Connect with us

kerala

ഒന്നിനും തെളിവില്ലാത്ത കാലം, നാം വെളിവില്ലാത്തവരാകരുത്; അതിജീവിച്ച വഴികള്‍ മറക്കരുത്: ടിഎ അഹ്മദ് കബീര്‍

മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.

Published

on

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണമുമായി മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവ് ടിഎ അഹ്മദ് കബീര്‍ എംഎല്‍എ. ഇത് ഒന്നിനും തെളിവില്ലാത്ത കാലമാണെന്നും ആ കാലത്ത് നാം വെളിവില്ലാത്തവരാകരുതെന്നും ടിഎ അഹ്മദ് കബീര്‍ പറഞ്ഞു. മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്, ഫെയ്ബുക്കിലൂടെ ലീഗ് നേതാവ് പ്രതികരച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
ഏത് പ്രതിസന്ധിയിലും നീതിബോധം കൈവിടരുത്. നാം ഇടപെടുന്ന ആരോടും നീതി പാലിക്കണം. ഈ ഇരുണ്ട വേളകളിലും ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന വിട്ടുവീഴ്ചയില്ലാത്ത കല്‍പനയാണത്. ആ വെളിച്ചം നമ്മെ ആത്യന്തികമായി വിജയവീഥിയില്‍ എത്തിക്കും.അര്‍ത്ഥശങ്കക്കിടം നല്‍കാത്ത കാലം തെളിയിച്ച വസ്തുതയാണത്.
ആഭ്യന്തരമായ ശാക്തീകരണത്തിനായി ഒരുങ്ങുക. നമ്മുടെ ബലത്തില്‍ അല്ലാഹുവിന്റെ സഹായത്തോടെ നമ്മുടെ വ്യക്തിത്വം മാന്യമായി, നിയമപരമായി അടയാളപ്പെടുത്താന്‍ സമര്‍പ്പണത്തിന്റെ വഴി തേടുക, പ്രതിജ്ഞാബദ്ധരാകുക. ഒരു വഴി അടഞ്ഞാല്‍ നൂറു വഴികള്‍ തുറക്കാന്‍ ശേഷി പകരുന്ന പ്രത്യയശാസ്ത്ര പരിസരത്തിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്താന്‍ സജ്ജരാകുക.
മാറി നില്‍ക്കുകയില്ലെന്ന് തീരുമാനിക്കണം. മാറ്റി നിര്‍ത്താന്‍ നടക്കുന്ന നീക്കം അനുവദിക്കരുത്. ഏത് രംഗത്തും നാം മുന്നില്‍ വരണം. കര്‍മ്മനിരതരാകുക. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ ഉറച്ച ലക്ഷ്യബോധത്തോടെയും കാല്‍വെപ്പുകളോടെയും നമുക്ക് മുന്നോട്ട് പോകണം. പരാജയം വരാം. എന്നാല്‍ പിന്നോട്ട് നടക്കുന്ന പ്രശ്‌നമില്ല.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരം; ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകും:എംഎം ഹസന്‍

Published

on

ഇടതുപക്ഷത്തിനു നല്കുന്ന ഓരോ വോട്ടും പാഴാകുമെന്നും ഏതാനും സീറ്റില്‍ മാത്രം മത്സരിക്കുന്ന അവര്‍ക്ക് ഒരിക്കലും ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍.

രാഹുല്‍ ഗാന്ധിക്കെതിരേ വരെ രംഗത്തുവന്നിട്ടുള്ള സിപിഎം ഇന്ത്യാമുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ അവരെ ഒരിക്കലും വിശ്വസിക്കാന്‍ കഴിയില്ല. കോണ്‍ഗ്രസിന് പരമാവധി സീറ്റി ലഭിച്ചാല്‍ മാത്രമേ മൂന്നാവട്ടം അധികാരത്തിലേറാന്‍ എല്ലാ കുതന്ത്രങ്ങളും പ്രയോഗിക്കുന്ന മോദിയെ തടയാനാകൂ. അതിനാല്‍ ഓരോ സീറ്റും ഓരോ വോട്ടും വളരെ നിര്‍ണായകമാണ്. ഇക്കാര്യം വോട്ടു ചെയ്യുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.

ആണവക്കരാറിന്റെ മറവില്‍ യുപിഎ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച ചരിത്രവും സിപിഎമ്മിനുണ്ട്. വിപി സിംഗ് സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും ഒരുമിച്ചു നിന്നാണ് സംരക്ഷിച്ചത്. ഇടതുപക്ഷത്തെ വിശ്വസിക്കാനാവില്ല എന്നത് ചരിത്രസത്യവുമാണ്.

മോദിക്കെതിരേയും പിണറായിക്കെതിരേയും തിളയ്ക്കുന്ന ജനവികാരമാണ് ഈ തെരഞ്ഞെടുപ്പിലെ അന്തര്‍ധാര. തെരഞ്ഞെടുപ്പുവേളയില്‍പ്പോലും പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത വിളമ്പുന്നതും മണിപ്പൂര്‍ ഇപ്പോഴും കത്തിയെരിയുന്നതും ഭരണഘടന പൊളിച്ചെഴുതുമെന്ന് പ്രഖ്യാപിച്ചതുമൊക്കെ ഓര്‍ക്കാനുള്ള സമയമാണിത്.

ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഭരിക്കുന്ന പിണറായി വിജയന് ശക്തമായ താക്കീതു നല്കാനുള്ള അവസരം കൂടിയാണിത്. പെന്‍ഷനുകള്‍ നല്കാത്തതും ആശുപത്രികളില്‍ മരുന്നില്ലാത്തതും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുമായ നിരവധി ജനദ്രോഹനടപടികള്‍ ഓര്‍ക്കാനും പ്രതികരിക്കാനുമുള്ള അവസരമാണിതെന്നും ഹസന്‍ പറഞ്ഞു.

Continue Reading

Trending