kerala
കോവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ കുടുംബത്തിന് നയാ പൈസയില്ല
വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭക്ക് വേണ്ടി പൊടിക്കുന്നത് മൂന്ന് കോടി.
വിദേശ രാജ്യങ്ങളില്‍ വെച്ച് കോവിഡ് ബാധിച്ച് മരിച്ച മലയാളികളെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോട് പുറംതിരിഞ്ഞു നില്ക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ലോക കേരള സഭക്ക് വേണ്ടി പൊടിക്കുന്നത് മൂന്ന് കോടി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരെ സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകളില്‍ പെടുത്തണമെന്ന് കെ.എം.സി.സി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടു വരുന്നതാണ്.
നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ക്രൂരമായ അവഗണന മാത്രം കാട്ടിയ സര്‍ക്കാറാണ് പ്രവാസികള്‍ക്ക് വേണ്ടിയെന്ന പേരില്‍ തട്ടിക്കൂട്ടുന്ന ലോക കേരള സഭയില്‍ ഭക്ഷണത്തിനും മറ്റുമായി കോടികള്‍ ചെലവിടുന്നത്. രണ്ട് ദിവസത്തെ ഭക്ഷണത്തിന് മാത്രമായി നോര്‍ക്ക 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണത്തിന് മൂവ്വായിരം രൂപ വീതം. 16 ന് കനകക്കുന്നില്‍ നടക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്കും തുടര്‍ന്ന് രണ്ട് ദിവസത്തെ ഗാനമേളക്കുമായി 40 ലക്ഷം. സര്‍ക്കാര്‍ ഔദ്യോഗിക ലിസ്റ്റില്‍ പെടുത്തിയാല്‍ ആകെ 230000 രൂപ കോവിഡില്‍ മരണപ്പെട്ട പ്രവാസിയുടെ ബന്ധുക്കള്‍ക്ക് ലഭിക്കും.
കേന്ദ്ര സര്‍ക്കാര്‍ മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്ക് അമ്പതിനായിരം രൂപ നല്‍കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ മാസത്തില്‍ 5000 വെച്ച് മൂന്ന് വര്‍ഷവും സഹായം നല്കുന്നു. അതായത് ആകെ ഒരു ലക്ഷത്തിയെണ്‍പതിനായിരം രൂപ. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന് സൂപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാസി ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്ന വാഗ്ദാനവും വെറും വാക്കായി. ക്ഷേമ പെന്ഷന് അയ്യായിരം രൂപയായി വര്‍ധിപ്പിക്കുമെന്ന് ഒന്നര വര്‍ഷം മുമ്പാണ് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ ബന്ധപ്പെട്ട ആരും പെന്ഷന് വര്‍ധനയുടെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന്
ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10 നും കോര്‍പ്പറേഷനില്‍ 11:30 നുമാണ് സത്യപ്രതിജ്ഞ.
പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരും. മേയര്‍ മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 2;30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10:30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2;30 നും നടക്കും.
kerala
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കി; സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരെ കേസ്
കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ശിവദാസനെതിരെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച മട്ടന്നൂര്‍ എടയന്നൂരില്‍ വെച്ചാണ് ശിവദാസന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കണ്ണൂര്‍ ശിവദാസന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാ താരവും പൊലിസുദ്യോഗസ്ഥനുമായ പി.ശിവദാസന്‍ സഞ്ചരിച്ച കാര്‍ ചാലോട് ഭാഗത്തു നിന്നും മട്ടന്നൂരിലേക്ക് പോവുന്ന വഴി എടയന്നൂരില്‍ വെച്ച് നിയന്ത്രണം വിട്ട് ഇരുമ്പു വേലിയില്‍ ഇടിക്കുകയായിരുന്നു. ഇടിക്ക് പിന്നാലെ കാര്‍ പിന്നോട്ട് നീങ്ങി മറ്റൊരു കാറിലും തട്ടി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞ് മട്ടന്നൂര്‍ പൊലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ശിവദാസന്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
കാറില്‍ മറ്റു ചിലര്‍ കൂടി ശിവദാസനൊപ്പം ഉണ്ടായിരുന്നു. മദ്യപിച്ചതിന് പുറമെ അശ്രദ്ധയോടെയും അപകടകരമായും വാഹനം ഓടിച്ചതിന്റെ പേരിലാണ് മട്ടന്നൂര്‍ പൊലീസ് ശിവദാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സമാനമായ രീതിയില്‍ കുറച്ച് നാള് മുമ്പ് കണ്ണൂര്‍ കണ്ണോത്തുംചാലില്‍ വെച്ച് ശിവദാസന്‍ ഓടിച്ച വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ഇടപെട്ട് കേസ് ഒഴിവാക്കുകയായിരുന്നു.
kerala
കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. ഇന്ന് (തിങ്കള്‍) രണ്ട് തവണയാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നത്. പവന് ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം മതി. ഇന്നത്തെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 99280 രൂപയാണ്. ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപ വര്‍ധിച്ച് 12410 രൂപയായി.
ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു. പവന് 600രൂപ വര്‍ധിച്ച് 98,000 രൂപയായിരുന്നു. നേരത്തെ ഡിസംബര്‍ 12നായിരുന്നു പവന് 98,400 രൂപയായത്.
അന്താരാഷ്ട്ര സ്വര്‍ണ്ണവില 4346 ഡോളറും രൂപയുടെ വിനിമയം നിരക്ക് 90.72 ലും ആണ്. അന്താരാഷ്ട്ര വില 50 ഡോളറും കൂടി വര്‍ധിച്ചാല്‍ കേരളത്തിലെ സ്വര്‍ണവില ഒരുലക്ഷത്തിലേക്ക് എത്തും.
-
kerala2 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala10 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india1 day ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india1 day agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
-
india1 day agoബി.ജെ.പി എം.എൽ.എയുടെ ഇടപെടൽ; ജമ്മു–കശ്മീരിലെ 850 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയിൽ നിന്ന് പിൻമാറാൻ സാധ്യത
-
kerala2 days agoകണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ അക്രമാസക്ത പ്രകടനം; വടിവാള്‍ വീശി ഭീകരാന്തരീക്ഷം
-
india1 day agoതിരഞ്ഞെടുപ്പ് കമ്മീഷനെതിരെ യുദ്ധപ്രഖ്യാപനവുമായി കോൺഗ്രസ്; രാംലീല മൈതാനത്ത് ജനസാഗരം
-
kerala2 days agoയു.ഡി.എഫിനെ വിശ്വസിച്ചതിന് കേരളജനതയ്ക്ക് നന്ദി; പ്രിയങ്കാ ഗാന്ധി
