kerala
‘പിണറായി എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്’; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി
മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.

മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്‍റ് എ.എ റഹീമിന്‍റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.
‘അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്?. മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കിൽ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവിൽ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.
നാടിന്‍റെ ചെലവിലാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്പിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങൾക്ക് അതിന്‍റെ ബാധ്യതയില്ല. പേടിപ്പിക്കൽ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.
മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.
ലീഗ് പ്രസിഡന്‍റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാൽ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകൾ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലത്. സാദിഖലി തങ്ങളെ കുറിച്ച് ജമാഅത്ത് അനുഭാവ പ്രയോഗം എത്രമാത്രം സംഘി പ്രീണനമാണെന്ന് ഒരു സംഘി അനുഭാവിയായ മുഖ്യമന്ത്രി പ്രകടിപ്പിച്ചുവെന്നതാണ് രാഷ്ട്രീയമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.
kerala
റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്
ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ് ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.
വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.
kerala
തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു
ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.
kerala
മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം
അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.
ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി