kerala
ഒന്നിനും തെളിവില്ലാത്ത കാലം, നാം വെളിവില്ലാത്തവരാകരുത്; അതിജീവിച്ച വഴികള്‍ മറക്കരുത്: ടിഎ അഹ്മദ് കബീര്‍
മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയില്‍ പ്രതികരണമുമായി മുസ്‌ലിം ലീഗിലെ മുതിര്‍ന്ന നേതാവ് ടിഎ അഹ്മദ് കബീര്‍ എംഎല്‍എ. ഇത് ഒന്നിനും തെളിവില്ലാത്ത കാലമാണെന്നും ആ കാലത്ത് നാം വെളിവില്ലാത്തവരാകരുതെന്നും ടിഎ അഹ്മദ് കബീര്‍ പറഞ്ഞു. മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്, ഫെയ്ബുക്കിലൂടെ ലീഗ് നേതാവ് പ്രതികരച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
മറിച്ചൊരു വിധി പ്രതീക്ഷിച്ചതേ അല്ല. ബാബ്രി മസ്ജിദിന്റെ കാര്യത്തില്‍ നമുക്ക് നീതി ലഭിച്ചില്ല. ഇത് ഒന്നിനും തെളിവില്ലാത്ത കാലം. നാം വെളിവില്ലാത്തവരാകരുത്. പതറരുത്. എതിര്‍പ്പുകളെ അതിജീവിച്ച് കടന്ന് വന്ന വഴികള്‍ മറക്കരുത്.
ഏത് പ്രതിസന്ധിയിലും നീതിബോധം കൈവിടരുത്. നാം ഇടപെടുന്ന ആരോടും നീതി പാലിക്കണം. ഈ ഇരുണ്ട വേളകളിലും ഖുര്‍ആന്‍ നമുക്ക് നല്‍കുന്ന വിട്ടുവീഴ്ചയില്ലാത്ത കല്‍പനയാണത്. ആ വെളിച്ചം നമ്മെ ആത്യന്തികമായി വിജയവീഥിയില്‍ എത്തിക്കും.അര്‍ത്ഥശങ്കക്കിടം നല്‍കാത്ത കാലം തെളിയിച്ച വസ്തുതയാണത്.
ആഭ്യന്തരമായ ശാക്തീകരണത്തിനായി ഒരുങ്ങുക. നമ്മുടെ ബലത്തില്‍ അല്ലാഹുവിന്റെ സഹായത്തോടെ നമ്മുടെ വ്യക്തിത്വം മാന്യമായി, നിയമപരമായി അടയാളപ്പെടുത്താന്‍ സമര്‍പ്പണത്തിന്റെ വഴി തേടുക, പ്രതിജ്ഞാബദ്ധരാകുക. ഒരു വഴി അടഞ്ഞാല്‍ നൂറു വഴികള്‍ തുറക്കാന്‍ ശേഷി പകരുന്ന പ്രത്യയശാസ്ത്ര പരിസരത്തിന്റെ വിപുലമായ സാധ്യതകള്‍ കണ്ടെത്താന്‍ സജ്ജരാകുക.
മാറി നില്‍ക്കുകയില്ലെന്ന് തീരുമാനിക്കണം. മാറ്റി നിര്‍ത്താന്‍ നടക്കുന്ന നീക്കം അനുവദിക്കരുത്. ഏത് രംഗത്തും നാം മുന്നില്‍ വരണം. കര്‍മ്മനിരതരാകുക. ആത്മവിശ്വാസവും പ്രതീക്ഷയും കൈവിടാതെ ഉറച്ച ലക്ഷ്യബോധത്തോടെയും കാല്‍വെപ്പുകളോടെയും നമുക്ക് മുന്നോട്ട് പോകണം. പരാജയം വരാം. എന്നാല്‍ പിന്നോട്ട് നടക്കുന്ന പ്രശ്‌നമില്ല.
kerala
ഹൃദയാഘാതം; ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരിച്ചു. മുസ്ലിം ലീഗ് മുൻ കൗൺസിലറായിരുന്ന പൊന്നാനി തെക്കേപ്പുറം സ്വദേശി മാളിയേക്കൽ അസ്മ മജീദ് (51) ആണ് മരിച്ചത്. ഈ മാസം 8ന് കോഴിക്കോട് നിന്നുള്ള സംഘത്തിലാണ് മക്കയിൽ എത്തിയത്.
ഉംറ കര്‍മ്മം പൂർത്തിയാക്കി ഹജ്ജിനായി മക്കയിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭർത്താവ്: മുൻ കൗൺസിലർ വി.പി. മജീദ്, മക്കൾ: പരേതനായ ജംഷീർ, ജസീർ, മഷ്‌ഹൂർ, അജ്മൽ. മരുമക്കൾ: സഫ്രീന, മുഫീദ, സജീന. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിലെ ഷറായ കബർ സ്ഥാനിയിൽ മറവ് ചെയ്തു.
kerala
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്‌ലിംലീഗ്

മലപ്പുറം: ശശി തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാന്‍ എംപിമാരെ തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ലെന്നും ഇന്ത്യയുടെ നിലപാടിനൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
ശശി തരൂരിന്റെ പ്രശ്‌നം കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ശശി തരൂര്‍ നടത്തുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്നും തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നിലപാട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സർവ്വകക്ഷി പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ ശശി തരൂരിന് കോണ്‍ഗ്രസ് അനുമതി നല്‍കി. കേന്ദ്രം നിര്‍ദേശിച്ച പ്രതിനിധികളെല്ലാം സംഘത്തില്‍ ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
kerala
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. സമീപത്തെ കടകൾക്കും തീപിടിച്ചു.
ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിക്കുകയായിരുന്നു. നാല് യൂണിറ്റ് ഫയർഫോഴ്സാണ് നിലവിൽ സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
-
kerala3 days ago
സ്വതന്ത്ര ഫലസ്തീന് യാഥാര്‍ത്ഥ്യമാക്കണം; മുസ്‌ലിംലീഗ്
-
Film3 days ago
‘നരിവേട്ട’യെ കുറിച്ച് കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലെന്ന് ടോവിനോ തോമസ്
-
kerala2 days ago
പത്തനംതിട്ടയില്‍ കാട്ടാന ചരിഞ്ഞ സംഭവം: ആറുപേരെ കസ്റ്റഡിയിലെടുത്തത് നോട്ടീസ് നല്‍കാതെ
-
kerala2 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala2 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
ഭീകരതയെ ലക്ഷ്യമിടുന്നതില്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ; മുസ്‌ലിംലീഗ്