുകയാണ്.

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

ബഹുസ്വര ഇന്ത്യക്കായ് ദുര്‍ഭരണങ്ങള്‍ക്കെതിരെ എന്ന കാലിക പ്രസക്തമായ ആവശ്യമുയര്‍ത്തി എസ്.ടി.യു കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമരസന്ദേശ യാത്ര (2023 ഒക്ടോബര്‍ 21-നവംബര്‍ 2) ജനാധിപത്യത്തിനും മതേതരത്വത്തിനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും പുതിയ ആവേശമുണര്‍ത്തിയിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തിവരുന്ന ഇന്ത്യയുടെ മഹിത പാരമ്പര്യത്തിനു ഒരു പോറലുമേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് യാത്രയുടെ മുഖ്യസന്ദേശം. 7000 ജാതികളും 16000 ഉപജാതികളും 60ഓളം പ്രബല ഗോത്രങ്ങളും 1600ഓളം ഉപഗോത്രങ്ങളും 22 ഭാഷകളും 2000 ഉപഭാഷകളും നിലനില്‍ക്കുന്ന രാജ്യം ഇന്ത്യയല്ലാതെ വേറെയില്ല. ഇവരെയെല്ലാം ഒരു നുകത്തില്‍ കെട്ടികൊണ്ടുപോകാന്‍ സാധിക്കില്ലെന്ന വസ്തുത ഇന്ത്യാചരിത്രം അറിയുന്ന ആര്‍ക്കുമറിയാം. മുഗളര്‍ ഇന്ത്യ ഭരിച്ച കാലത്ത് ഭിന്നിപ്പിച്ചു ഭരിക്കുകയായിരുന്നില്ല ഒന്നിപ്പിച്ചു ഭരിക്കുകയാണ് ചെയ്തിരുന്നത്. രാജാവ് മുസല്‍മാന്‍ ആണെങ്കില്‍ പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനും ഹിന്ദുക്കളോ സിക്കുകാരോ ആയിരുന്നുവെന്നു ചരിത്രം പഠിക്കുന്ന ഏവര്‍ക്കുമറിയാം. ബ്രിട്ടീഷ് ഭരണകൂടമാകട്ടെ ഭിന്നിപ്പിച്ചു ഭരിക്കാന്‍ എല്ലാ ശ്രമവും നടത്തി. നാട്ടുരാജ്യങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ഈ തന്ത്രം തുണച്ചു. എന്നാല്‍ സംസ്‌കാരങ്ങളെ യോജിപ്പിക്കുന്നതില്‍ അവരും പരാജയപ്പെട്ടു.

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഈ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റു, ഇന്ധിരാഗാന്ധി മുതല്‍ പ്രധാനമന്ത്രിമാര്‍ ഭരണം തുടര്‍ന്നത്. 1872ല്‍ തന്നെ ഇന്ത്യയില്‍ ക്രിസ്ത്യന്‍ മാര്യേജ് ആക്ട് നിലവില്‍ വന്നിരുന്നു. 1936ല്‍ പാര്‍സികള്‍ക്ക് ദി പാര്‍സി മാര്യേജ് ആന്റ് ഡിവോഴ്‌സ് ആക്ട് പ്രാബല്യത്തിലായി. 1937ല്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്ത് അപ്ലിക്കേഷന്‍ ആക്ട് നടപ്പാക്കി. 1955ല്‍ ഹിന്ദു വ്യക്തി നിയമത്തെ പരിഷ്‌കരിച്ചത് ജവഹര്‍ലാല്‍ നെഹ്‌റു തന്നെ മുന്‍കയ്യെടുത്താണ്. ബ്രിട്ടീഷുകാരുടെ കാലത്താകട്ടെ, കോണ്‍ഗ്രസ് ഭരണകാലത്താവട്ടെ നാനാത്വത്തില്‍ ഏകത്വം അഥവാ ബഹുസ്വരത കൃത്യമായും വ്യക്തമായും അംഗീകരിച്ചുപോന്നു എന്നാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. എന്നാല്‍ നരേന്ദ്ര മോദിയും ആര്‍.എസ്.എസും ഭരണത്തിന്റെ ചുക്കാന്‍ പിടിച്ചതോടെ ബഹുസ്വരതക്കാണ് ആദ്യം കോടാലി വെച്ചത്. ഏക സിവില്‍ കോഡ് എന്ന ആയുധമാണ് അവര്‍ പ്രയോഗിക്കാന്‍ ഒരുമ്പെട്ടത്. ഇന്ത്യക്ക് ഏക സിവില്‍ കോഡ് ആവശ്യമില്ലെന്നും അത് അനഭിലഷണീയമാണെന്നും ബഹുസ്വരത ജനാധിപത്യത്തെ ദ്യോതിപ്പിക്കുന്നുവെന്നും ലോ കമ്മീഷന്‍ അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം പറഞ്ഞു. ഈ നീക്കം ഇന്ത്യന്‍ മുസല്‍മാന്റെ മൗലികാവകാശത്തിന്മേലുള്ള കയ്യേറ്റമാണെന്നും വിശ്വാസ സ്വാതന്ത്ര്യമടക്കം ഭരണഘടനയുടെ ആറ് മൗലികാവകാശങ്ങളില്‍ തൊട്ടുകളിക്കരുതെന്നും പ്രമുഖ നിയമജ്ഞരെല്ലാം മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കും, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കും, സാമൂഹ്യക്ഷേമ പദ്ധതികള്‍ നടപ്പാക്കും എന്നൊക്കെ പറഞ്ഞുപോകുന്ന മാര്‍ഗ നിര്‍ദ്ദേശക തത്വത്തില്‍ ഒന്നുമാത്രമായ ഏകരൂപ സിവില്‍ കോഡിനു പരിശ്രമിക്കും എന്നതിനെ എല്ലാറ്റിന്റെയും മുകളില്‍ പ്രതിഷ്ഠിക്കാനുള്ള ശുദ്ധനീക്കത്തെ ഇന്ത്യന്‍ ജനത കണ്ടറിഞ്ഞുവെന്നതാണ് സത്യം. ഏക സിവില്‍കോഡ്, പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളയല്‍, ആരാധനാലയങ്ങള്‍ പിടിച്ചെടുക്കല്‍, സ്ഥലനാമങ്ങള്‍ മാറ്റല്‍, ഒരു മതം, ഒരു ഭാഷ, ഒരു പാര്‍ട്ടി, ഇസ്രാഈലിനെ പിന്തുണക്കല്‍ എന്നിവയെല്ലാം മതേതര ഇന്ത്യക്ക് യോജിച്ചതല്ല എന്നും ജനം വിധിയെഴുതി. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തോറ്റമ്പിയത് ഈ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. 28 പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ഇന്ത്യാ മുന്നണി മോദി ഭരണകൂടത്തിനെതിരെ ഉദിച്ചുയര്‍ന്ന താക്കീതായിരുന്നു. ബഹുസ്വരത സംരക്ഷിക്കാനും പൗരത്വ നിയമഭേദഗതി എടുത്തുകളയാനും ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനും നാല് കോഡുകള്‍ക്കുപകരം ഇന്ത്യന്‍ ട്രേഡ് യൂനിയന്‍ ആക്ടുകള്‍ നിലനിര്‍ത്താനും കോര്‍പറേറ്റുകള്‍ക്ക് കടിഞ്ഞാണിടാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും ജനാധിപത്യം, മതേതരത്വം, ഇന്ത്യയുടെ ഐക്യം, അഖണ്ഡത എന്നിവ സംരക്ഷിക്കാനും ഇന്ത്യാമുന്നണി വന്നേ തീരൂ എന്ന് ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. അവര്‍ക്കു വേണ്ടത് ബഹുസ്വരതയാണ്. ഈ സന്ദേശമാണ് എസ്.ടി.യു യാത്രയില്‍ മുഴങ്ങിക്കേട്ടത്.

കേന്ദ്ര-കേരള ഭരണകൂടങ്ങള്‍ ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുകയാണ്. മോദി സര്‍ക്കാര്‍ വര്‍ഗീയത അടിച്ചേല്‍പ്പിക്കുന്നതോടൊപ്പംതന്നെ കോര്‍പറേറ്റുകളെ താലോലിക്കുന്നു. അദാനിയുടെയും മറ്റും സമ്പത്ത് എത്രയോ ഇരട്ടി വര്‍ധിച്ചു. റോഡും പാലങ്ങളും എയര്‍പോര്‍ട്ട്, റെയില്‍വെ, യൂണിവേഴ്‌സിറ്റികള്‍ എന്നിവയെല്ലാം വിറ്റു തീര്‍ക്കുന്നു. പിണറായിയാകട്ടെ ഖജനാവ് കാലിയാക്കി വന്‍കട ബാധ്യത സംസ്ഥാനത്തിനു വരുത്തിവെച്ചു. കള്ളക്കടത്ത്, മയക്കുമരുന്ന് ലോബികളുടെ താവളമായി കേരളം. കോര്‍ട്ട് ഫീയും വെള്ളക്കരവും കൂട്ടി. സ്ത്രീപീഢനവും ധൂര്‍ത്തും സ്വജനപക്ഷപാതവും പിന്‍വാതില്‍ നിയമനവും വൈദ്യുതി വര്‍ധനവും എല്ലാം യഥേഷ്ടം നടന്നു. ഇതെല്ലാം കണ്ട് അടങ്ങിയിരിക്കാന്‍ എസ്.ടി.യുവിന് സാധ്യമല്ല. എസ്.ടി.യുവിന്റെ രൂപീകരണ കാലം മുതല്‍ ഇത്തരം അനീതികള്‍ക്കെതിരെ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പിഎച്ച് അബ്ദുള്ള മാസ്റ്ററുമായുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍

Published

on

കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവുമായ പി.എച്ച് അബ്ദുല്ല മാസ്റ്ററുടെ വിയോഗത്തില്‍ അദ്ദേഹവുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മുനവ്വറലി തങ്ങള്‍ക്ക് ആരായിരുന്നു അബ്ദുള്ള മാസ്റ്ററെന്ന് വൈകാരികമായ വാക്കുകളിലൂടെയാണ് തങ്ങള്‍ എഴുതിയത്.

2018 മെയ് 7ന് ഇതേ ദിവസമാണ് മുനവ്വറലി തങ്ങള്‍ അബ്ദുള്ള മാസ്റ്ററുടെ മകളുടെ നിക്കാഹ് പാണക്കാട് വച്ച് നടത്തി കൊടുത്തിരുന്നതെന്നും ഈ വേളയില്‍ തങ്ങള്‍ ഓര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എഴുത്തുകാരൻ,പ്രസംഗികൻ,മുസ്ലിംലീഗ് ക്യാമ്പുകളിൽ പാടിയും പറഞ്ഞും പാർട്ടിയെ പകർന്നു നൽകിയ ചരിത്രാദ്ധ്യാപകൻ,സ്നേഹമസൃണമായ വ്യക്തിത്വത്തിനുടമ.
ഇങ്ങനെ വിശേഷണങ്ങളാൽ ധന്യനാണ് പി എച്ച് അബ്ദുള്ള മാസ്റ്ററെന്ന സാത്വികനായ മനുഷ്യൻ.
കുട്ടിക്കാലം മുതൽ കാണുന്ന മുഖമാണ് അദ്ദേഹത്തിന്റേത്.ബാപ്പ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായുള്ള ആത്മബന്ധം പിന്നീട് ഞങ്ങളുമായും അദ്ദേഹം തുടർന്നു.ആ ബന്ധം പിന്നീട് പല തലങ്ങളിലേക്കും വ്യാപിച്ചു.പൊതുപ്രവർത്തനങ്ങളിലേക്കിറങ്ങുന്ന വേളയിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ മനസ്സിനെ ഏറെ സ്വാധീനിച്ചു.
മുസ്ലിംലീഗിലെ നവ തലമുറക്ക് രാഷ്ട്രീയ-ധൈഷണിക വിദ്യാഭ്യാസം നൽകുന്നതിനായി ഞാൻ ചെയർമാനും അബ്ദുള്ള മാഷ് ജനറൽ സെക്രട്ടറിയുമായി’ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ സയൻസ്'(IIPS)എന്നൊരു സംവിധാനം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു.
ദാർശനികരും ബുദ്ധിജീവികളും ചരിത്രകാരന്മാരുമായ നിരവധി മഹദ് വ്യക്തിത്വങ്ങൾ അതിൻറെ ഭാഗമായി.മികച്ച ഫാക്കൽറ്റികളുടെ സേവനങ്ങൾ ഉറപ്പു വരുത്തി.പ്രതിഭയുടെ മിന്നലാട്ടമുള്ള വിദ്യാർത്ഥികൾ അതിൽ നിന്നുമുണ്ടായി.ലീഗിലും പോഷക സംഘടനകളിലും അവരുടെ നേതൃസാന്നിദ്ധ്യം ഉയർന്നു വന്നു.അബ്ദുള്ള മാഷിന്റെ നിശ്ശബ്ദമായ പ്രവർത്തനത്തിന്റെ മുദ്രയായിരുന്നു അത്.
രോഗാവസ്ഥയിലും എല്ലാ ചൊവ്വാഴ്ചകളിലും മാഷ് പാണക്കാട് വരും.കൂടെ മക്കളും.അദ്ദേഹത്തിന്റെ വീട്ടിലെ ഏതൊരു വിശേഷാവസരത്തിലും പങ്കെടുത്തും സന്ദർശിച്ചും ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു ഞങ്ങൾ.അദ്ദേഹത്തിന്റെ കാഴ്ച ശക്തിയടക്കം നഷ്ടപ്പെട്ട ഒരു ഘട്ടത്തിലാണ് മകൾ ആയിഷ ബാനുവിൻറെ നിക്കാഹ്.ചെറുപ്പം തൊട്ടേ ഞങ്ങളുടെ വന്ദ്യപിതാവിൻറെ ലാളനയിൽ വളർന്ന മകളുടെ നിക്കാഹ് കൊടപ്പനക്കൽ വീട്ടിൽ പന്തൽ കെട്ടി അവിടെ വെച്ച് നടത്തണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു.
അബ്ദുള്ള മാഷിൻറെ തന്നെ വാക്കുകളിൽ അതിങ്ങനെ വായിക്കാം;
“ആയിഷയുടെ നിക്കാഹിൻറെ സമയം. ഉള്ളിലെ ആഗ്രഹം പറയാൻ പ്രിയപ്പെട്ട സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരിപ്പില്ല.ആ ആലോചനകളിൽ മനസ്സ് മുഴുകിയിരിക്കുന്ന സമയത്താണ് മുനവ്വറലി ശിഹാബ് തങ്ങൾ നിക്കാഹ് പാണക്കാട് നിന്നാക്കാമെന്നും അത് അദ്ദേഹം ഏറ്റു എന്നും പറയാൻ എന്നെ വിളിക്കുന്നത്.മഴവില്ലുകൾക്കിടയിലൂടെ ആലിപ്പഴം പെയ്യുന്ന പോലെ ഒരനുഭവമായിരുന്നു എനിക്കത്.പാണക്കാട്ടെ മുറ്റത്ത് മോൾക്ക് വേണ്ടി ഉയർത്തിയ പന്തലിൽ നിന്ന നേരത്തിന്റെ ആത്മഹർഷങ്ങളെ വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ ഞാൻ അശക്തനാണ്.കൊടപ്പനക്കൽ തറവാട് അന്ന് ഞങ്ങൾക്ക് വേണ്ടി വാതിലില്ലാത്ത ലോകം പോലെ തുറന്നിട്ടു.എന്റെ സ്ഥാനത്ത് നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എല്ലാ കാര്യങ്ങളും നോക്കി നടത്തി”.!
പ്രിയപ്പെട്ട മാഷിൻറെ ആഗ്രഹസഫലീകരണത്തിനൊപ്പം നിൽക്കാൻ സാധിച്ചത് വ്യക്തിപരമായ വലിയ സന്തോഷങ്ങളിൽ ഒന്നാണ്.
സർവ്വ ശക്തനായ റബ്ബ്
ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കുമാറാവട്ടെ..

 

Continue Reading

kerala

കേരളത്തിൽ അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വേനൽ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നൽകുന്ന മുന്നറിയിപ്പ്.

Continue Reading

kerala

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു

Published

on

തിരുവനന്തപുരത്ത് ടിപ്പർ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടം നടന്നത്. മരിച്ചത് പെരുമാതുറ സ്വദേശി റുക്‌സാന(35)യാണ് മരിച്ചത്. കഴക്കൂട്ടം ഭാഗത്തുനിന്ന് കണിയാപുരത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഓവർടേക്ക് ചെയ്തുവന്ന ടിപ്പർ ഇടത്തേക്ക് ഒതുക്കിയപ്പോൾ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.

ബന്ധുവായ യുവതിക്ക് ഒപ്പം പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്കൂട്ടറിന്റെ പിൻസീറ്റിലായിരുന്നു റുക്സാന. ടിപ്പർ വശം ചേർന്ന് ഒതുക്കിയപ്പോൾ സ്കൂട്ടറിൻറെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയിൽ പെടുകയുമായിരുന്നു. ടിപ്പറിന്റെ പിൻ ടയർ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ലോറി ഡ്രൈവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

Trending