തമിഴ്നാട്ടുകാരനായ ഹരീഷിന് കൃത്രിമകാല് വെക്കാന്‍ സുഡാനി ഫ്രം നൈജീരിയയുടെ അവാര്‍ഡ് തുകകള്‍ നല്‍കും. കുട്ടിക്കാലത്ത് ലോറി ഡ്രൈവറായ തന്റെ അച്ഛന് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെ വീട്ടിലെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുന്നത് കേട്ടാണ് ഹരീഷിന് കേരളം കാണണമെന്ന ആഗ്രഹം ഉദിക്കുന്നത്. ഫുട്ബോള്‍ കളിക്കാരാനാകാനും ഹരീഷ് ആഗ്രഹിച്ചിരുന്നു. മകന്റെ കേരളം കാണണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് ആ അച്ഛന് മകനേയും കൂട്ടി ഇങ്ങോട്ട് പുറപ്പെട്ടു. പക്ഷേ ആ യാത്ര പാലക്കാട് വരേയെ എത്തിയുള്ളൂ. പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. അച്ഛന് രക്ഷപ്പെട്ടെങ്കിലും ഹരീഷിന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് ഇതെല്ലാം വാര്‍ത്തയുമായിരുന്നു. പത്രങ്ങളിലെല്ലാം ഹരീഷ് നിറഞ്ഞുനിന്നു. അവനെ കാണാന്‍ സാധാരണക്കാര്‍ മുതല്‍ വി.ഐ.പികള്‍ വരെയെത്തി. തൃശൂരിലെ ആസ്പത്രിയില്‍ ചികിത്സയിലിരുന്ന ഹരീഷ് പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നീടൊരിക്കലും ഹരീഷ് എവിടെയാണെന്ന് അറിവുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഹരീഷിനെ തേടി പിന്നീട് അന്വേഷണം നടത്തിയെന്നും ഒടുവില്‍ ഹരീഷിനെ കണ്ടെത്തിയെന്നും ഫോട്ടോഗ്രാഫര്‍ കെ.ആര് സുനിലാണ് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്. പക്ഷേ അവന്റെ അവസ്ഥകള്‍ ദയനീയമായിരുന്നു. നിരാലംബനായ ഹരീഷിന് കൃത്രിമകാല്‍വെക്കണമെന്ന് ആഗ്രഹവുമുണ്ട്. അതിന് 18 ലക്ഷം രൂപയോളം ചിലവുമുണ്ട്. കൊച്ചിയിലെത്തിയ ഹരീഷിനെ കാണാന്‍ സിനിമാ പ്രവര്‍ത്തകരായ ആഷിഖ് അബുവും ഷൈജു ഖാലിദുമുള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാണ് വലിയൊരു സഹായവാഗ്ദാനം അറിയിച്ചത്. സംസ്ഥാന അവാര്‍ഡിനര്‍ഹമായ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ലഭിച്ച അഞ്ചു പേരുടെ അവാര്‍ഡ് തുക ഹരീഷിന് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട സൗബിന് സാഹിര്‍ അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്കാന് തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിക്കുകയായിരുന്നു. സംവിധായകന് ആഷിഖ് അബുവും ഇക്കാര്യം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വലിയൊരു ഫുഡ്ബോള്‍ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരന്, ലോറി ഡൈവറായ അവന്റെയച്ഛന് യാത്രകഴിഞ്ഞ് തമിഴ്നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ അവന്റെയുള്ളിലും കേരളം കാണണമെന്ന ആഗ്രഹമുണ്ടായി. ഒരു വെക്കേഷന് നാളിലെ കേരളയാത്രയില്‍ മകനേയും ഒപ്പംചേര്‍ത്തു. സ്കൂള്‍ ഫുഡ്ബോള്‍ ടീമില്‍ ചേരുന്നതിനുള്ള പരിശീലനത്തിനാവശ്യമായ ബോള്‍, ബൂട്ട്, ജഴ്സി തുടങ്ങിയവ കേരളത്തില്‍നിന്നു വാങ്ങണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുള്ള അവരുടെ യാത്രക്കിട പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. പിതാവ് രക്ഷപ്പെട്ടെങ്കിലും മകന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍. അവനെ കാണാനായി സ്കൂള്‍കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ആശുപത്രിയിലെത്തി. ഈ നാട്ടുകാരവനെ സ്നേഹിക്കുന്നതിന്റെ വാര്‍ത്തകള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു. അങ്ങനെ കടന്നുപോയ മൂന്നുമാസങ്ങള്‍ക്കു ശേഷം അവന് തിരികെപോയി.
വര്‍ഷങ്ങളേറേയായി.
അവനിപ്പോള്‍ എവിടെയായിരിക്കുമെന്നുള്ള ചിന്തയില്‍നിന്നാണ് അന്വേഷണമാരംഭിച്ചത്. തൃശൂരിലെ ആശുപത്രിയിലും ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും പത്രമാഫീസുകളിലും െ്രെഡവര്‍മാരോടും പലവട്ടം തിരക്കി. നിര്‍ഭാഗ്യവശാല്‍ എല്ലാവരും അവന്റെ പേരും സ്ഥലവും അഡ്മിറ്റുചെയ്ത തിയ്യതിയും മറന്നുപോയിരുന്നു!
അങ്ങനെ നാളുകളേറേ നീണ്ടു. അവസാനം ഇന്റര്‍നെറ്റിലെ തിരച്ചിലുകള്‍ക്കൊടുവില്‍ മധുരയിലെ അവന് പഠിച്ച സ്കൂളിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. അവരില്‍നിന്ന് ഹരീഷ് എന്നാണ് അവന്റെ പേരെന്നുംമറ്റുമറിഞ്ഞത്.
അടുത്ത ദിവസംതന്നെ മധുരയിലെ തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള അവന്റെ വീട്ടിലേക്കെത്തി. ഒടുംതന്നെ സന്തോഷകരമല്ലായിരുന്നു അവിടത്തെ അവസ്ഥകള്‍. അമ്മ മറ്റൊരു ജീവിതംതേടിപ്പായിരുന്നു. വല്ലപ്പോഴും മാത്രംവരുന്ന പിതാവ്. ചെറിയച്ഛന്റെ തണലില്‍ താമസം. എങ്കിലും പഠനംതുടരുന്നു. കാലുകള്‍ വെക്കണമെന്ന് ആഗ്രഹമുണ്ടവന്. എന്നിട്ട് ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് വരണമെന്നും പ്രിയപ്പെട്ട കാല്‍പ്പന്തുകളിക്കാരനായ ഐഎം.വിജയനെ കാണണമെന്നും!
ഹരീഷിനെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതിയ ലേഖനവും തുടര്‍ന്നുവന്ന കി His Pursuit എന്ന ഡോക്യൂമെന്ററിയും ഈ സംഭവങ്ങള്‍ ആളുകളിലേക്കെത്താന്‍ കാരണമായി. ആധുനികരീതിയില്‍ അവനുചേര്‍ന്ന കൃത്രിമക്കാലുകള്‍ക്കു വേണ്ടിവരുന്ന പതിനെട്ടുലക്ഷം രൂപയോളം പലരും തരാമെന്നേറ്റു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. എങ്കിലും തിരുവനന്തപുരത്തുനിന്നുള്ള ഒരു സ്ത്രീ അവരുടെ മകളുടെ കല്യാണച്ചിലവുകളില്‍നിന്നും മൂന്ന് ലക്ഷംരൂപ അവന് അയച്ചുകൊടുത്തു!
പത്തേമാരിയിലെ തൊഴിലാളികളെക്കുറിച്ചുള്ള എന്റെ ചിത്രപ്രദര്‍ശനം
മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ നടക്കുന്നുണ്ട്. അതറിഞ്ഞ് മധുരയില്‍നിന്ന് അവന്റെ വിളി വന്നു; പ്രദര്‍ശനം ഇവിടെവന്നുകാണണമെന്ന് !
അതിന് ഞാന്‍ എതിരുപറഞ്ഞു. ഇത്രദൂരമെത്തിപ്പെടാനും ഗ്യാലറിയുടെ ഒന്നാം നിലയിലേക്ക് കയറാനുമുള്ള ബുദ്ധിമുട്ടായിരുന്നു അങ്ങനെ പറയിച്ചത്. പക്ഷേ, സുഹൃത്തിനൊപ്പം ഒരുപാടുദൂരം സഞ്ചരിച്ച് ഇന്നലെ അവനെത്തി.
ഹരീഷ് വന്നെന്നറിഞ്ഞപ്പോള്‍, പലപ്പോഴും അവനെക്കുറിച്ച് തിരക്കാറുള്ള സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ആഷിക് അബു, ഷൈജു ഖാലിദ്, കെഎം.കമല്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന് അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്കാന് തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.
‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.
‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.
പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.
പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.
പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.
പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.
ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന് തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.