Connect with us

Culture

കുരുന്നുകളുടെ മുന്നില്‍ പ്രീ പ്രൈമറി അധ്യാപികയെ വെട്ടി കൊലപ്പെടുത്തി

Published

on

മൂന്നാര്‍: കുരുന്നുകളുടെ കണ്‍മുന്നില്‍ പ്രീ പ്രൈമറി അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി. കെ.ഡി.എച്ച്.പി കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മോര്‍ ഡിവിഷനിലെ എസ്‌റ്റേറ്റ് ക്രച്ചിലെ അധ്യാപികയായ രാജഗുരു (47) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
മോഷണത്തിനായി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പന്ത്രണ്ടുപവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഏഴു പവനോളം വരുന്ന താലിമാല, കമ്മല്‍, മൂക്കുത്തി എന്നിവയുള്‍പ്പെടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുഖത്തും നെറ്റിയിലും വെട്ടേറ്റ പാടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കു പിന്നില്‍ മാരകമായ മുറിവേല്‍ക്കുകയും തലയോട്ടിക്ക് ക്ഷതമേല്‍ക്കുകയും ചെയ്ത നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഒന്നില്‍ കൂടുതല്‍ ആളുകള്‍ സംഭവത്തിനു പിന്നില്‍ ഉണ്ടെന്നാണ് കരുതുന്നത്.
ക്രച്ചിനകത്തേക്കു കയറിയ ആക്രമികള്‍ അകത്തു നിന്നും വാതില്‍ കുറ്റിയിട്ട ശേഷമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ ശേഷം കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള വാതിലിലൂടെ അക്രമികള്‍ രക്ഷപെട്ടു. ബെന്‍മോര്‍ ഡിവിഷനിലെ ക്രച്ചില്‍ 11 കുട്ടികളാണ് ഉള്ളതെങ്കിലും ഇന്നലെ നാലു കുട്ടികള്‍ മാത്രമാണെത്തിയിരുന്നത്. ഈ നാലുകുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു ആക്രമണം. ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികളായിരുന്നു ഇവര്‍.
ജോലിയുടെ ഇടവേളയില്‍ കുട്ടിയെ എടുക്കാന്‍ വന്ന തൊഴിലാളി ഝാര്‍ഖണ്ഡ് സ്വദേശിനി ജലാനി ബത്യുത് ആണ് സംഭവം ആദ്യം കണ്ടത്.
പതിവില്ലാതെ വാതില്‍ പൂട്ടിയിരുന്നതു മൂലം മുട്ടിയിട്ട് ഏറെ നേരമായിട്ടും അകത്തു നിന്നും പ്രതികരണമുണ്ടാകാത്തതോടെ പിന്‍ഭാഗത്തു ചെന്ന് വാതിലിലൂടെ നോക്കുമ്പോള്‍ രക്്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. നിലവിളിച്ച് അടുത്തുള്ള ലയത്തിലുള്ളവരെയും തോട്ടത്തില്‍ പണിചെയ്യുന്നവരെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഉടനെ ക്രച്ചിലെത്തി ഗുണ്ടുമല ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണികുമാര്‍ ആണ് ഭര്‍ത്താവ്. രാം കുമാര്‍, രാജ് കുമാര്‍ എന്നിവരാണ് മക്കള്‍. കുട്ടികള്‍ കളിക്കുന്ന മുറിയ്ക്കും അടുക്കളയ്ക്കും മദ്ധേയുള്ള ഇടനാഴിയിലാണ് മരിച്ച നിലയില്‍ കിടന്നിരുന്നത്.
ഗുണ്ടുമലയിലും പ്രദേശത്തും രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നത് ആക്രമികള്‍ക്ക് സഹായകരമായി. വളരെ ഉയരം കൂടിയ ഗുണ്ടുമലയില്‍ ഇന്നലെ പതിവില്ലാത്ത വിധത്തില്‍ കനത്ത മൂടല്‍മഞ്ഞാണ് ഉണ്ടായിരുന്നത്. ഇടുക്കി എസ്.പി. കെ.ബി വേണുഗോപാല്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സി.ഐ ശ്യാം ജോസ്, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending