Connect with us

kerala

സ്മാര്‍ട്ട് സിറ്റിയുടെ ദുര്‍ഗതി

Published

on

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ചരമഗീതം കുറിക്കുമ്പോള്‍ അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്‍ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയ സംരംഭമാണ് ഇടതു സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്‍കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്‍ ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.

എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ മിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്ന സംയുക്ത സംരംഭമായാണ് സ്മാര്‍ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍ രഹിതരോടും തൊഴില്‍തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരുന്നു.

പദ്ധതി അവസാനിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടികോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ഐ.ടി മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്‍മൂലമാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.

 

kerala

നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Published

on

വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തീര്‍ക്കുന്നതിനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിദ്യാര്‍ത്ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തിനിടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

പന്നിശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്.

Continue Reading

kerala

വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും

ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

Published

on

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

അതേസമയം ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിയക്കും കൃഷ്ണകുമാറിനുമെതിരായി ജീവനക്കാര്‍ നടി അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ നല്‍കിയ പരാതി. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.

ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

Trending