Connect with us

kerala

സംഘ്പരിവാറിനെ വെളുപ്പിക്കാനുള്ള ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തിരിക്കുന്നു: പി.എം.എ സലാം

ഒരു പ്രത്യേക വിഭാഗത്തോടുളള വിദ്വേഷം മുഖമുദ്രയാക്കി പ്രവർത്തിച്ചു എന്നത് മാത്രമാണ് കേരളീയ സമൂഹത്തിൽ കെ.ജി മാരാർ പ്രതിനിധാനം ചെയ്ത സംഘടനകളുടെ എക്കാലത്തേയും സംഭാവന

Published

on

സംഘ്പരിവാറിനെ വെളുപ്പിക്കാനുള്ള ക്വട്ടേഷൻ സി.പി.എം ഏറ്റെടുത്തിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പ്രസ്താവിച്ചു. നേതാക്കളെ സ്വാതന്ത്ര്യസമരപോരാളികളും മതേതരത്വത്തിന്റെ വക്താക്കളുമാക്കി വിശുദ്ധരാക്കുകയാണ് സംഘ്പരിവാർ. ബി.ജെ.പി നേതാവ് മാരാരെയും അത്‌വഴി സംഘ്പരിവാറിനേയും വെളുപ്പിച്ചെടുക്കാനുളള ശ്രമമാണ് സി.പി.എം രാജ്യസഭാംഗം നടത്തിയത്. ബാബരി മസ്ജിദ് ധ്വംസനത്തിനും നൂറ്ക്കണക്കിന് വംശീയ കലാപങ്ങൾക്കും നേതൃത്വം കൊടുത്ത സംഘ്പരിവാറിനേയും അതിന്റെ നേതാവായിരുന്ന കെ.ജി മാരാരെയും സി.പി.എം എത്രതന്നെ വെളുപ്പിക്കാൻ ശ്രമിച്ചാലും രാജ്യത്തിലെ മതേതര സമൂഹം അത് തളളിക്കളയുമെന്നം പി.എം.എ സലാം പറഞ്ഞു.

ഒരു പ്രത്യേക വിഭാഗത്തോടുളള വിദ്വേഷം മുഖമുദ്രയാക്കി പ്രവർത്തിച്ചു എന്നത് മാത്രമാണ് കേരളീയ സമൂഹത്തിൽ കെ.ജി മാരാർ പ്രതിനിധാനം ചെയ്ത സംഘടനകളുടെ എക്കാലത്തേയും സംഭാവന. ബ്രിട്ടീഷുകാർക്ക് സവർക്കർ മാപ്പെഴുതി നൽകിയത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്ക് പിറകേ കെ.ജി മാരാരെ വിശുദ്ധനാക്കിയുളള സി.പി.എം എം.പിയുടെ പ്രസംഗം യാദൃച്ഛികമെന്ന് കരുതാനാവില്ല. രണ്ടും കൂട്ടിവായിക്കുമ്പോൾ വെളുപ്പിച്ചെടുക്കൽ അജണ്ടയിലെ സഹകരണം വ്യക്തമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സി.പിഎം അന്തർധാരയുടെ ഫലമായി ഇടത്പക്ഷം നേടിയ തുടർഭരണത്തിനുളള നന്ദി പറച്ചിൽ കൂടിയാണ് കെ.ജി മാരാർക്കുളള സി.പി.എമ്മിന്റെ മംഗളപത്രമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Published

on

കോഴിക്കോട് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59 ) അന്തരിച്ചു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2021ലെ തെരഞ്ഞെടുപ്പിലാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Continue Reading

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

Trending